Quantcast
Channel: Bodhi Commons - Liberating Thoughts | Reclaiming Commons
Viewing all 224 articles
Browse latest View live

സംഘപരിവാര്‍ രാഷ്ട്രീയം പ്രയോഗിക്കപ്പെടുമ്പോള്‍

$
0
0

ദളിത്‌ സ്നേഹം പറഞ്ഞുകൊണ്ട്‌ മുന്നോട്ടുപോകുന്ന ആര്‍.എസ്‌.എസിന്റെ ഈ ജനവിഭാഗത്തോടുള്ള സമീപനം വ്യക്തമാക്കുന്നതായിരുന്നു രോഹിത്‌ വെമുലയുടെ കൊലപാതകത്തിലേക്ക്‌ നയിച്ച സംഭവങ്ങള്‍. ആര്‍.എസ്‌.എസിന്റെ ജാതിവ്യവസ്ഥയോടുള്ള സമീപനം എന്താണെന്ന്‌ അവരുടെ താത്വികഗ്രന്ഥമായ 'വിചാരധാര'യില്‍ വ്യക്തമാക്കുന്നുണ്ട്‌. ഗോള്‍വാള്‍ക്കര്‍ എഴുതിയ ഈ പുസ്തകം ആ നിലപാടുകള്‍ അവതരിപ്പിക്കുന്നുണ്ട്‌. ഇന്ത്യന്‍ ജനതയുടെ പിറവിപോലും ചാതുര്‍വര്‍ണ്യത്തെ അരക്കിട്ട്‌ ഉറപ്പിക്കുന്ന തരത്തില്‍ കാണുന്നതായിരുന്നു വിചാരധാരയിലെ സമീപനം. "ബ്രാഹ്മണന്‍ തലയാണ്‌, രാജാവ്‌ ബാഹുക്കളും വൈശ്യന്‍ ഊരുക്കളും, ശൂദ്രന്‍ പാദങ്ങളുമാണ്‌"എന്നായിരുന്നു ഈ പുസ്തകത്തിന്റെ 44-ാം പേജില്‍ പറഞ്ഞിരുന്നത്‌. ദളിത്‌ ജനവിഭാഗത്തെ മനുഷ്യരായിപ്പോലും അംഗീകരിക്കാത്ത സംഘപരിവാര്‍ നിലപാടാണ്‌ ഇതിലൂടെ പുറത്ത്‌ വന്നത്‌. ഈ ആശയം മനുഷ്യനന്മയ്‌ക്കായി പൊരുതിയ ശ്രീബുദ്ധന്റെ കാലത്തുതന്നെ ഉണ്ടായിരുന്നതുമാണ്‌. ഇത്തരം വാദക്കാരോട്‌ അവരുടെ അമ്മമാര്‍ക്ക്‌ ആര്‍ത്തവമുണ്ടെന്നും ഓരോരുത്തരും അവരുടെ അമ്മമാര്‍ പ്രസവിച്ചിട്ടാണ്‌ ഉണ്ടാകുന്നത്‌ എന്നും ശ്രീബുദ്ധന്‍ അന്നേ ഓര്‍മ്മിപ്പിക്കുകയുണ്ടായി.

ജാതിവ്യവസ്ഥയും അത്‌ മുന്നോട്ട്‌ വെക്കുന്ന ആശയങ്ങളേയും അഭിമാനപൂര്‍വ്വം അവതരിപ്പിക്കുന്നത്‌ കണ്ടാല്‍ ആരും മൂക്കത്ത്‌ വിരല്‍വെക്കും. ഒരു സംഭവത്തെ ഇങ്ങനെ ആ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. "നമ്മുടെ മഹാവിപ്ലവകാരികളില്‍ ഒരാളായ ലാലാ ഹര്‍ദയാല്‍ പ്രസ്താവിച്ച ഒരു സംഭവമുണ്ട്‌. തെക്ക്‌ ഒരു ഇംഗ്ലീഷ്‌ ഓഫീസര്‍ ഉണ്ടായിരുന്നു. അയാളുടെ അസിസ്റ്റന്റ്‌ ഒരു നായിഡുവോ മറ്റോ ആയിരുന്നു. ആ ഇംഗ്ലീഷുകാരന്റെ ശിപായി ഒരു ബ്രാഹ്മണനായിരുന്നു. ഒരു ദിവസം മുമ്പില്‍ ആ ഇംഗ്ലീഷുകാരനും പിന്നില്‍ ശിപായിയുമായി ഒരു നിലത്തിലൂടെ നടന്നുപോകുമ്പോള്‍ എതിര്‍ഭാഗത്തുനിന്ന്‌ തന്റെ അസിസ്റ്റന്റും വന്നു. രണ്ട്‌ ഓഫീസര്‍മാരും പരസ്പരം അഭിവാദ്യം ചെയ്‌ത്‌ കൈകൊടുത്തു. എന്നാല്‍, അസിസ്റ്റന്റ്‌ പിന്നിലുള്ള ശിപായിയെ കണ്ടപ്പോള്‍ തലപ്പാവ്‌ ഊരുകയും കാല്‍തൊട്ട്‌ വന്ദിക്കുകയും ചെയ്‌തു. ആ ഇംഗ്ലീഷുകാരന്‍ അത്ഭുതപ്പെട്ടു. അയാള്‍ ചോദിച്ചു, 'ഞാന്‍ നിങ്ങളുടെ മേലുദ്യോഗസ്ഥനായിരുന്നിട്ടും നിങ്ങള്‍ നിവര്‍ന്നുനിന്ന്‌ എനിക്ക്‌ കൈ തരിക മാത്രം ചെയ്തു. ഇയാളാവട്ടെ എന്റെ ശിപായിയാണ്‌. എന്നിട്ടും നിങ്ങള്‍ ഇയാളെ ഈ ജനനിബിഡമായ നിരത്തില്‍വച്ച്‌ നമസ്കരിക്കുന്നു. എന്താണിത്‌?'അസിസ്റ്റന്റ്‌ ഓഫീസര്‍ മറുപടി നല്‍കി 'നിങ്ങളാണ്‌ എന്റെ ഓഫീസറെങ്കിലും, ഒരു മ്ലേച്ഛനാണ്‌. ഇയാളാവട്ടെ നിങ്ങളുടെ ശിപായിയാണെങ്കിലും നൂറ്റാണ്ടുകളായി എന്റെ നാട്ടുകാര്‍ വലിയ ആദരവോടെ പരിഗണിക്കുന്ന വിഭാഗത്തില്‍പ്പെട്ട ആളായതിനാല്‍ അയാളുടെ മുമ്പാകെ തല കുനിക്കേണ്ടത്‌ എന്റെ കടമയാണ്‌.'''ഈ സംഭവത്തെ ചൂണ്ടിക്കാണിച്ച്‌ ബ്രാഹ്മണരെ കാല്‍ക്കീഴില്‍ കുമ്പിടുന്ന സംസ്കാരത്തെ മഹത്തരമായി സ്ഥാപിക്കുകയാണ്‌ ഗോള്‍വാള്‍ക്കര്‍ ചെയ്യുന്നത്‌. ഇതിനെ ആധുനികത തകര്‍ത്തു കളഞ്ഞു എന്നു പറഞ്ഞ്‌ വേദനിക്കുന്നതിനും ഗോള്‍വാള്‍ക്കര്‍ തയ്യാറാകുന്നുണ്ട്‌. ക്ഷേത്രപ്രവേശനത്തിനായി പരിശ്രമിച്ച ദളിതരെ മര്‍ദ്ദിച്ച സംഭവത്തെയും ന്യായീകരിക്കുവാനും ഗോള്‍വാള്‍ക്കര്‍ തയ്യാറാകുന്നു. വിചാരധാരയില്‍ ഈ പ്രശ്നം ഇങ്ങനെ വിശദീകരിക്കുന്നു.

ആര്‍.എസ്‌.എസിന്റെ ജാതിവ്യവസ്ഥയോടുള്ള സമീപനം എന്താണെന്ന്‌ അവരുടെ താത്വികഗ്രന്ഥമായ 'വിചാരധാര'യില്‍ വ്യക്തമാക്കുന്നുണ്ട്‌. ഗോള്‍വാള്‍ക്കര്‍ എഴുതിയ ഈ പുസ്തകം ആ നിലപാടുകള്‍ അവതരിപ്പിക്കുന്നുണ്ട്‌. ഇന്ത്യന്‍ ജനതയുടെ പിറവിപോലും ചാതുര്‍വര്‍ണ്യത്തെ അരക്കിട്ട്‌ ഉറപ്പിക്കുന്ന തരത്തില്‍ കാണുന്നതായിരുന്നു വിചാരധാരയിലെ സമീപനം.

"കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക്‌ അസ്‌പൃശ്യരുടെയും അഹിന്ദുക്കളുടെയും ഒരു സംഘത്തോടുകൂടി ഒരു പ്രമുഖ സാമൂഹ്യ നേതാവ്‌ ബലമായി പ്രവേശിക്കാന്‍ ശ്രമിച്ചതായി പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ക്ഷേത്രത്തിലെ പുരോഹിതന്മാര്‍ ആ ശ്രമത്തെ എതിര്‍ത്ത്‌ പരാജയപ്പെടുത്തി എന്നും പത്രങ്ങള്‍ റിപ്പോര്‍ട് ചെയ്‌തിരുന്നു. ഈ സംഭവം നടന്ന്‌ കുറച്ചുദിവസങ്ങള്‍ക്കുശേഷം ഞാന്‍ കാശി സന്ദര്‍ശിക്കുകയുണ്ടായി. എന്നാല്‍, പുരോഹിതന്മാരെ കണ്ട്‌ എന്തുകൊണ്ടാണ്‌ ഇങ്ങനെ എതിര്‍ത്തത്‌ എന്ന്‌ ചോദിച്ചു. അവര്‍ മറുപടി പറഞ്ഞു. 'ആയിരക്കണക്കിന്‌ ഭക്തന്മാര്‍ നിത്യവും ദേവനെ ആരാധിക്കാനായി തടിച്ചുകൂടുന്നുണ്ട്‌. ഗര്‍ഭഗൃഹത്തില്‍ തന്നെ കടന്നുവന്ന്‌ അവര്‍ പവിത്രമായ ശിവലിംഗം സ്പര്‍ശിക്കുകയും ആരാധന നടത്തുകയും ചെയ്യാറുണ്ട്‌. ഏത്‌ ജാതിയില്‍ അഥവാ സമ്പ്രദായത്തില്‍ പെട്ടവരാണെന്ന്‌ ആരുംതന്നെ ഇതുവരെ അന്വേഷിച്ചിട്ടില്ല. പക്ഷെ, നേതാവ്‌ പ്രചരണങ്ങളുടെ കാഹളവിളിയോടെ അധഃകൃതരെ ഉദ്ധരിക്കാന്‍ വന്ന സാര്‍വലൗകിക മനോവൃത്തിയുള്ള ഒരു പ്രവാചകനാണെന്നും ഞങ്ങളാണ്‌ തെറ്റുകാരെന്നും ലോകത്തെ ധരിപ്പിച്ചുകൊണ്ട്‌ മുന്നോട്ടുവന്നപ്പോള്‍ സ്വാഭാവികമായും ഞങ്ങള്‍ അപമാനിതരായിത്തീര്‍ന്നു. ആ മനുഷ്യനെ സ്വന്തം നാണയത്തില്‍ തന്നെ തിരിച്ചടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.'''

ദളിതുകള്‍ എന്ന നിലയില്‍ പ്രവേശനമില്ലാത്ത ഒരു ക്ഷേത്രത്തില്‍ പ്രവേശനം ആവശ്യപ്പെട്ടുകൊണ്ട്‌ വന്നവരെ മറ്റുള്ളവര്‍ തല്ലിച്ചതച്ച സംഭവത്തെയാണ്‌ ഇവിടെ ഗോള്‍വാള്‍ക്കര്‍ ന്യായീകരിക്കുന്നത്‌. ഈ പ്രശ്നത്തില്‍ ക്ഷേത്രപ്രവേശനത്തിന്‌ ദളിതുകള്‍ എന്ന നിലയില്‍ അവര്‍ക്ക്‌ അവകാശമുണ്ട്‌ എന്നത്‌ അംഗീകരിച്ച്‌ സമരക്കാരോടൊപ്പം ചേരുന്നതിനു പകരം അവരെ മര്‍ദ്ദിച്ചവരെ ന്യായീകരിക്കുകയാണ്‌ ഇവിടെ ചെയ്യുന്നത്‌. ഇത്തരം പ്രക്ഷോഭങ്ങള്‍ക്ക്‌ ഒരുങ്ങി പുറപ്പെടുന്നവര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുന്നതിനും ഗോള്‍വാള്‍ക്കര്‍ മടിക്കുന്നില്ല. അത്‌ ഇങ്ങനെയാണ്‌: "നമ്മുടെ ക്ഷമയറ്റ പരിഷ്കരണവാദികളില്‍ പലര്‍ക്കും തെറ്റ്‌ പറ്റുന്നത്‌ ഇവിടെയാണ്‌. ബലം, ഒരു വിഭാഗം ജനങ്ങളെ താറടിക്കല്‍, പ്രചരണം, പ്രസിദ്ധീകരണം തുടങ്ങിയ എല്ലാ മാര്‍ഗങ്ങളും തിരിച്ചടിക്കുകയും രോഗത്തേക്കാള്‍ മാരകമായ ചികിത്സയായി പരിണമിക്കുകയും ചെയ്യും.''ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട്‌ ക്ഷേത്രപ്രവേശനത്തിനായുള്ള പ്രക്ഷോഭം നടത്തിയാല്‍ പ്രവേശനം ലഭിക്കുകയില്ലെന്നു മാത്രമല്ല, മര്‍ദ്ദനമായിരിക്കും ലഭിക്കുക എന്ന്‌ പറയാതെ പറയുകയാണ്‌ ഇവിടെ ചെയ്യുന്നത്‌. ദളിത്‌ ജനവിഭാഗത്തിനെതിരായി നടക്കുന്ന പീഡനങ്ങള്‍ വാര്‍ത്തയാക്കുന്നതു പോലും അംഗീകരിക്കുന്നതിന്‌ ഇദ്ദേഹത്തിന്‌ കഴിയുന്നില്ല. വിചാരധാരയില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്‌: "ഈ പ്രശ്‌നം ദുരുദ്ദേശത്തോടെ ഇനിയൊരു വശത്തേക്കുകൂടി വലിച്ചിഴയ്‌ക്കുന്നില്ലേ എന്നുകൂടി സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഹരിജനങ്ങളുടെമേല്‍, മേല്‍ജാതി ഹിന്ദുക്കള്‍ നടത്തിയ ആക്രമണങ്ങളുടെ റിപ്പോര്‍ടുകളുടെ പ്രളയം തന്നെ പത്രത്തില്‍ വരാറുണ്ട്‌. ഇത്തരം റിപ്പോര്‍ടുകളെല്ലാം ദുരുപദിഷ്ടങ്ങളാണെന്നാണ്‌ ഞാന്‍ കരുതുന്നത്‌. പലപ്പോഴും വാര്‍ത്തകള്‍ തന്നെ ശരിയാകാറില്ല.''ഇങ്ങനെ ദളിത്‌ പീഡനം ജനങ്ങള്‍ അറിയുന്നതു പോലും തടയുന്നതിനാണ്‌ ഇവിടെ ശ്രമിക്കുന്നത്‌.

"നമ്മുടെ സമാജത്തിന്റെ മറ്റൊരു സവിശേഷത വര്‍ണവ്യവസ്ഥയാണ്‌. എന്നാല്‍, ഇതിനെ ജാതീയത എന്ന്‌ മുദ്രകുത്തി പുച്ഛിച്ചു തള്ളുകയാണ്‌. വര്‍ണവ്യവസ്ഥ എന്ന്‌ പരാമര്‍ശിക്കുന്നതുതന്നെ അപഹസിക്കേണ്ട ഒന്നാണെന്ന്‌ നമ്മുടെ ആളുകള്‍ക്ക്‌ തോന്നിത്തുടങ്ങിയിട്ടുണ്ട്‌. അതില്‍ അടങ്ങിയിട്ടുള്ള സാമൂഹ്യവ്യവസ്ഥയെ സാമൂഹ്യ വിവേചനമായി പലപ്പോഴും തെറ്റിദ്ധരിക്കുന്നു.'' -ഗോള്‍വാള്‍ക്കര്‍

ദളിത്‌ ജനവിഭാഗത്തിന്റെ സംവരണത്തെയും അംഗീകരിക്കുവാന്‍ ഗോള്‍വാള്‍ക്കര്‍ തയ്യാറായിരുന്നില്ല. അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്‌: "1950ല്‍ നാം റിപ്പബ്ലിക്ക്‌ ആയ ദിവസം മുതല്‍ പത്തുവര്‍ഷത്തേക്ക്‌ മാത്രമേ ഡോ. അംബേദ്‌കര്‍ പട്ടികജാതിക്കാര്‍ക്ക്‌ പ്രത്യേക ആനുകൂല്യങ്ങള്‍ വേണമെന്ന്‌ പരിഗണിക്കുകയുണ്ടായുള്ളൂ. പക്ഷെ, അത്‌ തുടര്‍ന്നുകൊണ്ടിങ്ങനെ പോവുകയാണ്‌. ജാതിയില്‍ മാത്രം അടിസ്ഥാനപ്പെടുത്തിയ പ്രത്യേക ആനുകൂല്യങ്ങള്‍ തുടരുവാനുള്ള സ്ഥാപിതതാല്‍പ്പര്യങ്ങള്‍ വളര്‍ത്തുകയും ചെയ്യും. സമുദായത്തിലെ ഇതര ഘടകങ്ങളോടുകൂടി അവര്‍ ഇഴുകിച്ചേരുന്നതിന്‌ ഇത്‌ തടസ്സമാണ്‌.''ഇവിടെ ദളിതുകളുടെ സംവരണത്തെപ്പോലും എതിര്‍ക്കുന്ന നിലപാടാണ്‌ സംഘപരിവാറിനുള്ളത്‌ എന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. രാജ്യത്തിന്‌ ഇന്നുള്ള ദുരിതത്തിന്‌ കാരണമായി ജാതിഘടനയുടെ തകര്‍ച്ചയേയും അദ്ദേഹം വിലയിരുത്തുന്നുണ്ട്‌. "നമ്മുടെ സമാജത്തിന്റെ മറ്റൊരു സവിശേഷത വര്‍ണവ്യവസ്ഥയാണ്‌. എന്നാല്‍, ഇതിനെ ജാതീയത എന്ന്‌ മുദ്രകുത്തി പുച്ഛിച്ചു തള്ളുകയാണ്‌. വര്‍ണവ്യവസ്ഥ എന്ന്‌ പരാമര്‍ശിക്കുന്നതുതന്നെ അപഹസിക്കേണ്ട ഒന്നാണെന്ന്‌ നമ്മുടെ ആളുകള്‍ക്ക്‌ തോന്നിത്തുടങ്ങിയിട്ടുണ്ട്‌. അതില്‍ അടങ്ങിയിട്ടുള്ള സാമൂഹ്യവ്യവസ്ഥയെ സാമൂഹ്യ വിവേചനമായി പലപ്പോഴും തെറ്റിദ്ധരിക്കുന്നു.''

ജാതി വ്യവസ്ഥ സാമൂഹ്യവിവേചനമായി എങ്ങനെ മാറുന്നുവെന്നും അത്‌ എങ്ങനെയാണ്‌ മനുഷ്യജീവിതത്തില്‍ ദുരിതമായി തീരുന്നതെന്നും ഉള്ള അനുഭവമാണല്ലോ ഹൈദരാബാദ്‌ സര്‍വകലാശായിലെലെ ഗവേഷണ വിദ്യാര്‍ത്ഥിയായ രോഹിത്‌ വെമുലയുടെ കൊലപാതകത്തിലൂടെ ദൃശ്യമായിട്ടുള്ളത്‌. ജനിച്ചു എന്നതു തന്നെ വലിയ കുറ്റമായി ഒരു ഇന്ത്യന്‍ പൗരന്‌ തോന്നുന്ന വിധം നമ്മുടെ സാമൂഹ്യജീവിതത്തെ സംഘപരിവാര്‍ മാറ്റി മറിക്കുകയാണ്‌. ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണത്തിന്റെ രക്തസാക്ഷി കൂടിയാണ്‌ രോഹിത്‌ വെമുല. അനീതികള്‍ക്കെതിരായി പൊരുതുന്ന ഒരു പോരാളിയെയാണ്‌ നമുക്ക്‌ നഷ്‌ടമായിട്ടുള്ളത്‌.

രോഹിത്‌ വെമുലയുടെ അവസാന കുറിപ്പ്‌ കണ്ണീരോടുകൂടിയേ വായിക്കാനാവുകയുള്ളൂ. നമ്മുടെ ലോകത്ത്‌ നിലനില്‍ക്കുന്ന കെട്ടനീതിയെ തുറന്നുകാട്ടുന്ന ഹൃദയരേഖ കൂടിയാണ്‌ അത്‌. ശാസ്‌ത്രത്തിന്റെ ലോകത്ത്‌ മുന്നേറാന്‍ കൊതിച്ച ഒരു വിദ്യാര്‍ത്ഥിയുടെ സ്വപ്‌നങ്ങള്‍ കൂടിയാണ്‌ ഇവിടെ തല്ലികൊഴിക്കപ്പെട്ടത്‌. സ്വപ്നങ്ങളെ കൂടുതല്‍ കരുത്താര്‍ജ്ജിപ്പിച്ച്‌ മുന്നോട്ട്‌ പോകുന്ന ലോകമാണ്‌ നാം പുതിയ തലമുറയ്‌ക്ക്‌ നല്‍കേണ്ടത്‌. അതിനായുള്ള ഇടപെടല്‍ വര്‍ത്തമാനകാലത്ത്‌ ഏറെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. അരാഷ്ട്രീയതയുടെ നിസംഗതയിലേക്കല്ല രാഷ്ട്രീയത്തിന്റെ പോരാട്ടഭൂമി തന്നെയാണ്‌ വര്‍ത്തമാനകാലം ആവശ്യപ്പെടുന്നതെന്ന്‌ ഇത്‌ ഒരിക്കല്‍ കൂടി അടിവരയിടുന്നു. നമ്മുടെ രാജ്യത്തെ സാമൂഹ്യ ജീവിതത്തിലെ ആഴമേറിയ പരിമിതികളെ ഇത്‌ പുറത്തുകൊണ്ട്‌ വരുന്നുണ്ട്‌. അവ മറികടക്കാനുള്ള നിരന്തരമായ ഇടപെടലാണ്‌ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടത്‌. ഹിന്ദു ഐക്യം എന്നു പറഞ്ഞ്‌ ദളിത്‌ ജനവിഭാഗത്തെ സംഘപരിവാറിന്റെ പാളയത്തിലേക്ക്‌ നയിക്കാനുള്ള സ്ഥാപിതതാല്‍പ്പര്യക്കാരുടെ ശ്രമങ്ങള്‍ ആര്‍ക്കുവേണ്ടി എന്ന്‌ വ്യക്തമാക്കുന്ന സംഭവമാണ്‌ ഇത്‌.


ചക്രവ്യൂഹത്തിലകപ്പെട്ട റിപ്പബ്ലിക്‍

$
0
0

ഇന്ത്യ 66-ാം റിപ്പബ്ലിക്‍ ദിനം ആചരിക്കുന്ന ഈ വേളയില്‍, രാജ്യത്തെ ഇന്നത്തെ സ്ഥിതിഗതികളെ പറ്റി ഒരു അവലോകനം നടത്തേണ്ടത് അത്യാവശ്യമാണ്. 1950 ജനുവരി 26-ാം തീയതി ഭരണഘടന പ്രാബല്യത്തില്‍ വന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഭരണഘടനാ നിബദ്ധമായിട്ടാണ് പാര്‍ലമെന്ററി ജനാധിപത്യ സംവിധാനം നിലവില്‍ വന്നത്.

ജനാധിപത്യത്തോടുള്ള ജനങ്ങളുടെ പ്രതിജ്ഞാബദ്ധത മൂലവും ബഹുജനപ്രക്ഷോഭങ്ങളാലും ജനാധിപത്യസമരങ്ങളാലും ഇന്ത്യയിലെ ജനാധിപത്യ സംവിധാനം, ഇന്ത്യന്‍ ഭരണകൂടത്തിന്റെ ബൂര്‍ഷ്വാ-ജന്മിത്വ സവിശേഷതകള്‍ മൂലമുണ്ടായ വെല്ലുവിളികളെ അതിജീവിച്ചു.

ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശകതത്ത്വങ്ങള്‍ (Directive Principles) ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി “നൈയാമികവും സാമൂഹ്യപരവും സാമ്പത്തികപരവും രാഷ്ട്രീയപരവുമായ ഒരു സാമൂഹ്യക്രമം” കാത്തുസൂക്ഷിക്കുവാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നു. “സമൂഹത്തിന്റെ ഭൗതിക വിഭവങ്ങള്‍ പൊതു നന്മയ്ക്കുതകത്തക്കവണ്ണം ശരിയായി വിതരണം ചെയ്യുന്നതിന്” മേല്‍നോട്ടം വഹിക്കണമെന്നും “പൊതു ഗുണത്തിന് ഹാനികരമായവിധത്തില്‍ ധനം കുന്നുകൂടുന്നില്ല” എന്നുറപ്പ് വരുത്തണമെന്നും നിര്‍ദ്ദേശകതത്ത്വങ്ങള്‍ ആവശ്യപ്പെടുന്നു. “വരുമാനത്തിലെ അസമത്വങ്ങള്‍ ലഘൂകരിക്കാനായി” പ്രയത്നിക്കുവാനും നിര്‍ദ്ദേശകതത്ത്വങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഇവിടെയാണ് വൈരുദ്ധ്യമുള്ളത്. ഭരണഘടന പ്രാബല്യത്തില്‍ വന്നിട്ട് ആറര പതിറ്റാണ്ടുകള്‍ക്കിപ്പുറം നിര്‍ദ്ദേശകതത്ത്വങ്ങള്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാരിന്റെ നയരൂപീകരണങ്ങള്‍, ഭരണഘടന മുന്നോട്ട് വച്ച ലക്ഷ്യങ്ങള്‍ക്ക് എതിര്‍ദിശയിലാണ് സഞ്ചരിക്കുന്നത്. നമ്മുടെ വ്യവസ്ഥിതിയില്‍ നിലനില്‍ക്കുന്ന പല സംഘര്‍ഷങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും കാരണം, രാഷ്ട്രീയ ജനാധിപത്യം സമ്പത്തിന്റെ കേന്ദ്രീകരണത്തിനോടും സാമ്പത്തിക അസമത്വങ്ങളോടും സഹവര്‍ത്തിക്കുന്നു എന്ന വൈരുദ്ധ്യമാണ്.

അധികാരം കയ്യാളുന്നവര്‍ നാട്ടില്‍ നിലനില്‍ക്കുന്ന മതേതരത്വം ദ്രവിപ്പിക്കുവാനുള്ള പരിശ്രമത്തിലാണ്. ബി.ജെ.പി.-ആര്‍.എസ്.എസ്. ഭരണത്തിന്‍ കീഴില്‍ ഇന്ത്യയിലെ മതേതരത്വം ഇല്ലാതെയാക്കുവാനുള്ള പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. മതത്തിനും ജാതിക്കും ലിംഗത്തിനും അതീതമായി എല്ലാ ജനങ്ങ‌ള്‍ക്കും തുല്യാവകാശം എന്നതാണ് ഭരണഘടനയുടെ അടിസ്ഥാനം. ഒരു മതേതര രാജ്യത്തിന് മാത്രമേ ഇത് ഉറപ്പ് വരുത്താന്‍ സാധിക്കുകയുള്ളൂ.

നവലിബറല്‍ മുതലാളിത്തത്തിന് കീഴില്‍, അസമത്വങ്ങള്‍ ലഘൂകരിക്കപ്പെടുന്നതിന് പകരം പരിപോഷിപ്പിക്കപ്പെടുകയും വിസ്തൃതമാക്കപ്പെടുകയും ചെയ്യുന്നു. നിലവില്‍ രാജ്യത്തിന്റെ 53 ശതമാനം സമ്പത്ത് കൈവശം വെച്ചിരിക്കുന്നത്, ഒരു ശതമാനം വരുന്ന അതിസമ്പന്നരാണ്. 2015 കര്‍ഷക ആത്മഹത്യകള്‍ ഭയാനകമാം വിധം വര്‍ധിച്ച വര്‍ഷമാണ്. ആയിരക്കണക്കിന് കര്‍ഷകര്‍ കര്‍ണ്ണാടകയിലും ആന്ധ്രയിലും തെലങ്കാനയിലും ഒഡീഷയിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുമായി ആത്മഹത്യ ചെയ്തു. കണക്കുകള്‍ കുറച്ച് കാണിച്ചിട്ടും, 2015-ല്‍ മഹാരാഷ്ട്രയില്‍ മാത്രം 3228 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി രേഖപ്പെടുത്തുകയുണ്ടായി. കാര്‍ഷിക പ്രതിസന്ധി നാട്ടിന്‍പുറത്തെ ദരിദ്ര ജനവിഭാഗങ്ങളുടെ ഇടയില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.

സഹജമായ പരിമിതികളുണ്ടെങ്കിലും ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി, ഫെഡറലിസം എന്നീ നാല് അടിസ്ഥാന തത്ത്വങ്ങളിന്മേലാണ് ഇന്ത്യന്‍ റിപ്പബ്ലിക്‍ പടുത്തുയര്‍ത്തിയിട്ടുള്ളത്. കാല്‍നൂറ്റാണ്ടായി നടക്കുന്ന ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും കാരണം ഈ നാല് തത്ത്വങ്ങള്‍ക്കും പ്രാധാന്യമില്ലാതാവുകയും മലിനീകരിക്കപ്പെട്ടിരിക്കയും ചെയ്തിരിക്കുന്നു. അധികാരം കയ്യാളുന്നവര്‍ നാട്ടില്‍ നിലനില്‍ക്കുന്ന മതേതരത്വം ദ്രവിപ്പിക്കുവാനുള്ള പരിശ്രമത്തിലാണ്. ബി.ജെ.പി.-ആര്‍.എസ്.എസ്. ഭരണത്തിന്‍ കീഴില്‍ ഇന്ത്യയിലെ മതേതരത്വം ഇല്ലാതെയാക്കുവാനുള്ള പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. മതത്തിനും ജാതിക്കും ലിംഗത്തിനും അതീതമായി എല്ലാ ജനങ്ങ‌ള്‍ക്കും തുല്യാവകാശം എന്നതാണ് ഭരണഘടനയുടെ അടിസ്ഥാനം. ഒരു മതേതര രാജ്യത്തിന് മാത്രമേ ഇത് ഉറപ്പ് വരുത്താന്‍ സാധിക്കുകയുള്ളൂ. ഹിന്ദു സ്വത്വത്തെയും ദേശീയതയെയും ആത്യന്തികമായി പൗരത്വത്തെയും സമീകരിക്കാന്‍ ശ്രമിക്കുന്ന ഒരു ആശയസംഹിതയില്‍ വിശ്വസിക്കുന്നവരാണ് നിലവിലെ ഭരണാധികാരികള്‍. ‘ഹിന്ദു രാഷ്ട്രം’ എന്ന ആശയം മറ്റ് മതസ്ഥരെ രണ്ടാംതരം പൗരന്മാരായി തരംതാഴ്ത്തും. ഭരണഘടനയിലെ മതേതരത്വത്തിന്റെ ആവശ്യകതയെ ആര്‍.എസ്.എസിന്റെ വക്താവ് പരസ്യമായി തന്നെ ചോദ്യം ചെയ്യുകയുണ്ടായി.

തൊട്ടുകൂടായ്മ പോലുള്ള സാമൂഹ്യ വിവേചനങ്ങളും വൈകല്യങ്ങളും ഇല്ലാതെയാക്കുവാനുള്ള ഉറച്ച പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ് ഭരണഘടനയുടെ ഒരു വ്യതിരിക്തമായ സ്വഭാവം. അനീതി നിറഞ്ഞ ജാതിവ്യവസ്ഥ പരിഷ്കരിക്കപ്പെടേണ്ടതാണെന്ന സമൂഹ്യനീതിയുടെ സങ്കല്പനമാണിത്. 65 വര്‍ഷങ്ങള്‍ക്കിപ്പുറം, തൊട്ടുകൂടായ്മ എന്ന ദുരാചാരം ഉള്‍പ്പടെ അസംഖ്യം ജാതീയമായ അടിച്ചമര്‍ത്തലുകള്‍ സമൂഹത്തിലിപ്പോഴും നിലനില്‍ക്കുന്നു. ഇക്കാര്യത്തില്‍ ഹിന്ദു ശാസ്ത്രങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നാണ് ഹിന്ദുത്വവാദികള്‍ ആവശ്യപ്പെടുന്നത്. സമൂഹത്തില്‍ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട ദളിതര്‍ക്ക്, നീതി ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ വന്‍പരാജയമാണ്. വലതുപക്ഷ ഹിന്ദുത്വവാദികളുടെ ആവിര്‍ഭാവത്തോടെ അടിച്ചമര്‍ത്തല്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ഫരീദാബാദില്‍ രണ്ട് ദളിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്ന ദാരുണമായ സംഭവവും ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കപ്പെട്ട രോഹിത് വെമുലയുടെ ദാരുണാന്ത്യവും തുടര്‍ന്ന് കൊണ്ടിരിക്കുന്ന ജാതിഭ്രാന്തിനെയാണ് കാണിക്കുന്നത്.

"ശാസ്ത്രാവബോധത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിന് പകരം, ആനത്തല പ്ലാസ്റ്റിക്‍ സര്‍ജറിയിലൂടെ ആണ് ഗണപതിക്ക് വെച്ചുപിടിപ്പിച്ചിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട്, പ്രാചീന ശാസ്ത്രത്തിന്റെ നേട്ടങ്ങളെ വാഴ്ത്തിപ്പാടുകയായിരുന്നു പ്രധാനമന്ത്രി."

റിപ്പബ്ലിക്‍ ദിനത്തിന് കുറച്ചു നാള്‍ മുമ്പ്, ഉഡുപ്പിയിലെ പെജാവര്‍ മഠത്തിലെ ശ്രീകൃഷണ ക്ഷേത്രത്തില്‍ ബൃഹത്തായ ഒരു മതപരമായ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടു. ദളിതരോടും മറ്റ് പിന്നോക്ക ജാതിക്കാരോടും വിവേചനം കാണിക്കുന്ന പന്തിഭേദം (ബ്രാഹ്മണര്‍ക്കും മറ്റ് ജാതികള്‍ക്കും പ്രത്യേകമായി ഭക്ഷണം വിളമ്പുന്ന രീതി), മാടേ സ്നാന (ബ്രാഹ്മണര്‍ കഴിച്ച ഭക്ഷണത്തിന്റെ ഉച്ഛിഷ്ടങ്ങളില്‍ പിന്നോക്ക ജാതിക്കാര്‍ കിടന്ന് ഉരുളുന്ന ആചാരം) മുതലായ ആചാരങ്ങള്‍ ഇന്നും ഇത്തരം ചടങ്ങുകളുടെ ഭാഗമായി ഇവിടങ്ങളില്‍ നടത്തപ്പെടുന്നുണ്ട്. ഈ ചടങ്ങില്‍ ബി.ജെ.പി.-യുടെ കേന്ദ്ര മന്ത്രിമാര്‍, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി, കര്‍ണാടക ഗവണ്‍മെന്റിലെ മന്ത്രിമാര്‍, മുന്‍മുഖ്യമന്ത്രിമാര്‍ എല്ലാം തന്നെ സന്നിഹിതരായിരുന്നുവെങ്കിലും നഗ്നമായ ഈ ജാതി വിവേചനത്തിനെതിരെ ഒറ്റയാള്‍ പോലും സംസാരിച്ചില്ല.

"ശാസ്ത്രാവബോധവും, മാനവികതയും, അന്വേഷണത്തിന്റെയും പരിഷ്കരണത്തിന്റെയും അന്തഃസത്തയും വളര്‍ത്തുവാന്‍"ഭരണഘടന അനുശാസിക്കുമ്പോള്‍, പൊതുമണ്ഡലങ്ങളില്‍ മതപ്രതിപത്തിയെ പ്രോല്‍സാഹിപ്പിക്കുന്ന പ്രവണത ഈ ഭരണകൂടത്തിന്റെ കീഴില്‍ വര്‍ധിച്ച് വരികയാണ്. ശാസ്ത്രാവബോധത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിന് പകരം, ആനത്തല പ്ലാസ്റ്റിക്‍ സര്‍ജറിയിലൂടെ ആണ് ഗണപതിക്ക് വെച്ചുപിടിപ്പിച്ചിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട്, പ്രാചീന ശാസ്ത്രത്തിന്റെ നേട്ടങ്ങളെ വാഴ്ത്തിപ്പാടുകയായിരുന്നു പ്രധാനമന്ത്രി.

പരിമിതമായെങ്കിലും ഭരണഘടനയില്‍ നിലനില്‍ക്കുന്ന ഫെഡറല്‍ തത്വങ്ങള്‍ നവലിബറല്‍ ഭരണക്രമത്തിന്റെ കീഴില്‍ വര്‍ദ്ധിതവേഗത്തില്‍ ഒലിച്ചു പൊയ്ക്കൊണ്ടിരിക്കുകയാണ്. ചന്തയില്‍ വിഭവങ്ങള്‍ക്കും മൂലധനത്തിനും വേണ്ടി പരസ്പരം മല്‍സരിക്കുന്ന കക്ഷികളായി നമ്മുടെ സംസ്ഥാനങ്ങള്‍ തരംതാഴ്ത്തപ്പെട്ടിരിക്കുന്നു. അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കപ്പെട്ട, വിഭവദരിദ്രമാക്കപ്പെട്ട സംസ്ഥാനങ്ങള്‍ പ്രത്യേക വിഭാഗ പദവികള്‍ക്കോ AIIMS, IIT മുതലായ പാരിതോഷികങ്ങള്‍ക്കോ വേണ്ടി കേന്ദ്രത്തിന് മുന്നില്‍ ഭിക്ഷ യാചിക്കേണ്ടുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. പ്ലാനിങ്ങ് കമ്മീഷന്‍ നിര്‍ത്തലാക്കിയതും, ദേശീയ വികസന കൗണ്‍സില്‍ പിരിച്ചു വിട്ടതും പിന്നെയും സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് വേണ്ടി കാത്തുനില്‍ക്കുന്നവരാക്കി.

ജനാധിപത്യത്തിന്റെ ക്ഷയം പല രീതികളിലാണ് ഗോചരമാകുന്നത്. യൂണിയനുകളും സംഘടനകളും ഉണ്ടാക്കുവാനുള്ള ഭരണഘടനാപരമായ മൗലികാവകാശം ക്ലിപ്തപ്പെടുത്തുകയും അതിന്റെ പ്രയോഗം ദുഷ്കരമാവുകയും ചെയ്തു. യൂണിയനുകളുണ്ടാക്കുവാനുള്ള തൊഴിലാളികളുടെ അവകാശത്തെ ഹനിക്കുവാന്‍ ഭരണകൂടം കൂട്ടുനില്‍ക്കുകയും പ്രത്യേക സാമ്പത്തിക മേഖലകള്‍ (Special Economic Zone) പോലെയുള്ള സങ്കേതങ്ങള്‍ വഴി, അത്തരം ജനാധിപത്യവിരുദ്ധ നിലപാടുകളെ നിയമവിധേയമാക്കുകയും ചെയ്തു.

പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ മര്‍മ്മസ്ഥാനങ്ങളെ കാര്‍ന്നെടുക്കുകയാണ് നവലലിബറല്‍ രാഷ്ട്രീയം. ബൂര്‍ഷ്വാ പാര്‍ടികള്‍ പണത്തിന്റെയും മുതലാളി-രാഷ്ട്രീയ വൃന്ദങ്ങളുടെയും അധീശത്വത്തിലാണ്. അധികാരത്തിലാര് വന്നാലും, ഗവണ്‍മെന്റ് മാറിയാലും നയങ്ങള്‍ അതേപടി നിലനിര്‍ത്തുവാന്‍ ഇത് കൊണ്ട് സാധിക്കുന്നു. തങ്ങള്‍ക്ക് ലഭ്യമായ തെരെഞ്ഞെടുക്കലുകള്‍ പരിമിതപ്പെട്ട് ജനങ്ങള്‍ അശക്തരായിക്കൊണ്ടിരിക്കുകയാണ്. ഡോ. അംബേദ്കര്‍ മുന്നറിയിപ്പ് തന്നത് പോലെ സാമൂഹിക-സാമ്പത്തിക സമത്വവും രാഷ്ട്രീയ സമത്വവും തമ്മില്‍ വിഘടിതാവസ്ഥയില്‍ നിലനില്‍ക്കുന്നു.

ജനാധിപത്യത്തിന്റെ ക്ഷയം പല രീതികളിലാണ് ഗോചരമാകുന്നത്. യൂണിയനുകളും സംഘടനകളും ഉണ്ടാക്കുവാനുള്ള ഭരണഘടനാപരമായ മൗലികാവകാശം ക്ലിപ്തപ്പെടുത്തുകയും അതിന്റെ പ്രയോഗം ദുഷ്കരമാവുകയും ചെയ്തു. യൂണിയനുകളുണ്ടാക്കുവാനുള്ള തൊഴിലാളികളുടെ അവകാശത്തെ ഹനിക്കുവാന്‍ ഭരണകൂടം കൂട്ടുനില്‍ക്കുകയും പ്രത്യേക സാമ്പത്തിക മേഖലകള്‍ (Special Economic Zone) പോലെയുള്ള സങ്കേതങ്ങള്‍ വഴി, അത്തരം ജനാധിപത്യവിരുദ്ധ നിലപാടുകളെ നിയമവിധേയമാക്കുകയും ചെയ്തു. കരുതല്‍ തടങ്കലുകള്‍ അനുവദനീയമാക്കുന്ന ഭരണഘടനയിലെ വ്യവസ്ഥ മുതലാക്കിക്കൊണ്ട് വ്യക്തിസ്വാതന്ത്ര്യങ്ങളെ അടിച്ചമര്‍ത്തുവാനുള്ള കരിനിയമങ്ങള്‍ വിവേചനരഹിതമായി നിര്‍മ്മിക്കപ്പെടുന്നു. എതിരഭിപ്രായങ്ങളെയും ന്യൂനപക്ഷ പ്രതിഷേധങ്ങളെയും ദേശവിരുദ്ധമെന്ന് ചാപ്പ കുത്തി രാജ്യദ്രോഹക്കുറ്റം ചാര്‍ത്തുവാന്‍ ഭയലേശമേതുമില്ലാത്ത ഒരു ഭരണക്രമമാണ് ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ഭരണഘടനാ സ്വേച്ഛാധിപത്യത്തിലേക്ക് ദുഷിച്ചു പോകുവാനുള്ള അപകടസാധ്യതയിലാണ് നമ്മുടെ റിപ്പബ്ലിക്‍.

നവലിബറലിസത്തിനും വര്‍ഗീയതയ്ക്കുമെതിരെയുള്ള സംയോജിതവും ഏകകാലികവുമായ പോരാട്ടമാണ് ജനാധിപത്യത്തെയും മതേതരത്വത്തെയും പ്രതിരോധിക്കുവാന്‍ അവശ്യം വേണ്ടത്. ഹിന്ദുത്വ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായകമാണ് സാമൂഹിക നീതിക്കും ജനാധിപത്യപരമായ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള സമരങ്ങള്‍. റിപ്പബ്ലിക്കിന്റെ അടിസ്ഥാനമായ ജനാധിപത്യ-മതേതര മൂല്യങ്ങളുടെ മേലുള്ള എല്ലാ അതിക്രമങ്ങളെയും എതിര്‍ത്ത് തോല്പിക്കേണ്ടതാണ്. ഈ റിപ്പബ്ലിക്‍ ദിനത്തിലെ ജനങ്ങളുടെ പ്രതിജ്ഞ ഇതാകട്ടെ.

പീപ്പിള്‍സ് ഡെമോക്രസിയില്‍ വന്ന ലേഖനംപരിഭാഷപ്പെടുത്തിയത് നതാഷ ജെറി, പ്രതീഷ് പ്രകാശ്.

ചക്രവ്യൂഹത്തിലകപ്പെട്ട റിപ്പബ്ലിക്‍

$
0
0

ഇന്ത്യ 66-ാം റിപ്പബ്ലിക്‍ ദിനം ആചരിക്കുന്ന ഈ വേളയില്‍, രാജ്യത്തെ ഇന്നത്തെ സ്ഥിതിഗതികളെ പറ്റി ഒരു അവലോകനം നടത്തേണ്ടത് അത്യാവശ്യമാണ്. 1950 ജനുവരി 26-ാം തീയതി ഭരണഘടന പ്രാബല്യത്തില്‍ വന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഭരണഘടനാ നിബദ്ധമായിട്ടാണ് പാര്‍ലമെന്ററി ജനാധിപത്യ സംവിധാനം നിലവില്‍ വന്നത്.

ജനാധിപത്യത്തോടുള്ള ജനങ്ങളുടെ പ്രതിജ്ഞാബദ്ധത മൂലവും ബഹുജനപ്രക്ഷോഭങ്ങളാലും ജനാധിപത്യസമരങ്ങളാലും ഇന്ത്യയിലെ ജനാധിപത്യ സംവിധാനം, ഇന്ത്യന്‍ ഭരണകൂടത്തിന്റെ ബൂര്‍ഷ്വാ-ജന്മിത്വ സവിശേഷതകള്‍ മൂലമുണ്ടായ വെല്ലുവിളികളെ അതിജീവിച്ചു.

ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശകതത്ത്വങ്ങള്‍ (Directive Principles) ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി “സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയിൽ അധിഷ്ഠിതമായ സാമൂഹ്യക്രമം” കാത്തുസൂക്ഷിക്കുവാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നു. “സമൂഹത്തിന്റെ ഭൗതിക വിഭവങ്ങള്‍ പൊതു നന്മയ്ക്കുതകത്തക്കവണ്ണം ശരിയായി വിതരണം ചെയ്യുന്നതിന്” മേല്‍നോട്ടം വഹിക്കണമെന്നും “പൊതു ഗുണത്തിന് ഹാനികരമായവിധത്തില്‍ ധനം കുന്നുകൂടുന്നില്ല” എന്നുറപ്പ് വരുത്തണമെന്നും നിര്‍ദ്ദേശകതത്ത്വങ്ങള്‍ ആവശ്യപ്പെടുന്നു. “വരുമാനത്തിലെ അസമത്വങ്ങള്‍ ലഘൂകരിക്കാനായി” പ്രയത്നിക്കുവാനും നിര്‍ദ്ദേശകതത്ത്വങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഇവിടെയാണ് വൈരുദ്ധ്യമുള്ളത്. ഭരണഘടന പ്രാബല്യത്തില്‍ വന്നിട്ട് ആറര പതിറ്റാണ്ടുകള്‍ക്കിപ്പുറം നിര്‍ദ്ദേശകതത്ത്വങ്ങള്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാരിന്റെ നയരൂപീകരണങ്ങള്‍, ഭരണഘടന മുന്നോട്ട് വച്ച ലക്ഷ്യങ്ങള്‍ക്ക് എതിര്‍ദിശയിലാണ് സഞ്ചരിക്കുന്നത്. നമ്മുടെ വ്യവസ്ഥിതിയില്‍ നിലനില്‍ക്കുന്ന പല സംഘര്‍ഷങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും കാരണം, രാഷ്ട്രീയ ജനാധിപത്യം സമ്പത്തിന്റെ കേന്ദ്രീകരണത്തിനോടും സാമ്പത്തിക അസമത്വങ്ങളോടും സഹവര്‍ത്തിക്കുന്നു എന്ന വൈരുദ്ധ്യമാണ്.

അധികാരം കയ്യാളുന്നവര്‍ നാട്ടില്‍ നിലനില്‍ക്കുന്ന മതേതരത്വം ദ്രവിപ്പിക്കുവാനുള്ള പരിശ്രമത്തിലാണ്. ബി.ജെ.പി.-ആര്‍.എസ്.എസ്. ഭരണത്തിന്‍ കീഴില്‍ ഇന്ത്യയിലെ മതേതരത്വം ഇല്ലാതെയാക്കുവാനുള്ള പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. മതത്തിനും ജാതിക്കും ലിംഗത്തിനും അതീതമായി എല്ലാ ജനങ്ങ‌ള്‍ക്കും തുല്യാവകാശം എന്നതാണ് ഭരണഘടനയുടെ അടിസ്ഥാനം. ഒരു മതേതര രാജ്യത്തിന് മാത്രമേ ഇത് ഉറപ്പ് വരുത്താന്‍ സാധിക്കുകയുള്ളൂ.

നവലിബറല്‍ മുതലാളിത്തത്തിന് കീഴില്‍, അസമത്വങ്ങള്‍ ലഘൂകരിക്കപ്പെടുന്നതിന് പകരം പരിപോഷിപ്പിക്കപ്പെടുകയും വിസ്തൃതമാക്കപ്പെടുകയും ചെയ്യുന്നു. നിലവില്‍ രാജ്യത്തിന്റെ 53 ശതമാനം സമ്പത്ത് കൈവശം വെച്ചിരിക്കുന്നത്, ഒരു ശതമാനം വരുന്ന അതിസമ്പന്നരാണ്. 2015 കര്‍ഷക ആത്മഹത്യകള്‍ ഭയാനകമാം വിധം വര്‍ധിച്ച വര്‍ഷമാണ്. ആയിരക്കണക്കിന് കര്‍ഷകര്‍ കര്‍ണ്ണാടകയിലും ആന്ധ്രയിലും തെലങ്കാനയിലും ഒഡീഷയിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുമായി ആത്മഹത്യ ചെയ്തു. കണക്കുകള്‍ കുറച്ച് കാണിച്ചിട്ടും, 2015-ല്‍ മഹാരാഷ്ട്രയില്‍ മാത്രം 3228 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി രേഖപ്പെടുത്തുകയുണ്ടായി. കാര്‍ഷിക പ്രതിസന്ധി നാട്ടിന്‍പുറത്തെ ദരിദ്ര ജനവിഭാഗങ്ങളുടെ ഇടയില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.

സഹജമായ പരിമിതികളുണ്ടെങ്കിലും ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി, ഫെഡറലിസം എന്നീ നാല് അടിസ്ഥാന തത്ത്വങ്ങളിന്മേലാണ് ഇന്ത്യന്‍ റിപ്പബ്ലിക്‍ പടുത്തുയര്‍ത്തിയിട്ടുള്ളത്. കാല്‍നൂറ്റാണ്ടായി നടക്കുന്ന ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും കാരണം ഈ നാല് തത്ത്വങ്ങള്‍ക്കും പ്രാധാന്യമില്ലാതാവുകയും മലിനീകരിക്കപ്പെട്ടിരിക്കയും ചെയ്തിരിക്കുന്നു. അധികാരം കയ്യാളുന്നവര്‍ നാട്ടില്‍ നിലനില്‍ക്കുന്ന മതേതരത്വം ദ്രവിപ്പിക്കുവാനുള്ള പരിശ്രമത്തിലാണ്. ബി.ജെ.പി.-ആര്‍.എസ്.എസ്. ഭരണത്തിന്‍ കീഴില്‍ ഇന്ത്യയിലെ മതേതരത്വം ഇല്ലാതെയാക്കുവാനുള്ള പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. മതത്തിനും ജാതിക്കും ലിംഗത്തിനും അതീതമായി എല്ലാ ജനങ്ങ‌ള്‍ക്കും തുല്യാവകാശം എന്നതാണ് ഭരണഘടനയുടെ അടിസ്ഥാനം. ഒരു മതേതര രാജ്യത്തിന് മാത്രമേ ഇത് ഉറപ്പ് വരുത്താന്‍ സാധിക്കുകയുള്ളൂ. ഹിന്ദു സ്വത്വത്തെയും ദേശീയതയെയും ആത്യന്തികമായി പൗരത്വത്തെയും സമീകരിക്കാന്‍ ശ്രമിക്കുന്ന ഒരു ആശയസംഹിതയില്‍ വിശ്വസിക്കുന്നവരാണ് നിലവിലെ ഭരണാധികാരികള്‍. ‘ഹിന്ദു രാഷ്ട്രം’ എന്ന ആശയം മറ്റ് മതസ്ഥരെ രണ്ടാംതരം പൗരന്മാരായി തരംതാഴ്ത്തും. ഭരണഘടനയിലെ മതേതരത്വത്തിന്റെ ആവശ്യകതയെ ആര്‍.എസ്.എസിന്റെ വക്താവ് പരസ്യമായി തന്നെ ചോദ്യം ചെയ്യുകയുണ്ടായി.

തൊട്ടുകൂടായ്മ പോലുള്ള സാമൂഹ്യ വിവേചനങ്ങളും വൈകല്യങ്ങളും ഇല്ലാതെയാക്കുവാനുള്ള ഉറച്ച പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ് ഭരണഘടനയുടെ ഒരു വ്യതിരിക്തമായ സ്വഭാവം. അനീതി നിറഞ്ഞ ജാതിവ്യവസ്ഥ പരിഷ്കരിക്കപ്പെടേണ്ടതാണെന്ന സമൂഹ്യനീതിയുടെ സങ്കല്പനമാണിത്. 65 വര്‍ഷങ്ങള്‍ക്കിപ്പുറം, തൊട്ടുകൂടായ്മ എന്ന ദുരാചാരം ഉള്‍പ്പടെ അസംഖ്യം ജാതീയമായ അടിച്ചമര്‍ത്തലുകള്‍ സമൂഹത്തിലിപ്പോഴും നിലനില്‍ക്കുന്നു. ഇക്കാര്യത്തില്‍ ഹിന്ദു ശാസ്ത്രങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നാണ് ഹിന്ദുത്വവാദികള്‍ ആവശ്യപ്പെടുന്നത്. സമൂഹത്തില്‍ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട ദളിതര്‍ക്ക്, നീതി ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ വന്‍പരാജയമാണ്. വലതുപക്ഷ ഹിന്ദുത്വവാദികളുടെ ആവിര്‍ഭാവത്തോടെ അടിച്ചമര്‍ത്തല്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ഫരീദാബാദില്‍ രണ്ട് ദളിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്ന ദാരുണമായ സംഭവവും ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കപ്പെട്ട രോഹിത് വെമുലയുടെ ദാരുണാന്ത്യവും തുടര്‍ന്ന് കൊണ്ടിരിക്കുന്ന ജാതിഭ്രാന്തിനെയാണ് കാണിക്കുന്നത്.

"ശാസ്ത്രാവബോധത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിന് പകരം, ആനത്തല പ്ലാസ്റ്റിക്‍ സര്‍ജറിയിലൂടെ ആണ് ഗണപതിക്ക് വെച്ചുപിടിപ്പിച്ചിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട്, പ്രാചീന ശാസ്ത്രത്തിന്റെ നേട്ടങ്ങളെ വാഴ്ത്തിപ്പാടുകയായിരുന്നു പ്രധാനമന്ത്രി."

റിപ്പബ്ലിക്‍ ദിനത്തിന് കുറച്ചു നാള്‍ മുമ്പ്, ഉഡുപ്പിയിലെ പെജാവര്‍ മഠത്തിലെ ശ്രീകൃഷണ ക്ഷേത്രത്തില്‍ ബൃഹത്തായ ഒരു മതപരമായ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടു. ദളിതരോടും മറ്റ് പിന്നോക്ക ജാതിക്കാരോടും വിവേചനം കാണിക്കുന്ന പന്തിഭേദം (ബ്രാഹ്മണര്‍ക്കും മറ്റ് ജാതികള്‍ക്കും പ്രത്യേകമായി ഭക്ഷണം വിളമ്പുന്ന രീതി), മാടേ സ്നാന (ബ്രാഹ്മണര്‍ കഴിച്ച ഭക്ഷണത്തിന്റെ ഉച്ഛിഷ്ടങ്ങളില്‍ പിന്നോക്ക ജാതിക്കാര്‍ കിടന്ന് ഉരുളുന്ന ആചാരം) മുതലായ ആചാരങ്ങള്‍ ഇന്നും ഇത്തരം ചടങ്ങുകളുടെ ഭാഗമായി ഇവിടങ്ങളില്‍ നടത്തപ്പെടുന്നുണ്ട്. ഈ ചടങ്ങില്‍ ബി.ജെ.പി.-യുടെ കേന്ദ്ര മന്ത്രിമാര്‍, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി, കര്‍ണാടക ഗവണ്‍മെന്റിലെ മന്ത്രിമാര്‍, മുന്‍മുഖ്യമന്ത്രിമാര്‍ എല്ലാം തന്നെ സന്നിഹിതരായിരുന്നുവെങ്കിലും നഗ്നമായ ഈ ജാതി വിവേചനത്തിനെതിരെ ഒറ്റയാള്‍ പോലും സംസാരിച്ചില്ല.

"ശാസ്ത്രാവബോധവും, മാനവികതയും, അന്വേഷണത്തിന്റെയും പരിഷ്കരണത്തിന്റെയും അന്തഃസത്തയും വളര്‍ത്തുവാന്‍"ഭരണഘടന അനുശാസിക്കുമ്പോള്‍, പൊതുമണ്ഡലങ്ങളില്‍ മതപ്രതിപത്തിയെ പ്രോല്‍സാഹിപ്പിക്കുന്ന പ്രവണത ഈ ഭരണകൂടത്തിന്റെ കീഴില്‍ വര്‍ധിച്ച് വരികയാണ്. ശാസ്ത്രാവബോധത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിന് പകരം, ആനത്തല പ്ലാസ്റ്റിക്‍ സര്‍ജറിയിലൂടെ ആണ് ഗണപതിക്ക് വെച്ചുപിടിപ്പിച്ചിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട്, പ്രാചീന ശാസ്ത്രത്തിന്റെ നേട്ടങ്ങളെ വാഴ്ത്തിപ്പാടുകയായിരുന്നു പ്രധാനമന്ത്രി.

പരിമിതമായെങ്കിലും ഭരണഘടനയില്‍ നിലനില്‍ക്കുന്ന ഫെഡറല്‍ തത്വങ്ങള്‍ നവലിബറല്‍ ഭരണക്രമത്തിന്റെ കീഴില്‍ വര്‍ദ്ധിതവേഗത്തില്‍ ഒലിച്ചു പൊയ്ക്കൊണ്ടിരിക്കുകയാണ്. ചന്തയില്‍ വിഭവങ്ങള്‍ക്കും മൂലധനത്തിനും വേണ്ടി പരസ്പരം മല്‍സരിക്കുന്ന കക്ഷികളായി നമ്മുടെ സംസ്ഥാനങ്ങള്‍ തരംതാഴ്ത്തപ്പെട്ടിരിക്കുന്നു. അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കപ്പെട്ട, വിഭവദരിദ്രമാക്കപ്പെട്ട സംസ്ഥാനങ്ങള്‍ പ്രത്യേക വിഭാഗ പദവികള്‍ക്കോ AIIMS, IIT മുതലായ പാരിതോഷികങ്ങള്‍ക്കോ വേണ്ടി കേന്ദ്രത്തിന് മുന്നില്‍ ഭിക്ഷ യാചിക്കേണ്ടുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. പ്ലാനിങ്ങ് കമ്മീഷന്‍ നിര്‍ത്തലാക്കിയതും, ദേശീയ വികസന കൗണ്‍സില്‍ പിരിച്ചു വിട്ടതും പിന്നെയും സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് വേണ്ടി കാത്തുനില്‍ക്കുന്നവരാക്കി.

ജനാധിപത്യത്തിന്റെ ക്ഷയം പല രീതികളിലാണ് ഗോചരമാകുന്നത്. യൂണിയനുകളും സംഘടനകളും ഉണ്ടാക്കുവാനുള്ള ഭരണഘടനാപരമായ മൗലികാവകാശം ക്ലിപ്തപ്പെടുത്തുകയും അതിന്റെ പ്രയോഗം ദുഷ്കരമാവുകയും ചെയ്തു. യൂണിയനുകളുണ്ടാക്കുവാനുള്ള തൊഴിലാളികളുടെ അവകാശത്തെ ഹനിക്കുവാന്‍ ഭരണകൂടം കൂട്ടുനില്‍ക്കുകയും പ്രത്യേക സാമ്പത്തിക മേഖലകള്‍ (Special Economic Zone) പോലെയുള്ള സങ്കേതങ്ങള്‍ വഴി, അത്തരം ജനാധിപത്യവിരുദ്ധ നിലപാടുകളെ നിയമവിധേയമാക്കുകയും ചെയ്തു.

പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ മര്‍മ്മസ്ഥാനങ്ങളെ കാര്‍ന്നെടുക്കുകയാണ് നവലലിബറല്‍ രാഷ്ട്രീയം. ബൂര്‍ഷ്വാ പാര്‍ടികള്‍ പണത്തിന്റെയും മുതലാളി-രാഷ്ട്രീയ വൃന്ദങ്ങളുടെയും അധീശത്വത്തിലാണ്. അധികാരത്തിലാര് വന്നാലും, ഗവണ്‍മെന്റ് മാറിയാലും നയങ്ങള്‍ അതേപടി നിലനിര്‍ത്തുവാന്‍ ഇത് കൊണ്ട് സാധിക്കുന്നു. തങ്ങള്‍ക്ക് ലഭ്യമായ തെരെഞ്ഞെടുക്കലുകള്‍ പരിമിതപ്പെട്ട് ജനങ്ങള്‍ അശക്തരായിക്കൊണ്ടിരിക്കുകയാണ്. ഡോ. അംബേദ്കര്‍ മുന്നറിയിപ്പ് തന്നത് പോലെ സാമൂഹിക-സാമ്പത്തിക സമത്വവും രാഷ്ട്രീയ സമത്വവും തമ്മില്‍ വിഘടിതാവസ്ഥയില്‍ നിലനില്‍ക്കുന്നു.

ജനാധിപത്യത്തിന്റെ ക്ഷയം പല രീതികളിലാണ് ഗോചരമാകുന്നത്. യൂണിയനുകളും സംഘടനകളും ഉണ്ടാക്കുവാനുള്ള ഭരണഘടനാപരമായ മൗലികാവകാശം ക്ലിപ്തപ്പെടുത്തുകയും അതിന്റെ പ്രയോഗം ദുഷ്കരമാവുകയും ചെയ്തു. യൂണിയനുകളുണ്ടാക്കുവാനുള്ള തൊഴിലാളികളുടെ അവകാശത്തെ ഹനിക്കുവാന്‍ ഭരണകൂടം കൂട്ടുനില്‍ക്കുകയും പ്രത്യേക സാമ്പത്തിക മേഖലകള്‍ (Special Economic Zone) പോലെയുള്ള സങ്കേതങ്ങള്‍ വഴി, അത്തരം ജനാധിപത്യവിരുദ്ധ നിലപാടുകളെ നിയമവിധേയമാക്കുകയും ചെയ്തു. കരുതല്‍ തടങ്കലുകള്‍ അനുവദനീയമാക്കുന്ന ഭരണഘടനയിലെ വ്യവസ്ഥ മുതലാക്കിക്കൊണ്ട് വ്യക്തിസ്വാതന്ത്ര്യങ്ങളെ അടിച്ചമര്‍ത്തുവാനുള്ള കരിനിയമങ്ങള്‍ വിവേചനരഹിതമായി നിര്‍മ്മിക്കപ്പെടുന്നു. എതിരഭിപ്രായങ്ങളെയും ന്യൂനപക്ഷ പ്രതിഷേധങ്ങളെയും ദേശവിരുദ്ധമെന്ന് ചാപ്പ കുത്തി രാജ്യദ്രോഹക്കുറ്റം ചാര്‍ത്തുവാന്‍ ഭയലേശമേതുമില്ലാത്ത ഒരു ഭരണക്രമമാണ് ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ഭരണഘടനാ സ്വേച്ഛാധിപത്യത്തിലേക്ക് ദുഷിച്ചു പോകുവാനുള്ള അപകടസാധ്യതയിലാണ് നമ്മുടെ റിപ്പബ്ലിക്‍.

നവലിബറലിസത്തിനും വര്‍ഗീയതയ്ക്കുമെതിരെയുള്ള സംയോജിതവും ഏകകാലികവുമായ പോരാട്ടമാണ് ജനാധിപത്യത്തെയും മതേതരത്വത്തെയും പ്രതിരോധിക്കുവാന്‍ അവശ്യം വേണ്ടത്. ഹിന്ദുത്വ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായകമാണ് സാമൂഹിക നീതിക്കും ജനാധിപത്യപരമായ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള സമരങ്ങള്‍. റിപ്പബ്ലിക്കിന്റെ അടിസ്ഥാനമായ ജനാധിപത്യ-മതേതര മൂല്യങ്ങളുടെ മേലുള്ള എല്ലാ അതിക്രമങ്ങളെയും എതിര്‍ത്ത് തോല്പിക്കേണ്ടതാണ്. ഈ റിപ്പബ്ലിക്‍ ദിനത്തിലെ ജനങ്ങളുടെ പ്രതിജ്ഞ ഇതാകട്ടെ.

പീപ്പിള്‍സ് ഡെമോക്രസിയില്‍ വന്ന ലേഖനംപരിഭാഷപ്പെടുത്തിയത് നതാഷ ജെറി, പ്രതീഷ് പ്രകാശ്.

മതനിരപേക്ഷതയും വികസനവും : സംഘപരിവാറിന്റെ നയപരിപാടികളിലൂടെ

$
0
0

മതനിരപേക്ഷതയും വികസനവും തമ്മിലുള്ള ബന്ധമെന്താണ് എന്ന് പലരും സംശയം ഉന്നയിക്കാറുണ്ട്. പലപ്പോഴും, ഈ രണ്ടു സങ്കല്‍പ്പങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കാതെയുള്ള ഉത്തരമാണ് ചോദ്യങ്ങള്‍ക്ക് ലഭിക്കുക. ഈ ലേഖനത്തില്‍ എനിക്ക് അവതരിപ്പിക്കാനുള്ള വാദം ഇതാണ്: വികസനത്തിന്റെ ഒരു അഭേദ്യമായ ഘടകമാണ് മതനിരപേക്ഷത. വികസനത്തില്‍ മനുഷ്യസ്വാതന്ത്ര്യത്തിന്റെയും അന്തസ്സിന്റെയും അടിസ്ഥാനമായി നില്ക്കുന്നത് തന്നെ മതനിരപേക്ഷതയാണ്. ഇന്ത്യയുടെ അന്തരീക്ഷത്തില്‍ വര്‍ഗീയത ചരിത്രപരമായി വളര്‍ന്നു വന്നിട്ടുള്ള സാഹചര്യം പരിശോധിച്ചാല്‍, വികസനത്തില്‍ എപ്പോഴും പിന്നില്‍ നിന്നിട്ടുള്ള ജനവിഭാഗങ്ങളെ സാംസ്കാരികമായും സാമ്പത്തികമായും സാമൂഹ്യമായും അടിച്ചമര്‍ത്തിയിട്ടുള്ള പാരമ്പര്യമാണ് ഈ വര്‍ഗീയതക്കുള്ളത് എന്ന് കാണാം. മതനിരപേക്ഷതയില്‍ കൂടിയല്ലാതെ ഈ ജനവിഭാഗങ്ങളിലേക്ക് വികസനം കൊണ്ടു ചെല്ലാന്‍ കഴിയില്ല.

രണ്ടു ഭാഗങ്ങളിലായി ഈ ലേഖനം തിരിച്ചിരിക്കുന്നു. ഒന്നാമത്തെ ഭാഗം പരിശോധിക്കുന്ന ചോദ്യം ഇതാണ്. ഇന്ന് ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോഡിയുടെ സര്‍ക്കാര്‍ പ്രതിനിധാനം ചെയ്യുന്നത് ഒരു വശത്ത്‌ ആക്രമണോത്സുകമായ ഹിന്ദുത്വ രാഷ്ട്രീയവും, മറുവശത്ത്‌ തീര്‍ത്തും നവ-ലിബറല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സാമ്പത്തിക നയവുമാണ്. ഈ സംയോഗം പലരേയും അദ്ഭുതപ്പെടുത്തുന്നുണ്ട്. കാരണം, സംഘപരിവാര്‍ ശക്തികള്‍ (ആര്‍.എസ്.എസ്., ജനസംഘം തുടങ്ങിയവ) ഒരിക്കലും ഒരു നവ-ലിബറല്‍ സാമ്പത്തിക നയത്തിന്റെ വക്താക്കളായി സ്വാതന്ത്ര്യാനന്തര-ഇന്ത്യയില്‍ അറിയപ്പെട്ടിട്ടില്ല. അങ്ങിനെയെങ്കില്‍, ഇന്ന് നമ്മള്‍ കാണുന്ന ഹിന്ദുത്വത്തിന്റെയും നവ-ലിബറലിസത്തിന്റെയും സംയോഗം എങ്ങിനെയാണ് വിശദീകരിക്കാന്‍ കഴിയുക? അതെപ്പോള്‍, എങ്ങിനെയുണ്ടായി?

ഇവിടെ കിട്ടുന്ന ഉത്തരത്തില്‍ നിന്നും മുന്നേറി കൊണ്ടാണ് രണ്ടാം ഭാഗത്തില്‍ പരിശോധിക്കുന്ന ചോദ്യം ഉയരുന്നത്: സംഘപരിവാറിന്റെ ഹിന്ദുത്വ-നവലിബറല്‍ അജണ്ടയും ഇന്ത്യയിലെ വികസന വെല്ലുവിളികളും എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു? ആരാണ് ഈ നയങ്ങളുടെ ഗുണഭോക്താക്കള്‍? ആരാണ് ഈ നയങ്ങളാല്‍ പിന്തള്ളപ്പെടുന്നത്?

സ്വദേശിവാദികള്‍ എങ്ങിനെ നവ-ലിബറലുകളായി?

സംഘപരിവാറിന്റെ പ്രമുഖ ആദ്യകാല നേതാക്കള്‍ക്ക് സാമ്പത്തിക നയങ്ങളെ പറ്റി പ്രത്യേകം അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നില്ല. കേശവ് ബലിരാം ഹെഡ്ഗെവാര്‍, മാധവ് സദാശിവ് ഗോള്‍വാള്‍ക്കര്‍ എന്നിവരുടെ എഴുത്തുകളില്‍ ഹിന്ദുക്കളുടെ ആത്മാഭിമാനത്തെ പറ്റിയും ഹിന്ദുരാഷ്ട്രത്തിന്റെ മഹത്വത്തെ പറ്റിയും ഒരുപാട് വായിക്കാം. എന്നാല്‍, ഒരു രാഷ്ട്രത്തിന്റെ സാമ്പത്തിക നയം ആ രാഷ്ട്രത്തിന്റെ ആത്മീയമായ മൂല്യങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയതാകണം എന്ന് ഗോള്‍വാള്‍ക്കര്‍ ചിലയിടത്ത് എഴുതിയത് ഒഴിച്ചു നിര്‍ത്തിയാല്‍, സാമ്പത്തികകാര്യങ്ങളെ കുറിച്ചു ചര്‍ച്ച വളരെ കുറവാണ്. ഭാരതീയ ജനസംഘം എന്ന പാര്‍ട്ടിയുണ്ടാവുന്നത് 1951-ല്‍ ആണ്. ഈ പാര്‍ട്ടിയുടെ ആദ്യകാല നയങ്ങള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്നത്‌ ഇതാണ്. അവര്‍ ഭൂപരിഷ്ക്കരണം വേണം എന്ന് പൊതുവെ പറഞ്ഞിരുന്നുവെങ്കിലും, ഒരിക്കലും ഭൂപരിഷ്ക്കരണത്തിനു വേണ്ടി വാദിക്കുകയോ സമരങ്ങള്‍ നടത്തുകയോ ചെയ്തിരുന്നില്ല. ഉയര്‍ന്ന ജാതികളില്‍ പെട്ട ഭൂസ്വാമിമാര്‍ തന്നെയായിരുന്നു അവരുടെ ഒരു പ്രധാന രാഷ്ട്രീയബന്ധു. അവര്‍ ആസൂത്രണത്തിനും പഞ്ചവത്സര പദ്ധതികള്‍ക്കും എതിരായിരുന്നു. സ്വദേശി എന്ന തത്വമായിരുന്നു അവര്‍ മുന്നോട്ട് വെച്ചത്. അതിനെ അവര്‍ നിര്‍വചിച്ചത് വിദേശമൂലധനത്തില്‍ അടിസ്ഥാനപ്പെടുത്തിയ വികസനനയങ്ങളോടുള്ള എതിര്‍പ്പിന്റെ രൂപത്തില്‍ ആയിരുന്നു; വിദേശ സംസ്കാരങ്ങളോടുള്ള വിധേയത്വത്തിന് എതിരായ സമരങ്ങളുടെ രൂപത്തിലായിരുന്നു; പ്രത്യക്ഷമായ ഉപഭോഗസംസ്കാരങ്ങളെ തള്ളിക്കളയുന്ന വാദങ്ങളുടെ രൂപത്തിലായിരുന്നു.

ഭാരതീയ സംസ്കാരത്തില്‍ ഊന്നിയ ഒരു "മൂന്നാം വഴി"യാണ് മുതലാളിത്തത്തിനും മാര്‍ക്സിസത്തിനും ബദലായി ഉപാധ്യായ മുന്‍പോട്ട് വെക്കുന്നത്. ഉപാധ്യായയുടെ ഈ മൂന്നാം വഴി സിദ്ധാന്തം ഇറ്റലിയിലെ ഫാസിസ്റ്റ്കളുടെ "ഞങ്ങള്‍ ഇടതുമല്ല വലതുമല്ല"എന്ന വാദവുമായി വലിയ സാദൃശ്യം ഉള്ളതാണ് എന്ന് പ്രളയ് കനുന്‍ഗോയെ പോലെയുള്ള രാഷ്ട്രതന്ത്ര വിദഗ്ദര്‍ എഴുതിയിട്ടുണ്ട്. ഉപാധ്യായയുടെ ഈ വാദങ്ങളില്‍ തൂങ്ങിയാണ് അടല്‍ ബിഹാരി വാജ്പേയിയെ പോലുള്ള ജനസംഘം നേതാക്കള്‍ 1960-കളിലും ഒക്കെ "അപ്രോപ്രിയേറ്റ് സാങ്കേതികവിദ്യ"എന്ന സങ്കല്‍പ്പത്തില്‍ നിന്ന് തുടങ്ങി പഞ്ചവത്സര പദ്ധതികളുടെ വലിയ ഘനവ്യവസായത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ള നയങ്ങളെ എതിര്‍ത്തത്.

സാമ്പത്തികനയങ്ങളെ പറ്റിയുള്ള പൂര്‍ണ്ണമായ ഒരു അവലോകനം സംഘപരിവാറിനുള്ളില്‍ നിന്നും വരുന്നത് പിന്നീട് ദീന്‍ദയാല്‍ ഉപാധ്യായയില്‍ നിന്നാണ്. 1957-ല്‍ "രണ്ട് പദ്ധതികള്‍" (The Two Plans) എന്ന പുസ്തകവും, 1965-ല്‍ "സമഗ്ര മാനുഷികത്വം" (Integral Humanism) എന്ന പുസ്തകവും അദ്ദേഹം എഴുതുകയുണ്ടായി. ഈ പുസ്തകങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന വാദങ്ങള്‍ ഇവയാണ്. മുതലാളിത്തവും മാര്‍ക്സിസവും തള്ളിക്കളയേണ്ട പ്രത്യയശാസ്ത്രങ്ങള്‍ ആണ്; ഇവ രണ്ടും മനുഷ്യ-വിരുദ്ധമാണ്. മുതലാളിത്തം സാമ്പത്തിക വീക്ഷണകോണില്‍ നിന്ന് മാത്രമാണ് മനുഷ്യനെ കാണുന്നത്. ലാഭം മാത്രമാണ് അതിന്റെ ലക്ഷ്യം. ലാഭം വര്‍ദ്ധിപ്പിക്കാന്‍ എല്ലാത്തരം ചരക്കുകളുടെയും ചോദനം വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കാന്‍ ആ വ്യവസ്ഥ നിര്‍ബന്ധിതമാണ്. മറു വശത്ത്‌, മാര്‍ക്സിസം മനുഷ്യന്റെ സ്വാതന്ത്ര്യങ്ങള്‍ക്കു പുറംതിരിഞ്ഞു നില്ക്കുന്നു. അതൊരു കേന്ദ്രീകൃത വ്യവസ്ഥയാണ്‌. അത് മുന്നോട്ട് വെക്കുന്ന വര്‍ഗ-സമരം മാനുഷികമല്ല; മാനുഷികമായിട്ടുള്ളത് വര്‍ഗ-മൈത്രി മാത്രമാണ്. ഇന്ത്യയുടെ സാഹചര്യങ്ങളില്‍ മുതലാളിത്തവും മാര്‍ക്സിസവും അല്ല, നെഹ്രൂവിയന്‍ സോഷ്യലിസം ആണ് നടപ്പിലായത്; എന്നാല്‍, നെഹ്രൂവിയന്‍ സോഷ്യലിസം ഇന്ത്യയുടെ സാംസ്കാരിക അടിത്തറയെ കണക്കിലെടുക്കുന്നില്ല. ഭാരതീയ സംസ്കാരത്തില്‍ ഊന്നിയ ഒരു "മൂന്നാം വഴി"യാണ് മുതലാളിത്തത്തിനും മാര്‍ക്സിസത്തിനും ബദലായി ഉപാധ്യായ മുന്‍പോട്ട് വെക്കുന്നത്. ഉപാധ്യായയുടെ ഈ മൂന്നാം വഴി സിദ്ധാന്തം ഇറ്റലിയിലെ ഫാസിസ്റ്റ്കളുടെ "ഞങ്ങള്‍ ഇടതുമല്ല വലതുമല്ല"എന്ന വാദവുമായി വലിയ സാദൃശ്യം ഉള്ളതാണ് എന്ന് പ്രളയ് കനുന്‍ഗോയെ പോലെയുള്ള രാഷ്ട്രതന്ത്ര വിദഗ്ദര്‍ എഴുതിയിട്ടുണ്ട്. ഉപാധ്യായയുടെ ഈ വാദങ്ങളില്‍ തൂങ്ങിയാണ് അടല്‍ ബിഹാരി വാജ്പേയിയെ പോലുള്ള ജനസംഘം നേതാക്കള്‍ 1960-കളിലും ഒക്കെ "അപ്രോപ്രിയേറ്റ് സാങ്കേതികവിദ്യ"എന്ന സങ്കല്‍പ്പത്തില്‍ നിന്ന് തുടങ്ങി പഞ്ചവത്സര പദ്ധതികളുടെ വലിയ ഘനവ്യവസായത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ള നയങ്ങളെ എതിര്‍ത്തത്.

ഈ നയം ജനസംഘത്തിന് വലിയ ഗുണം ചെയ്തു. മാര്‍ക്സിസ്റ്റ്കാരല്ലാത്തവര്‍ ഒത്തുകൂടിയ ഗാന്ധിയന്‍, സോഷ്യലിസ്റ്റ്‌, പരിസ്ഥിതിവാദ വേദികളുമായും പ്രവര്‍ത്തകരുമായും സഖ്യങ്ങള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് ഈ നയസമീപനം മൂലം കഴിഞ്ഞു. അങ്ങിനെയാണ് ഗാന്ധിയനായിരുന്ന വിനോഭാ ഭാവേയുടെ ഭൂദാന പ്രസ്ഥാനത്തിലും, സോഷ്യലിസ്റ്റ്‌ ആയിരുന്ന ജയപ്രകാശ് നാരായണന്റെ സര്‍വോദയ പ്രസ്ഥാനത്തിലും ഒട്ടേറെ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ നുഴഞ്ഞു കയറി പങ്കെടുക്കുന്ന സാഹചര്യം ഇവിടെ ഉണ്ടായത്. ഈ അടിസ്ഥാനത്തില്‍ കൂടിയാണ് അടിയന്തിരാവസ്ഥ വന്നപ്പോള്‍ ജയപ്രകാശും മറ്റുമായി എളുപ്പത്തില്‍ ധാരണകള്‍ ഉണ്ടാക്കാന്‍ ജനസംഘത്തിന് കഴിഞ്ഞത്. ഹിന്ദു ഐക്യം എന്ന ലക്ഷ്യം നടപ്പില്‍ വരുത്താന്‍ നിരന്തരമായി ഈ ധാരണകളില്‍ കൂടി അവര്‍ പരിശ്രമിച്ചു.

അടിയന്തിരാവസ്ഥക്ക് ശേഷമുള്ള വര്‍ഷങ്ങളില്‍ സംഘപരിവാര്‍ പുതിയ രാഷ്ട്രീയനീക്കങ്ങളുമായി മുന്‍പോട്ടു വന്നു. 1980-ല്‍ ജനസംഘം ഭാരതീയ ജനത പാര്‍ട്ടിയായി (ബി.ജെ.പി) പരിണമിച്ചു. ഈ അവസരത്തിലാണ് ബാലാസാഹിബ് ദേവ്രസും വാജ്പേയിയും ഒക്കെ ചേര്‍ന്ന് ബി.ജെ.പി എന്ന പുതിയ പാര്‍ട്ടിക്ക് അടിസ്ഥാനമായി "ഗാന്ധിയന്‍ സോഷ്യലിസം"എന്ന, ഒരിക്കലും പൂര്‍ണമായും നിര്‍വചിക്കപ്പെടാത്ത, ഒരു സിദ്ധാന്തം രൂപപ്പെടുത്തിയത്. അടിയന്തിരാവസ്ഥ-കാലത്തെ സഖ്യങ്ങളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ വേണ്ടിയാണ് ഈ അടവ് അവര്‍ പ്രയോഗിച്ചത്. ഗാന്ധിയുടെ വാദങ്ങളുമായി ഒരു തരത്തിലുള്ള സംഭാഷണവും ഇവിടെ ഉണ്ടായില്ല; ഗാന്ധി എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് നുഴഞ്ഞു കയറാനുള്ള ഒരു രാഷ്ട്രീയ ഉപകരണം മാത്രമായി ചുരുങ്ങി. പക്ഷെ, 1980-കളിലും ബി.ജെ.പി എന്ന പാര്‍ട്ടിക്ക് വലിയ വേരോട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല.

സംഘപരിവാറിന്റെ തന്റെ ഭാഗമായ ഒരു വിഭാഗത്തിന് ഉദാരവല്ക്കരണവും ആഗോളവല്ക്കരണവും പഥ്യമായിരുന്നില്ല. അവര്‍ "സ്വദേശി ജാഗരൺ മഞ്ച്"എന്ന സംഘടന 1991-ല്‍ ഉണ്ടാക്കി. ഇന്ത്യക്ക് വേണ്ടത് ഉദാരവല്ക്കരണവും ആഗോളവല്ക്കരണവും അല്ല, മറിച്ചു സാംസ്കാരിക ദേശീയതയില്‍ ഊന്നിയ ഒരു സ്വദേശി സാമ്പത്തിക നയമാണ് എന്നവര്‍ വീണ്ടും വാദിച്ചു. ഗാന്ധിയെ വിട്ടൊഴിഞ്ഞു അവര്‍ വീണ്ടും ഗോള്‍വാള്‍ക്കറിലെക്കും ഉപാധ്യായയിലേക്കും പോയി.

1990-കളില്‍ ഉദാരവല്ക്കരണം നടപ്പില്‍ വരുമ്പോള്‍ മാത്രമാണ് ബി.ജെ.പിക്ക് കൃത്യമായ ഒരു സാമ്പത്തിക നിലപാട് വേണം എന്നവര്‍ക്ക് തന്നെ മനസ്സിലാവുന്നത്. 1990-കളുടെ ആരംഭം സംഘപരിവാറിന് എല്ലാ തരത്തിലും ആനന്ദം പകരുന്നതായിരുന്നു. ഒരു വശത്ത്‌, സോവിയറ്റ് യൂണിയന്‍ ചിതറി പോയി. മറുവശത്ത്‌, കോൺഗ്രസ് പാര്‍ട്ടി തന്നെ നെഹ്രൂവിയന്‍ സോഷ്യലിസം കൈയ്യൊഴിഞ്ഞു. അത് കൊണ്ട് തന്നെ, മന്‍മോഹന്‍ സിംഗ് ആദ്യമായി ഉദാരവല്ക്കരണം പ്രഖ്യാപിക്കുമ്പോള്‍ ബി.ജെ.പി അതിനെ സ്വാഭാവികമായി പിന്തുണച്ചു. ശത്രുക്കളെല്ലാം ഒറ്റയടിക്ക് നിലം പതിച്ചല്ലോ; പിന്തുണക്കാതിരിക്കുന്നതെങ്ങിനെ?

പക്ഷെ, ഒരു പ്രശ്നം ഉണ്ടായി. സംഘപരിവാറിന്റെ തന്റെ ഭാഗമായ ഒരു വിഭാഗത്തിന് ഉദാരവല്ക്കരണവും ആഗോളവല്ക്കരണവും പഥ്യമായിരുന്നില്ല. അവര്‍ "സ്വദേശി ജാഗരൺ മഞ്ച്"എന്ന സംഘടന 1991-ല്‍ ഉണ്ടാക്കി. ഇന്ത്യക്ക് വേണ്ടത് ഉദാരവല്ക്കരണവും ആഗോളവല്ക്കരണവും അല്ല, മറിച്ചു സാംസ്കാരിക ദേശീയതയില്‍ ഊന്നിയ ഒരു സ്വദേശി സാമ്പത്തിക നയമാണ് എന്നവര്‍ വീണ്ടും വാദിച്ചു. ഗാന്ധിയെ വിട്ടൊഴിഞ്ഞു അവര്‍ വീണ്ടും ഗോള്‍വാള്‍ക്കറിലെക്കും ഉപാധ്യായയിലേക്കും പോയി. പ്രകടമായ ഉപഭോഗസംസ്കാരം നല്ലതല്ല; ആഗോള വ്യാപാര കരാര്‍ (WTO) ഇന്ത്യക്ക് യോജിച്ചതല്ല; ബഹുരാഷ്ട്ര കുത്തകകളെ എതിര്‍ക്കണം; വിദേശ ചരക്കുകള്‍ ബഹിഷ്ക്കരിച്ച് പകരമായി ഇന്ത്യന്‍ ചരക്കുകള്‍ ഉപയോഗിക്കണം; എന്നീ വാദങ്ങള്‍ അവര്‍ മുന്‍പോട്ടു വെച്ചു.

ഇത് മൂലം, ബി.ജെ.പിക്ക് അവരുടെ സാമ്പത്തിക നയത്തില്‍ തിരുത്തലുകള്‍ വരുത്തേണ്ടതായി വന്നു.

അങ്ങിനെയാണ് ബാഹ്യമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ നിലനിര്‍ത്തണം; എന്നാല്‍, ആഭ്യന്തരമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ ഉപേക്ഷിക്കാം എന്ന ഒരു മധ്യ-വഴിയില്‍ അവര്‍ എത്തിപ്പെടുന്നത്. ഇത് ബി.ജെ.പിക്കും ആര്‍.എസ്.എസ്സിനും സ്വീകാര്യമായി മാറി. വാദം ഇങ്ങിനെയായി: ഇന്ത്യ സാംസ്കാരികമായി തന്നെ ഒരു മഹാശക്തിയാണ്; സാമ്പത്തികമായി ഒരു മഹാശക്തിയായി മാറാന്‍ ആഗോളവല്ക്കരണം ഒരു തടസ്സമാണ്. ഇത് വഴി സംഘപരിവാര്‍ പല ഗുണങ്ങളും ഉണ്ടാക്കി. തങ്ങള്‍ ആഗോളവല്ക്കരണത്തെ പിന്‍താങ്ങുന്ന കോൺഗ്രസ്സുമായി തട്ടിച്ചു നോക്കുമ്പോള്‍ വിഭിന്നരാണ് എന്ന ബോധം അവര്‍ക്ക് സൃഷ്ടിക്കുവാന്‍ സാധിച്ചു. ഇന്ത്യന്‍ മുതലാളിത്തത്തിന് തങ്ങള്‍ എതിരല്ല; വിദേശ കുത്തകകളോട് മാത്രമേ എതിര്‍പ്പുള്ളൂ എന്ന് വരുത്താന്‍ സാധിച്ചു; അത് വഴിയാണ് ബി.ജെ.പി ഇന്ത്യന്‍ മുതലാളിമാരുമായി തുറന്ന സഖ്യങ്ങള്‍ ഉണ്ടാക്കിയത്. രാഹുല്‍ ബജാജിനെ പോലുള്ള ഇന്ത്യന്‍ മുതലാളിമാരുടെ 1990-കളിലെ ബി.ജെ.പി പ്രവേശം ഒരു ഉദാഹരണം മാത്രം.

"ഈ സ്ഥിതിയില്‍ മാറ്റമുണ്ടായത് വാജ്പേയിയുടെ നേതൃത്വത്തില്‍ 1998-ല്‍ ഒരു സര്‍ക്കാര്‍ രൂപീകരിച്ചതോടെയാണ്. ആ സര്‍ക്കാര്‍ മുകളിലെ സമീപനത്തിന് വിരുദ്ധമായി ഒരു തുറന്ന നവ-ലിബറല്‍ സാമ്പത്തിക നയമായിരുന്നു പിന്തുടര്‍ന്നത്‌. ഒട്ടേറെ ബാഹ്യമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ അവര്‍ എടുത്തു കളഞ്ഞു. ഇന്‍ഷുറന്‍സ് മേഖലയില്‍ സ്വകാര്യവല്ക്കരണം നടപ്പാക്കി. പൊതുമുതലും സ്ഥാപനങ്ങളും വിറ്റഴിച്ചു. കാര്‍ഷിക വിളകളിലടക്കം ഇറക്കുമതി പൂര്‍ണമായും ഉദാരവല്‍ക്കരിച്ചു."
ഫോട്ടോ: നരേന്ദ്ര മോദി

ഈ സ്ഥിതിയില്‍ മാറ്റമുണ്ടായത് വാജ്പേയിയുടെ നേതൃത്വത്തില്‍ 1998-ല്‍ ഒരു സര്‍ക്കാര്‍ രൂപീകരിച്ചതോടെയാണ്. ആ സര്‍ക്കാര്‍ മുകളിലെ സമീപനത്തിന് വിരുദ്ധമായി ഒരു തുറന്ന നവ-ലിബറല്‍ സാമ്പത്തിക നയമായിരുന്നു പിന്തുടര്‍ന്നത്‌. ഒട്ടേറെ ബാഹ്യമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ അവര്‍ എടുത്തു കളഞ്ഞു. ഇന്‍ഷുറന്‍സ് മേഖലയില്‍ സ്വകാര്യവല്ക്കരണം നടപ്പാക്കി. പൊതുമുതലും സ്ഥാപനങ്ങളും വിറ്റഴിച്ചു. കാര്‍ഷിക വിളകളിലടക്കം ഇറക്കുമതി പൂര്‍ണമായും ഉദാരവല്‍ക്കരിച്ചു. അന്ന് എല്‍.കെ.അദ്വാനി പറഞ്ഞത് ഇങ്ങിനെ: "ഒരു സാമ്പത്തിക നയവും ഒരു സിദ്ധാന്തത്തില്‍ അടിസ്ഥാനപ്പെടുത്തിയതാകരുത്". 2004-ല്‍ ഈ സര്‍ക്കാര്‍ തിരെഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഈ ഉദാരവല്‍ക്കരണത്തില്‍ അടിസ്ഥാനപ്പെടുത്തിയാണ് അവര്‍ "ഇന്ത്യ തിളങ്ങുന്നു"എന്ന ക്യാമ്പൈന്‍ തന്നെ രൂപപ്പെടുത്തുന്നത്.

പക്ഷെ, 2004-ലെ തിരെഞ്ഞെടുപ്പില്‍ ബി.ജെ.പി അമ്പേ തോറ്റു. ഈ അവസരത്തില്‍ ബി.ജെ.പിക്ക് ഉള്ളിലെ സാമ്പത്തിക നയങ്ങള്‍ സംബന്ധിച്ച അസ്വാരസ്യങ്ങള്‍ വര്‍ദ്ധിച്ചു. കൃഷിക്കും ചെറു-കിട വ്യവസായത്തിനും വാജ്പേയി സര്‍ക്കാര്‍ പ്രാധാന്യം നല്കാത്തതാണ് തോല്‍വിക്ക് കാരണം എന്ന് സ്വദേശിവാദികള്‍ പറഞ്ഞു. ആ അവസരത്തില്‍ എല്ലാവരും കരുതിയത്‌ ബി.ജെ.പി അതിന്റെ സാമ്പത്തിക നയങ്ങള്‍ വീണ്ടും തിരുത്തിയെഴുതാന്‍ നിര്‍ബന്ധിക്കപ്പെടും എന്നായിരുന്നു. എന്നാല്‍, ഉണ്ടായത് അങ്ങിനെയേയല്ല. കുറച്ച് കൂടി കടുത്ത ഉദാരവല്ക്കരണവാദികള്‍ ആയി അവര്‍ മാറി. ഇതെങ്ങിനെ ഉണ്ടായി? ഇവിടെയാണ്‌ ഗുജറാത്തിന്റെയും മോദിയുടെയും പ്രസക്തി.

ഗുജറാത്ത് "മോഡല്‍"

2002-ലെ വര്‍ഗീയലഹളക്ക് ശേഷം വികൃതമായ തന്റെ ഇമേജ് മാറ്റാന്‍ മോദി സ്വീകരിച്ച ഒരു പാതയായിരുന്നു 2003 മുതല്‍ ഗുജറാത്തില്‍ അദ്ദേഹം നടപ്പാക്കിയ വാശിയോടെയുള്ള ഉദാരവല്ക്കരണം. ഈ ഉദാരവല്ക്കരണ പ്രക്രിയക്ക് രണ്ട് മുഖങ്ങള്‍ ഉണ്ടായിരുന്നു. രണ്ട് തൂണുകള്‍ ഉണ്ടായിരുന്നു എന്നും പറയാം. ഒന്ന്, തീവ്രമായ ഹിന്ദുത്വ സാംസ്കാരികത. രണ്ട്, സാമ്പത്തിക രംഗത്ത് തീവ്രമായ നവ-ലിബറല്‍ ഊന്നല്‍. ഈ തൂണുകളില്‍ പടുത്തുയര്‍ത്തിയതായിരുന്നു മോദിയുടെ "ഗുജറാത്ത് മോഡല്‍". ഈ മോഡലും ഉയര്‍ത്തിപിടിച്ചാണ് അദ്ദേഹം 2014-ല്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നത്.

ഒരു നവ-ലിബറല്‍ പറുദീസയായി ഗുജറാത്തിനെ മോദി മാറ്റി എന്ന് തന്നെ പറയാം. ഉദാരവല്‍ക്കരണക്കാലത്തെ ഒരു പ്രധാന മാറ്റം മൂലധന നിക്ഷേപത്തില്‍ നിന്നും ഭരണകൂടം പിന്‍വാങ്ങിയതാണ്. ഈ രംഗം സ്വകാര്യ മേഖലക്ക് വിട്ടുകൊടുത്ത് കൊണ്ടായിരുന്നു പിന്‍വാങ്ങല്‍. അങ്ങിനെ സാമ്പത്തിക വളര്‍ച്ച ആഗ്രഹിക്കുന്ന സംസ്ഥാന സര്‍ക്കാറുകള്‍ സ്വയം സ്വകാര്യനിക്ഷേപം കണ്ടെത്തി കൊള്ളണം. പക്ഷെ, സ്വകാര്യ മേഖല എന്തിന് ഒരു സംസ്ഥാനത്ത് നിക്ഷേപിക്കാതെ മറ്റൊരു സംസ്ഥാനത്ത് നിക്ഷേപിക്കണം? കൂടുതല്‍ ലാഭം തന്നെ ലക്ഷ്യം. ആ ലാഭം എങ്ങിനെ കിട്ടും? അതിന്, സംസ്ഥാന സര്‍ക്കാരുകള്‍ നികുതിയിനത്തിലും ഭൂമി വിട്ട് കൊടുക്കുന്നതിലും തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നതിലും സ്വകാര്യ മേഖലക്ക് വലിയ ഇളവുകള്‍ നല്കണം. കൂടുതല്‍ ഇളവ് കിട്ടുന്ന സംസ്ഥാനത്തിലേക്കു അവര്‍ പോകും. ഈ നയം ചൂഷണം ചെയ്യാന്‍ ആദ്യം തന്നെ മുന്നോട്ടു വന്നത് മോദിയുടെ ഗുജറാത്താണ്. സ്വകാര്യ മേഖലക്ക് ഗുജറാത്ത് മുഴുവനായി മോദി തുറന്ന് കൊടുത്തു. അവര്‍ക്ക് വലിയ തോതില്‍ നികുതിയിളവുകള്‍ വാഗ്ദാനം ചെയ്തു. ഭൂപരിഷ്ക്കരണ നിയമങ്ങള്‍ റദ്ദ് ചെയ്ത് ഭൂമി ഏറ്റെടുക്കല്‍ എളുപ്പമാക്കി. ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഇത്തരത്തില്‍ സ്വകാര്യ മേഖലക്ക് വിട്ടു കൊടുത്തു. തൊഴില്‍ നിയമങ്ങള്‍ തൊഴിലാളി-വിരുദ്ധമാക്കി മാറ്റിയെഴുതി. ചങ്ങാത്ത മുതലാളിത്തം അതിന്റെ പൂര്‍ണരൂപത്തിലും ശക്തിയിലും നടപ്പില്‍ വരുത്തി. ഈ നയങ്ങള്‍ ഒന്നും തന്നെ ഗുജറാത്തിലെ ദരിദ്രര്‍ക്ക് പ്രയോജനകരമായില്ല. ദാരിദ്ര്യം കുറയ്ക്കുന്നതില്‍ അമ്പേ പരാജയമായിരുന്നു മോദിയുടെ ഗുജറാത്ത്.

"ഇതിന് മോദിയോടൊപ്പം ചുക്കാന്‍ പിടിച്ചത് ആരൊക്കെയായിരുന്നു? അംബാനി കുടുംബത്തിന്റെ ആത്മീയഗുരു എന്നറിയപ്പെടുന്ന മൊരാരി ബാപ്പു, ബലാല്‍സംഗ കേസില്‍ പെട്ട് ഇന്ന് ജയിലില്‍ കഴിയുന്ന ആസാറാം ബാപ്പു എന്നിവര്‍."
ഫോട്ടോ: ഡെക്കാന്‍ ക്രോണിക്കിള്‍

മറുവശത്ത്‌, തീവ്രഹിന്ദുത്വ നിലപാടുകള്‍ മയപ്പെടുത്തിയില്ല എന്ന് മാത്രമല്ല, ഈ തീവ്രഹിന്ദുത്വ നിലപാടുകള്‍ സര്‍ക്കാരിന്റെ നയങ്ങളുടെ ഭാഗമായി കൂടി മാറ്റുകയായിരുന്നു മോദി ചെയ്തത്. സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയില്‍ കൂടിയായിരുന്നുവെങ്കിലും, ഹിന്ദുത്വം സര്‍ക്കാര്‍ നയമായി മാറി. ഇതായിരുന്നു മോദിയുടെ ഗുജറാത്ത് മോഡലിന്റെ രണ്ടാം തൂണ്. മോദിയുടെ കാലത്ത് സര്‍ക്കാര്‍ നടപ്പിലാക്കിയ ഒരു പ്രധാന പരിപാടി "ശബരി കുംഭമേള"യായിരുന്നു. ആദിവാസി മേഖലയില്‍ ആയിരുന്നു ഈ മേള സര്‍ക്കാര്‍ നടത്തിയത്. ആര്‍.എസ്.എസ്സിന്റെ ആദിവാസി സംഘടനയായ വനവാസി കല്യാൺ ആശ്രമത്തിന്റെ സഹകരണത്തോട് കൂടിയായിരുന്നു നടത്തിപ്പ്. ആദിവാസികളെ ഹിന്ദു സമുദായത്തിലേക്ക്‌ തിരിച്ചു വിളിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയായിരുന്നു ഇത് സംഘടിപ്പിക്കപ്പെട്ടത്. ഇതിന് മോദിയോടൊപ്പം ചുക്കാന്‍ പിടിച്ചത് ആരൊക്കെയായിരുന്നു? അംബാനി കുടുംബത്തിന്റെ ആത്മീയഗുരു എന്നറിയപ്പെടുന്ന മൊരാരി ബാപ്പു, ബലാല്‍സംഗ കേസില്‍ പെട്ട് ഇന്ന് ജയിലില്‍ കഴിയുന്ന ആസാറാം ബാപ്പു എന്നിവര്‍. ആര്‍.എസ്.എസ്സിനെ മോദിയോട് ഏറെ അടുപ്പിച്ച ഒരു നയമായിരുന്നു ശബരി കുംഭമേള.

അത് പോലെ തന്നെ, വിദേശനിക്ഷേപങ്ങള്‍ ക്ഷണിക്കാന്‍ വേണ്ടി മോദി നടത്തിയിരുന്ന "വൈബ്രന്റ് ഗുജറാത്ത്"നിക്ഷേപമേളകള്‍ എല്ലായ്പ്പോഴും ദീപാവലി ദിവസങ്ങളിലായിരുന്നു സംഘടിപ്പിച്ചിരുന്നത്. എല്ലാവിധ ഹിന്ദുമത ആചാരങ്ങളും പൂര്‍ണ്ണമായി കൊണ്ടായിരുന്നു ഈ നിക്ഷേപമേളകള്‍. ഗുജറാത്തികളുടെ സാംസ്കാരിക പാരമ്പര്യം ഒരു ഹിന്ദുമത-സവര്‍ണ്ണ പാരമ്പര്യമാണ് എന്നുറക്കെ വിളംബരം ചെയ്തിരുന്നു എല്ലായ്പ്പോഴും ഈ മേളകള്‍.

മറ്റൊരു ഉദാഹരണം, നര്‍മദ പദ്ധതിയുമായി ബന്ധപ്പെട്ടതാണ്. നര്‍മദ പദ്ധതിയിലെ വെള്ളം ദാങ്ങ് മേഖലയില്‍ എത്തിയപ്പോള്‍ "നര്‍മദ ബച്ചാവോ ആന്ദോളന്‍"നയിച്ച നര്‍മദ-വിരുദ്ധ സമരങ്ങളെ അധിക്ഷേപിച്ചു കൊണ്ട് മോദി പറഞ്ഞത് ഇങ്ങിനെ: നര്‍മദ പദ്ധതി ഹിന്ദുക്കളുടെ സ്വപ്നപദ്ധതിയാണ്. നര്‍മദയുടെ വെള്ളം ഗുജറാത്തില്‍ എത്തുമ്പോള്‍ പുനര്‍ജനിക്കുന്നത് പുരാതനകാലത്ത് ഇല്ലാതായിപ്പോയ സരസ്വതി നദിയാണ്. അത് കൊണ്ട് തന്നെ, മോദിയുടെ സര്‍ക്കാരിന്റെ ജലസേചനവകുപ്പ് നര്‍മദ വെള്ളത്തെ സ്വീകരിച്ചത് 1500 ബ്രാഹ്മണ പൂജാരിമാര്‍ മോഡിക്കൊപ്പം നയിച്ച വലിയൊരു പൂജയോടെയാണ്. ഗുജറാത്തി ഹിന്ദുക്കളുടെ ഒരു അഭിമാന പ്രശ്നമായിട്ടാണ് നര്‍മദയെ മോദി അവതരിപ്പിച്ചത്.

മോദി ഗുജറാത്തിലെ "ഹിന്ദു ഹൃദയ സാമ്രാട്ട്"ആണ് എന്ന തരത്തിലാണ് അവതരിപ്പിക്കപ്പെട്ടു കൊണ്ടിരുന്നത്. ഹിന്ദു ഹൃദയ സാമ്രാട്ടുകള്‍ എപ്പോഴും പുറംരാജ്യങ്ങളിലെ മുസ്ലീമുകളാല്‍ ആക്രമിക്കപ്പെട്ട് കൊണ്ടിരിക്കും എന്നാണല്ലോ ആരോപണം. അങ്ങിനെയാണ് മോഡിയെ വധിക്കാന്‍ എത്തിയവരാണ് ഇഷ്രത് ജഹാനും ജാവേദ്‌ ഷേക്കും എന്ന് പ്രചരിപ്പിക്കപെട്ടതും അവര്‍ വധിക്കപ്പെട്ടതും.

സ്വദേശിവാദികളുടെ വാദങ്ങള്‍ക്ക് വിരുദ്ധമായി ഹിന്ദുത്വവും നവ-ലിബറല്‍ സാമ്പത്തികനയങ്ങളും ഒന്നിച്ചു കെട്ടാം എന്ന് മോദി കാട്ടിക്കൊടുക്കുകയായിരുന്നു. ആ സംയോഗത്തില്‍ ആര്‍.എസ്.എസ്സിന്റെ പ്രിയപ്പെട്ട വിഷയങ്ങളായ ആദിവാസികളെ ഹിന്ദു സമൂഹത്തിലേക്കു തിരിച്ചു കൊണ്ട് വരല്‍, മുസ്ലീം വിരുദ്ധത എന്നിവയൊക്കെ കൃത്യമായി അംഗീകരിക്കപ്പെട്ടു. നവ-ലിബറല്‍ നയങ്ങള്‍ തന്റെ സാംസ്കാരികദേശീയതക്കുള്ളില്‍ സുരക്ഷിതമാക്കി നിര്‍ത്താം; ഹിന്ദു-സവര്‍ണ്ണ സാംസ്കാരിക ചിഹ്നങ്ങള്‍ നവ-ലിബറല്‍ നയങ്ങള്‍ക്കുള്ളില്‍ സുരക്ഷിതമാക്കി നിര്‍ത്താം.

പറഞ്ഞു വരുന്നത് ഇതാണ്. മോഡിയുടെ ഗുജറാത്തില്‍ ആര്‍.എസ്.എസ്സിനും ബി.ജെ.പിക്കും കണ്ടെത്താന്‍ കഴിഞ്ഞത് ഒരു പുതിയ വികസനഭാഷയാണ്‌. സ്വദേശിവാദികളുടെ വാദങ്ങള്‍ക്ക് വിരുദ്ധമായി ഹിന്ദുത്വവും നവ-ലിബറല്‍ സാമ്പത്തികനയങ്ങളും ഒന്നിച്ചു കെട്ടാം എന്ന് മോദി കാട്ടിക്കൊടുക്കുകയായിരുന്നു. ആ സംയോഗത്തില്‍ ആര്‍.എസ്.എസ്സിന്റെ പ്രിയപ്പെട്ട വിഷയങ്ങളായ ആദിവാസികളെ ഹിന്ദു സമൂഹത്തിലേക്കു തിരിച്ചു കൊണ്ട് വരല്‍, മുസ്ലീം വിരുദ്ധത എന്നിവയൊക്കെ കൃത്യമായി അംഗീകരിക്കപ്പെട്ടു. നവ-ലിബറല്‍ നയങ്ങള്‍ തന്റെ സാംസ്കാരികദേശീയതക്കുള്ളില്‍ സുരക്ഷിതമാക്കി നിര്‍ത്താം; ഹിന്ദു-സവര്‍ണ്ണ സാംസ്കാരിക ചിഹ്നങ്ങള്‍ നവ-ലിബറല്‍ നയങ്ങള്‍ക്കുള്ളില്‍ സുരക്ഷിതമാക്കി നിര്‍ത്താം. പഴയ സ്വദേശി എഴുത്തുകളില്‍ ഭൗതിക വികസന സങ്കല്പങ്ങള്‍ വിമര്‍ശിക്കപ്പെട്ടു എങ്കില്‍, അവിടെ നിന്നും ഗുജറാത്തില്‍ സംഘപരിവാര്‍ എത്തിപ്പെട്ടത് എവിടെയെന്നു മോഡിയുടെ വ്യവസായികളോടുള്ള വാക്കുകളില്‍ തന്നെ ഉദ്ധരിക്കാം: "നിങ്ങള്‍ ഗുജറാത്തിലേക്ക് വരൂ. ഈ മണ്ണില്‍ നിങ്ങള്‍ ഒരു രൂപ നിക്ഷേപിച്ചാല്‍ നിങ്ങള്‍ക്ക് മടക്കി കിട്ടുക ഒരു ഡോളറായിരിക്കും."

എന്ത് കൊണ്ട് സംഘപരിവാര്‍ വികസന വിരുദ്ധരാകുന്നു?

സംഘപരിവാറിന്റെ നയപരിപാടികള്‍ സ്വദേശി പാരമ്പര്യത്തില്‍ നിന്നകന്ന് നവ-ലിബറല്‍ ആയതിന്റെ നാള്‍വഴികളാണല്ലോ ഇത് വരെ പരിശോധിച്ചത്. ഗുജറാത്തില്‍ മോദി മുമ്പോട്ട് വെച്ച വികസന അനുഭവം ഹിന്ദുത്വത്തെയും നവ-ലിബറല്‍ നയങ്ങളെയും മനോഹരമായി ഇണക്കി ചേര്‍ത്തു വെച്ച ചുറ്റുപാടില്‍ നിന്നാണ് സംഘപരിവാര്‍ സ്വദേശി മുദ്രാവാക്യങ്ങള്‍ വിട്ടൊഴിഞ്ഞ്‌ പരിപൂര്‍ണ്ണ നവ-ലിബറലുകള്‍ ആയി മാറുന്നത്. ഗുജറാത്തില്‍ നടപ്പില്‍ വരുത്തിയ അതേ ഹിന്ദുത്വ-നവലിബറല്‍ നയങ്ങള്‍ തന്നെയാണ് മോദി പ്രധാനമന്ത്രിയെന്ന നിലയില്‍ ഇന്ത്യയൊട്ടാകെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇവിടെ നിന്ന് വേണം ഹിന്ദുത്വത്തിന് വികസനരംഗത്ത് എന്താണ് വാഗ്ദാനം ചെയ്യാന്‍ കഴിയുക എന്ന് പരിശോധിക്കേണ്ടത്.

വികസനരംഗത്ത് ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ഓരോ ജനവിഭാഗത്തിന്റെ താല്‍പ്പര്യത്തിനും എതിരാണ് സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ട. അത് ദളിതരാകട്ടെ, ആദിവാസികളാകട്ടെ, സ്ത്രീകളാകട്ടെ, മുസ്ലീങ്ങളാകട്ടെ. സംഘപരിവാറിന്റെ മുസ്ലീം വിരോധം പ്രശസ്തമായത്‌ കൊണ്ട് ഇവിടെ വീണ്ടും പറയാന്‍ തുനിയുന്നില്ല.

ദളിതരും സംഘപരിവാറും

പൂര്‍ണ്ണമായി ബ്രാഹ്മണ്യത്തില്‍ അടിസ്ഥാനപ്പെടുത്തിയ ഒരു പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വം. താനൊരിക്കലും ഒരു ഹിന്ദുവായി മരിക്കുകയില്ലെന്നും ബുദ്ധമതം സ്വീകരിക്കുകയാണെന്നും പ്രഖ്യാപിച്ച അംബേദ്‌കറിന്, വര്‍ണ്ണാശ്രമധര്‍മത്തില്‍ ഉള്ള അടിയുറച്ച വിശ്വാസം മൂലം, സംഘപരിവാര്‍ ഒരിക്കലും മാപ്പ് കൊടുത്തിട്ടില്ല. മനുസ്മൃതി കത്തിച്ചു കളഞ്ഞു കൊണ്ട് അംബേദ്‌കര്‍ തുടങ്ങിവെച്ചത് ഹിന്ദുമതത്തിലെ ജാതി അനാചാരങ്ങള്‍ക്കെതിരെയും ബ്രാഹ്മണ്യത്തിനെതിരെയും ഉള്ള ഉഗ്രന്‍ പോരാട്ടങ്ങളാണ്. അത് കൊണ്ട് തന്നെ, "ജാതിയുടെ ഉന്മൂലനം"എന്ന അംബേദ്‌കറിന്റെ പ്രശസ്തമായ പുസ്തകത്തെ അവര്‍ക്കൊരിക്കലും അനുകൂലിക്കാന്‍ സാധിച്ചിട്ടില്ല. നരേന്ദ്ര മോദിയുടെ തന്നെ അഭിപ്രായത്തില്‍ തോട്ടിപ്പണി നിരോധിക്കേണ്ട ഒന്നല്ല; മറിച്ച് ദളിതരുടെ ഒരു ആത്മീയമായ ഒരു അനുഷ്ഠാനമാണ്. ഇത്തരത്തില്‍ വര്‍ണ്ണാശ്രമധര്‍മത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരു പ്രധാനമന്ത്രിക്ക് ദളിത്‌ ക്ഷേമത്തിന് വേണ്ടി എന്ത് ചെയ്യാന്‍ കഴിയും? ഇന്ന് അംബേദ്‌കറിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറും മോദിയും അത് ചെയ്യുന്നത് അദ്ദേഹം ജാതിക്കെതിരെ നടത്തിയ ഉജ്വല പോരാട്ടങ്ങള്‍ ഉയര്‍ത്തി കാട്ടിയല്ല; "ജാതിയുടെ ഉന്മൂലനം"എന്ന പുസ്തകം എഴുതിയത് കൊണ്ടല്ല; മറിച്ച് അദ്ദേഹം ഭരണഘടന നിര്‍മ്മിക്കുന്നതില്‍ വഹിച്ച പങ്ക് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് എന്നത് ശ്രദ്ധേയമാണ്.

കാഞ്ച ഐലയ്യ ചോദിച്ച ചോദ്യം ഇവിടെ പ്രസക്തം: "ഈ അമ്പലത്തില്‍ ഏതു ദൈവത്തെയാണ് നിങ്ങള്‍ പ്രതിഷ്ഷ്ഠിക്കുവാന്‍ പോകുന്നത്? രാമനെയോ, ബുദ്ധനെയോ?"അംബേദ്‌കര്‍ ജീവിച്ചിരുന്നെങ്കില്‍ "ഘര്‍ വാപസി"എന്ന തങ്ങളുടെ പരിപാടിയെ അനുകൂലിച്ചേനെ എന്ന് വരെ തട്ടിവിടാനുള്ള നാണമില്ലായ്മ സംഘപരിവാര്‍ നേതാക്കള്‍ക്കിന്നുണ്ട്.

സംഘപരിവാര്‍ ദളിതരെ കൂടെ കൂട്ടാന്‍ മുന്നോട്ടുവെക്കുന്ന കപട മുദ്രാവാക്യമാണ് "ഹിന്ദുക്കള്‍ക്ക് ഒരു ഗ്രാമത്തില്‍ ഒരമ്പലം; ഒരു കിണര്‍; ഒരു ശ്മശാനം"എന്നത്. കാഞ്ച ഐലയ്യ ചോദിച്ച ചോദ്യം ഇവിടെ പ്രസക്തം: "ഈ അമ്പലത്തില്‍ ഏതു ദൈവത്തെയാണ് നിങ്ങള്‍ പ്രതിഷ്ഷ്ഠിക്കുവാന്‍ പോകുന്നത്? രാമനെയോ, ബുദ്ധനെയോ?"അംബേദ്‌കര്‍ ജീവിച്ചിരുന്നെങ്കില്‍ "ഘര്‍ വാപസി"എന്ന തങ്ങളുടെ പരിപാടിയെ അനുകൂലിച്ചേനെ എന്ന് വരെ തട്ടിവിടാനുള്ള നാണമില്ലായ്മ സംഘപരിവാര്‍ നേതാക്കള്‍ക്കിന്നുണ്ട്.

ദശകങ്ങള്‍ക്ക് മുമ്പ് തന്നെ സംഘപരിവാര്‍ അവരുടെ മൂന്ന് പ്രധാന ശത്രുക്കളെ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു: മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റുകാര്‍. ഈ ലിസ്റ്റില്‍ ഒരു കൂട്ടിച്ചേര്‍ക്കല്‍ ഇന്നുണ്ട്: അംബേദ്‌ക്കറിസ്റ്റുകള്‍. രോഹിത് വെമുലയുടെ മരണത്തിനു ശേഷം, ആ മരണത്തോടുള്ള സംഘപരിവാറിന്റെ നിന്ദ്യമായ പ്രതികരണങ്ങളിലൂടെ, ഇത് കൂടുതല്‍ വ്യക്തമായിട്ടുണ്ട്.

ആദിവാസികളും സംഘപരിവാറും

"ആദിവാസികളെ ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെ അക്രമാസക്തമായി തന്നെ തിരിച്ചുവിടുക; അങ്ങിനെ, പരിവര്‍ത്തന പ്രവര്‍ത്തനം നടത്തുന്ന ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെ അക്രമം നടത്തുക. ഗ്രഹം സ്റ്റയിന്‍സിനെ ഒറീസയില്‍ വെച്ചു മൃഗീയമായി സംഘപരിവാര്‍ കൊലപ്പെടുത്തിയത് ഈ വഴിയിലൂടെ തന്നെ."
ഫോട്ടോ: ഔട്ട്‌ലുക്ക്

ആദിവാസികളെ ഒരിക്കലും സംഘപരിവാര്‍ ഹിന്ദു സമൂഹത്തിന്റെ ഭാഗമായി അംഗീകരിച്ചിട്ടില്ല. അത് കൊണ്ട് തന്നെ, തങ്ങള്‍ ഹിന്ദുക്കളാണ് എന്ന് ആദിവാസികളും കരുതിയിട്ടില്ല. സംഘപരിവാര്‍ ഒരിക്കലും ആദിവാസി എന്ന പേര് തന്നെ ഉപയോഗിക്കാറില്ല. പകരം, വനവാസി എന്ന പേരാണ് ഉപയോഗിക്കാറ്. ആദിയിലെ വാസികള്‍ എന്ന് ആദിവാസികളെ വിളിച്ചു് കഴിഞ്ഞാല്‍ പിന്നെ, ആര്യന്മാരാണ്‌ ഇന്ത്യയിലെ ആദിവാസികള്‍ എന്ന് പറയാന്‍ കഴിയുകയില്ലല്ലോ എന്ന ഭയമാണ് സംഘപരിവാറിനെ ഇതിന് പ്രേരിപ്പിക്കുന്നത്. സംഘപരിവാര്‍ എന്നും ശ്രമിച്ചു പോന്നിട്ടുള്ളത് ആദിവാസികളെ, വര്‍ണ്ണാശ്രമധര്‍മ്മത്തിന് കീഴ്പ്പെടുത്തി കൊണ്ടു തന്നെ, ഹിന്ദു സമൂഹത്തിലേയ്ക്ക് കൊണ്ട് വരാന്‍ കഴിയുമോ എന്നാണ്. അതിനു വേണ്ടി അവര്‍ പലതരം സംഘടനകള്‍ ഉണ്ടാക്കിയിട്ടുണ്ട്: വനവാസി കല്യാൺ ആശ്രം, ഏകല്‍ വിദ്യാലയ, സേവാഭാരതി, വിവേകാനന്ദ കേന്ദ്ര, എന്നിങ്ങനെ. ഇവയുടെയെല്ലാം അന്തിമ ലക്ഷ്യം ഒന്ന് തന്നെ. ആദിവാസികളോട് അവര്‍ ഹിന്ദുക്കളാണെന്നു പറഞ്ഞു ബോധ്യപ്പെടുത്തുക; ഹിന്ദുമതമെന്ന വീട്ടിലേക്കു തിരിച്ച് വരാന്‍ പ്രേരിപ്പിക്കുക; ഹിന്ദുമതത്തെ ആക്രമിക്കാനും ദുര്‍ബലപ്പെടുത്താനും വന്നിട്ടുള്ള വിദേശശക്തികളാണ് ക്രിസ്ത്യാനികളും അവരുടെ പള്ളികളും അച്ചന്മാരും എന്ന് പറഞ്ഞു വിശ്വസിപ്പിക്കുക; ആദിവാസികളെ ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെ അക്രമാസക്തമായി തന്നെ തിരിച്ചുവിടുക; അങ്ങിനെ, പരിവര്‍ത്തന പ്രവര്‍ത്തനം നടത്തുന്ന ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെ അക്രമം നടത്തുക. ഗ്രഹം സ്റ്റയിന്‍സിനെ ഒറീസയില്‍ വെച്ചു മൃഗീയമായി സംഘപരിവാര്‍ കൊലപ്പെടുത്തിയത് ഈ വഴിയിലൂടെ തന്നെ.

ഇതാണ് സംഘപരിവാറിന്റെ ആദിവാസി-പ്രേമത്തിന് പിന്നിലെ ശരിയായ കാരണം. അവരുടെ സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ഒരു നിര്‍ദേശവും സംഘപരിവാറിനില്ല; മോദിക്കുമില്ല.

സ്ത്രീകളും സംഘപരിവാറും

അങ്ങേയറ്റം സ്ത്രീവിരുദ്ധരാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍. മനുസ്മൃതിയോടുള്ള അചഞ്ചലമായ സ്നേഹം അവര്‍ ഒരിക്കലും മറച്ച് പിടിച്ചിട്ടില്ല. മനുസ്മൃതിയെ "പവിത്രമായ ഗ്രന്ഥം"എന്നാണ് സാവര്‍ക്കര്‍ വിശേഷിപ്പിച്ചത്‌. ഗോള്‍വാള്‍ക്കറാകട്ടെ, മനുവിനെ മാനവവംശത്തിന്റെ ആദ്യത്തെ നിയമദാതാവ് എന്നാണ് വിശേഷിപ്പിച്ചത്‌. അംബേദ്‌കര്‍ മനുസ്മുതി കത്തിച്ചു കളഞ്ഞ അതേകാലത്ത് തന്നെയാണ് ഇവര്‍ ഈ അഭിപ്രായങ്ങള്‍ മുന്നോട്ട് വെച്ചത് എന്നത് ശ്രദ്ധേയം.

1990-കളില്‍ രാജസ്ഥാനില്‍ രൂപ്‌ കന്‍വര്‍ എന്ന യുവതി സതി അനുഷ്ടിച്ചപ്പോള്‍ പാര്‍ലമെന്റില്‍ വലിയ കോലാഹലമുണ്ടായി. അന്ന്, പാര്‍ലമെന്റിന് പുറത്ത് സതി അനുഷ്ഠാനം ഹിന്ദു യുവതികളുടെ അവകാശമാണ് എന്ന് മുദ്രാവാക്യം മുഴക്കി കൊണ്ട് ഒരു പ്രകടനം നടക്കുകയുണ്ടായി. അന്ന് അതിന് നേതൃത്വം നല്കിയത് ബി.ജെ.പിയുടെ പ്രമുഖ വനിതാ നേതാവായ വിജയരാജെ സിന്ധ്യ ആയിരുന്നു.

ആര്‍.എസ്.എസ്സിന്റെ മുഴുവന്‍ പേര് "രാഷ്ട്രീയ സ്വയംസേവക് സംഘം"എന്നാണല്ലോ. ഇതില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. സ്ത്രീകള്‍ക്ക് പ്രത്യേകം സംഘടനയുണ്ട്: "രാഷ്ട്രീയ സേവികാ സമിതി". സംഘടനയുടെ പേരില്‍ തന്നെ മുറ്റി നില്ക്കുന്നുണ്ട് സ്ത്രീ-വിരുദ്ധത. പുരുഷന്മാര്‍ "സ്വയം"സേവകന്മാരും സ്ത്രീകള്‍ വെറും "സേവിക"മാരും ആയതെങ്ങിനെ എന്ന രസകരമായ ചോദ്യം രാം പുനിയാനി ഉന്നയിച്ചിട്ടുണ്ട്. രാഷ്ട്രീയ സേവികാ സമിതിയുടെ ഒരു ലഘുലേഖയില്‍ പറയുന്നത് ഇങ്ങിനെ: "പാശ്ചാത്യലോകത്തിന്റേതായ സ്വാധീനം മൂലം, ഇന്ന് സ്ത്രീകള്‍ തുല്യ-അധികാരങ്ങള്‍ക്കും സാമ്പത്തിക സ്വാതന്ത്ര്യത്തിനും വേണ്ടി സമരങ്ങള്‍ ചെയ്യുന്നു. ഇത് മൂലം സ്ത്രീകള്‍ സ്നേഹം, ത്യാഗം, അനുഷ്ഠാനം എന്നിവയോടുള്ള പ്രതിബദ്ധത ഉപേക്ഷിക്കാനുള്ള സാധ്യത കാണുന്നു. സ്ത്രീകളിലെ ഈ അസ്വാഭാവിക മാറ്റം കുടുംബം എന്ന സങ്കല്‍പ്പത്തെ തകര്‍ത്തേക്കാം; കുടുംബമാണല്ലോ നല്ല സംസ്കാരങ്ങള്‍ പകര്‍ന്നു കൊടുക്കുന്ന സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം."ഗോള്‍വാള്‍ക്കര്‍ തന്നെ പറഞ്ഞിരുന്നത് ഹിന്ദു രാഷ്ട്രമുണ്ടാക്കുന്നതില്‍ ഹിന്ദു സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ദിവ്യമായ പ്രവര്‍ത്തി കുട്ടികളെ പ്രസവിക്കുകയും അവരെ ഹിന്ദു സംസ്കാരത്തിന് അടിസ്ഥാനപ്പെടുത്തി വളര്‍ത്തുകയും ചെയ്യുക എന്നാണ്.

ഇത് മാത്രമല്ല. 1990-കളില്‍ രാജസ്ഥാനില്‍ രൂപ്‌ കന്‍വര്‍ എന്ന യുവതി സതി അനുഷ്ടിച്ചപ്പോള്‍ പാര്‍ലമെന്റില്‍ വലിയ കോലാഹലമുണ്ടായി. അന്ന്, പാര്‍ലമെന്റിന് പുറത്ത് സതി അനുഷ്ഠാനം ഹിന്ദു യുവതികളുടെ അവകാശമാണ് എന്ന് മുദ്രാവാക്യം മുഴക്കി കൊണ്ട് ഒരു പ്രകടനം നടക്കുകയുണ്ടായി. അന്ന് അതിന് നേതൃത്വം നല്കിയത് ബി.ജെ.പിയുടെ പ്രമുഖ വനിതാ നേതാവായ വിജയരാജെ സിന്ധ്യ ആയിരുന്നു. സ്ത്രീകളുടെ ഉന്നമനത്തിനും സ്വാതന്ത്ര്യത്തിനും പൂര്‍ണ്ണമായി പുറംതിരിഞ്ഞു നില്‍ക്കുന്ന ഒരു ചിന്താപദ്ധതി ഇവിടെയൊക്കെ തന്നെ തെളിഞ്ഞു കാണാം.

ചരിത്രത്തെ അവരുടെതായ രീതിയില്‍ തിരുത്തിയെഴുതുക എന്നത് ഫാസിസ്റ്റുകളുടെ എക്കാലത്തെയും അജണ്ടയാണ്. ചരിത്രത്തെ ഹിന്ദു-അടയാളങ്ങളുടെ അടിസ്ഥാനത്തില്‍ പുനര്‍-നിര്‍മ്മിക്കുക വഴി, കെട്ടുകഥകള്‍ തെളിവുകളായി അവതരിപ്പിക്കപ്പെടുന്നു. യുക്തിസഹവും ശാസ്ത്രീയവുമായി ചരിത്രമെഴുതപ്പെട്ടാല്‍, ദളിതരുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും മേല്‍ ഹിന്ദു-സവര്‍ണ്ണ വര്‍ഗ-ജാതികള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആധിപത്യവും നായകത്വവും തകര്‍ന്നു വീഴുമോ എന്നവര്‍ ഭയപ്പെടുന്നു.

വികസനപരമായി, സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്ക്കുന്ന ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, മുസ്ലീങ്ങള്‍ എന്നിവര്‍ക്കെതിരെ ഇത്തരത്തില്‍ പ്രതിലോമമായ പ്രത്യയശാസ്ത്രം മനസ്സില്‍ കൊണ്ട് നടക്കുന്നവര്‍, ഈ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക നയമുണ്ടാക്കിയാല്‍ ഈ വിഭാഗങ്ങള്‍ വികസനപ്രക്രിയയില്‍ ഉള്‍പ്പെടുത്തപെടും എന്നെങ്ങിനെ പറയാന്‍ കഴിയും?

അവിടെ തീരുന്നില്ല. ഈ പിന്നോക്ക ജനവിഭാഗങ്ങളുടെ ഇന്നത്തെ അവസ്ഥയെ മനസ്സിലാക്കാന്‍, ചരിത്രപരമായി വിലയിരുത്താന്‍, തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചരിത്രപഠനം ആവശ്യമുണ്ട്. അപ്പോഴാണ്‌, സംഘപരിവാറിന്റെ ആര്യ-സിദ്ധാന്തത്തിന്റെയും മറ്റും മുഖംമൂടി അഴിഞ്ഞു വീഴുന്നത്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ, തെളിവുകളുടെ അടിസ്ഥാനത്തിലുള്ള യുക്തിസഹവും ശാസ്ത്രീയവുമായ ചരിത്ര-നിര്‍മ്മിതിക്ക് തന്നെ സംഘപരിവാര്‍ എതിരാണ്. ചരിത്രത്തെ അവരുടെതായ രീതിയില്‍ തിരുത്തിയെഴുതുക എന്നത് ഫാസിസ്റ്റുകളുടെ എക്കാലത്തെയും അജണ്ടയാണ്. ചരിത്രത്തെ ഹിന്ദു-അടയാളങ്ങളുടെ അടിസ്ഥാനത്തില്‍ പുനര്‍-നിര്‍മ്മിക്കുക വഴി, കെട്ടുകഥകള്‍ തെളിവുകളായി അവതരിപ്പിക്കപ്പെടുന്നു. യുക്തിസഹവും ശാസ്ത്രീയവുമായി ചരിത്രമെഴുതപ്പെട്ടാല്‍, ദളിതരുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും മേല്‍ ഹിന്ദു-സവര്‍ണ്ണ വര്‍ഗ-ജാതികള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആധിപത്യവും നായകത്വവും തകര്‍ന്നു വീഴുമോ എന്നവര്‍ ഭയപ്പെടുന്നു.

ചുരുക്കത്തില്‍, ഹിന്ദുത്വത്തില്‍ അടിസ്ഥാനപ്പെടുത്തിയ സംഘപരിവാറിന്റെ സാമ്പത്തിക പ്രത്യയശാസ്ത്രം വികസനപരമായി ഇപ്പോള്‍ തന്നെ ഏറ്റവും പുറകില്‍ നില്ക്കുന്ന ജനവിഭാഗങ്ങളെ വികസനപ്രക്രിയയില്‍ നിന്നും കൂടുതല്‍ കൂടുതല്‍ അകറ്റി നിര്‍ത്തുന്നതാണ്. പ്രത്യയശാസ്ത്രപരമായി തന്നെ, അവര്‍ ഈ വിഭാഗങ്ങള്‍ക്ക് എതിരാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ, ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന, സാമ്പത്തിക നയം കൂടുതല്‍ സാമൂഹ്യ അസമത്വത്തിനും സംഘര്‍ഷത്തിനും മാത്രമേ ഇട നല്‍കൂ.

ബൽറാമിനു അറിയുമോ മുസ്സോളിനി ആരാണെന്ന്?

$
0
0

കോൺഗ്രസിന്റെ സമുന്നതരായ നേതാക്കളിൽ പലരും നിന്ദ്യവും ക്രൂരവും ആയ ഉപമകൾക്ക് പേര് കേട്ടവർ ആണ്. സിഖ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ എഴുതിയ ലേഖനത്തിൽ അരുന്ധതി റോയ് പറയുന്നു "ജീവിതത്തിൽ ഒരിക്കലും കാവ്യാത്മകമായ പ്രസംഗത്തിന് കയ്യടി നേടിയിട്ടില്ലാത്ത രാജീവ് ഗാന്ധി, സിഖ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ നടത്തിയ പ്രസംഗം മനോഹരമായ പ്രയോഗങ്ങളും ഉപമകളും കൊണ്ട് നിറച്ചു. ആയിരക്കണക്കിന് മനുഷ്യർ കൊല്ലപ്പെട്ടിരിക്കുന്നു. അവരുടെ ശവശരീരങ്ങൾക്ക് മേൽ കയറി നിന്ന് കൊണ്ട് അദ്ദേഹം പറയുന്നത് 'വൻ മരങ്ങൾ കട പുഴകി വീഴുമ്പോൾ ഭൂമി ചെറുതായി കുലുങ്ങിയെന്നിരിക്കും'എന്നാണ്". കൂട്ടക്കൊലകളെ ക്രിക്കറ്റ് കമന്ററി നടത്തുന്ന ലാഘവത്തോടെ വിശേഷിപ്പിക്കുന്ന ഭരണാധികാരി എത്ര മാത്രം ക്രൂരൻ ആയിരിക്കണം! ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഉപമയാണിതെന്നാണ് കുൽദീപ് നയ്യാർ വിശേഷിപ്പിച്ചത്.

‘കൊഞ്ഞാളൻ’, ‘കുരങ്ങൻ’, ‘എം. സ്വരാജിന്റെ തന്ത വള്ളി നിക്കർ ഇടുന്ന കാലത്ത്’, ‘സി.പി.ഐ. (എം) സംസ്ഥാന സെക്രട്ടറി പേപ്പട്ടി ആണ്’, കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് "ചെരപ്പിനു പൊക്കൂടെ"എന്നിങ്ങനെയുള്ള അസ്സല്‍ തൊഴിലാളി വിരുദ്ധ പ്രയോഗങ്ങള്‍ ഒന്നിനു പിറകേ ഒന്നായി പറഞ്ഞുകൊണ്ടും ഒന്ന് പോലും തിരുത്താൻ ശ്രമിക്കാതെയും എം. ജയശങ്കർ ചാനൽ ചർച്ചകളിൽ അഴിഞ്ഞാടിയ കാലത്തെപ്പഴോ ആണ് സി.പി.ഐ. (എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ ‘മുണ്ടുടുത്ത മുസ്സോളിനി’ എന്ന് വിശേഷിപ്പിക്കുന്നത്. പിണറായി വിജയനെ വിമർശനവിധേയമാക്കുമ്പോഴെല്ലാം കോണ്‍ഗ്രസ് എം.എൽ.എ. വി.ടി. ബൽറാം ഈ പ്രയോഗം ഒരു പതിവ് ആക്കിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ നിരന്തരം ഇതാവർത്തിച്ച ബൽറാമിന്റെ ലക്ഷ്യം ആരോഗ്യപരമായ ഒരു വിമർശനമോ സംവാദമോ അല്ല, മറിച്ച് വ്യക്തിഹത്യ മാത്രമാണ് എന്ന് വ്യക്തം.

ചാവക്കാട് ഗ്രൂപ്പ് പോരിന്റെ പേരിൽ കൊല്ലപ്പെട്ട ഹനീഫയുടെ മയ്യത്ത് അടക്കി ദിവസങ്ങൾക്കകം, കോണ്‍ഗ്രസ്സിന്റെ ഭാവി വാഗ്ദാനം എന്ന് മാധ്യമങ്ങൾ കൊണ്ടാടുന്ന യുവ എം.എൽ.എ, സഹപ്രവർത്തകന്റെ ദുഃഖത്തിൽ പങ്കു ചേരാനോ ഘാതകരെ കണ്ടെത്താനോ മെനക്കെടാതെ, സമാന രീതിയിൽ ഇടതു പാളയത്തിൽ നടന്ന കൊലപാതകങ്ങളുടെ ലിസ്റ്റ് എടുക്കാൻ റൈറ്റ് വിംഗ് ഓൺലൈൻ പോരാളികളെ നിയമിക്കുന്ന തിരക്കിൽ ആയിരുന്നു. സോഷ്യൽ മീഡിയ അടക്കം രാജ്യം മുഴുവൻ രോഹിത് വെമുല എന്ന ദളിത് വിദ്യാർഥിയുടെ ആത്മഹത്യയിൽ പ്രതിഷേധിക്കുമ്പോൾ വി.ടി. ബൽറാം പിണറായി വിജയൻ വിമർശന ഖണ്ഡകാവ്യ രചനയിൽ വ്യാപൃതനായിരുന്നു.

അപരനെ വിമർശിച്ച്‌ ആത്മനിർവൃതിയടയുന്നവർ, വിമർശനം ജീവിതചര്യയാക്കിയവർ എന്നിവരെയെല്ലാം സാമൂഹികജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരും. എന്നാൽ അത്തരം ഒരു നിലവാരത്തിലേക്ക് ഒരു ജനപ്രതിനിധി അധഃപതിക്കുമ്പോൾ, അത് വഴി ചെറിയ ഒരു വിഭാഗം എങ്കിലും സ്വാധീനിക്കപെടുമ്പോൾ, ചരിത്രത്തോടു ചെയ്യുന്ന മാപ്പർഹിക്കാത്ത ഒരു കുറ്റം ആയി അത് പരിവർത്തനപ്പെടുന്നു. അത് തിരിച്ചറിയണമെങ്കില്‍ ബൽറാം ആദ്യം മുസ്സോളിനി ആരെന്നറിയണം. സോഷ്യൽ മീഡിയയുടെ റൈറ്റ് വിംഗ് കമാന്റോ ആയി വിലസുന്ന തിരക്കിനിടയില്‍ അല്പസമയം അതിനു വേണ്ടി മാറ്റി വെക്കുന്നത് അവനവനോട് തന്നെ ചെയ്യുന്ന നീതി ആണ്.

"പിണറായി വിമർശനത്തിൽ വ്യാപൃതനായിരിക്കുന്ന ബൽറാമിന് നിലവിലെ ഇന്ത്യൻ സാഹചര്യത്തെ കുറിച്ച് ആരും സ്റ്റഡി ക്ലാസ് എടുക്കേണ്ട കാര്യം ഇല്ലെന്നറിയാം, ബൽറാമിന്റെ സംഘപരിവാർ വിമർശന നിലപാടുകൾക്ക് എന്തെങ്കിലും സത്യസന്ധത ബാക്കി ഉണ്ടെങ്കിൽ വിഷയങ്ങളെ അപഗ്രഥിക്കാനും ഉന്നയിക്കുന്ന ആരോപണങ്ങളിലെ കഴമ്പു പരിശോധിക്കാനും തയ്യാറാകണം."
രക്തശുദ്ധിയുടെയോ, ദേശഭക്തിയുടെയോ, വർഗത്തിന്റെയോ, മതത്തിന്റെയോ 'മഹത്വ'ത്തെ ഉല്‍ഘോഷിച്ചുകൊണ്ടാ‍ണ് ഫാസിസം ലോകത്തെല്ലായിടത്തും അതിന്റെ തേർവാഴ്ചകള്‍ നടത്തിയിട്ടുള്ളത്.

രക്തശുദ്ധിയുടെയോ, ദേശഭക്തിയുടെയോ, വർഗത്തിന്റെയോ, മതത്തിന്റെയോ 'മഹത്വ'ത്തെ ഉല്‍ഘോഷിച്ചുകൊണ്ടാ‍ണ് ഫാസിസം ലോകത്തെല്ലായിടത്തും അതിന്റെ തേർവാഴ്ചകള്‍ നടത്തിയിട്ടുള്ളത്. റോമാ സാമ്രാജ്യത്തിന്റെ 'മഹത്വ'മായിരുന്നു ഇറ്റലിയില്‍ മുസ്സോളിനിയുടെ അധികാരവാഴ്ചക്കുപിന്നില്‍ ദേശീയവാദികളെ അണിനിരത്തിയ മുഖ്യപ്രചരണായുധം. ദാരിദ്ര്യത്തില്‍ നിന്നും പട്ടിണിയില്‍ നിന്നും കരകയറ്റാന്‍ തന്റെ കയ്യില്‍ ഒറ്റമൂലിയുണ്ടെന്ന് പ്രലോഭിപ്പിച്ചാണ് മുസ്സോളിനി തനിക്കുപിന്നില്‍ ഇടത്തരക്കാരെയും ദരിദ്രരെയും അണിനിരത്തിയത്. 1922-ല്‍ ഗുണ്ടാസംഘത്തെ ഉപയോഗിച്ച് ഇമ്മാനുവേല്‍ രണ്ടാമനെ അട്ടിമറിച്ച് അധികാരം പിടിച്ചയുടനെ സമൂലമായ വിദ്യാഭ്യാസപരിഷ്കരണത്തിനാണ് മുസ്സോളിനി തുടക്കം കുറിച്ചത്.

1922 മുതല്‍ 1942 വരെ നാഷണല്‍ ഫാഷിസ്റ്റ് പാർട്ടിയുടെ അധിപനായിക്കൊണ്ട് നീണ്ട 21 വർഷക്കാലം മുസ്സോളിനി ഇറ്റലി അടക്കിഭരിച്ചു. രാഷ്ട്രത്തിന്റെ സർവനിയന്ത്രണവും ഒരൊറ്റ ചരടില്‍ കോർത്തിണക്കുന്നതിനും മൊത്തം സാമ്പത്തിക പ്രവർത്തനങ്ങളും ദേശീയതലത്തില്‍ ഏകോപിപ്പിക്കുന്നതിനും, മുതലാളിത്തത്തില്‍ നിന്നും സോഷ്യലിസത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഫാഷിസം കോർപ്പറേറ്റീവ് രാഷ്ട്രസിദ്ധാന്തത്തിന് രൂപം നല്‍കി. യുദ്ധവും അക്രമവും തൊഴിലാക്കിക്കൊണ്ട്, വേണ്ടുവോളം കൈക്കരുത്തുമായി അധികാരയന്ത്രത്തിന്റെ ഉന്മാദലഹരിയില്‍ ഭരണചക്രം തിരിക്കാന്‍ ഇറങ്ങിത്തിരിച്ച ഇറ്റാലിയന്‍ സ്വേച്ഛാധിപതിക്ക് രാഷ്ട്രത്തിന്റെ മുന്നിൽ വെക്കാൻ പ്രത്യേകിച്ച് കർമ്മപരിപാടികളോ, പദ്ധതികളോ ഉണ്ടായിരുന്നില്ല. 1945 ഏപ്രില്‍ 29ന് മിലാനിലെ പൊതുസ്ഥലത്ത് മറ്റ് ഫാഷിസ്റ്റുകളോടൊപ്പം തലകീഴായി കെട്ടിത്തൂക്കിയ നിലയില്‍ പൊതുജനമധ്യത്തില്‍ മുസ്സോളിനിയുടെ മൃതദേഹം പ്രദർശിപ്പിക്കപ്പെട്ടു. അധികാരം ധിക്കാരത്താൽ കൈക്കലാക്കി ആധിപത്യം സ്ഥാപിച്ച് നിഷ്ഠൂരവാഴ്ചയിലൂടെ ആത്മനിർവൃതിയടഞ്ഞ ആദ്യ ഫാഷിസ്റ്റ് ഭരണാധികാരിയുടെ ദാരുണമായ അന്ത്യം!

യുദ്ധവും അക്രമവും തൊഴിലാക്കിക്കൊണ്ട്, വേണ്ടുവോളം കൈക്കരുത്തുമായി അധികാരയന്ത്രത്തിന്റെ ഉന്മാദലഹരിയില്‍ ഭരണചക്രം തിരിക്കാന്‍ ഇറങ്ങിത്തിരിച്ച ഇറ്റാലിയന്‍ സ്വേച്ഛാധിപതിക്ക് രാഷ്ട്രത്തിന്റെ മുന്നിൽ വെക്കാൻ പ്രത്യേകിച്ച് കർമ്മപരിപാടികളോ, പദ്ധതികളോ ഉണ്ടായിരുന്നില്ല. 1945 ഏപ്രില്‍ 29ന് മിലാനിലെ പൊതുസ്ഥലത്ത് മറ്റ് ഫാഷിസ്റ്റുകളോടൊപ്പം തലകീഴായി കെട്ടിത്തൂക്കിയ നിലയില്‍ പൊതുജനമധ്യത്തില്‍ മുസ്സോളിനിയുടെ മൃതദേഹം പ്രദർശിപ്പിക്കപ്പെട്ടു.

പിണറായി വിമർശനത്തിൽ വ്യാപൃതനായിരിക്കുന്ന ബൽറാമിന് നിലവിലെ ഇന്ത്യൻ സാഹചര്യത്തെ കുറിച്ച് ആരും സ്റ്റഡി ക്ലാസ് എടുക്കേണ്ട കാര്യം ഇല്ലെന്നറിയാം, ബൽറാമിന്റെ സംഘപരിവാർ വിമർശന നിലപാടുകൾക്ക് എന്തെങ്കിലും സത്യസന്ധത ബാക്കി ഉണ്ടെങ്കിൽ വിഷയങ്ങളെ അപഗ്രഥിക്കാനും ഉന്നയിക്കുന്ന ആരോപണങ്ങളിലെ കഴമ്പു പരിശോധിക്കാനും തയ്യാറാകണം.

വി ടി ബൽറാം ചെയ്യുന്നത് വിവിധ തലങ്ങളിൽ ഒരേ സമയം അപകടകരവും അപക്വവും ആണ്.

1. വിമർശനവും കാലവും: നേരത്തെ പറഞ്ഞ ഇന്ത്യയിലെ സമകാലിക രാഷ്ട്രീയ അവസ്ഥ. ഇടതുപക്ഷ പാർടികൾക്ക് ഗാന്ധിയോട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം, പക്ഷെ ഗോട്സേക്ക് അമ്പലം പണിയണം എന്ന് വർഗീയ കക്ഷികള്‍ ആക്രോശിക്കുന്ന കാലത്ത് ആ വിമർശനങ്ങളുമായി അവർ വരും എന്ന് കരുതാൻ വയ്യ. അല്ലെങ്കിൽ വിമർശനം ഉണ്ടെന്നു കരുതി ഗാന്ധിയെ അവഹേളിക്കാൻ നടത്തുന്ന ശ്രമങ്ങളെ അവർ ഒരിക്കലും പിന്താങ്ങില്ല. ഇടതുപക്ഷ കക്ഷികളുടെ ചരിത്രം ഇന്നോളം എടുത്ത് പരിശോധിച്ചാൽ അത് കൃത്യമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണികൾക്കു നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ പ്രസക്തി ഉണ്ടെന്നു പറഞ്ഞത് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്‌ ആണെന്ന് ഓർക്കുക. വിമർശനം എന്നത് പോലെ തന്നെ വിമർശിക്കപ്പെടുന്ന കാലവും പ്രസക്തം ആണ്.

Pinarayi Vijayanപിണറായി വിജയനോ ഇടതുപക്ഷമോ വിമർശനത്തിനതീതം അല്ല. തീർച്ചയായും കാമ്പുള്ള വിമർശനങ്ങൾ ഇരു പക്ഷത്ത് നിന്നും ഉണ്ടാവണം. ഒരുപാട് കൊലപാതകങ്ങളുടെ സൂത്രധാരന്‍ ആണ് പിണറായി എന്ന് വിളിച്ചു പറയുമ്പോള്‍ വസ്തുനിഷ്ഠതയുടെ കടുക്മണി തൂക്കം എങ്കിലും ഇത്തരം വാദങ്ങളുടെ കൂടെ നല്കാൻ ഉള്ള സാമാന്യ മര്യാദ ബൽറാം പാലിക്കണം.

2. ഉപമയിലെ അബദ്ധവും അപകടവും: അനുകൂലിക്കുന്നവരേക്കാള്‍ കൂടുതല്‍ എതിർക്കുന്നവർ ഉപയോഗിക്കുന്ന പദം ആണ് ഫാഷിസം. രണ്ട് ലോകമഹായുദ്ധങ്ങള്‍ക്കിടയില്‍ ലോകം അനുഭവിച്ചറിഞ്ഞ നിഷ്ഠൂരമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ അപരാഭിധാനം. രാഷ്ട്രീയമായ ആക്രമണം, മൃഗീയത, അടിച്ചമർത്തല്‍, സ്വേച്ഛാധിപത്യം എന്നിവയെ കുറിക്കുന്നതിന് ഫാഷിസം എന്ന പദം ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. അത്തരം ഒരു പ്രത്യയശാസ്ത്രം തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗം ആക്കി മാറ്റിയ, അതിനു വേണ്ടി എന്ത് ക്രൂരതയും ലോകത്ത് കാണിച്ചു കൂട്ടിയ മുസ്സോളിനിയെ, ജീവിതം കൊണ്ടും രാഷ്ട്രീയ നിലപാടുകൾ കൊണ്ടും എന്നും ഫാഷിസ്റ്റ്‌ ശക്തികൾക്കെതിരെ പരിമിതികൾക്കകത്തു നിന്ന് കൊണ്ട് പൊരുതിയ, പൊരുതി കൊണ്ടിരിക്കുന്ന മുണ്ടയിൽ കോരന്റെ മകൻ പിണറായി വിജയനോട് ഉപമിക്കുമ്പോൾ അതിലെ അസംബന്ധപൂരിതമായ വിരോധാഭാസം തിരിച്ചറിയാൻ ബൽറാമിനു കഴിയാത്തത് ആണോ, അതോ രാഷ്ട്രീയ വിരോധം മൂലം കാഴ്ച നഷ്ടപ്പെട്ടത് ആണോ?

"ഇടതുപക്ഷ ജനാധിപത്യ മുന്നണികൾക്കു നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ പ്രസക്തി ഉണ്ടെന്നു പറഞ്ഞത് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്‌ ആണെന്ന് ഓർക്കുക. വിമർശനം എന്നത് പോലെ തന്നെ വിമർശിക്കപ്പെടുന്ന കാലവും പ്രസക്തം ആണ്."

ആസന്നമായ തെരഞ്ഞെടുപ്പ്, അഴിമതി ആരോപണങ്ങളെ തുടർന്നുള്ള മന്ത്രിമാരുടെ കൂട്ട രാജി, കെ.പി.സി.സി. അധ്യക്ഷന്റെ കേരള യാത്രയിലെ സ്വീകരണ വേദികളിൽ നിറഞ്ഞു നിൽക്കുന്ന ഒഴിഞ്ഞ കസേരകൾ, ഇതെല്ലാം ആണ് ഭരിക്കുന്ന മുന്നണിയുടെ ഭാഗഭാക്ക് എന്ന നിലയിൽ ബൽറാമിനെ അലോസരപ്പെടുത്തുന്നതെങ്കിൽ അതിനുള്ള പരിഹാരം അവനവന്റെ ഇടങ്ങളിൽ പരിശോധിക്കണം, പഠിക്കണം. മുണ്ടക്കൽ തറവാട്ടിൽ നിന്നൊരു പന്ത് മിസ്സ്‌ ആയാൽ മംഗലശേരിയിൽ തപ്പുന്ന പരിപാടി മനോരമ പോലും ഉപേക്ഷിച്ചത് ആണ്.

പിണറായി വിജയനോ ഇടതുപക്ഷമോ വിമർശനത്തിനതീതം അല്ല. തീർച്ചയായും കാമ്പുള്ള വിമർശനങ്ങൾ ഇരു പക്ഷത്ത് നിന്നും ഉണ്ടാവണം. ഒരുപാട് കൊലപാതകങ്ങളുടെ സൂത്രധാരന്‍ ആണ് പിണറായി എന്ന് വിളിച്ചു പറയുമ്പോള്‍ വസ്തുനിഷ്ഠതയുടെ കടുക്മണി തൂക്കം എങ്കിലും ഇത്തരം വാദങ്ങളുടെ കൂടെ നല്കാൻ ഉള്ള സാമാന്യ മര്യാദ ബൽറാം പാലിക്കണം. കോടതി തള്ളിയ ഒരു അഴിമതി കേസിന്റെ പേരില്‍ ഒരു വ്യാഴവട്ടക്കാലം സകല കോണുകളിൽ നിന്നും ആക്രമണം ഏറ്റു വാങ്ങിയ, സി.പി.ഐ.(എം)-ന്റെ മുന്‍സെക്രട്ടറി കൂടി ആയ പിണറായി വിജയനെ സംബന്ധിച്ചു ഇതൊന്നും വലിയ ഇഷ്യൂ ആവില്ല, പക്ഷെ ഇതൊക്കെ വീക്ഷിക്കുന്നവരുടെ സാമാന്യ ബോധം തീരെ താഴ്ന്ന അളവില്‍ ആണെന്ന മിഥ്യ ധാരണ ആരും വെച്ച് പുലർത്താതിരിക്കാന്‍ മാത്രമാണീ കുറിപ്പ്.

Why Don’t You Clear Out These Bastards and Make Way?

$
0
0

കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന പ്രവണതകളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ഈ വാക്കുകള്‍. രജനി എസ്. ആനന്ദ് മുതല്‍ രോഹിത് വെമുലെ വരെയുള്ളവരെ കൊന്നിട്ടാണെങ്കിലും ആഗോള മൂലധനത്തിനു ഇന്ത്യൻ അധികാരിവർഗം വഴിയൊരുക്കും. പ്രതിഷേധത്തിന്റെ എല്ലാ ശബ്ദങ്ങളെയും തല്ലിയൊതുക്കുവാന്‍ ശ്രമിക്കുക തന്നെ ചെയ്യും. കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യന്‍ സര്‍വ്വകലാശാലാ വിദ്യാര്‍ഥികള്‍ തെരുവിലാണ്. ജാദവ്പൂരില്‍, സിംലയില്‍, പോണ്ടിച്ചേരിയില്‍, ഡല്‍ഹിയില്‍, ഹൈദരാബാദില്‍, കാലിക്കറ്റില്‍, പൂനെയില്‍ - ഇവിടെയല്ലാ‌ം വിദ്യാര്‍ത്ഥി സമരങ്ങള്‍ ആളിക്കത്തുകയാണു.

ഒറ്റക്കൊറ്റയ്ക്കെടുത്താല്‍ ഈ സമരങ്ങളിലോരോന്നിന്റെയും കാരണങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. എന്നാല്‍ ഈ സമരങ്ങളുടെ അടിസ്ഥാന കാരണം അന്വേഷിച്ചു ചെന്നാ‌ല്‍ അത് ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ നവലിബറല്‍വല്‍കരണമാണെന്നു കാണുവാനാകും. അതുകൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്തെ പുത്തന്‍ പ്രവണതകളെ ചരിത്രവല്‍കരിച്ചു കൊണ്ടേ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കിനി മുന്നോട്ടു പോകാനാകൂ. ചരിത്രവും, നവലിബറലിസവുമൊക്കെ ഗ്രാന്റ് നറേറ്റീവണെന്നും അതിനാല്‍ അപ്രസക്തമാണെന്നും ധരിച്ചിരിക്കുന്നവ‌ര്‍ക്ക് വായന ഇവിടെ നിര്‍ത്താവുന്നതാണ്.

"പഠിപ്പു തീര്‍ന്നാല്‍ പള്ളിക്കൂടം വിട്ടു കഴിഞ്ഞെന്നാല്‍
പറയുക പറയുക പിന്നീടെന്തൊരു പണിക്കു പോകും നീ ?"

പണ്ട് കേരള പാഠാവലിയില്‍ പഠിച്ച ഈ കവിത ബ്രണ്ണന്‍ കോളേജിലെ കുട്ടികള്‍ ഇങ്ങനെ മാറ്റിയെഴുതി:

"പഠിപ്പു തീര്‍ന്നാല്‍ കലാലയങ്ങള്‍ വിട്ടു കഴിഞ്ഞെന്നാല്‍
പറയുക പറയുക ഇരുണ്ട ഇന്ത്യയിലെവിടെ പോകും നീ ?"

കവിതയും പാരഡിയുമിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും വിദ്യാഭ്യാസത്തെ സംബന്ധിച്ച നമ്മുടെ പൊതുബോധത്തിലെ രണ്ടു ധാരണകളെ ആ വരികള്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തെ സംബന്ധിച്ച് ഇന്ന് നിലനില്ക്കുന്ന പ്രബലമായ ധാരണ അത് വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മില്‍ നടക്കുന്ന ജ്ഞാനവിനിമയവും, അതിലൂടെ തൊഴില്‍ കമ്പോളത്തിനനുയോജ്യമാം വിധം വിഭിന്ന ശേഷികളില്‍ (skill) പരിശീലനം നേടി പുറത്തിറങ്ങുകയും ചെയ്യുന്ന പ്രക്രിയയാണെന്നാണ്. അതുകൊണ്ട് മികച്ച തൊഴില്‍ (വരുമാന) ശേഷിയുടെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിശേഷശ്രണിയില്‍പ്പെടുത്തുകയും "മിടുക്കരായ"വിദ്യാര്‍ഥികളെ ഈ സ്ഥാപനങ്ങളിലേക്കാകര്‍ഷിക്കുകയും ചെയ്യുന്നു. (ഒരു കപ്പല്‍ യാത്രക്കിടയില്‍ അടുത്തിരുന്ന സ്ത്രീയോട് താനൊരു എഞ്ചിനിയറാണെന്നു പറഞ്ഞപ്പോള്‍ "I thought you are a gentleman"എന്ന് പറഞ്ഞു അവര്‍ ഏഴുന്നേറ്റു പോയ അനുഭവം ജെയിംസ് വാട്ട് എഴുതിയിട്ടുണ്ട്).

ഓരോ കാലത്തും ഉല്പാദന വ്യവസ്ഥയുടെ ആവശ്യങ്ങളാണ് 'മികച്ച തൊഴിലിനെ'നിശ്ചയിക്കുന്നത്. നവലിബറല്‍ കാലത്ത് മികച്ച തൊഴിലിനെ നിശ്ചയിക്കുക കോര്‍പ്പറേറ്റ് ആവശ്യങ്ങളാണ്. ഉല്പാദന മുതലാളിത്തത്തിനു പകരം സാമ്പത്തികമൂലധനം പ്രധാനമാകുന്ന കാലത്ത് B.Tech പഠിച്ചവര്‍ പിന്നെ MBAയും പഠിക്കുവാന്‍ നിര്‍ബന്ധിതരാകും. അത് കൊണ്ട് 'മിടുക്ക്'എന്നാ‌ല്‍ കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്കനുസൃതമായ ശേഷികള്‍ നേടുവാന്‍ നിങ്ങള്‍ സജ്ജരാണോ എന്ന നിബന്ധന നിങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നത് കൂടിയാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ ‘മിടുക്ക്’ ജാതി, സ്ഥലം, വര്‍ഗ്ഗം മുതല്‍ കോച്ചിംഗ് സെന്റര്‍ വരെയുള്ള ഘടകങ്ങളെ ആശ്രയിച്ചു നില്ക്കുന്ന ഒന്നാണു താനും. ഇങ്ങനെ മിടുക്കെന്നത് സാമൂഹിക-സാമ്പത്തിക മൂലധനത്തിന്റെ കൂടി ഉല്പന്നമാകുമ്പോള്‍ ഉന്നത വിദ്യാഭ്യാസം ആരഭിക്കുന്നതിനു മുമ്പ് തന്നെ ആദിവാസികളും ദളിതരുമൊക്കെ പരാജിതരാകുന്നു.

എല്ലാ മാനവിക മൂല്യങ്ങളും അന്യമായ, തികച്ചും ആവര്‍ത്തന തൊഴില്‍ മാത്രം ചെയ്യാന്‍ ശേഷിയുള്ള ഒരു തൊഴില്‍ സേനയെ സൃഷ്ടിക്കുന്നു. ഈ വിദഗ്ദ്ധ തൊഴിലാളിയെ സൃഷ്ടിക്കുന്ന ബാധ്യതയില്‍ നിന്നും കോര്‍പ്പറേറ്റുകള്‍ രക്ഷപ്പെടുകയും അത് സാമൂഹിക ബാധ്യതയായി മാറുകയും ചെയ്യുന്നു. ഇതേ പരിശീലന പദ്ധതിക്കായി വന്‍ ലാഭം കൊയ്യുന്ന പരിശീലന കേന്ദ്രങ്ങള്‍/ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നു.

ഒന്നാം ക്ലാസ്സില്‍ ചേരുന്ന ദളിത്‌ വിദ്യാര്‍ഥികളില്‍ 28.3% [1] മാത്രമാണു പത്താം തരം വരെ എത്തുന്നത്. കടലുകള്‍ പിന്നെയും നീന്തിക്കടന്നു വേണം ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കാലെടുത്തു വയ്ക്കാന്‍. പലപ്പോഴും സംവരണം കൂടിയില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ണ്ണമായി ഒരു സവര്‍ണ്ണ സംരഭമായി മാറിയേനെ. ഇങ്ങനെയെത്തുന്ന അവര്‍ണ്ണന്‍ മേല്‍പ്പറഞ്ഞ മിടുക്കിന്റെ അഭാവത്തില്‍ അവഹേളിതരും അവഗണിക്കപ്പെടുന്നവരുമാകുന്നു. സര്‍വകലാശാലകളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടയില്‍ ആത്മഹത്യ ചെയ്തവരില്‍ ഭൂരിഭാഗവും M.Tech, MBBS, Applied Science മേഖലകളില്‍ നിന്നുള്ളവരാണെന്നു കാണാം. ഇതിനൊപ്പമാണു ഈ കോര്‍പ്പറേറ്റ് പരിശീലന കേന്ദ്രങ്ങളില്‍ നിലനില്ക്കുന്ന ബ്രാഹ്മണാധീശത്വം. ഇത് രണ്ടും ചേര്‍ന്ന ഇരുതല വാളിനു കീഴെയാണ് ഇന്ത്യന്‍ വിദ്യാര്‍ഥി ഉപരി പഠനത്തിനെത്തുന്നത്.

മുതലാളിത്തം ആവശ്യപ്പെടുന്ന മധ്യ ശ്രേണീ (middle rung) തൊഴിലുകള്‍ നിര്‍വഹിക്കാന്‍ നിങ്ങള്‍ സാഹിത്യമോ, ചരിത്രമോ, തത്വശാസ്ത്രമോ അടിസ്ഥാന ശാസ്ത്രമോ പഠിക്കേണ്ടതില്ലെന്നും പകരം വിവിധ തരം ശേഷികള്‍ (skills) ആര്‍ജ്ജിക്കുകയും അതുപയോഗിച്ച് തൊഴില്‍ കമ്പോളത്തിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നും വാദിക്കപ്പെട്ടു. മുതലാളിത്തത്തിന്റെ അപരവല്‍ക്കരണത്തെയും പ്രതിസന്ധികളെയും അതിജീവിക്കാന്‍ stress management skill-കളും പരിശീലിപ്പിക്കപ്പെട്ടു! ഇവിടെ ഒരു വെടിക്ക് നിരവധി പക്ഷികളാണ് മൂലധനത്തിന്. എല്ലാ മാനവിക മൂല്യങ്ങളും അന്യമായ, തികച്ചും ആവര്‍ത്തന തൊഴില്‍ മാത്രം ചെയ്യാന്‍ ശേഷിയുള്ള ഒരു തൊഴില്‍ സേനയെ സൃഷ്ടിക്കുന്നു. ഈ വിദഗ്ദ്ധ തൊഴിലാളിയെ സൃഷ്ടിക്കുന്ന ബാധ്യതയില്‍ നിന്നും കോര്‍പ്പറേറ്റുകള്‍ രക്ഷപ്പെടുകയും അത് സാമൂഹിക ബാധ്യതയായി മാറുകയും ചെയ്യുന്നു. ഇതേ പരിശീലന പദ്ധതിക്കായി വന്‍ ലാഭം കൊയ്യുന്ന പരിശീലന കേന്ദ്രങ്ങള്‍/ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നു. ഇതിനാവശ്യമായ വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്ന ബാങ്കുകളും കൊഴുക്കുന്നു. ഇതിലെല്ലാമുപരിയായി വിദ്യാഭ്യാസ വായ്പ തലയ്ക്കു മുകളില്‍ വാളായി തൂങ്ങിക്കിടക്കുമ്പോള്‍ കുറഞ്ഞ കൂലിക്ക് നാവടക്കി പണി ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ ലഭ്യമാകുന്നു. അമേരിക്കയില്‍ പഠനം പൂര്‍ത്തിയാക്കുന്ന ഒരു ശരാശരി വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസ വായ്പ 19 ലക്ഷം രൂപ വരും (ഇന്ത്യയിലെ കണക്ക് ലഭ്യമല്ല). ഒരു കാര്യം ഉറപ്പാണ് നവലിബറലിസത്തിന്റെ കെടുതികള്‍ ഇത് വരെ നാമറിഞ്ഞത് കര്‍ഷക ആത്മഹത്യകളിലൂടെയാണെങ്കില്‍ ഇനി വിദ്യാര്‍ത്ഥികളും അതില്‍ പങ്കു ചേരുന്ന കാലം വിദൂരമല്ല.

"ആഗോള നിക്ഷേപക സംഗമവും (Global Investors Meet) ആഗോള വിദ്യാഭ്യാസ സംഗമവും (Global Education Meet) പേരില്‍ മാത്രമേ വ്യത്യാസപ്പെടുന്നുള്ളൂ. രണ്ടും പരസ്യമായ ലേലം വിളി തന്നെ. ലോക അക്കാദമിക് നിലവാരമുള്ള ഒരു സ്ഥാപനമെങ്കിലും കോവളത്തെ ലേലം വിളിക്കു വന്നിരുന്നോ എന്ന് നിങ്ങള്‍ ടി. പി. ശ്രീനിവാസനോട് ചോദിക്കൂ. ആപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ അനുകരണം കാണാം."

ഇങ്ങനെ ഒരു മുതലാളിത്ത പ്രതിസന്ധി കാലത്ത് നിരവധിയായ സാധ്യതകളാണ് മൂലധനത്തിനു മുന്നില്‍ വിദ്യാഭ്യാസ കച്ചവടം മുന്നോട്ടു വെക്കുന്നത്. അതുകൊണ്ടാണ് 2000 മുതലെങ്കിലും WTO കരാറുകള്‍ക്കനുസൃതമായി ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള സാമ്പത്തികമൂലധനത്തിനു തുറന്നു കൊടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ദേശീയ വിജ്ഞാന കമ്മീഷന്‍ പറയുന്നത് സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ CEO കളാകണമെന്നാണ്. അങ്ങിനെയാണ് ഈ കച്ചവടം വൃത്തിയായി നടപ്പാക്കുന്ന ഏജന്റുമാര്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ തലപ്പത്തെത്തുന്നത്. അതുകൊണ്ടാണ് ടി. പി. ശ്രീനിവാസനും, അബ്ദുള്‍ സലാമും മുതല്‍ കുമാരമംഗലം ബിര്‍ള വരെ വിദ്യാഭ്യാസ വിചക്ഷണന്മാരാകുന്നത്.

ടെറി ഈഗിള്‍ട്ടണ്‍ ദക്ഷിണ കൊറിയയിലെ ഒരു സര്‍വ്വകലാശാല സന്ദര്‍ശിച്ചപ്പോള്‍ അതിന്റെ CEO അദ്ദേഹത്തെ വിവിധ പഠന വകുപ്പുകള്‍ പരിചയപ്പെടുത്തി. ഇതിനിടയില്‍ ഈഗിള്‍ട്ടണ്‍ അദ്ദേഹത്തോട് ചോദിച്ചു ഇവിടെ ക്രിട്ടിക്കല്‍ തിയറിയുടെ ഡിപ്പാര്‍മെന്റ് ഉണ്ടോയെന്ന്. ആശ്ചര്യത്തോടെ ജീവിതത്തിലാദ്യമായി അത്തരമൊരു വകുപ്പിനെക്കുറിച്ച് കേട്ട CEO ആ വകുപ്പിന്റെ ലാഭ സാധ്യതയെക്കുറിച്ച് പഠിക്കാന്‍ തന്റെ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കിയത്രേ. ഈ CEO മാര്‍ക്കും അവരുടെ മൂലധന മേലാളന്മാര്‍ക്കും സാഹിത്യവും ചരിത്രവും തത്വശാസ്ത്രവും അടിസ്ഥാന ശാസ്ത്രവും പഠിക്കുന്നവര്‍ അപകടകാരികളും അതിന് വേണ്ടി വരുന്ന ചെലവ് ലാഭനഷ്ടവുമാണ്. അതുകൊണ്ട് ഈ പഠന വകുപ്പുകള്‍ തകര്‍ത്തു തരിപ്പണമാക്കാന്‍, കൂടുതല്‍ ലാഭകരമായ കോഴ്സുകള്‍ ആരംഭിക്കാന്‍ അവര്‍ ഗജേന്ദ്രന്മാരെ അഴിച്ചു വിടുന്നു. വിമര്‍ശനാത്മക ചിന്തയുടെ ഒരു പുതു നാമ്പു പോലും ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ നിന്നുയരില്ലെന്നു ഉറപ്പാക്കേണ്ടതുണ്ട്. ഒപ്പം കച്ചവടത്തിന്റെ അനന്ത സാധ്യതകളും. അതിനായാണിവര്‍ കച്ചവട മേളകള്‍ നടത്തുന്നത്. ആഗോള നിക്ഷേപക സംഗമവും (Global Investors Meet) ആഗോള വിദ്യാഭ്യാസ സംഗമവും (Global Education Meet) പേരില്‍ മാത്രമേ വ്യത്യാസപ്പെടുന്നുള്ളൂ. രണ്ടും പരസ്യമായ ലേലം വിളി തന്നെ. ലോക അക്കാദമിക് നിലവാരമുള്ള ഒരു സ്ഥാപനമെങ്കിലും കോവളത്തെ ലേലം വിളിക്കു വന്നിരുന്നോ എന്ന് നിങ്ങള്‍ ടി. പി. ശ്രീനിവാസനോട് ചോദിക്കൂ. ആപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ അനുകരണം കാണാം. അക്കാദമിക് സിറ്റിയെന്നാണ് പേരെങ്കിലും അത് പ്രത്യേക സാമ്പത്തിക മേഖലയുടെ (Special Economic Zone) ഉന്നത വിദ്യാഭ്യാസ പതിപ്പു മാത്രമാണ്‌. അതുകൊണ്ടാണ്, നവലിബറല്‍ ബുള്‍ഡോസറിന് കടന്നു വരുവാന്‍ പാകത്തില്‍ നിങ്ങളെന്താണ്‌ ഈ പ്രതിഷേധക്കാരെ, ആദിവാസികളെ, ദളിതരെ അടിച്ചു വീഴ്ത്താത്തത് എന്ന് അവര്‍ ചോദിക്കുന്നത്.

അവലംബങ്ങള്‍

[1] Selected Educational Statistics, Ministry of Human Resources.

അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണം: വസ്തുതകളും സമീപനങ്ങളും

$
0
0

ആദ്യമായിത്തന്നെ ഭര്‍സിക്കുവാനും ധ്വംസിക്കുവാനും ആര് കാണിക്കുന്ന മിടുക്കും ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ് എന്ന നയം വ്യക്തമാക്കട്ടെ. ജനായത്ത വ്യവസ്ഥയില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ഇത് ഒരേപോലെ ബാധകമാണ്. ഭരിക്കുന്നവരായാലും ഭരിക്കപ്പെടുന്നവരായാലും സമരക്കാരായാലും സമരകാരണക്കാരായാലും കാവലാളുകള്‍ ആയാലും ജനാധിപത്യ നീതി എന്നത് സാര്‍വത്രികമാണ്. ജനാധിപത്യ ചര്‍ച്ചയുടെ ആദ്യ പാഠവും ഇത് തന്നെയാണ്. ജനാധിപത്യ പ്രക്രിയയിലെ അവശ്യ ഘടകങ്ങളില്‍ പ്രധാനമാണ് വ്യക്തികളുടെ സാമ്പത്തികവും രാഷ്ട്രീയപരവുമായ അവകാശങ്ങളുടെ വിനിയോഗവും സംരക്ഷണവും. ഇത് സാധ്യമാക്കാതെ പ്രവര്‍ത്തിക്കുന്ന എല്ലാ മണ്ഡലങ്ങളും ജനാധിപത്യവിരുദ്ധ മണ്ഡലങ്ങള്‍ ആണെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ ജനായത്തത ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഈ ചര്‍ച്ചയുടെ കേന്ദ്ര വാദങ്ങളില്‍ ഒന്നാണ്. സമീപകാലത്ത്, പ്രത്യേകിച്ചും 2016 ജനുവരിയില്‍ നടന്ന രണ്ട് സംഭവവികാസങ്ങളെ ആധാരമാക്കിയാണ് ഈ പരിശോധനാക്കുറിപ്പ്. ഈ രണ്ട് സംഭവങ്ങളും വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് എന്നുള്ള വിശേഷവും ഇതിന്റെ തിരഞ്ഞെടുക്കലിനു കാരണമാണ്. ഇതില്‍ ഒന്നാമത്തേത്, സര്‍വ്വകലാശാലകളില്‍ നടക്കുന്ന ജാതീയ-വര്‍ഗീയ വിവേചനങ്ങളുടെ ഒടുവിലത്തെ രക്തസാക്ഷിയായ രോഹിത് വെമുല എന്ന വിദ്യാര്‍ത്ഥിയുടെ മരണവും അതിനെ തുടര്‍ന്നുള്ള സമരപ്രക്ഷോഭങ്ങളോടുള്ള പ്രതികരണവും അടിസ്ഥാനപ്പെടുത്തിയാണ്. രണ്ടാമത്തെ വിഷയം 2016 ജനുവരി 29-ന് കോവളത്ത് നടന്ന എസ്.എഫ്.ഐ ധര്‍ണ കൈയ്യാങ്കളിയില്‍ അവസാനിച്ചതിനെ തുടര്‍ന്നുള്ള ചര്‍ച്ചകളെ മുന്‍നിര്‍ത്തിയുള്ളതാണ്‌.

രോഹിത് വെമുല: വസ്തുതകളും സമീപനങ്ങളും

ജനുവരി 17-നാണ് രോഹിത് മരണത്തിലൂടെ ഒരു പുതിയ സമീപനത്തിന് തിരികൊളുത്തിയത്. എന്ത് കൊണ്ടാണ് ഇതൊരു പുതിയ സമീപനം എന്നത് സംശയം ഉളവാക്കിയേക്കാം. ഇന്ത്യയിലെ സാംസ്കാരിക പഠനത്തിലെ നാഴികക്കല്ലുകളായ ഗായത്രി സ്പിവാക് രചിച്ച "കീഴാളര്‍ സംസാരിക്കുമോ?" (Can the Subaltern Speak?), രാണജിത് ഗുഹ രചിച്ച "ചന്ദ്രയുടെ മരണം" (Chandra’s Death) മുതലായവ പറയുന്നത് കീഴാളര്‍ അല്ല സംസാരിക്കുന്നത് പകരം അധികാരവര്‍ഗത്തിന്റെ ഭാഷ, കീഴാള ഭാഷയായി ചരിത്ര/പഠനവല്‍കരിക്കുന്നു എന്നാണ്. ഇതില്‍ നിന്നും വ്യത്യസ്തമായാണ് രോഹിത് വെമുലയുടെ മരണം ഒരു വിപ്ലവ പ്രസ്ഥാനമായി മാറുന്നത്. 2008-ല്‍ മറ്റൊരു കീഴാള യുവാവ് അതേ ക്യാമ്പസില്‍ മരിച്ചിട്ടും ഉണ്ടാകാത്ത തരം പ്രതികരണത്തിനാണ് രോഹിത്തിന്റെ രക്തസാക്ഷിത്വം തിരികൊളുത്തിയത്. കാരണം മരണത്തിലൂടെ കീഴാളവല്കരിക്കപ്പെടുന്ന ഒച്ചയെ, മരണക്കുറിപ്പിലൂടെ രോഹിത്ത് തന്റെ തന്നെ ശബ്ദമായി അവശേഷിപ്പിച്ചു എന്നതാണ്. അധികാരഭാഷയുടെ അസ്തിവാരത്തില്‍ത്തന്നെ പൊട്ടിത്തെറികള്‍ സൃഷ്ടിക്കുന്ന ആയുധമാണ് രോഹിത്തിന്റെ മരണക്കുറിപ്പ്. മരണക്കുറിപ്പ് റൊമാന്റിക് അല്ല എന്നതും നാം മനസ്സിലാക്കേണ്ട ചരിത്രപരമായ വസ്തുതയാണ്.

ഒരു വധശിക്ഷക്കെതിരെ പ്രതിഷേധിച്ചു എന്ന പേരിലാണ് രോഹിത്തിനെ രാജ്യദ്രോഹിയായി ഭരണകൂടം (രാജ്യത്തിന്റെയും സര്‍വ്വകലാശാലയുടെയും) മുദ്രകുത്തിയത്. യുക്തിഭദ്രമല്ലാത്ത വധശിക്ഷ വേണ്ട എന്ന് യുക്തിഭദ്രമായി വാദിക്കുമ്പോള്‍ അവരെ സര്‍വ്വകലാശാല അധികാരികള്‍ പുറത്താക്കുന്നത് ഇന്ത്യ എന്ന പരമാധികാര ജനാധിപത്യ രാജ്യത്തിന്‌ തന്നെ അപമാനമാണ്. ആരാണ് യഥാര്‍ഥത്തില്‍ ഈ അപമാനം വരുത്തിവച്ചത്? യുക്തമായി വാദിച്ച രോഹിത്തോ രോഹിത്തിന്റെ ജനാധിപത്യ അവകാശങ്ങളെ ധ്വംസിച്ച ഭരണകൂടമോ?

രണ്ടാമതായി മുഖ്യധാര ഇടതുപക്ഷവും, എല്ലാ പുരോഗമന പ്രസ്ഥാനങ്ങളും സൈദ്ധാന്തികമായി വധശിക്ഷക്കെതിരാണ്. ഒരു വധശിക്ഷക്കെതിരെ പ്രതിഷേധിച്ചു എന്ന പേരിലാണ് രോഹിത്തിനെ രാജ്യദ്രോഹിയായി ഭരണകൂടം (രാജ്യത്തിന്റെയും സര്‍വ്വകലാശാലയുടെയും) മുദ്രകുത്തിയത്. യുക്തിഭദ്രമല്ലാത്ത വധശിക്ഷ വേണ്ട എന്ന് യുക്തിഭദ്രമായി വാദിക്കുമ്പോള്‍ അവരെ സര്‍വ്വകലാശാല അധികാരികള്‍ പുറത്താക്കുന്നത് ഇന്ത്യ എന്ന പരമാധികാര ജനാധിപത്യ രാജ്യത്തിന്‌ തന്നെ അപമാനമാണ്. ആരാണ് യഥാര്‍ഥത്തില്‍ ഈ അപമാനം വരുത്തിവച്ചത്? യുക്തമായി വാദിച്ച രോഹിത്തോ രോഹിത്തിന്റെ ജനാധിപത്യ അവകാശങ്ങളെ ധ്വംസിച്ച ഭരണകൂടമോ?

ഈ വസ്തുതയാണ് അടുത്ത പ്രധാനവിഷയം. എന്തുകൊണ്ടാണ് യുക്തിഭദ്രമായി വാദിക്കുന്നവരെ ഭരണകൂടം പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്? ഇതിലേക്കെന്തേ ജനാധിപത്യപരതയും, സാംസ്കാരികപരതയും പുരോഗമനപരതയും സംസാരിക്കുന്നവര്‍ ഒരുപോലെ യുക്തിഭദ്രമായി പ്രതികരിക്കാത്തത്. മാര്‍ക്സിയന്‍, അംബേദ്‌കറൈറ്റ്, ഗാന്ധിയന്‍ പുരോഗമന വായനകളില്‍ പ്രതിഫലിക്കുന്നത് അടിച്ചമര്‍ത്തല്‍ ആര് നടത്തിയാലും അവര്‍ക്കെതിരെ പ്രതികരിക്കണം എന്ന വീക്ഷണമാണ്. മാര്‍ഗങ്ങള്‍ ചിലപ്പോള്‍ വ്യത്യസ്തമായിരിക്കാം. ഇതിന്‍റെ പശ്ചാത്തലത്തിലാണ് രോഹിത് വെമുലക്ക് നീതി എന്ന് വാദിക്കുന്നതും, എല്ലാ കീഴാള ശബ്ദങ്ങളും മുഖ്യധാരയില്‍ എത്തേണ്ടതുണ്ടെന്നും അതിനായി പോരാടണമെന്ന് ആഹ്വാനം ചെയ്യുന്നതും. ഈ പ്രയത്നങ്ങള്‍ സാധ്യമാകണമെങ്കില്‍ കീഴാളരെ സംസാരിക്കുവാന്‍ അനുവദിക്കുകയും അവര്‍ക്ക് വേണ്ട അവസരങ്ങള്‍ ഒരുക്കുകയുമാണ് സമരാനുഭാവികള്‍ ചെയ്യേണ്ടത്. രണ്ട് കാര്യങ്ങള്‍ ഇതില്‍ പ്രസക്തമാണ്. ഒന്ന് മാധ്യമങ്ങള്‍ അരുന്ധതി എന്ന വിദ്യാര്‍ത്ഥിയോട് അമിതമായി ഈ വിഷയത്തിന്റെ വ്യാപ്തി അന്വേഷിച്ചു പോയപ്പോള്‍ അംബേദ്‌കര്‍ വിദ്യാര്‍ത്ഥി സംഘാടകര്‍ അവരെ ഇതില്‍നിന്നും പിന്തിരിപ്പിക്കുകയുണ്ടായി. ഇതിനെ ഋണാത്മകമായി ചിത്രീകരിക്കാന്‍ പലരും ശ്രമിക്കുകയും ചെയ്തു. അംബേദ്‌കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്റെ പ്രവര്‍ത്തനവും അരുന്ധതിയുടെ പ്രതികരണവും സ്വാഗതാര്‍ഹമാണ്. കാരണം മാധ്യമങ്ങള്‍ ഇഷ്ടപ്പെടുന്നത് നേരത്തെ ഗുഹയും സ്പിവാകും സൂചിപ്പിച്ച കാരണങ്ങളാണ്; ആരുടെ വിഷയമായാലും മുഖ്യധാരയുടെ ചിന്ത ആയാല്‍മതി ജനങ്ങളുടെ ചിന്ത എന്ന പരിപ്രേക്ഷ്യമാണ്. രോഹിത്തിനെ പോലെ തന്നെ എ.എസ്.എ.-യും ഇതിലെ അപകടം തുറന്ന് കാണിക്കുകയുണ്ടായി. മറ്റൊരു പ്രശ്നം മുഖ്യധാര രാഷ്ട്രീയ പാര്‍ടികള്‍ ഈ വിഷയത്തെ തങ്ങളുടെ പ്രശ്നമായി പൂര്‍ണമായും ഏറ്റെടുക്കുമ്പോള്‍ സംഭവിക്കുന്ന വര്‍ഗ-ജാതി വൈരുധ്യമാണ്. സംസാരശേഷി നശിപ്പിക്കപ്പെട്ടവര്‍ സംസാരിക്കുമ്പോള്‍, അവര്‍ക്കുവേണ്ട ഒത്താശ പിന്നില്‍ നിന്നും ചെയ്യുന്നതല്ലാത്ത എന്തും കീഴാള ശബ്ദത്തെ നിശബ്ദമാക്കും എന്നതിലുപരിയായി ഒരു ഗുണവും ചെയ്യുന്നില്ല. ഇതിന്റെ വ്യാപ്തിയിലാണ് മാര്‍ക്സും അംബേദ്‌കറും കീഴാളരുടെ ശബ്ദവും അവരുടെ വിപ്ലവവും അവര്‍ തന്നെ നയിക്കണം അല്ലെങ്കില്‍ അത് മധ്യവര്‍ഗ (ബൂര്‍ഷ്വ) വിപ്ലവമോ, സ്പിവാകോ ഗുഹയോ പറഞ്ഞതുപോലെ ഭരണവര്‍ഗ പ്രതിഫലനമോ മാത്രമായി ചുരുങ്ങും എന്ന വസ്തുത. ഇവിടെയാണ്‌ ജനാധിപത്യ സംരക്ഷണത്തിന്റെ വിഷയം പ്രസക്തമാകുന്നത്.

"കേന്ദ്രത്തി‌ല്‍ മാനവ വിഭവശേഷി മന്ത്രാലയം കൈയാളുന്ന സ്മൃതി ഇറാനിയും വിദേശകാര്യവകുപ്പ് കൈയാളുന്ന സുഷമ സ്വരാജും ഒക്കെ ജനാധിപത്യത്തിന്റെ പ്രതീക്ഷകളെയാണ് ശൂന്യതയിലാക്കുന്നത്."
ചിത്രത്തിന് കടപ്പാട്: raiot.in

രാജ്യവ്യാപകമായി രോഹിത്തിന്റെ കാരണങ്ങള്‍ക്ക് നീതിതേടുമ്പോള്‍ ഭരണകൂടം യഥാര്‍ഥത്തില്‍ ജനാധിപത്യ ധ്വംസനമാണ് നടത്തുന്നത്. ഭരണവര്‍ഗമോ അതിനെ താങ്ങിനിര്‍ത്തുന്ന പ്രത്യയശാസ്ത്രമോ ആണ് ഈ വിഷയത്തില്‍ ആദ്യമായി രാജ്യത്തിന്റെ ജനാധിപത്യാവകാശങ്ങളുടെ പ്രകടമായ വിലോപം വരുത്തിയത്. അതിനെതിരെയുള്ള ജനാധിപത്യപരമായ പ്രതിഷേധത്തെ വീണ്ടും ലംഘിച്ചതും ഇതേ സംരക്ഷകരാകുമ്പോഴാണ് നാം വിഷയത്തെ കൂടുതല്‍ ജാഗ്രതയോടെ വീക്ഷിക്കേണ്ടത്. തന്റെ എല്ലാ അവകാശങ്ങളെയും നിഷേധിച്ച വ്യവസ്ഥ, തന്നെ ശൂന്യമാക്കി എന്നാണ് രോഹിതിന്റെ മരണമൊഴി. ഈ വാദം ജനാധിപത്യത്തിന്റെ കാഴ്ചപാടില്‍ അത്യധികം ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണ്. മരണത്തില്‍ പോലും കീഴാളരുടെ നിലനില്പിനെയും സ്വത്വത്തെയും ഭരണകൂടം വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണ്. കേന്ദ്രത്തി‌ല്‍ മാനവ വിഭവശേഷി മന്ത്രാലയം കൈയാളുന്ന സ്മൃതി ഇറാനിയും വിദേശകാര്യവകുപ്പ് കൈയാളുന്ന സുഷമ സ്വരാജും ഒക്കെ ജനാധിപത്യത്തിന്റെ പ്രതീക്ഷകളെയാണ് ശൂന്യതയിലാക്കുന്നത്. ഇവിടെ മനസ്സിലാക്കേണ്ടത് അധികാരവര്‍ഗവും അവരുടെ ഭാഷയും കീഴാളരെ നിരന്തരം ശൂന്യമാക്കപ്പെടുന്ന, നിശബ്ദമാക്കപ്പെടുന്ന സമീപനം നിര്‍ലോഭം സ്വീകരിക്കുന്നു എന്നതാണ്. എന്നാല്‍ ഈ നിശബ്ദവല്തകരണത്തിനെതിരെ നിരന്തരം കലഹിക്കുക എന്നതാണ് വിപ്ലവത്തിന്‍റെ സൂചന. പലപ്പോഴും അതുചെയ്യുന്നവരെ ഭരണകൂടവും അവരുടെ ജിഹ്വ ആയ മധ്യവര്‍ഗ ബുദ്ധിജീവികളും പ്രതിസന്ധിയിലാക്കിയേക്കും. അവരെ ഭരണകൂടം തല്ലിച്ചതയ്ക്കുവാന്‍ ശ്രമിച്ചേക്കും. കഴിഞ്ഞദിവസം ഡല്‍ഹിയിലെ ആര്‍.എസ്.എസ്. കാര്യാലയത്തിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിനെ പൊലീസ് തല്ലിച്ചതച്ചത് ഇതിനുദാഹരണമാണ്. അടിച്ചമര്‍ത്തുന്ന ഈ ശബ്ദത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നത് സാംസ്കാരികമല്ല എന്ന് പറയുന്നതിന്റെ അജണ്ട എന്താണ്? അവരുടെ ജനായത്തത എന്താണ്? പുരോഗമനപ്രസ്ഥാനങ്ങള്‍ എല്ലാം തന്നെ ഇതിനോട് പ്രതികരിക്കേണ്ടിയിരിക്കുന്നു. കാരണം ഇതാണ് മാറ്റത്തിന്റെ സമീപനം. അതാണ് കാലഘട്ടം ആവശ്യപ്പെടുന്നതും.

എസ്.എഫ്.ഐ. ധര്‍ണയും കൈയാങ്കളിയും

പൊതുവിദ്യാഭ്യാസത്തെ പ്രതിസന്ധിയിലാക്കുന്ന ഇടപെടലുകളാണ് ഓരോ സമയത്തും വലതുപക്ഷ മധ്യവര്‍ഗ പാര്‍ടികളും അതിന്റെ ഗുണഭോക്താക്കളും ചെയ്യുന്നത്. ഉദാഹരണത്തിന് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ശക്തിയില്‍ അദ്ധ്യാപക-അനദ്ധ്യാപക-ടെക്നിക്കല്‍ മേഖലയിലും പൊതു-സ്വകാര്യ മേഖലയിലും ശോഭിക്കുന്നവരുടെ കുട്ടികളെ സ്വകാര്യ മാനേജ്മെന്റുകളിലാണ് പഠിപ്പിക്കുന്നത്. പൊതുമുതലിന്റെ ഗുണഭോക്താക്കളായ ഇവര്‍ ഇവരടങ്ങുന്ന പൊതുസംരഭങ്ങളെ തന്നെ മൂല്യമില്ലാത്തത് എന്ന ഗണത്തിലാക്കി പുച്ഛിക്കുന്നു. സത്യത്തില്‍ ആര്‍ക്കാണ്, എവിടെയാണ് പ്രശ്നം എന്നത് ചുരുളഴിയാത്ത രഹസ്യമാണോ അജണ്ടയാണോ എന്നതിലെ തര്‍ക്കമുള്ളൂ. ഈ സാഹചര്യത്തിലാണ് ഇവരുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്നതിനായി സ്വാശ്രയ കോളേജും സ്വയംഭരണ കോളേജുകളും കേരളത്തിലുണ്ടായത് എന്ന് നാം മനസ്സിലാക്കേണ്ടത്. ഇതിന്റെ വിജയപരാജയങ്ങളെല്ലാം ചര്‍ച്ചകള്‍ക്ക് വിധേയമായതുമാണ്. ഇത് രണ്ടും പൂര്‍ണമായി വിഭാവനം ചെയ്യുന്നത് വിദ്യാഭ്യാസം ഒരു കച്ചവട വസ്തുവാണ് എന്ന മുതലാളിത്ത മൂല്യബോധമാണ്. ഇതിന്റെ പ്രയോക്താവായിരുന്ന, 2001-2004 കാലഘട്ടത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന ഏ.കെ. ആന്റണി പിന്നീട് ഇതിനെക്കുറിച്ച്‌ ഉല്‍കണ്ഠപ്പെട്ടതും ചരിത്രമാണ്.

"സമരം സമാധാനപരമാകുവാനാണ് നേരത്തെ തന്നെ വിദ്യാര്‍ത്ഥികള്‍ സമ്മേളന നഗരിയില്‍ ധര്‍ണയിരുന്നത്. മീറ്റില്‍ പങ്കെടുത്തവരേയും മറ്റ് പല വിശിഷ്ട വ്യക്തികളെയും സുഗമമായി കടത്തിവിട്ടത് കുഴപ്പം സൃഷ്ടിക്കുന്നതിനല്ല ഇവര്‍ അവിടെ വന്നത് എന്നതിനുള്ള തെളിവാണ്. എന്നാല്‍ ഇവരുടെ ഈ പ്രവര്‍ത്തനത്തിനെ ഇകഴ്ത്തുന്ന തരത്തിലാണ് വന്ദ്യ വയോധികനും ഈ കച്ചവട സമ്മേളനത്തിന്റെ അമരക്കാരനുമായ ടി.പി. ശ്രീനിവാസന്‍ രംഗപ്രവേശനം നടത്തുന്നത്."
ചിത്രത്തിന് കടപ്പാട്: മാധ്യമം

ഇതിനെ തുടര്‍ന്നിപ്പോള്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ എന്ന ആശയം ജനങ്ങളുടെമേല്‍ അവരുടെ താല്പര്യമാണ് എന്ന് കാണിക്കുന്ന തരത്തില്‍ മുന്നോട്ട് വച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി തന്റെ സര്‍ക്കാരിന്റെ അവസാന മാസങ്ങളില്‍ തത്രപ്പെടുന്നതും ഏതു അജണ്ട നടപ്പിലാക്കുവാന്‍ ആണെന്നത് വ്യക്തമാണ്. ഇതിനെ തുടക്കം മുതല്‍ തന്നെ ഇടതുപക്ഷം പ്രത്യേകിച്ചും എസ്.എഫ്.ഐ. പോലുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ എതിര്‍ത്തിരുന്നു. 29-ന് അതിന്റെ കലാശക്കൊട്ടായിരുന്നു. വിദേശ-സ്വദേശ വിദ്യാഭ്യാസ കച്ചവടക്കാരുടെ ആഗോള സമ്മേളന ദിവസമായ 2016 ജനുവരി 29-ന് കേരളത്തിലെ ഭരണകൂടത്തിന്റെ പൊതുവിരുദ്ധതയ്ക്കെതിരെ പ്രതിഷേധം എന്ന തരത്തിലാണ് വിദ്യാര്‍ത്ഥി സമൂഹവും അധ്യാപക സംഘടനകളും ധര്‍ണ നടത്തിയത്. സമരം സമാധാനപരമാകുവാനാണ് നേരത്തെ തന്നെ വിദ്യാര്‍ത്ഥികള്‍ സമ്മേളന നഗരിയില്‍ ധര്‍ണയിരുന്നത്. മീറ്റില്‍ പങ്കെടുത്തവരേയും മറ്റ് പല വിശിഷ്ട വ്യക്തികളെയും സുഗമമായി കടത്തിവിട്ടത് കുഴപ്പം സൃഷ്ടിക്കുന്നതിനല്ല ഇവര്‍ അവിടെ വന്നത് എന്നതിനുള്ള തെളിവാണ്. എന്നാല്‍ ഇവരുടെ ഈ പ്രവര്‍ത്തനത്തിനെ ഇകഴ്ത്തുന്ന തരത്തിലാണ് വന്ദ്യ വയോധികനും ഈ കച്ചവട സമ്മേളനത്തിന്റെ അമരക്കാരനുമായ ടി.പി. ശ്രീനിവാസന്‍ രംഗപ്രവേശനം നടത്തുന്നത്. പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട് അനുസരിച്ച് ടി.പി. ശ്രീനിവാസന്‍ മോശമായി വിദ്യാര്‍ത്ഥികളോട് പെരുമാറിയതാണ് സംഘര്‍ഷ കാരണം എന്നാണു പത്രങ്ങള്‍ പോലും പുറത്ത് വിട്ടിരിക്കുന്നത്. അതെന്തുതന്നെ ആയാലും വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ ദേഹോപദ്രവം ഏല്പിച്ചത് അപലപനീയമാണ്, അത് വ്യക്തിയുടെ സ്വാതന്ത്ര്യ ധ്വംസനവുമാണ്. അതുകൊണ്ടാണ് മാതൃസംഘടനാ നേതാക്കള്‍ ഒരുമിച്ച് ക്ഷമ ചോദിച്ചതും. ഇവിടെ മറ്റൊരു കാര്യം വിദ്യാര്‍ത്ഥികളുടെ അവകാശലംഘനം നടത്തിയതിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല എന്നതാണ്. അതായത് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധിക്കാനുള്ള അവകാശം, അതിനെ അലങ്കോലപ്പെടുത്തിയ നടപടി, കൂടാതെ പോലീസിന്റെയും ഭരണകൂടത്തിന്റെയും കിരാതമായ വിദ്യാര്‍ത്ഥി വേട്ട. ഇതൊന്നും ചര്‍ച്ചാവിഷയമല്ലാതെ ആകുമ്പോഴാണ് വിദ്യാര്‍ത്ഥിസമൂഹം കീഴാളവല്ക്കരിക്കപ്പെടുന്നതും അവരുടെ ശബ്ദത്തെ കാട്ടുനീതിയാല്‍ ഇല്ലായ്മ ചെയ്യപ്പെടുന്നതും. മുകളില്‍ നിന്ന് ഓഡര്‍ വന്നാല്‍ ആരെയും തച്ചുതകര്‍ക്കും എന്നുപറയുന്ന പോലീസ് യഥാര്‍ഥത്തില്‍ ജനാധിപത്യത്തിന്റെ കാവലാളുകളല്ല മറിച്ച് ഫ്യൂഡല്‍-നാടുവാഴി-കൊളോണിയല്‍ രൂപത്തിന്റെ ആധുനീക രൂപം തന്നെയാണ്.

പ്രതികരണങ്ങള്‍ മധ്യവര്‍ഗവല്കരിക്കപ്പെടുമ്പോള്‍ യഥാര്‍ഥത്തില്‍ ചൂഷണം തുടരുകതന്നെ ചെയ്യും. തൊഴിലാളി വര്‍ഗ പാര്‍ടികളുടെ പ്രതിനിധാനവും പ്രാധാന്യവും യഥാര്‍ഥത്തില്‍ ഉയരുന്നത്, അവര്‍ “കീഴാളര്‍ സംഘടിക്കട്ടെ അവര്‍ മാറ്റത്തിന് നേതൃത്വം കൊടുക്കട്ടെ” എന്ന ആശയത്തില്‍ തന്നെയാണ്. ഗ്രാംഷി പറയുന്ന സര്‍ഗാത്മക വിപ്ലവകാരികള്‍ അഥവാ ജൈവബുദ്ധിജീവികള്‍ യഥാര്‍ഥത്തില്‍ പിന്തുണക്കേണ്ടത് കീഴാളരെയാണ്, അതുവഴി അവരുടെ ശബ്ദത്തെയുമാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരക്ഷരം പോലും വാദിക്കാത്ത ബുദ്ധിജീവികളും വിചക്ഷണരും തത്വത്തില്‍ ഭരണവര്‍ഗത്തിന്റെ, അധികാരത്തിന്റെ ജിഹ്വ മാത്രമാണ്. സ്പിവാകും ഗുഹയും പറഞ്ഞത് ഇവരുടെ അഭിപ്രായം തത്വത്തില്‍ വിദ്യാര്‍ത്ഥി സമൂഹത്തെ, കീഴാളരെ പ്രതിനിധീകരിക്കാന്‍ കഴിയില്ല എന്നതാണ്. പതിനെട്ടാമത്തെ ബ്രുമയറില്‍ (The Eighteenth Brumaire of Louis Bonaparte, 1852) കാള്‍ മാര്‍ക്സ് സൂചിപ്പിക്കുന്നതും ഇതാണ്. പ്രതികരണങ്ങള്‍ മധ്യവര്‍ഗവല്കരിക്കപ്പെടുമ്പോള്‍ യഥാര്‍ഥത്തില്‍ ചൂഷണം തുടരുകതന്നെ ചെയ്യും. തൊഴിലാളി വര്‍ഗ പാര്‍ടികളുടെ പ്രതിനിധാനവും പ്രാധാന്യവും യഥാര്‍ഥത്തില്‍ ഉയരുന്നത്, അവര്‍ “കീഴാളര്‍ സംഘടിക്കട്ടെ അവര്‍ മാറ്റത്തിന് നേതൃത്വം കൊടുക്കട്ടെ” എന്ന ആശയത്തില്‍ തന്നെയാണ്. ഗ്രാംഷി പറയുന്ന സര്‍ഗാത്മക വിപ്ലവകാരികള്‍ അഥവാ ജൈവബുദ്ധിജീവികള്‍ യഥാര്‍ഥത്തില്‍ പിന്തുണക്കേണ്ടത് കീഴാളരെയാണ്, അതുവഴി അവരുടെ ശബ്ദത്തെയുമാണ്.

വാല്‍കഷണം

പൊതുനന്മ പൊതുമുതല്‍ തുടങ്ങിയ വാക്കുകള്‍ നിലനില്ക്കുന്നതല്ല പകരം സ്വകാര്യതയില്‍ അധിഷ്ഠിതമായ, എന്തിനും വിലപേശുന്ന വിലയിടുന്ന മൂല്യബോധമാണ് മുതലാളിത്ത വ്യവസ്ഥ പഠിപ്പിക്കുന്നതും ചിന്തിക്കുന്നതും. മുതലാളിത്ത വ്യവസ്ഥയിലേക്ക് എന്നും മുതല്കൂട്ടാകുന്ന ആകുവാന്‍ ആഗ്രഹിക്കുന്ന മധ്യവര്‍ഗവും ഇതേ മൂല്യബോധമാണ് സൃഷ്ടിക്കുന്നതും പരിശീലിക്കുന്നതും. പൊതുമുതല്‍ ഉപയോഗിച്ച് ചില വിഭാഗങ്ങളെ മാത്രം പഠിപ്പിക്കുനതിനും പ്രത്യേക ആനുകൂല്യങ്ങള്‍ നല്കുന്നതിനുമെതിരെയാണ് അയ്യങ്കാളിയും, വൈകുണ്ഡരും മറ്റും സമരം നയിച്ചത്. കാരണം പൊതുമുതലില്‍ ആരെയും ഒഴിവാക്കാന്‍ വ്യവസ്ഥയില്ല എന്നതാണ്. കീഴാളനും മേലാളനും എന്ന വ്യത്യാസമില്ലാതെ രാജ്യത്തെ പൗരര്‍ ആയിരിക്കുമ്പോള്‍ ചിലരെ നിര്‍ബന്ധമായും ഒഴിവാക്കുന്നത് നിയമലംഘനമാണ് എന്നാണു അയ്യാവഴി വൈകുണ്ഠരും അയ്യങ്കാളിയുമെല്ലാം വാദിച്ചതും ജനാധികാരം നേടിയെടുത്തതും. പുരോഗമന പ്രസ്ഥാനങ്ങളെല്ലാം ഈ പാത ഇപ്പോഴും പിന്തുടരുന്നുണ്ട്. അവര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഭരണ വര്‍ഗത്തില്‍നിന്നും മധ്യവര്‍ഗ ബുദ്ധിജീവികളില്‍ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനെ മനസ്സിലാക്കി കൊടുക്കുക എന്നതാണ് ഇടത് ചിന്തകര്‍ അഥവാ ഗ്രാംഷിയന്‍ ജൈവബുദ്ധിജീവികള്‍ ചെയ്യേണ്ടത്.

Who is Afraid of Us? – When EFL-U Pushes Its Students to the Brink

$
0
0

On 19th October 2015, 11 students of Hyderabad’s English and Foreign Languages University (EFL-U) - a central university that comes under the jurisdiction of the Ministry of Human Resource Development (MHRD), India - were given show-cause notices for staging a democratic protest. The students were demanding Students’ Union Elections and were denouncing the undemocratic and reproachful attitude of the administration towards affairs concerning students’ day to day lives.

The administration was holding back the elections for a long time by then and failed to provide satisfactory explanations to the repeated enquiries made by students. The Lyngdoh Committee Report, accepted by the Supreme Court of India, clearly states that, “Universities and colleges across the country MUST ordinarily conduct elections for the appointment of students to student representative bodies” (6.1.1, 40)1. To this ruling, EFL-U administration decided to respond indifferently.

The student community, who felt wronged by this outright denial of their basic democratic right, came out in large numbers under the banner of EFL-U Students’ Collective, raised slogans, did a poster campaign, and formed a human chain outside the university premises on 15th, demanding an immediate solution to this standstill. The protest was peaceful and was conducted after 5:00 PM without disrupting any of the academic activities on campus.

Four days later the Proctor of the University, in an unprecedented move, had issued 11 show-cause notices in a single day. This came as a shock to most of the students as the notices were served just two hours after declaring the elections to the Students’ Union on 19th October 2015. The administration was putting the students in a fix by declaring the elections and then issuing the show-cause notices. The people who were served the show-cause notices would be prevented from being a part of the election procedure. One of the 11 students was removed from the post of chief election commissioner, and another student’s candidature was cancelled.

On 5th November 2015, dismissing the explanations given by the accused students, the Proctorial Board had again issued a Memorandum of Disciplinary Action, amounting to the suspension of hostel admission, fellowship cuts and disqualification from participation in the students’ union elections. Three among these 11 students are restricted from being on campus after 6:00 PM, including two girls. Among them are SFI - EFLU’s Unit Secretary Com. Sarath M. V, Joint Secretary Com. Vidya Sukumaran and three other executive members. The Memorandum states: “Based on information from eye-witnesses, security staff and CCTV cameras, it is established that you were responsible for leading an unruly mob of students to indulge in behaviour amounting to violation of 3(i) Category 1 of Ordinance 13 governing Rules of Discipline and Proper Conduct of Students of the University.” Apart from this statement, the administration had not furnished any other proof to establish this “crime of dissent”. Also, the accused were not given an opportunity to defend themselves.

Apart from this statement, the administration had not furnished any other proof to establish this “crime of dissent”. Also, the accused were not given an opportunity to defend themselves.

The administration had also ignored the students’ appeal for a review of the Proctorial Board’s decision. Subsequently a representation was submitted to the administration, signed by more than 40 teachers of the University, to no effect. Given below is an excerpt from a notice issued by EFL-U Students’ Union on 2nd February 2016.

“The Students Union called for a general body meeting on 25th January in which a unanimous decision was taken to go on protest if the disciplinary action against the students was not revoked. The Union representatives met the Vice-Chancellor and as suggested by the VC, the students and Union had given representations to the VC’s office and had requested her to revoke the suspension. As we have not yet heard from the University even after waiting for more than a week, the Union has decided to go ahead with a democratic protest as that is the only option left before us. As part of the protest, the students have decided to live outside the Gate No. 2 of the university from Thursday, 4th February. We request all of you to join this movement for students’ rights by taking part in the protest. The protest will start with a mass rally on campus at 5 pm.” (EFL-U Students Union)

As the campus community is bracing themselves to deal with what lies ahead, let us take a look at the structural violence the EFL-U administration has been inflicting upon its students for a long time. Including the 11 show-cause notices that have been mentioned already, a total of 16 show-cause notices were issued in the previous semester.

Com. Sarath M. V. was served a notice for screening the Polish movie “A Short Film About Killing.” The movie was a strong political statement against capital punishment and was instrumental in the abolition of death penalty in Poland. The movie was screened around a time when the Indian public sphere was ablaze with discussions concerning the ethics of capital punishment, following the hanging of Yakub Memon. This was clearly in conflict with the right-wing ideology of the ruling party and the University’s action against Com. Sarath reflects the unholy alliance between the two.

Arjab Sarkar, an MA student was the next target. Sarkar was served a notice for one of his Facebook posts that criticised the manner in which the Swachh Bharat Abhiyan (Clean India Campaign) was conducted by the university administration. His post called attention to the plight of the sweepers, who did the real cleaning. The post, dated 1st October 2015, reads thus:

Obscenities in EFLU!
The ugly kitsch of our national government. Note the absence of such strongly highlighted commandments to take up the burden of cleanliness on ourselves, in the corridors and bathrooms of our hostels. Because that space is reserved exclusively for our sweepers. Let them clean up the real filth while we do the simple job of tossing a cup in the bin and feel proud as citizens of this country.

Obscenities in EFLU!The ugly kitsch of our national government. Note the absence of such strongly highlighted...

Posted by Arjab Sarkar on Thursday, October 1, 2015

Elsewhere in Economic and Political Weekly, Subhash Gatade strip bares the caste-prejudices that underline Swachh Bharat Abhiyan. His observations on the link between the availability of cheap Dalit labour to do the dehumanising jobs and the underdeveloped and neglected nature of the Indian sewage management system concludes itself thus: “As long as the Swachh Bharat Abhiyan attempts to delink the relationship between caste and sanitization, its lofty goal of cleaning India will remain unachievable” (“Silencing Caste, Sanitising Oppression - Understanding Swachh Bharat Abhiyan, 29”)2. Sarkar’s words closely resemble Gatade’s and it comes as no wonder that the administration took offence of it. After all it is none other than Narendra Modi who had told that scavenging is a spiritual experience for Dalits3. Sarkar’s admission was later cancelled by the administration, citing a technical glitch that happened during his admission process.

The saffronised administration of EFL-U is clearly following the footsteps of MHRD in acting against students and organizations pursuing progressive politics. Denying them basic democratic rights ensured by the Constitution, the University is beyond doubt treading on the heels of the administration at the Centre.

Read these incidents along with a newspaper entry that was being widely circulated at the same time, by extreme-right-wing sympathisers in the campus. This particular entry blames the mess secretaries of EFL-U for serving non-vegetarian food on the day of Gandhi Jayanti (2nd October 2015). Afterwards, the mess secretaries were told by the OSD (Officer on Special Duty) - an illegally appointed retired Professor whose sole duty is to monitor the activities of the students - not to serve non-vegetarian food on National Holidays. The semester had also witnessed for the first time in the history of EFL-U, the setting up of completely segregated mess halls on the basis of gender. Prior to any of these moves, the authorities have not consulted the students or offered a referendum as was the practice before.

It is clear, who is afraid of whom. The saffronised administration of EFL-U is clearly following the footsteps of MHRD in acting against students and organizations pursuing progressive politics. Denying them basic democratic rights ensured by the Constitution, the University is beyond doubt treading on the heels of the administration at the Centre. The need for an apolitical student base is also symptomatic of the impact the neo-liberal policies adopted by ruling governments over the years had on educational institutions. The student community of EFL-U is all set to object this move by registering their dissent through democratic protests.


  1. Lyngdoh Committee Report, Ministry of Human Resource Department, 2006. (pdf

  2. Gatade, Subhash. “Silencing Caste, Sanitizing Oppression - Understanding Swachh Bharat Abhiyan”, Economic and Political Weekly, Vol. 44 (Oct 31st, 2015), pp. 29-35. 

  3. Scavenging, a spiritual experience for Dalits: Modi, IBN Live, 2007. 


Who wants to break this unity?

$
0
0

Massive protests are going on nationwide against the institutional murder of Rohith Vemula, a Dalit research scholar and a great political being from the Central University of Hyderabad. These protests are not for a single student or against a single incident. They are against a system, which has been tactically killing Dalit and marginalised students in the university systems in India. Right from the very start, these systems were inaccessible to a majority of students from the oppressed communities; now, in an era where the number of universities and colleges are rising and more students are coming into them, the effort is to find various ways to preserve the ‘purity’ of the Brahminical academia. This agenda of the oppressors is strongly backed by the current government at the centre, led by the biggest Brahminical party in India.

The incidents that lead to Rohith’s death date back to the days he decided to become active in campus politics. A Dalit student who is ideologically Marxist and fluent in language is an immediate threat to the ABVP. During the Vignesh Chathurthi of 2014, Rohith posted a poem by the Telugu revolutionary poet Sri Sri on Facebook, mocking the Brahminical nature of such celebrations. Nandanam Vishnu Dutt, a BJYM leader from Lingampally and brother of Nandanam Susheel Kumar, filed a case against this Facebook post. That evening, the police took away Rohith for questioning; he was later released after his comrades protested at the police station.

A few months later, a photo was posted on Facebook along with allegations that Rohith had torn ABVP banners. Rohith posted a clarification note on Facebook describing the actual sequence of events where he was surrounded and abused by the ABVP members. The most recent row, which culminated in a false case against five Dalit scholars including Rohith, was similarly bogus. Even the Hyderabad Police Commissioner had stated in an affidavit that the case was cooked up and the alleged assault or attack did not take place.

The incidents that lead to Rohith’s death date back to the days he decided to become active in campus politics. A Dalit student who is ideologically Marxist and fluent in language is an immediate threat to the ABVP. During the Vignesh Chathurthi of 2014, Rohith posted a poem by the Telugu revolutionary poet Sri Sri on Facebook, mocking the Brahminical nature of such celebrations.

After two weeks of this affidavit, the university administration and executive council decided to expel the five students without considering any proof or evidence presented by them. For this purpose, they found a suitable Proctor – Alok Pandey – who is an RSS pracharak on the social media. The pressure from the MHRD, the local MLC Ramachandra Rao and the central minister Bandaru Dattatreya was also clearly visible. Despite this clear and evident meddling, the MHRD minister Smriti Irani now shamelessly claims that her government cannot interfere in the ‘autonomy’ of a Central University.

"The prolonged torture by the state and the Sangh’s fundamental politics were the factors that led to the circumstances leading up to Rohith taking his life."
Photo: Facebook

It is not for the first time that UoH is bending over backwards to keep the BJP placated. One year ago, during Sukoon, the annual cultural fest in UoH, an ABVP leader broke a wall of the Men’s Hostel–H. After a long protest by the SFI, the administration released the expulsion order. But miraculously, after one week, the punishment was diluted to just a hostel rustication. It appeared clear that pressure from MHRD played a role there too. By then, it had become obvious that the MHRD and the central government were willing to go to any extent to save the ABVP cadre, who on their behalf were instigating religious and fundamental politics all over India at the cost of the lives of the marginalized and the minorities. In fact, it is known that the BJP’s very ascendancy to power has been paved by bloodshed, riots and massacres. And it is Rohith’s speaking out against one such communal riot - which broke out in Muzzafarnagar, UP, in the run up to the 2014 elections - that led to the events that culminated in his death.

So, it is clear to us that the prolonged torture by the state (through the university administration) and the Sangh’s fundamental politics were the factors that led to the circumstances leading up to Rohith taking his life. This is the reason why we are seeing an unparalleled united student movement today so that these kinds of institutional murders can be prevented. The unprecedented solidarity across student movements that we are witnessing today must be seen in this context.

This post is also a clarification to an article published by Hindustan Times on January 22, titled “Lal Salaam to Jai Bhim: Why Rohith Vemula Left Indian Marxists” written by Jashwanth Jessie. The article says:

“His disillusionment with the communists happened when he discovered that the boys and girls who had given up faith in god could not bring themselves up to abandon their faith in the caste system. He quit the SFI after he was discriminated for his caste by the so-called comrades who he hoped would deliver him and his people from this wretched social order. The treatment meted out to Rohith is public knowledge and even Dheeraj Paleri, the leader of SFI’s Hyderabad university wing, admits that he was ill-treated by a few cadre because of which he had to leave the organisation.”

Nowhere have I mentioned that Rohith faced caste discrimination in the SFI. What I had written in a Facebook post was that there was one individual in the organization who had issues with him, with me and with many of us for a variety of reasons. This person was a dominant leader, who many of us felt was autocratic. Owing to the dissent of many comrades, he was later expelled from the SFI state committee. This happened as part of routine organizational procedures within the SFI, which allows for dissent and scope for corrective measures.

"BJP’s very ascendancy to power has been paved by bloodshed, riots and massacres. And it is Rohith’s speaking out against one such communal riot - which broke out in Muzzafarnagar, UP, in the run up to the 2014 elections - that led to the events that culminated in his death."

The fact is that Rohith maintained very good relationship with all of us in the SFI even after he joined the Ambedkar Student's Association. Rohith was a sensible critic. He kept a critical position in all the organizations he worked with, a quality I believe is exemplary in an activist. He studied and applied dialectics in his world view.

I suspect that the intention of Jashwant Jessie's article is to keep the SFI and ASA-HCU at two poles. The two organizations have contested and won in UoH students’ Union elections three times in alliance, and such an alliance is possible in the future too. When Rohith left SFI, the President of SFI-HCU was a Dalit and one of Rohith’s close friends. There have been healthy debates between the SFI and ASA, and it would not be apt to see the two as political enemies. Both organizations, however, do have a common political enemy: the ABVP. The two organisations together have played an important role in ending the decades’ long ABVP rule in UoH. Both organisations have found themselves at the receiving end of the ABVP’s vicious attacks, including physical attacks on its members.

" There have been healthy debates between the SFI and ASA, and it would not be apt to see the two as political enemies. Both organizations, however, do have a common political enemy: the ABVP. The two organisations together have played an important role in ending the decades’ long ABVP rule in UoH."
Photo: Facebook

From the very beginning of this protest, SFI has supported ASA and has been a part of the protest to revoke the suspension. The day after the first incident (August 3, 2014) the police picked up the then Union President Vincent Benny, former president Dontha Prashanth and ASA leader Ashok in connection with the fake complaint booked by ABVP leader Susheel Kumar. SFI was part of the protest demanding the immediate release of the leaders, when students occupied the VC’s chamber. The Joint Action Committee for Social Justice -UoH formed by fourteen organizations in the campus to revoke the illegitimate action against five Dalit scholars includes active members from SFI too, including the present students Union President Zuhail KP. SFI had won the last election in alliance with Tribal Students Forum and Dalit Students Union.

Having laid out the role and actions of the SFI in the events that have unfolded at the UoH, I come back to the Hindustan Times article, which makes false claims on why Rohith Vemula left the SFI; it is on this basis that the article goes on to make larger claims on the position of the Left vis-a-vis caste. I am curious to know the intent behind such an article. This comes at a crucial juncture, when a plethora of progressive forces are coming together to demand justice for Rohith. As a part of this movement, I wonder whether such discussions can lead us anywhere in what I see as a battle against the institutional murder of marginalized students in our campuses.

Jai Bhim Lal Salaam

(PS: Originally sent to Hindustan Times in reply)

സിക്കാ രോഗത്തെ പറ്റി നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

$
0
0

ഫെബ്രുവരി 2016 ഉണർന്നത് ലോകാരോഗ്യ സംഘടനയുടെ (WHO) ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെയാണ്. അമേരിക്കൻ ഭൂഖണ്ഡത്തിൽ സിക്കാ വൈറസ് പടർന്ന് പിടിച്ചതും അതിനോടനുബന്ധിച്ച് കൂടുതലായി കാണപെട്ട നാഡീഞരമ്പുകളുടെ അസുഖങ്ങളും ജന്മനാലുള്ള വൈകല്യങ്ങളുമാണ് ഈ പ്രഖ്യാപനത്തിന് പിന്നിൽ.

എന്താണ് സിക്കാ രോഗം?

സിക്കാ ഒരു വൈറസിന്റെ പേരാണ്. ഡെങ്കി, വെസ്റ്റ്‌ നൈൽ, യെല്ലോ ഫീവർ മുതലായ അസുഖങ്ങൾക്ക് ഹേതുവായ വൈറസുകൾ അടങ്ങുന്ന ഫ്ലാവീ വൈറസ് (flavivirus) കുടുംബത്തിലെ ഒരംഗമാണ് സിക്കാ വൈറസ്. 1947-ൽ ഉഗാണ്ടയിൽ കണ്ടുപിടിക്കപെട്ട ഈ വൈറസ് തുടർന്ന് ഒറ്റയും തെറ്റയുമായി ആഫ്രിക്ക, അമേരിക്ക, ഏഷ്യ ഭൂഖണ്ഡങ്ങളിൽ സിക്കാ രോഗമുണ്ടാക്കിയതായി റിപ്പോർട്ടുണ്ട്. 80% വ്യക്തികളിലും സിക്കാ അണുബാധ ലക്ഷണങ്ങളൊന്നും കൂടാതെ തന്നെ കടന്നു പോകുകയാണ് പതിവ്. ലക്ഷണങ്ങൾ ഉണ്ടാകുന്ന 20% പേരിലും പനിയായാണ് ഇത് പ്രത്യക്ഷപ്പെടുന്നത്. ഡെങ്കി, ചിക്കുൻഗുന്യ എന്നീ അസുഖങ്ങൾ പടർത്തുന്ന എയ്ഡിസ് കൊതുകുകളാണ് സിക്കാ വൈറസിന്റേയും വാഹകർ.

പനി, ശരീരവേദന, തലവേദന, സന്ധിവേദന, ശരീരത്തിലെ തിണർപ്പ് (rash), ചെങ്കണ്ണ് എന്നിവയാണ് സിക്കായുടെ സാധാരണ ലക്ഷണങ്ങൾ. 4-7 ദിവസങ്ങൾ കൊണ്ട് സ്വയം നിയന്ത്രിതമാകുന്ന തീവ്രതയില്ലാത്ത അസുഖമായാണ് സിക്കാ രോഗം കാണപ്പെടാറ്. ലക്ഷണങ്ങൾക്ക് പുറമേ ചില രക്തപരിശോധനകളും സിക്കാ വൈറസ്ബാധ സ്ഥിരീകരിക്കാൻ ഉപയോഗിക്കാറുണ്ട്. ആവശ്യമായ വിശ്രമം, വേണ്ടത്ര വെള്ളം കുടിക്കുക, പനിക്കും വേദനക്കും മറ്റുമായ് പാരസിറ്റാമോൾ ഗുളിക എന്നിവ മാത്രമാണ് സിക്കാ വൈറസ് രോഗത്തിന് വേണ്ട ചികിത്സ.

സവിശേഷമായ വൈറസ് വിരുദ്ധ മരുന്നുകളൊ സിക്കാ വൈറസ് വാക്സിനുകളൊ ഇത് വരെ ലഭ്യമല്ല. (ഈ ലേഖനമെഴുതുമ്പോൾ ഇന്ത്യയിൽ ഹൈദരാബാദ് ഭാരത്‌ ബയോടെക് ലിമിറ്റഡിലെ ശാസ്ത്രജ്ഞർ സിക്കാ വാക്സിൻ വികസിപ്പിച്ചതിന്റെ ആശാവഹമായ വിവരങ്ങൾ പുറത്ത് വരുന്നുണ്ടെങ്കിലും അവ പുനഃപരിശോധനക്കു വിധേയമാക്കി ആഗോള അംഗീകാരം നേടുന്നതിനു കൂടുതൽ സമയം വേണ്ടി വന്നേക്കാം)

എന്തിനിപ്പോൾ ആഗോള അടിയന്തരാവസ്ഥ?

രക്തത്തിലൂടെയും ലൈംഗികബന്ധത്തിലൂടെയും പടരാനുള്ള സാധ്യതയും സിക്കാ വൈറസിന്റെ ഈ പുതിയ അവതാരത്തിന് കൽപ്പിക്കപെടുന്നു.

2014-ന് മുമ്പ് വരെ താരതമ്യേന മിതമായ ഒരു അസുഖമായി കരുതപ്പെട്ടിരുന്ന സിക്കാ വൈറസ് രോഗമാണ് ഇപ്പോൾ ലോക ശ്രദ്ധ ആകർഷിച്ചിട്ടുള്ളത്. 2014 ൽ ശാന്ത സമുദ്ര ദ്വീപുകളായ ഫ്രഞ്ച് പോളിനേഷ്യയിൽ സിക്കാ വൈറസ് പ്രസരണവുമായ് ബന്ധപെട്ട് ഗില്ലൻ ബാരി സിൻഡ്രോം (GBS) എന്നാ തീവ്രതയേറിയ തളർവാതം ചില രോഗികളിൽ കാണപ്പെട്ടു. 2015 ഓടെ ബ്രസീൽ ഉൾപ്പടെയുള്ള മധ്യ-ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽ സിക്കാ അണുബാധ തനത് ഉറവിടങ്ങളിൽ നിന്ന് പൊട്ടിപ്പുറപ്പെടുകയുണ്ടായി. ഒക്ടോബർ 2015 ൽ ബ്രസീലിന്റെ ഉത്തര പൂർവ്വ സംസ്ഥാനങ്ങളിൽ അസാധാരണമാം വിധം വർദ്ധിച്ചു വന്ന മൈക്രോസെഫാലി (ചെറിയ തലയുള്ള) കുഞ്ഞുങ്ങളുടെ എണ്ണവും മറ്റ് ജന്മനാലുള്ള വൈകല്യങ്ങളുമാണ് സിക്കാ വൈറസിനെ സംശയത്തിന്റെ മുനയിൽ കൊണ്ടു വന്നത്. തുടർന്നുള്ള പഠനങ്ങളിൽ ഇവരിൽ പലരിലും അമ്മമാർക്ക് ഗർഭാവസ്ഥയിൽ സിക്കാ അണുബാധയുണ്ടായിട്ടുണ്ടെന്നു സ്ഥിരീകരിക്കപ്പെട്ടു. പല പഠനങ്ങളിലും സിക്കാ വൈറസ് ഗർഭാവസ്ഥയിലുള്ള ആമ്നിയോട്ടിക് ദ്രാവകങ്ങളിൽ നിന്നും, മരണപ്പെട്ട കുഞ്ഞുങ്ങളുടെ ശരീരത്തിൽ നിന്നും മറ്റും വേർതിരിക്കപ്പെട്ടിട്ടുണ്ട്.

വ്യക്തമായ കാര്യകാരണ ബന്ധം ഉറപ്പിക്കാൻ കൂടുതൽ പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെങ്കിലും ഇത് വരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ വ്യാപകമായ മഹാമാരിയായി പരിണമിക്കുന്നത് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പഠനങ്ങളും നിരീക്ഷണങ്ങളും പുതിയ ചില വിവരങ്ങൾ നമുക്ക് തരുന്നുണ്ട്. രക്തത്തിലൂടെയും ലൈംഗികബന്ധത്തിലൂടെയും പടരാനുള്ള സാധ്യതയും സിക്കാ വൈറസിന്റെ ഈ പുതിയ അവതാരത്തിന് കൽപ്പിക്കപെടുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ?

"സിക്കാ വൈറസ് വാഹകരായ എയ്ഡിസ് കൊതുകകള്‍ അധികമായി കാണപ്പെടുന്ന ലോകരാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ എന്നതിനാല്‍ തന്നെ രോഗപ്രതിരോധ മാര്‍ഗങ്ങളില്‍ നാം അധിക ജാഗ്രത പുലര്‍ത്തേണ്ടതായിട്ടുണ്ട്."
ചിത്രത്തിന് കടപ്പാട്:വിക്കിപ്പീഡിയ

സിക്കാ വൈറസ് രോഗം പടർന്ന രാജ്യങ്ങളിലേക്കുള്ള യാത്ര, പ്രത്യേകിച്ച് ഗർഭിണികളുൾപ്പെടുന്നവർ, ഒഴിവാക്കണമെന്ന നിർദേശമാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നത്. അഥവാ യാത്ര ഒഴിവാക്കാൻ പറ്റാത്തതാണെങ്കിൽ കൊതുക് കടിയേൽക്കാതിരിക്കാനുള്ള എല്ലാ മാർഗങ്ങളും നാം കൈ കൊള്ളേണ്ടതുണ്ട്. പരമാവധി ശരീരം മറക്കുന്ന വസ്ത്രങ്ങൾ ധരിക്കുകയും, കൊതുക് വലകളുടേയും അംഗീകൃത കൊതുക് പ്രതിഘാതികളുടെയും (mosquito repellent) മറ്റും ഉപയോഗവും, വലകളും മറ്റും പിടിപ്പിച്ച ജനൽ-വാതിലുകളുള്ള മുറികളിലെ താമസവുമൊക്കെ കൊതുക് കടിയെ പ്രതിരോധിക്കാനുള്ള മാർഗങ്ങളായി നമുക്ക് ഉപയോഗപ്പെടുത്താം.

സിക്കാ വൈറസ് പടർച്ചയുള്ള രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ള വ്യക്തികൾ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ വൈദ്യസഹായം തേടുകയും കൊതുക് കടി പരമാവധി ഒഴിവാക്കുകയും വേണം. കൊതുക് വളർച്ച തടയാൻ ചുറ്റുപാടുമുള്ള വെള്ളക്കെട്ടുകൾ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇല്ലാതാക്കുന്ന പ്രവർത്തനവും രോഗം പടരുന്നത്‌ തടയാൻ സഹായിക്കും.

സിക്കാ വൈറസ് വാഹകരായ എയ്ഡിസ് കൊതുകകള്‍ അധികമായി കാണപ്പെടുന്ന ലോകരാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ എന്നതിനാല്‍ തന്നെ രോഗപ്രതിരോധ മാര്‍ഗങ്ങളില്‍ നാം അധിക ജാഗ്രത പുലര്‍ത്തേണ്ടതായിട്ടുണ്ട്.

നമ്മൾ പഠിക്കേണ്ട പാഠങ്ങൾ എന്തൊക്കെ?

കഴിഞ്ഞ ചില ദശാബ്ദങ്ങളിൽ തുടർച്ചയായി ആഗോളതലത്തിൽ തന്നെ ഒരുപാടു മഹാമാരികൾ പടരുകയുണ്ടായി. ആഗോളീകൃത ലോകവും, മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളും ഇവയുടെ വ്യാപനം സുഗമമാക്കിയിട്ടുണ്ടാകാം. എന്നാൽ ഇവയിൽ കുറെ അസുഖങ്ങളെങ്കിലും അനിയന്ത്രിതമായതും, പ്രകൃതിയെ തീർത്തും അവഗണിച്ച് ലാഭേച്ഛ മാത്രം ലാക്കാക്കിയിട്ടുള്ളതുമായ വികസനസങ്കൽപ്പങ്ങളുടെ പരിണിത ഫലമാണ്. സിക്കാ രോഗം പോലെയുള്ള കൊതുകുജന്യ രോഗ‌‌ങ്ങള്‍ പടരുന്നത് സുഗമമാക്കുവാന്‍ ആഗോളതാപനം സഹായകമായിട്ടുണ്ടെന്നാണ് വിദഗ്ധ‌ര്‍ പറയുന്നത് 1. കുമിഞ്ഞു കൂടുന്ന മാലിന്യകൂമ്പാരവും, അന്ധമായി നശിപ്പിക്കപെടുന്ന നീർച്ചാലുകളും ഒക്കെയാണ് ഇങ്ങനെയുള്ള പല രോഗങ്ങളെയും മഹാമാരികളാക്കുന്നത്. ഇത് സാധാരണ ജനത്തിന്റെ ജീവിതത്തിലും സമൂഹത്തിന്റെ ആരോഗ്യസംവിധാനത്തിലും ഉണ്ടാക്കുന്ന ഞെരുക്കം ചെറുതല്ല.

സിക്കാ രോഗം പോലെയുള്ള കൊതുകുജന്യ രോഗ‌‌ങ്ങള്‍ പടരുന്നത് സുഗമമാക്കുവാന്‍ ആഗോളതാപനം സഹായകമായിട്ടുണ്ടെന്നാണ് വിദഗ്ധ‌ര്‍ പറയുന്നത്.

നിലവിലുള്ള മൂലധനകേന്ദ്രീകൃതമായ വ്യവസ്ഥിതിക്കു ബദലായി പ്രകൃതിക്കനുകൂലമായതും, മനുഷ്യകേന്ദ്രീകൃതവുമായ സമഗ്രവികസനവീക്ഷണം ഉയർന്നാലെ ഈ വിധത്തിലുള്ള ആഗോളവിപത്തുകളെ ഫലപ്രദമായി ഇല്ലാതെയാൻ സാധിക്കുകയുള്ളൂ. ജനകീയപങ്കാളിത്തതോടെയുള്ള ആസൂത്രിതവും സന്തുലിതവുമായ വികസനവും, ഉറവിട മാലിന്യസംസ്കരണം പോലെയുള്ള മൂർത്തമായ പദ്ധതികളും ഈ ദിശയിലുള്ള നടപടികളായി നമുക്ക് പ്രതീക്ഷയർപ്പിക്കാവുന്നവയാണ്.


  1. 'Warmer temperatures could expand the area where mosquitoes can thrive', How Climate Change Could Spread Diseases Like Zika, Time, 2016. 

രോഹിത് വെമുലയുടെ ആത്മഹത്യയും വിദ്യാഭ്യാസരംഗത്തെ പുതിയ സമരമുഖങ്ങളും

$
0
0

ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലെ ശാസ്ത്രഗവേഷണവിദ്യാര്‍ത്ഥി ആയ രോഹിത് വെമുലയുടെ ആത്മഹത്യയും അതിനോടുണ്ടായ നിരവധി പ്രതികരണങ്ങളും നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്ത് മാത്രമല്ല സമൂഹത്തിലും ഭരണകൂടത്തിലും വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ സൂചനയാണ്. രോഹിതിന്റെ ആത്മഹത്യാ കുറിപ്പില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ഉന്നത വിദ്യാഭ്യാസരംഗത്തെയും രാഷ്ട്രത്തിന്റെയും ഭരണകര്‍ത്താക്കള്‍ക്കിടയില്‍ ആഴത്തിലുള്ള ആത്മപരിശോധനയ്ക്കും അതിനെ ആധാരമാക്കിയുള്ള സോദ്ദേശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കും കാരണമാകേണ്ടതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളില്‍ എപ്പോഴും സംഭവിക്കാറുള്ളത് പോലെ, പൊള്ളയായ വാദപ്രതിവാദങ്ങളും ഇരകളെ പഴിചാരുന്ന തന്ത്രങ്ങളും ഇതിന്റെ ഭാഗമായും നടക്കുന്നുണ്ട്. രോഹിത് ദളിതനാണോ അല്ലയോ എന്ന തര്‍ക്കവും, ആത്മഹത്യ ഗൂഢാലോചനയുടെ ഭാഗമാണെന്ന നിഗമനവും, അദ്ദേഹത്തിന്റെ മുന്‍കാല രാഷ്ട്രീയ ചായ്‌വുകളെ ചൊല്ലിയുള്ള വാദപ്രതിവാദവും ഇതിന് ഉദാഹരണമാണ്. വ്യക്തിപരമായ തര്‍ക്കങ്ങള്‍ അവയില്‍ താല്പര്യമുള്ളവര്‍ നടത്തട്ടെ. രോഹിതിന്റെ ആത്മഹത്യാ കുറിപ്പിലെ സൂചനകള്‍ ഗൗരവമുള്ളതാണ്, പ്രസക്തമാണ്. ആത്മഹത്യയോട് ഇന്ത്യയിലെല്ലായിടത്തുമുള്ള വിദ്യാര്‍ത്ഥികളുടെ പ്രതികരണം, ഈ പ്രസക്തിയെ തന്നെ കുറിക്കുന്നു. ആത്മഹത്യ സൃഷ്ടിച്ച ആദ്യ ഘട്ടത്തിലെ വൈകാരിക മൂര്‍ച്ഛയില്‍ നിന്ന് ഉണര്‍ന്നെഴുന്നേറ്റവര്‍ കണ്ടത് അവരവരില്‍ തന്നെയുള്ള രോഹിതുകളെയാണ്. രോഹിതിന്റെ ആത്മഹത്യയിലേക്ക് വഴി തെളിയിച്ച ഭൗതികവും ആത്മനിഷ്ഠവുമായ സാഹചര്യങ്ങള്‍ അവരുടെ ചുറ്റുപാടും, വിദ്യാലയങ്ങളില്‍ സമൂഹത്തില്‍, ഭരണകൂടത്തില്‍, നിലനില്‍ക്കുന്നു എന്നാണവര്‍ തിരിച്ചറിഞ്ഞത്. ദളിതര്‍/ദളിതിതരര്‍, എന്ന് ഭരണകൂടവും മറ്റ് ചില ബുദ്ധിജീവികളും പ്രചരിപ്പിക്കുന്ന ദ്വന്ദ്വങ്ങള്‍ക്കപ്പുറം, ഇന്ന് ഭരണകൂടവും വിദ്യാഭ്യാസ സംവിധാനവും അടിച്ചേല്‍പ്പിക്കുന്ന വ്യവസ്ഥാപിതവും അമാനവികവും ജീര്‍ണവുമായ രൂപങ്ങള്‍ക്കെതിരെയാണ് അവര്‍ പ്രതികരിച്ചത്.

ദളിതനായ ഒരു വിദ്യാര്‍ത്ഥിക്ക് അത്തരം ഏത് തൊഴിലും ആഗ്രഹിക്കാം. കാള്‍ സാഗനോ ഐന്‍സ്റ്റീനോ ആയി സ്വയം വിഭാവനം ചെയ്യാം. ദളിതര്‍ക്ക് ഭരണകര്‍ത്താവോ വൈസ് ചാന്‍സലറോ വ്യവസായിയോ ആകാം. പക്ഷേ ഇത് സംഭവിക്കാത്തത് എന്തുകൊണ്ട്? എന്തുകൊണ്ട് ശാസ്ത്ര-എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാകുന്ന ദളിതരില്‍ നല്ലൊരു വിഭാഗം പഠനം നിര്‍ത്തുകയോ തോല്‍ക്കുകയോ ചെയ്യുന്നു? എന്തുകൊണ്ട് ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളില്‍ ദളിതര്‍ കാര്യമായി പ്രവേശനം നേടുന്നില്ല?

ഈ ജീര്‍ണരൂപങ്ങള്‍ എന്തൊക്കെയാണ്? ഒന്ന് വിവേചനമാണ്. ബ്രാഹ്മണാധിപത്യത്തിന്റെ കീഴില്‍ ശ്രേണീബദ്ധമായ സമൂഹബന്ധങ്ങളില്‍ ഓരോ ജാതിക്കും കൃത്യമായ തൊഴില്‍ രൂപങ്ങളും ചാര്‍ച്ചക്രമങ്ങളും ഉണ്ട്. ശ്രേണിയിലെ സ്ഥാനമുണ്ട്. ശുദ്ധിയുടെയും അശുദ്ധിയുടെയും ആചാരമര്യാദകളുടെയുമായ വേര്‍തിരിവുകളുണ്ട്. ഇവയില്‍ ഭൂരിഭാഗവും ഇന്ത്യയുടെ ഗ്രാമീണതലങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നു. ആധുനിക മുതലാളിത്ത വ്യവസ്ഥയുടെ ഭാഗമായി ഉയര്‍ന്ന് വന്ന വ്യവസായങ്ങളില്‍, സ്ഥാപനങ്ങളില്‍, വിദ്യാലയങ്ങളില്‍ ഇത്തരം വേര്‍തിരിവുകള്‍ക്ക് പ്രായോഗികമോ താത്വികമോ ആയ അടിത്തറ ഇല്ല. ഒരു വ്യവസായ തൊഴിലാളിയും സര്‍ക്കാര്‍ ഓഫീസറും വിദ്യാര്‍ത്ഥിയും അദ്ധ്യാപികയുമെല്ലാം പുതിയ സാമൂഹികക്രമം അനുസരിച്ചുള്ള തൊഴില്‍ ചെയ്യുന്നവരാണ്. അവ കുലത്തൊഴിലല്ല, ജാതിബദ്ധമല്ല, അവ കൂലിവേലയാണ്, വരുമാനദായകമായ തൊഴിലാണ്. ദളിതനായ ഒരു വിദ്യാര്‍ത്ഥിക്ക് അത്തരം ഏത് തൊഴിലും ആഗ്രഹിക്കാം. കാള്‍ സാഗനോ ഐന്‍സ്റ്റീനോ ആയി സ്വയം വിഭാവനം ചെയ്യാം. ദളിതര്‍ക്ക് ഭരണകര്‍ത്താവോ വൈസ് ചാന്‍സലറോ വ്യവസായിയോ ആകാം. പക്ഷേ ഇത് സംഭവിക്കാത്തത് എന്തുകൊണ്ട്? എന്തുകൊണ്ട് ശാസ്ത്ര-എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാകുന്ന ദളിതരില്‍ നല്ലൊരു വിഭാഗം പഠനം നിര്‍ത്തുകയോ തോല്‍ക്കുകയോ ചെയ്യുന്നു? എന്തുകൊണ്ട് ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളില്‍ ദളിതര്‍ കാര്യമായി പ്രവേശനം നേടുന്നില്ല? ഇതിനെല്ലാം കാരണം അവരുടെ ആന്തരികശേഷികളുടെ കുറവല്ല, അവര്‍ ജീവിക്കുന്ന ഭൌതിക സാഹചര്യങ്ങളുടെ പിന്നോക്കാവസ്ഥയാണ്. അത് പരിഹരിക്കേണ്ടത് ഭരണകൂടവും ആധുനികസ്ഥാപനങ്ങളുമാണ്. അവരുടെ സര്‍ഗശേഷിയെയും ധിഷണയെയും വളര്‍ത്തിക്കൊണ്ട് വരുന്ന ചുമതലയും അവര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടേതാണ്. ഇതൊന്നും ചെയ്യാന്‍ ഒരു സ്ഥാപനത്തിലെ പ്രവര്‍ത്തനാന്തരീക്ഷത്തിന് കഴിയുന്നില്ലെങ്കില്‍, അതില്‍ ബോധപൂര്‍വ്വമോ അല്ലാതെയോ ഉള്ള അലംഭാവം കാണിക്കുന്നുണ്ടെങ്കില്‍ അതിന്റെ പേരാണ് വിവേചനം. വ്യക്തികളോടുള്ള വിവേചനം മാത്രമല്ല ഇവിടെ ഉദ്ദേശിക്കുന്നത്, ഒരു സ്ഥാപനത്തിന് ചില സമൂഹവിഭാഗങ്ങളോടുള്ള പൊതുനിലപാടും വിവേചനമാണ്. സന്മനസ്സ്, ഉദാരമനസ്കത, ജീവകാരുണ്യം തുടങ്ങി സമൂഹസമത്വത്തിലധിഷ്ഠിതമല്ലാത്ത പ്രവര്‍ത്തനരൂപങ്ങള്‍ കടന്നുവന്നാല്‍ അവയും വിവേചനമാണ്. വിവേചനം ഏറ്റവും ശക്തമായി ബാധിക്കുന്നത് ദളിത്-ആദിവാസി-പിന്നോക്ക വിദ്യാര്‍ത്ഥികളെയാണ് എന്നത് ഒരു സത്യമാണ്. ജാതിവ്യവസ്ഥയുടെ ശ്രേണീബദ്ധ രൂപങ്ങള്‍ മുതലാളിത്ത വ്യവസ്ഥ സൃഷ്ടിക്കുന്ന സ്ഥാപനങ്ങളില്‍ പ്രയോഗിക്കുന്ന വിധത്തെയാണ് നാം വിവേചനം എന്ന് വിളിക്കുന്നത്.

"ജെ.ആര്‍.എഫ്. അടക്കമുള്ള ഫെല്ലോഷിപ്പുകള്‍ ലഭിച്ചവര്‍ക്ക് കൃത്യസമയത്ത് വിതരണം ചെയ്യപ്പെടുന്നില്ല. പട്ടികജാതി-പട്ടികവര്‍ഗ-പിന്നോക്കവിഭാഗ ധനസഹായം കൃത്യസമയത്ത് ലഭിക്കുന്നില്ല. ജെ.ആര്‍.എഫ് അല്ലാത്ത ഫെല്ലോഷിപ്പുകള്‍ നിര്‍ത്തലാക്കുന്നു. ഭരണകൂടത്തിന്റെയും സര്‍വകലാശാലകളുടെയും ബ്യൂറോക്രാറ്റിക് ഇടപെടലുകള്‍ പ്രത്യേകിച്ച് പെൺകുട്ടികളുടെയും ദളിത്-പിന്നോക്ക വിദ്യാര്‍ത്ഥികളുടെയും നിലനില്പ് വരെ പ്രതിസന്ധിയിലാക്കുന്നു."
ചിത്രത്തിന് കടപ്പാട്:ഇന്ത്യന്‍ എക്സ്പ്രസ്സ്

രണ്ടാമത്തേത് നീതി നിഷേധമാണ്. നീതി എന്ന വാക്കിനെയും പ്രയോഗത്തെയും കുറിച്ച് തര്‍ക്കങ്ങളുണ്ട്. വിതരണത്തിലെ തുല്യതയെയാണ് ആധുനിക സമൂഹത്തില്‍ നീതിയായി കാണുന്നത്. മുതലാളിത്ത വ്യവസ്ഥയിലെ ക്ഷേമസങ്കല്പം വിതരണ നീതിയെ ആശ്രയിച്ചിരിക്കുന്നു. ന്യായമായ (fair) വിഹിതം എന്ന അര്‍ത്ഥത്തിലും നീതിയെ കാണാറുണ്ട്. സമൂഹത്തിന്റെ ചരിത്രപരമായ ബാദ്ധ്യതകളെക്കൂടി കണക്കിലെടുത്തു കൊണ്ടുള്ള നീതിസങ്കല്പമാണിത്. സംവരണതത്വം ഇതിന് ഉദാഹരണമാണ്. ഇവ രണ്ടും അംഗീകരിക്കപ്പെട്ടാല്‍ പോലും വിവേചനം നീതിയെ ക്ഷുദ്രമാക്കാമെന്നതിന് ഇന്നത്തെ അനുഭവങ്ങള്‍ തന്നെ തെളിവാണ്. സംവരണം കൊണ്ട് മാത്രം ഒരു ദളിത് വിദ്യാര്‍ത്ഥിയെ ഉന്നതതലങ്ങളില്‍ എത്തിക്കാനാവില്ല. ക്ഷേമം, ദൃഢീകരണ പ്രവര്‍ത്തനം (affirmative action), ശാക്തീകരണം (empowerment) മുതലായ പ്രവര്‍ത്തന രീതികള്‍ കൊണ്ട് മാത്രം ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, മത-ഭാഷാ ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കെതിരെയുള്ള ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും വിവേചനരൂപങ്ങളെ മറികടക്കാനാവില്ല. നീതി ലഭിച്ച് പോലും നീതിനിഷേധം നടക്കാമെന്നതാണ് വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങള്‍ കാണിക്കുന്നത്. ജെ.ആര്‍.എഫ്. അടക്കമുള്ള ഫെല്ലോഷിപ്പുകള്‍ ലഭിച്ചവര്‍ക്ക് കൃത്യസമയത്ത് വിതരണം ചെയ്യപ്പെടുന്നില്ല. പട്ടികജാതി-പട്ടികവര്‍ഗ-പിന്നോക്കവിഭാഗ ധനസഹായം കൃത്യസമയത്ത് ലഭിക്കുന്നില്ല. ജെ.ആര്‍.എഫ് അല്ലാത്ത ഫെല്ലോഷിപ്പുകള്‍ നിര്‍ത്തലാക്കുന്നു. ഭരണകൂടത്തിന്റെയും സര്‍വകലാശാലകളുടെയും ബ്യൂറോക്രാറ്റിക് ഇടപെടലുകള്‍ പ്രത്യേകിച്ച് പെൺകുട്ടികളുടെയും ദളിത്-പിന്നോക്ക വിദ്യാര്‍ത്ഥികളുടെയും നിലനില്പ് വരെ പ്രതിസന്ധിയിലാക്കുന്നു.

മൂന്നാമത്തേത് അമാനവീകരണമാണ്. ആധുനിക ഭരണകൂടവും സമൂഹവ്യവസ്ഥയും ജനങ്ങളെ കണക്കാക്കുന്ന രീതികളില്‍ നിന്നാണ് അമാനവീകരണം ഉത്ഭവിക്കുന്നത്. മുതലാളിത്ത വ്യവസ്ഥയില്‍ പണിയെടുക്കുന്നവര്‍, ഉല്പാദനവിതരണ രൂപങ്ങള്‍ക്കുള്ള, ലാഭം കൊയ്യുന്നതിനുള്ള ഉപകരണങ്ങളാണ്. യന്ത്രവല്‍ക്കരണവും പ്രതീതിമാത്ര സ്വഭാവവും (virtuality) പൂര്‍ണമാകുന്ന സമൂഹങ്ങളില്‍ അവര്‍ ഒരു എണ്ണമാണ്, ഒരു കാര്‍ഡാണ്, കാര്‍ഡില്‍ പതിപ്പിച്ച ചിത്രമാണ്. അവര്‍ വ്യക്തികള്‍ എന്ന വിധത്തില്‍ പോലും നിലനില്‍ക്കുന്നില്ല. നമ്മുടെ നാട്ടില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡോ ആധാര്‍ കാര്‍ഡോ ഇല്ല, അതുകൊണ്ട് അവര്‍ ആരെന്ന് നമുക്കറിയില്ല. കോഴിക്കോട്ടെ ഡ്രെയിനേജില്‍ നൗഷാദ് എന്ന ഓട്ടോറിക്ഷാ തൊഴിലാളി മരിച്ചപ്പോള്‍, എല്ലാവരും വേദനിച്ചു. കാരണം നാം അയാളെ തിരിച്ചറിഞ്ഞു. അയാള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ച രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ ചൊല്ലി ആരും വേദനിച്ചില്ല, അവാര്‍ഡുകളോ പ്രശംസാപത്രങ്ങളോ നല്കിയില്ല, കവിതകള്‍ രചിച്ചില്ല. അവര്‍ ആരായിരുന്നു എന്ന് നാം അറിഞ്ഞില്ല. ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെ അവസ്ഥ ഇതാണ്. നാല്പത് കോടിയില്‍പരം ഇന്ത്യാക്കാര്‍ നിരക്ഷരരാണ്. സ്കൂളുകളില്‍ നിന്ന് കൊഴിഞ്ഞ് പോകുന്നവരുടെ എണ്ണവും കൂടിയെടുത്താല്‍, ഇവര്‍ ജനസംഖ്യയുടെ പകുതിയിലധികം വരും. ഏതെങ്കിലും കാര്‍ഡോ നമ്പറോ ഫോട്ടോയോ ആണ് അവര്‍ ഉണ്ടെന്നതിന്റെ തെളിവ്.

ഉന്നത വിദ്യാഭ്യാസത്തിന്റെ മാനദണ്ഡം യോഗ്യത (merit) ആണ്. പ്രവേശന പരീക്ഷകളിലൂടെയും മറ്റ് രീതികളിലൂടെയും ആണ് യോഗ്യത തീരുമാനിക്കുക. ഇതിന്റെ സ്വഭാവം വിദ്യാഭ്യാസ പ്രവീണര്‍ എന്ന ഒരു ചെറുവിഭാഗം തീരുമാനിക്കുകയും അത് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്പിക്കുകയും ചെയ്യും. യോഗ്യതയില്ലെന്ന് തീരുമാനിക്കപ്പെടുന്നവരിലെ സമ്പന്നര്‍ ഉന്നതവിദ്യാലയങ്ങളിലെ സീറ്റുകള്‍ പണം കൊടുത്ത് വാങ്ങിച്ച് യോഗ്യത നേടും.

ഇവരില്‍ നിന്നും, അതേ നഗരങ്ങളിലുള്ള പണിയാളരില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ സ്കൂളിലും കുറച്ച് പേര്‍ കോളേജുകളിലും സര്‍വകലാശാലകളിലും എത്തുന്നുണ്ട്. അവരുടെ എണ്ണം ഇപ്പോള്‍ അതിവേഗം പെരുകിക്കൊണ്ടിരിക്കുകയാണ്. 1960കളില്‍ ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമായിരുന്നു ഉന്നത വിദ്യാഭ്യാസത്തിലെത്തിയതെങ്കില്‍ ഇപ്പോള്‍ അവരുടെ എണ്ണം മൂന്നിരട്ടിയായിരിക്കുന്നു. അടുത്ത കാല്‍നൂറ്റാണ്ടില്‍ ഉന്നത വിദ്യാഭ്യാസത്തിലെ പ്രവേശനം നാല്പത് ശതമാനമെങ്കിലും ആക്കണമെന്നാണ് അധികൃതരുടെ ആഗ്രഹം. ഇതിന്റെ അര്‍ത്ഥം പ്രവേശനം നേടുന്ന അധഃസ്ഥിതരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നാണ്. മുതലാളിത്തത്തിന്റെ വിതരണനീതിയും ന്യായമായ വിഹിതവുമനുസരിച്ച് അവരെ ഇനിയും പ്രവേശിപ്പിക്കുമായിരിക്കും. പൊതുവിദ്യാഭ്യാസഘടനയുടെ വളര്‍ച്ചയും ഇവരുടെ വരവുമായി ബന്ധപ്പെട്ടാണ്. ഇവരുടെ വരവ് കണ്ട് ഭയപ്പെട്ട, ഗുണനിലവാരം തകരുന്നുവെന്ന് മുറവിളിയിട്ട വരേണ്യ സമൂഹം സ്വന്തം മക്കളുടെ ഭാവി ഉറപ്പിക്കാനായി പുതിയ പബ്ലിക് സ്കൂളുകളിലും വരേണ്യ വിദ്യാലയങ്ങളിലും കുട്ടികളെ പ്രവേശിപ്പിച്ചു. ഭരണകൂടം പൊതുവിദ്യാലയങ്ങളെ നിരുത്സാഹപ്പെടുത്തി. വിവേചനത്തിനും നീതി നിഷേധത്തിനും ഔപചാരികമായ മുഖമുദ്ര കൈവന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ മാനദണ്ഡം യോഗ്യത (merit) ആണ്. പ്രവേശന പരീക്ഷകളിലൂടെയും മറ്റ് രീതികളിലൂടെയും ആണ് യോഗ്യത തീരുമാനിക്കുക. ഇതിന്റെ സ്വഭാവം വിദ്യാഭ്യാസ പ്രവീണര്‍ എന്ന ഒരു ചെറുവിഭാഗം തീരുമാനിക്കുകയും അത് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്പിക്കുകയും ചെയ്യും. യോഗ്യതയില്ലെന്ന് തീരുമാനിക്കപ്പെടുന്നവരിലെ സമ്പന്നര്‍ ഉന്നതവിദ്യാലയങ്ങളിലെ സീറ്റുകള്‍ പണം കൊടുത്ത് വാങ്ങിച്ച് യോഗ്യത നേടും. മറ്റുള്ളവര്‍ വരുന്നത് സംവരണം പോലുള്ള ആനുകൂല്യങ്ങള്‍ വഴിയാണ് തുല്യതയ്ക്ക് (equality) വേണ്ടിയുള്ള ഇത്തരം സംവിധാനങ്ങള്‍ എല്ലാ വിദ്യാലയങ്ങള്‍ കോഴ്സുകളിലും പോലും ഉറപ്പാക്കിയിട്ടില്ല.

അങ്ങനെ ഉന്നത വിദ്യാലയങ്ങളില്‍ രണ്ട് തരം വിദ്യാര്‍ത്ഥികള്‍ സൃഷ്ടിക്കപ്പെടുകയാണ്. ഒരു വിഭാഗം യോഗ്യതാപരീക്ഷകളുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ തെരഞ്ഞെടുക്കുന്നവരും അവരോടൊപ്പം സീറ്റ് വാങ്ങുന്ന യോഗ്യതയില്ലാത്തവരും. മറുവശത്തു് സംവരണം പോലെ തുല്യതയുടെ മാനദണ്ഡങ്ങള്‍ വഴി പ്രവേശനം നേടുന്നവരും അതേവിഭാഗങ്ങളില്‍ നിന്നുവരുന്ന യോഗ്യതയുള്ളവരും. ഇവരെ വേര്‍തിരിക്കുന്ന മറ്റുഘടകങ്ങളുമുണ്ട്. സമ്പത്ത്, ഉന്നത ജാതി, ഇംഗ്ലീഷ് മീഡിയം. വരേണ്യസ്കൂളുകളിലെ വിദ്യാഭ്യാസം, സാംസ്കാരിക വേര്‍തിരിവുകള്‍ തുടങ്ങിയവ. തുല്യതയിലൂടെ പ്രവേശനം നേടുന്നവരില്‍ ഭൂരിഭാഗവും പൊതുവായ പ്രാദേശിക ഭാഷാവിദ്യാലയങ്ങളിലൂടെ വരുന്നവരാണ്. അവരുടെ ഭാഷാനൈപുണ്യം ഉന്നത വിദ്യാഭ്യാസത്തിലെ പ്രകടനത്തിന് തടസ്സമാകുന്നുണ്ട്. ഇവടെല്ലാം പുതിയ വ്യവസ്ഥക്കുള്ളില്‍ വിവേചനത്തിന്റെ രൂപങ്ങളുമാകന്നു. പ്രാദേശികഭാഷകളില്‍ ഉന്നതവിദ്യാഭ്യാസമോ ഗവേഷണമോ പാടില്ലെന്ന നിബന്ധനയുള്ള സര്‍വകലാശാലകള്‍ ധാരാളമാണ്. അതിനോടൊപ്പം സ്കോളര്‍ഷിപ്പുകള്‍ വൈകിക്കുക, ഹോസ്റ്റലുകളില്‍ സൗകര്യങ്ങള്‍ ഇല്ലാതാകുക എന്നിവകൂടി ചേരുമ്പോള്‍ "യോഗ്യത"യുടെ അടിസ്ഥാനത്തില്‍ കുട്ടികളെ തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളില്‍ മറ്റുള്ളവര്‍ ഒരു അധികപറ്റാണെന്നു് സ്വയം തോന്നിത്തുടങ്ങുന്നു. ഈ വികാരത്തെ ശക്തിപ്പെടുത്തുന്ന അന്തരിക്ഷം അധ്യാപകരും മാനേജ്മെന്റും "യോഗ്യത"യുള്ള വിദ്യാര്‍ത്ഥികളും കൂടി സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് ഗവേഷണബിരുദം നേടിയാല്‍ പോലും മുതലാളിത്തവ്യവസ്ഥയുടെ തൊഴില്‍ തുറകളില്‍ സ്വന്തം അധ്വാനവും സര്‍ഗശേഷിയും കാമനകളുമെല്ലാം വില്‍ക്കുകയാണ് ജീവിക്കാനുള്ള എക വഴി എന്നുവരുന്നതോടെ അമാനവീകരണം വ്യവസ്ഥാപിത രൂപമായിതീരുന്നു.

"കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഉന്നതവിദ്യാഭ്യാസം നേടുന്നവരില്‍ ബഹുഭൂരിപക്ഷം സ്ത്രീകളാണ്. യോഗ്യതയിലും അവര്‍ ബഹുദൂരം മുമ്പിലാണ്. എന്നിട്ടും ക്യാമ്പസുകള്‍ക്കകത്തും പുറത്തുമുള്ള വിവേചനത്തിനും പീഡനത്തിനും നീതി നിഷേധത്തിനും പ്രധാന ഇരകള്‍ അവരാണ്. ഉന്നത വിദ്യാഭ്യാസരംഗത്ത് ആദിവാസികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ അവര്‍ക്കെതിരെയും വിവേചനത്തിന്റെയും നീതി നിഷേധത്തിന്റെയും രൂപങ്ങള്‍ ശക്തമാകും."
ചിത്രത്തിന് കടപ്പാട്:Dalit Freedom

മേല്‍ സൂചിപ്പിച്ച വൈരുദ്ധ്യങ്ങള്‍ ദളിതരും ദളിതല്ലാത്തവരും തമ്മിലുള്ള വൈരുദ്ധ്യമായി ചുരുക്കിക്കാണുന്നതു ശരിയല്ല. വൈരുദ്ധ്യത്തിന്റെ തീക്ഷണമായ രൂപം ദളിതരുടെതാണെന്നത് ശരിയാണ്. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഉന്നതവിദ്യാഭ്യാസം നേടുന്നവരില്‍ ബഹുഭൂരിപക്ഷം സ്ത്രീകളാണ്. യോഗ്യതയിലും അവര്‍ ബഹുദൂരം മുമ്പിലാണ്. എന്നിട്ടും ക്യാമ്പസുകള്‍ക്കകത്തും പുറത്തുമുള്ള വിവേചനത്തിനും പീഡനത്തിനും നീതി നിഷേധത്തിനും പ്രധാന ഇരകള്‍ അവരാണ്. ഉന്നത വിദ്യാഭ്യാസരംഗത്ത് ആദിവാസികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ അവര്‍ക്കെതിരെയും വിവേചനത്തിന്റെയും നീതി നിഷേധത്തിന്റെയും രൂപങ്ങള്‍ ശക്തമാകും. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്നവര്‍ കേരളത്തിനകത്തും പുറത്തും സമൂഹത്തിലെ അധഃസ്ഥിതരാണ്. അവരില്‍ കഠിനശ്രമം മൂലം മുന്നോട്ടു വന്നവര്‍ പോലും ഭാഷാപ്രാവീണ്യത്തിന്റെയും വിനിമയശേഷിയുടെയും മറ്റും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പുറന്തള്ളപ്പെടുന്നു. ഇന്ത്യയിലെ മിക്കവാറും പ്രദേശങ്ങളുലും ന്യൂനപക്ഷങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

സമ്പന്നരെ സമ്പന്നരായും അധഃസ്ഥിതരെ അധഃസ്ഥിതരായും പുനരുല്പാദിപ്പിക്കുന്ന വിദ്യാഭ്യാസമാണ് നമുക്കുള്ളത്. സമ്പന്നര്‍ രണ്ടു വിധത്തിലുള്ളവരാണ്. ഒന്നുകില്‍ അവര്‍ ജാതിമതഭേദമെന്യെ സമ്പന്നരാണ്. അല്ലെങ്കില്‍ അവര്‍ ഉന്നതജാതിയിലും വര്‍ഗത്തിലും ജനിച്ചതുകൊണ്ട് വൈജ്ഞാനിക വളര്‍ച്ചക്കുള്ള ഭൗതികസാഹചര്യങ്ങള്‍ പൈതൃകമായി തന്നെ നേടിയവരാണ്. അധഃസ്ഥിതര്‍ ജാതീയമായും മതപരമായും ലീംഗപരമായുമുള്ള ഭൂതകാല ബാദ്ധ്യതകള്‍ മൂലം തൈഴെതട്ടിലായവരാണ്. ഇന്നത്തെ സാമൂഹ്യസമ്പദ്ഘടന പ്രോലിറ്റേറിയന്മാരായി മാറ്റിയവരും അവരില്‍പെടും. ഈ അടിസ്ഥാനവൈരുദ്ധ്യത്തെ മറികടക്കാനുള്ള കഴിവ് ഉന്നതവിദ്യാഭ്യാസപദ്ധതിയ്ക്കോ ഭരണകൂടം മുന്നോട്ടുവക്കുന്ന ക്ഷേമം, ശാക്തീകരണം തുല്യത, സംവരണം മുതലായ നടപടികള്‍ക്കോ ഇല്ല.

ഭരണകൂടം ഇന്ന് രണ്ടു ശക്തികളുടെ നിയന്ത്രണത്തിലാണ്. ഒന്ന്, സ്വത്തുടമ-തൊഴിലാളി ബന്ധങ്ങളെയും ജനങ്ങളുടെ അഭിവാഞ്ഛകളെയും നിര്‍ണയിക്കുന്ന നവലിബറല്‍ മുതലാളിത്ത വ്യവസ്ഥ. രണ്ട്, ആശയസംഹിതയായും പ്രായോഗിക രീതികളായും നിലനില്ക്കുന്ന നവഹിന്ദുത്വത്തിന്റെതായ മത-ജാതി ഘടന. ഇവ രണ്ടും ചേര്‍ന്ന്, സമ്പന്നരുടെയും അതിസമ്പന്നരുടെയും ഭൗതികസാഹചര്യങ്ങളെയും മത-ജാതിഘടനയുടെ ആത്മനിഷ്ഠ ആശയസംഹിതകളെയും ഒരുമിച്ച് ഉന്നതവിദ്യാലയങ്ങളില്‍ പുനരുല്‍പ്പാദിപ്പിക്കുന്നു. അത് സൃഷ്ടിക്കുന്ന വൈരുധ്യങ്ങളാണ് ഉന്നതവിദ്യാലയങ്ങളില്‍ കാണുന്നത്.

ഈ അവസ്ഥയെ എങ്ങനെ മറികടക്കാം? സെക്കുലര്‍ ജനാധിപത്യപരവും ശാസ്ത്രീയവുമായ വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച് ഇന്ത്യയിലെ പുരോഗമന-ജനാധിപത്യശക്തികള്‍ കഴിഞ്ഞ അരനൂറ്റാണ്ടു കാലമായി വാദിച്ചു പോന്നിട്ടുണ്ട്. ഈ ആശയത്തിന് ഇന്നത്തെ സാഹചര്യങ്ങളില്‍ വ്യക്തമായ അര്‍ത്ഥനിര്‍ണയം നടത്തേണ്ടിയിരിക്കുന്നു. സെക്കുലര്‍ ജനാധിപത്യം എന്നാല്‍ ജാതിമത നിരപേക്ഷവും അക്കാദമിക് സമൂഹത്തിനും പൊതുസമൂഹത്തിനും നിര്‍ണായകമായ അധികാരമുള്ളതുമായ വിദ്യാഭ്യാസപദ്ധതി എന്ന് മാത്രമല്ല അര്‍ഥം. മതനിരപേക്ഷം എന്നാല്‍ യോഗ്യതയുള്ളവരും തുല്യതയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്നവരും തമ്മിലുള്ള അനുപാതം എന്നും മാനേജ്മെന്റുകളുടെ പ്രവേശനാവകാശവും അവരുടെ ഉദാരമാനസ്കതയും തമ്മിലുള്ള അനുപാതം എന്നുമായി ഇപ്പോള്‍ മാറിയിരിക്കുന്നു. വിവേചനവും നീതിനിഷേധവും ഇതിന്റെ ഭാഗമല്ല. തുല്യതയും സംവരണവും ഭരണകൂടത്തിന്റെയും മാനേജ്മെന്റുകളുടെയും ഉദാരമാനസ്കതയും ക്ഷേമത്തിന്റെയും ശാക്തീകരണത്തിന്റെയും ആശയങ്ങളുമായി നിര്‍വചിക്കപ്പെടുമ്പോള്‍, അത്തരം നിര്‍വചനങ്ങളില്‍ തന്നെ അത്തരം നിര്‍വചനങ്ങളില്‍ തന്നെ വിവേചനവും നീതി നിഷേധവും അടങ്ങിയിരിക്കും.

സ്കോളര്‍ഷിപ്പുകളുടെയും ഫെലോഷിപ്പുകളുടെയും കൃത്യമായ വിതരണം, ക്ലാസുമുറികളുടെയും പഠനസൗകര്യങ്ങളുടെയും ഹോസ്റ്റലുകലുടെയും സ്ഥാപനം, ലൈബ്രറികളുടെയും ലബോറട്ടറികളുടെയും നിര്‍മാണം, ആരോഗ്യകരമായ, പീഡനമുറകളും ശിക്ഷാരൂപങ്ങളും ഇല്ലാത്ത, ലിംഗപരവും മതജാതിപരവുമായ വിവേചനങ്ങളില്ലാത്ത ക്യാമ്പസ് ജീവിതം തുടങ്ങിയവ ഒരു വിദ്യാര്‍ഥിയുടെ അടിസ്ഥാന ആവശ്യങ്ങളാണ്.

മതനിരപേക്ഷത എന്നാല്‍ ജാതീയമോ മതപരമോ ലിംഗപരമോ ആയ പൂര്‍ണമായ വിവേചനരാഹിത്യമായി നിര്‍വചിക്കപ്പെടണം. ഇതിന്റെ അര്‍ത്ഥം ഭരണകൂടവും മാനേജ്മെന്റുകളും നടത്തുന്ന ഒരു വിദ്യാലയത്തിലും പ്രവേശനത്തിണോ പഠനത്തിനോ ജാതി-മത-ലിംഗപരമായ ഒരു വിവേചനവും അംഗീകരിക്കപ്പെടരുത് എന്നാണ്. ജനാധിപത്യം എന്നാല്‍ സമൂഹത്തിന് വിദ്യാലയങ്ങളുടെ മേലുള്ള നിയന്ത്രണാധികാരം മാത്രമല്ല, വിദ്യാഭ്യാസത്തില്‍ പൊതുസമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും, പ്രത്യേകിച്ച് ചരിത്രപരമായും നിലവിലുള്ള സമൂഹവ്യവസ്ഥയുടെ പ്രവര്‍ത്തനം കൊണ്ടും ജീവിതം പോലും നിഷേധിക്കപ്പെടുന്ന എല്ലാ വിഭാഗങ്ങളുടെയും വിദ്യാഭ്യാസപരമായ അവകാശങ്ങളുടെ സ്ഥാപനമാണ്‌. അവര്‍ക്ക് സ‌‌ര്‍ക്കാരും മാനേജ്മെന്റുകളും നല്കുന്നത് ആനുകൂല്യങ്ങളല്ല, അവര്‍ പഠിക്കുന്നത് ആരുടേയും ഔദാര്യം കൊണ്ടല്ല, പഠിക്കുക എന്നത് അവരുടെ അവകാശമാണ്. അതിനാവശ്യമായ സൗകര്യങ്ങളും ധനസഹായവും ബോധനപഠന രൂപങ്ങളുമൊരുക്കുന്നത് ഭരണാധികാരികളുടെ ഉത്തരവാദിത്തമാണ്, കടമയാണ്. ഈ അവകാശ സ്ഥാപനമാണ്‌ ജനാധിപത്യത്തിന്റെയും നീതിയുടെയും ലക്‌ഷ്യം. സ്കോളര്‍ഷിപ്പുകളുടെയും ഫെലോഷിപ്പുകളുടെയും കൃത്യമായ വിതരണം, ക്ലാസുമുറികളുടെയും പഠനസൗകര്യങ്ങളുടെയും ഹോസ്റ്റലുകലുടെയും സ്ഥാപനം, ലൈബ്രറികളുടെയും ലബോറട്ടറികളുടെയും നിര്‍മാണം, ആരോഗ്യകരമായ, പീഡനമുറകളും ശിക്ഷാരൂപങ്ങളും ഇല്ലാത്ത, ലിംഗപരവും മതജാതിപരവുമായ വിവേചനങ്ങളില്ലാത്ത ക്യാമ്പസ് ജീവിതം തുടങ്ങിയവ ഒരു വിദ്യാര്‍ഥിയുടെ അടിസ്ഥാന ആവശ്യങ്ങളാണ്. അവയെല്ലാം നടപ്പിലാക്കുന്നത്, നിറവേറ്റുന്നത് ഭരണാധികാരികളുടെ വിദ്യാര്‍ത്ഥികളോടും, അതിവേഗം നമ്പറും കാര്‍ഡിലെ ഫോട്ടോയുമാവുന്ന കോടിക്കണക്കിനു ജനങ്ങളോടുമുള്ള ബാധ്യതയാണ്.

വിദ്യാര്‍ത്ഥികളുടെ ഈ അവകാശങ്ങള്‍ക്ക് മറ്റൊരു തലവുമുണ്ട്. വിദ്യാലയങ്ങളില്‍ നടക്കുന്ന ജ്ഞാനോല്പാദനവും വിനിമയവും ആര്‍ക്ക് വേണ്ടി എന്നാ ചോദ്യവും അതുയര്‍ത്തുന്നു. ഭരണാധികാരികളെയും അധീശശക്തികളെയും സംബന്ധിച്ചിടത്തോളം ജ്ഞാനോല്പാദനത്തിന്റെ ലക്ഷ്യം നവലിബറല്‍ മൂലധന വ്യവസ്ഥയുടെ വികാസമാണ്. കമ്പോള രൂപങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചക്കനുയോജ്യമായ ജ്ഞാനോല്പാദനവും അതിനനുസരിച്ചുള്ള തൊഴില്‍ ലഭ്യതയും അവര്‍ ലക്ഷ്യമാക്കുന്നു. ഇതിനാവശ്യമായ വൈദഗ്ധ്യത്തിന്റെ വളര്‍ച്ചയും പരിശീലനവും മാത്രമാണ് ഉന്നത വിദ്യാഭ്യാസം കൊണ്ട് അവര്‍ ലക്ഷ്യമാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ വെറും മനുഷ്യ ഉപകരണങ്ങള്‍ മാത്രമാണ്. ഇവരെ ജാതിയുടെയും മതത്തിന്റെയും വിശ്വാസങ്ങളുടെയും ഊരാക്കുടുക്കുകളില്‍ തളച്ചിടുന്നത് ഇവരുടെ പ്രവര്‍ത്തനത്തെയും ചിന്താശക്തിയെയും സര്‍ഗശക്തിയെയും നിയന്ത്രിക്കുന്നതിനുള്ള ശക്തമായ ഉപാധികളായി അധീശശക്തികള്‍ കാണുന്നു. നേരെ മറിച്ച് ഉന്നതവിദ്യഭ്യാസത്തിലേക്ക് കടന്നു വരുന്നവരുടെ ലക്ഷ്യം ഈ വേലിക്കെട്ടുകളില്‍ നിന്നുള്ള മോചനമാണ്, സര്‍ഗശക്തിയുടെയും ചിന്താശക്തിയുടെയും പ്രവര്‍ത്തനപരതയുടെയും അനിയന്ത്രിതമായ വികാസമാണ്, അവരുടെ ചോദ്യങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സാധ്യതകള്‍ നല്‍കുന്ന വ്യക്തിഗതവും സാമൂഹ്യവുമായ ഇടങ്ങളുടെ സൃഷ്ടിയാണ്.

ഈ വൈരുദ്ധ്യമാണ് സമരമുഖങ്ങളെ സൃഷ്ടിക്കുന്നത്. വിദ്യാലയങ്ങളിലെ സമരമുഖങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ജ്ഞാനോല്പാദനത്തിന്റെ തലത്തിലാണ്. വിവേചനവും നീതിനിഷേധവും അമാനവീകരണവുമെല്ലാം പ്രശ്നവല്‍ക്കരിക്കപ്പെടുന്നതും ജ്ഞാനോല്പാദനത്തിന്റെ തലത്തില്‍ തന്നെ. ഭരണാധികാരികള്‍ ജ്ഞാനത്തെ മൂലധനത്തിന്റെയും മതജാതിശക്തികളുടെയും ആൺകോയ്മയുടെയും ചവിട്ടടിയിലൊതുക്കാന്‍ ശ്രമിക്കുന്നു. അതിനനുസരിച്ച് യോഗ്യതയുടെയും ശേഷിയുടെയും സങ്കല്പവും പ്രയോഗവും നിര്‍മ്മിക്കുന്നു. എന്നാല്‍ മര്‍ദ്ദിതര്‍ക്ക്, അധഃസ്ഥിതര്‍ക്ക്, പ്രോലിട്ടേറിയന്മാര്‍ക്ക് ആവശ്യം അവരുടെ നിലനില്പിനും വളര്‍ച്ചയ്ക്കും ആവശ്യമായ മുഴുവന്‍ ജ്ഞാനരൂപങ്ങളെയുമാണ്. ലോകചരിത്രത്തില്‍ ഇതുവരെ സൃഷ്ടിക്കപ്പെട്ട ജ്ഞാനരൂപങ്ങളും സര്‍ഗശേഷികളും വൈദഗ്ധ്യങ്ങളും സ്വായത്തമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഇത്തരം വൈദഗ്ധ്യങ്ങളുടെയും ശേഷികളുടെയും സ്വാംശീകരണം അവരെ ചൂഴ്ന്നു നില്‍ക്കുന്ന വിവേചനത്തിന്റെയും അമാനവീകരണത്തിന്റെയും മതില്‍ക്കെട്ടുകളെ മുറിച്ച് കടക്കാന്‍, പൊളിച്ച് മാറ്റാന്‍ അവരെ സഹായിക്കുമെന്നു കരുതുന്നു. അതുകൊണ്ട് വിദ്യാഭ്യാസരംഗത്തെ സമരം വിവേചനത്തിനും നീതി നിഷേധത്തിനും അമാനവീകരണത്തിനുമെതിരായ സമരം മാത്രമല്ല, സാമൂഹ്യമായ ജ്ഞാനോല്പാദനത്തിന് വേണ്ടിയുള്ള സമരം കൂടിയാണ്.

ഈ പശ്ചാത്തലത്തില്‍ പ്രമുഖ ദളിത് പണ്ഡിതനും ഐസിഎസ്ആറിന്റെ ചെയര്‍മാനുമായ പ്രൊഫ: സുഖദേവ് തോറാട്ടിന്റെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം. രോഹിതിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് നാലുമാറ്റങ്ങളാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്.

  1. വിദ്യാഭ്യാസ രംഗത്തെ ജാതിവിവേചനം പൂര്‍ണമായി ഒഴിവാക്കാനുള്ള നിയമനിര്‍മ്മാണം നടത്തുക.
  2. ജാതിവിവേചനത്തിനെതിരെ വിപുലമായ പൗരവിദ്യാഭ്യാസം സംഘടിപ്പിക്കുക.
  3. ദളിത് അധഃസ്ഥിത വിഭാഗങ്ങളുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്താനുള്ള ധനസഹായപദ്ധതികള്‍ ശക്തിപ്പെടുത്തുകയും അവ കൃത്യമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.
  4. സര്‍വകലാശാലാ ഭരണസമിതികളില്‍ ദളിത്-പിന്നോക്ക വിഭാഗങ്ങളടക്കം വിദ്യാര്‍ത്ഥി പ്രാതിനിധ്യം ഉറപ്പ് വരുത്തുക.

ഇവ അംഗീകരിക്കുന്നതിനോടൊപ്പം തന്നെ രണ്ട് നിര്‍ദ്ദേശങ്ങള്‍ കൂടി ചേര്‍ക്കേണ്ടതുണ്ട്.

  1. കരിക്കുലം-സിലബസ് നിര്‍മ്മാണത്തിലും മൂല്യനിര്‍ണ്ണയത്തിലും വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും ഓരോ ഘട്ടത്തിന് ശേഷവും വേണ്ട ഫീഡ് ബാക്ക് സംവിധാനവും ഉറപ്പ് വരുത്തുക.
  2. അക്കാദമിക് സ്ഥാപനങ്ങളിലെ ബോധന പഠനരൂപങ്ങളെയും സ്വതന്ത്രമായ പ്രവര്‍ത്തന രൂപങ്ങളെയും മൂലധനശക്തികളുടെയോ നവഹിന്ദുത്വ-ജാതിമതശക്തികളുടെയോ ഇടപെടലില്‍ നിന്ന് പൂര്‍ണ്ണമായി മോചിപ്പിക്കുക.

ബോധന പഠനരൂപങ്ങളുടെ ജനാധിപത്യവല്‍ക്കരണവും അവയുടെ നിര്‍മ്മാണ നിര്‍വഹണ ദശകളിലുള്ള വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും ഉറപ്പ് വരുത്തേണ്ടത് ജ്ഞാനോല്പാദനത്തെ ജനാധിപത്യപരമായ പ്രക്രിയയാക്കി മാറ്റുന്നതിന് ആവശ്യമാണ്. പൂര്‍ണ്ണമായും വിവേചനരഹിതവും സെക്കുലറുമായ അന്തരീക്ഷം സര്‍ഗശേഷികളുടെ വികാസത്തിനും ആഗ്രഹങ്ങളുടെ സഫലീകരണത്തിനും അത്യന്താപേക്ഷിതമാണ്. ഇന്ന് തുറക്കുന്ന സമരമുഖങ്ങള്‍ വിദ്യാഭ്യാസത്തെ പുതിയ പാതകളിലൂടെ മുന്നേറാന്‍ ഏറെ സഹായിക്കും.

മിസ്റ്റര്‍ സുധീരന്‍, നമ്മുക്ക് ലാവലിന്‍ വിവാദത്തെ പറ്റിത്തന്നെ ചര്‍ച്ച ചെയ്യാം

$
0
0

ഒരു നുണ ഒരായിരം തവണയാവര്‍ത്തിച്ചാല്‍ അത് സത്യമാക്കാമെന്ന് പറഞ്ഞത് ഗീബല്‍സാണ്. കെ.പി.സി.സി. പ്രസിഡന്റ് എന്ന ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വി.എം. സുധീരനും, ചാനലുകളിലെ ചാവേര്‍ പണി ഒട്ടും ആത്മാര്‍ഥതയില്ലാതെ ചെയ്യുന്ന റ്റി. സിദ്ദിഖും ഗീബല്‍സിനെ പോലു‌ം നാണിപ്പിക്കുന്ന വിധത്തില്‍ ആണ് ലാവലിന്‍ കേസിനെ സംബന്ധിച്ചുള്ള നുണകള്‍ - വര്‍ഷങ്ങള്‍ക്ക് മുമ്പേ പൊളിഞ്ഞടുങ്ങിയ നുണകള്‍ - തുറന്ന കത്തിലൂടെയും ചാനല്‍ ചര്‍ച്ചയിലെ കത്തിക്കലുകളിലൂടെയും ആവര്‍ത്തിക്കുന്നത്.

തെരെഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ ലാവലിന്‍ കണ്ട് പനിക്കുന്നത് ഇതാദ്യമായിട്ടല്ല. 2006 ഫെബ്രുവരി 10-നാണ് ലാവലിന്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ വിജിലന്‍സ് പിണറായി വിജയനെ ആരോപണവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട് സമര്‍പ്പിക്കുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ദിവസങ്ങ‌ള്‍ക്ക് മുമ്പാണ് സി.ബി.ഐ. അന്വേഷണം ആവശ്യമില്ല എന്നും, വിജിലന്‍സ് അന്വേഷണം മതിയെന്നും യു.ഡി.എഫ്. സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയത്. തങ്ങളുടെ താല്പര്യങ്ങള്‍ക്ക് പ്രതികൂലമായ റിപ്പോര്‍ട്ട് വന്നപ്പോള്‍, 2006 മാര്‍ച്ചില്‍, നിയമസഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് ലാവലിന്‍ കേസില്‍ സി.ബി.ഐ. അന്വേഷണത്തിന് അന്നത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നത്. 2009-ലെ ലോകസഭാ തെരെഞ്ഞെടുപ്പിന് തൊട്ട് മുമ്പും, 2011-ലെ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പും ഇത് പോലെ ലാവലിന്‍ ഒരു രാഷ്ട്രീയ ആയുധമാക്കിയിരുന്നു കോണ്‍ഗ്രസും യു.ഡി.എഫും.

2013 നവംബര്‍ 5-ന് ആണ് സി.ബി.ഐ. പ്രത്യേക കോടതി ലാവലിനുമായി ബന്ധപ്പെട്ട കേസില്‍ വിധി പറഞ്ഞത്. പ്രസ്തുത കേസില്‍ പ്രത്യേക താല്പര്യമെടുത്ത്, അതില്‍ കക്ഷി പോലുമല്ലാത്ത കേരള സര്‍ക്കാര്‍, ഹൈക്കോടതിയില്‍ സി.ബി.ഐ. നല്‍കിയ റിവിഷന്‍ ഹര്‍ജിയില്‍ പെട്ടെന്ന് തീര്‍പ്പാക്കണമെന്ന് അപേക്ഷ നല്‍കിയത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ക്കെതിരെ വന്നിരിക്കുന്ന അത്യന്തം ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധയെ വഴി തെറ്റിക്കുക എന്ന ഉദ്ദേശത്തോടെയുള്ളതാണ് ഈ പടപ്പുറപ്പാട് എന്ന് കോണ്‍ഗ്രസ്സിന്റെ മുന്‍കാലചരിത്രത്തില്‍ നിന്ന് വ്യക്തമാണ്.

ആദര്‍ശധീരതയുടെയും സത്യസന്ധതയുടെയും നിറകുടങ്ങളെന്ന് സ്വയം സാക്ഷ്യപ്പെടുത്തിക്കൊണ്ട് കെ.പി.സി.സി.-യുടെ സംസ്ഥാന പ്രസിഡന്റ് വി.എം. സുധീരന്റെയും കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ഔദ്യോഗിക ചാനല്‍ ചാവേറായ റ്റി. സിദ്ദിഖിന്റെയും നേതൃത്വത്തില്‍ ലാവലിന്‍ വിവാദം ആളിക്കത്തിക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ സാമാന്യബുദ്ധിയുള്ള ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്.

374 കോടി രൂപ എന്ന വലിയ നുണ

ശക്തമായ ആ വാദങ്ങള്‍ മാറ്റി വയ്ക്കുകയാണെങ്കില്‍ കൂടിയും സംസ്ഥാന ഖജനാവിന് 374.5 കോടി രൂപ നഷ്ടപ്പെട്ടു എന്നത് സുധീരന്റെ തെളിവുകളുടെ പിന്‍ബലമില്ലാത്ത കണ്ടുപിടുത്തം - അതായത് നുണ - മാത്രമാണ്. അങ്ങനെയൊന്ന് CAG റിപ്പോ‌ര്‍ട്ടിലില്ല.

സംസ്ഥാന ഖജനാവിന് 374.5 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ (CAG) റിപ്പോര്‍ട് ഉണ്ട് എന്നാണ് സുധീരാദികള്‍ ആവര്‍ത്തനത്തിലൂടെ സത്യമാക്കുവാന്‍ ശ്രമിക്കുന്ന ആദ്യത്തെ നുണ. പന്നിയാര്‍-ശെങ്കുളം-പള്ളിവാസല്‍ (PSP പദ്ധതി) നവീകരണ പദ്ധതിയെ പറ്റിയുള്ള CAG റിപ്പോര്‍ടില്‍1സംസ്ഥാന ഖജനാവിന് 374.5 കോടി രൂപ നഷ്ടപ്പെട്ടുവെന്നല്ല പറയുന്നത്. PSP പദ്ധതിക്ക് വേണ്ടി കെ.എസ്.ഇ.ബി. ചിലവിട്ട 374.5 കോടിക്ക് (പദ്ധതിച്ചെലവിന് പുറമെ കടം വാങ്ങിയതിന്റെ പലിശയുള്‍പടെയുള്ള തുകയാണിത്) തത്തുല്യമായ മെച്ചം ഉണ്ടാക്കുവാന്‍ സാധിച്ചില്ല ("did not yield commensurate gains") എന്നാണ് 2005 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നത്.

നവീകരണ-പുനരുദ്ധാരണ പദ്ധതികള്‍ ആവിഷ്കരിക്കപ്പെടുന്നത് വൈദ്യുതനിലയങ്ങളുടെ ശേഷി (capacity) കൂട്ടുവാന്‍ ഉദ്ദേശിച്ചുള്ളതല്ല മറിച്ച് വൈദ്യുതനിലയങ്ങളുടെ കാലാവധി നീട്ടുവാനുള്ളതാണ്. മാത്രവുമല്ല, CAG റിപ്പോര്‍ട് വന്നതിന് ശേഷമുള്ള വര്‍ഷങ്ങളില്‍, അതായത് 2004-05, 2005-06, 2006-07 വര്‍ഷങ്ങളില്‍, PSP പദ്ധതികളില്‍ നിന്നുള്ള വൈദ്യുത ഉല്പാദനം CAG റിപ്പോര്‍ട് പഠനവിധേയമാക്കിയ സമയത്തതിനേക്കാള്‍ വര്‍ദ്ധിച്ചതായുമാണ് (യഥാക്രമം 534, 587, 586 ദശലക്ഷം യൂണിറ്റ്) കണക്കുകള്‍ സൂചിപ്പിക്കുന്നത്. അത് കൊണ്ടു തന്നെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വൈദ്യുതോല്പാദനം കുറഞ്ഞു എന്ന CAG റിപ്പോര്‍ടിലെ കണ്ടുപിടുത്തത്തിന് യാഥാര്‍ഥ്യവുമായി ബന്ധമൊന്നുമില്ല എന്ന് ഇത്തരുണത്തില്‍ സൂചിപ്പിക്കട്ടെ. ഇപ്പോഴത്തെ യു.ഡി.എഫ്. ഗവണ്‍മെന്റ് ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്ങ്മൂലവും ഈ വാദങ്ങളെ ശരി വയ്ക്കുന്നു. ഇതിനെ സംബന്ധിച്ച് "ലാവലിന്‍: നഷ്ടമില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍"എന്ന തലക്കെട്ടില്‍ 2014 ഫെബ്രുവരി 7‌-ന് മലയാള മനോരമയില്‍ വന്ന വാര്‍ത്തയിലെ ചില ഭാഗങ്ങള്‍ പരിശോധിക്കാം.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ (പിഎസ്‌പി) കരാറുകളുടെ കാര്യത്തില്‍ സിഎജി റിപ്പോര്‍ട്ടിലെ പ്രതികൂല പരാമര്‍ശനങ്ങള്‍ക്ക് ഊര്‍ജ വകുപ്പ് മറുപടി നല്‍കിയിട്ടുള്ളതാണെന്നും പറയുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പൂര്‍ണമായി ശരിയല്ല. വസ്തുതകളുടെയും സാഹചര്യങ്ങളുടെയും നോട്ടപ്പിശകു കൊണ്ടാണ് ഇത്തരം കണ്ടെത്തലുകളുണ്ടായത്.

.... 35 വര്‍ഷ കാലാവധി കഴിഞ്ഞ പിഎസ്‌പി പദ്ധതികളുടെ നവീകരണം അനിവാര്യമായിരുന്നു. കരാര്‍ ജോലി തൃപ്തികരമായി പൂര്‍ത്തിയാക്കിയെന്നും, പ്രതീക്ഷിച്ച നേട്ടങ്ങള്‍ കിട്ടുന്നുണ്ടെന്നും വ്യക്തമാണ്.

ഈ വാദങ്ങള്‍ CAG റിപ്പോര്‍ട് ഇറങ്ങിയ കാലം മുതല്‍ക്ക് ശക്തമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. ശക്തമായ ആ വാദങ്ങള്‍ മാറ്റി വയ്ക്കുകയാണെങ്കില്‍ കൂടിയും സംസ്ഥാന ഖജനാവിന് 374.5 കോടി രൂപ നഷ്ടപ്പെട്ടു എന്നത് സുധീരന്റെ തെളിവുകളുടെ പിന്‍ബലമില്ലാത്ത കണ്ടുപിടുത്തം - അതായത് നുണ - മാത്രമാണ്. അങ്ങനെയൊന്ന് CAG റിപ്പോ‌ര്‍ട്ടിലില്ല. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യവാങ്ങ്മൂലം വിരല്‍ ചൂണ്ടുന്നത് സുധീരന്റെ പ്രൊപ്പഗണ്ടയിലേക്ക് തന്നെയാണ്. താന്‍ പറയുന്നത് നുണ തന്നെയാണ് എന്ന ബോധ്യത്തോടെ കൂടിത്തന്നെയാണ് കെ.പി.സി.സി. പ്രസിഡന്റ് സുധീരന്‍ ഫെയിസ്ബുക്കില്‍ എഴുതുന്നത്. നുണ പറച്ചിലിന്റെ കാര്യത്തില്‍ സുധീരനും തന്റെ പാര്‍ടികാരനായ മുഖ്യമന്ത്രിയെപ്പോലെ ധാര്‍മികതയെ കീഴിലാക്കിയ മനഃസാക്ഷിയെപ്പോലെ തന്നെ ആണെന്ന് തോന്നുന്നു.

മറച്ചു വയ്ക്കപ്പെടുന്ന വസ്തുതകള്‍

ചെലവാക്കിയ പണം മുഴുവന്‍ പാഴായി ("Expenditure of Rs. 201 crore rendered unfruitful") എന്ന് കേരളത്തിലെ ഒരു ജലവൈദ്യുത പദ്ധതിയെ സംബന്ധിച്ച് CAG റിപ്പോര്‍ടുണ്ട് 2. കോണ്‍ഗ്രസുകാര്‍ തന്നെ നടത്തിയ കുറ്റ്യാടി എക്സ്റ്റെന്‍ഷന്‍ പദ്ധതിയെ കുറിച്ചാണ് CAG അങ്ങനെ വിലയിരുത്തിയത്. ഖജനാവിനുണ്ടായ വേവലാതിയെക്കുറിച്ചാണെങ്കില്‍ യാതൊരു വ്യക്തതക്കുറവുമില്ലാതെ CAG അടിവരയിട്ട് പറഞ്ഞ കുറ്റ്യാടി പദ്ധതിയില്‍ ചിലവാക്കിയ 201 കോടി രൂപയുടെ നഷ്ടത്തെക്കുറിച്ച് സമാധാനം പറയേണ്ട ഉത്തരവാദിത്തം സുധീരന് മാത്രമല്ല, ഓരോ കോണ്‍ഗ്രസ്സുകാരനുമുണ്ട്.

യു.ഡി.എഫിനെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന സോളാര്‍, ബാര്‍ക്കോഴ, റ്റൈറ്റേനിയം അഴിമതി ആരോപണങ്ങളില്‍ നിന്നും, അഴിമതികളുമായി ബന്ധപ്പെട്ടവര്‍ നടത്തുന്ന വെളിപ്പെടുത്തലുകളില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധത്തില്‍ നിന്ന് പൊതുജനത്തിന്റെ ശ്രദ്ധ മാറ്റുക എന്നത് മാത്രമല്ല നുണകളും അര്‍ദ്ധസത്യങ്ങളും കുത്തിനിറച്ചുള്ള ഈ പ്രൊപ്പഗണ്ടാ സംവിധാനത്തിന്റെ ഉദ്ദേശങ്ങള്‍. എല്‍.ഡി.എഫിന്റെ നേട്ടങ്ങള്‍ക്ക് ജനശ്രദ്ധ കിട്ടരുത് എന്ന ഉദ്ദേശവും സുധീരന്റെ നേതൃത്വത്തില്‍ ഉള്ള ഈ പ്രൊപ്പഗണ്ടാ മെഷീനറിക്കുണ്ട്.

ഡോ. ഐസക്കിനും പിണറായി വിജയനും മറുപടിയായി വി.എം. സുധീരന്‍ ഫെയിസ്‌ബുക്കില്‍ എഴുതിയ പോസ്റ്റില്‍ ഒരു ഭാഗമുണ്ട്. PSP പുനരുദ്ധാരണത്തിന്റെ പദ്ധതിച്ചെലവായ 374.5 കോടി രൂപയ്ക്ക് ആനുപാതികമായ ലാഭം ഉണ്ടാക്കുവാന്‍ സാധിക്കാഞ്ഞത് ഏത് പദ്ധതിയുമായി താരതമ്യപ്പെടുത്തുമ്പോഴാണ് എന്ന് CAG റിപ്പോര്‍ടില്‍ പറയുന്ന ഭാഗം.

"ടേണ്‍കീ വ്യവസ്ഥയില്‍ 100 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള കുറ്റ്യാടി അഡീഷണല്‍ എക്‌സ്റ്റെന്‍ഷന്‍ സ്‌കീം എന്ന പുതിയ ഹൈഡ്രോ ഇലക്ട്രിക്കല്‍ പദ്ധതി പൂര്‍ത്തീകരണത്തിന് ഭാരത് ഹെവി ഇലക്ട്രിക്കല്‍/ എല്‍.ആന്റ്.ടിയ്ക്ക് നല്‍കിയത് 66.05 കോടി രൂപയ്ക്കായിരുന്നു. അതായത് മെഗാവാട്ട് നിരക്ക് 0.66 കോടി."

മാതൃകപരമെന്ന് സുധീരന്‍ വിശേഷിപ്പിക്കുന്ന കുറ്റ്യാടി അഡീഷണല്‍ എക്‍സ്റ്റെന്‍ഷന്‍ പദ്ധതി (ഇത് നേരത്തെ പറഞ്ഞ കുറ്റ്യാടി എക്സ്റ്റെന്‍ഷന്‍ സ്കീമല്ല. വേറെ പദ്ധതിയാണ്.) ഭാരത് ഹെവി ഇലക്ട്രിക്കല്‍സിന് (BHEL) ഓപ്പണ്‍ റ്റെന്‍ഡര്‍ വിളിച്ച് നല്‍കിയത് പിണറായി വിജയന്‍ വൈദ്യുത വകുപ്പ് മന്ത്രി ആയിരുന്ന സമയത്താണ്. അതിന് തൊട്ടു മുന്നത്തെ യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ കാലത്ത് പതിമൂന്ന് പദ്ധതികളാണ് ഗ്ലോബല്‍ റ്റെന്‍ഡര്‍ വിളിക്കാതെ ധാരണാപത്രത്തിലൂടെ നടപ്പിലാക്കിയത്. ഖജനാവിനുണ്ടായ നഷ്ടത്തെക്കുറിച്ചാണ് വേവലാതിയെങ്കില്‍, പിണറായി വിജയന്‍ ഒപ്പിട്ട കുറ്റ്യാടി അഡീഷണല്‍ എക്‍സ്റ്റെന്‍ഷന്‍ പദ്ധതിയുണ്ടാക്കിയ ആനുപാതിക ലാഭം കോണ്‍ഗ്രസ്സുകാര്‍ തുടങ്ങിയ ഏതെങ്കിലും പദ്ധതികള്‍ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് സുധീരന്‍ ഒന്ന് അന്വേഷിച്ച് വയ്ക്കുന്നത് നല്ലതായിരിക്കും. ഈ വസ്തുതകള്‍ കെ.പി.സി.സി. പ്രസിഡന്റിനു അറിയാഞ്ഞിട്ടൊന്നുമല്ല. അതൊക്കെ പറഞ്ഞാല്‍ തകര്‍ന്നടിയുവാന്‍ പോകുന്നത് സുധീരനുള്‍പടെയുള്ളവര്‍ പണിതുയര്‍ത്തിയ നുണക്കൊട്ടാരങ്ങളാണ്.

ഖജനാവിനുണ്ടായ നഷ്ടത്തെക്കുറിച്ചാണ് വേവലാതിയെങ്കില്‍, പിണറായി വിജയന്‍ ഒപ്പിട്ട കുറ്റ്യാടി അഡീഷണല്‍ എക്‍സ്റ്റെന്‍ഷന്‍ പദ്ധതിയുണ്ടാക്കിയ ആനുപാതിക ലാഭം കോണ്‍ഗ്രസ്സുകാര്‍ തുടങ്ങിയ ഏതെങ്കിലും പദ്ധതികള്‍ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് സുധീരന്‍ ഒന്ന് അന്വേഷിച്ച് വയ്ക്കുന്നത് നല്ലതായിരിക്കും.

സി.ബി.ഐ. പ്രത്യേക കോടതി വിചാരണയ്ക്ക് മുമ്പേ എഴുതി തള്ളിയ കേസ് എന്നതാണ് ആദര്‍ശധീരന്‍ പൊട്ടിക്കുവാന്‍ നോക്കുന്ന അടുത്ത ഗുണ്ട്. ഹൈക്കോടതിയില്‍ ഉബൈദ് ജസ്റ്റിസ് രാവിലെ കേസെടുത്ത് ഉച്ചയ്ക്ക് വിധി പറഞ്ഞ് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവുകള്‍ മരവിപ്പിച്ചതിന്റെ ഹാങ്ങോവറിലാണ് സുധീരന്‍ അങ്ങനെ പറഞ്ഞതെന്ന് കരുതാം. അതിലേക്ക് കടക്കുന്നതിന് മുന്നേ സി.ബി.ഐ. നല്‍കിയ കുറ്റപത്രം എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്. നിയമപരമായി പിണറായി വിജയന് സി.ബി.ഐ. കോടതിയില്‍ നേരിടേണ്ടി വന്ന ഒരേയൊരു ആരോപണം എന്താണ് എന്നത് മനസ്സിലാക്കിയാല്‍ മാത്രമേ സുധീരന്റെ നേതൃത്വത്തില്‍ നടക്കുന്ന വലതുപക്ഷ ദുഷ്‌പ്രചരണങ്ങളിലെ പൊള്ളത്തരം വ്യക്തമാവുകയുള്ളൂ.

എന്താണ് സി.ബി.ഐ. കുറ്റപത്രത്തില്‍ ഉള്ളത്?

"പിണറായി വിജയനോ അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയനോ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും ക്രിമിനല്‍ ദുരുദ്ദേശത്തിന് തെളിവില്ല എന്നുമുള്ള സി.ബി.ഐ.-യുടെ ക്ലീന്‍ ചിറ്റ് തന്നെയാണ് ഗൂഢാലോചനാരോപണത്തെ ദുര്‍ബലമാക്കുന്ന ആദ്യത്തെ വസ്തുത."
ചിത്രത്തിന് കടപ്പാട്:മാതൃഭുമി

മലബാര്‍ കാന്‍സര്‍ സെന്ററിന് കാനഡയില്‍ നിന്നുള്ള ധനസഹായമായി ലഭിക്കേണ്ടിയിരുന്ന 98.30 കോടി രൂപയിലെ 86.25 കോടി രൂപ ലഭിക്കാതെയിരുന്നത് സംബന്ധിച്ചാണ് സി.ബി.ഐ.-യുടെ കുറ്റപത്രം. ഇത് ലഭിക്കാതെ ഇരുന്നതും PSP നവീകരണ പദ്ധതിയുടെ കരാര്‍ എസ്.എന്‍.സി-ലാവലിന് കമ്പനിക്ക് നല്‍കുവാനുമായി പിണറായി വിജയനും മറ്റ് ഉദ്യോഗസ്ഥരും ലാവലിന്‍ കമ്പനിയുമായി ഗൂഢാലോചന നടത്തി എന്നതാണ് സി.ബി.ഐ. കുറ്റപത്രത്തില്‍ ഉള്ളത് 3.

പിണറായി വിജയനോ അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയനോ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും ക്രിമിനല്‍ ദുരുദ്ദേശത്തിന് തെളിവില്ല എന്നുമുള്ള സി.ബി.ഐ.-യുടെ ക്ലീന്‍ ചിറ്റ് തന്നെയാണ് ഗൂഢാലോചനാരോപണത്തെ ദുര്‍ബലമാക്കുന്ന ആദ്യത്തെ വസ്തുത 4. ലാവലിനുമായി PSP നവീകരണ കരാര്‍ ഒപ്പിടുമ്പോള്‍ ചിത്രത്തിലേ ഇല്ലാതിരുന്ന പിണറായി വിജയന്‍ എങ്ങനെ പ്രതിയായി, നവീകരണ കരാര്‍ ഒപ്പിട്ട ജി. കാര്‍ത്തികേയന്‍ എങ്ങനെ ഒഴിവായി, നിലനില്‍ക്കാത്ത ഒരു കരാര്‍ (മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ധനസഹായവുമായി ബന്ധപ്പെട്ടിട്ടുള്ളത്) ഒപ്പിട്ടില്ല എന്ന കാരണം കൊണ്ട് എങ്ങനെ പിണറായി വിജയന്‍ കുറ്റക്കാരനാകും - എന്നീ ചോദ്യങ്ങള്‍ ചോദിച്ചത് സി.ബി.ഐ. പ്രത്യേക കോടതിയിലെ ജഡ്ജ് ആയിരുന്ന ആര്‍. രഘുവാണ് 5.

"374.50 കോടി രൂപ നഷ്ടപ്പെട്ടില്ല എന്നത് ശരി തന്നെ. പക്ഷെ മലബാര്‍ കാന്‍സര്‍ സെന്ററിന് കിട്ടേണ്ടുന്ന 86.25 കോടി രൂപ എങ്ങനെയാണ് നഷ്ടപ്പെട്ടത്?"തികച്ചും സ്വാഭാവികമാണ് ഈ ചോദ്യം. മലബാര്‍ കാന്‍സര്‍ സെന്ററിന് വാഗ്ദാനം ചെയ്യപ്പെട്ട ഈ ധനസഹായം ആണ് ഗൂഢാലോചനയില്‍ പിണറായി വിജയന് കിട്ടിയ കിക്ക് ബാക്ക് എന്ന നുണയായിരുന്നു ഒരു കാലഘട്ടത്തില്‍ മനോരമയും വലതുപക്ഷവും ഉന്നയിച്ചിരുന്നത്. എല്ലാ അസത്യങ്ങളെയും പോലെ ആ ആരോപണവും പിന്നീട് പൊളിഞ്ഞടുങ്ങുക ആയിരുന്നു. ഇനി എങ്ങനെയാണ് മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിക്കേണ്ടിയിരുന്ന ധനസഹായം പൂര്‍ണമായും സംസ്ഥാനത്തിന് ലഭിക്കാതെയിരുന്നത് എന്നതിനെ സംബന്ധിച്ചുള്ള ചരിത്രപരമായ വസ്തുതകള്‍ വിശദമായി പരിശോധിക്കാം.

മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള ഗ്രാന്റ്

കനേഡിയന്‍ കമ്പനികളുമായി ബിസിനസ് നടത്തുന്ന മൂന്നാം ലോകരാജ്യ ഗവണ്‍മെന്റുകള്‍ക്ക് Canadian International Development Agency (CIDA) വഴി സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് കനേഡിയന്‍ ഗവണ്‍മെന്റ് ധനസഹായം നല്‍കുന്നുണ്ട്. ഇവിടെ ഒരു കാര്യം എടുത്ത് പറയേണ്ടതുണ്ട്, PSP കരാറിന്റെ പ്രതിഫലമായി കിട്ടിയതല്ല ഈ ഗ്രാന്റ്. മറിച്ച് ഇടുക്കി ജലവൈദ്യുത പദ്ധതി നടപ്പാക്കിയത് മുതല്‍ ലാവലിന്‍ കമ്പനിക്ക് കേരള സംസ്ഥാനവുമായുള്ള ദീര്‍ഘകാലമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് CIDA വഴി ഗ്രാന്റ് കേരളത്തിന് ലഭ്യമാക്കുവാന്‍ ഏര്‍പ്പാട് ചെയ്യാമെന്ന് ലാവലിന്‍ കമ്പനി പ്രതിനിധികള്‍ സംസ്ഥാന ഗവണ്‍മെന്റിനോട് പറഞ്ഞത്. ഇക്കാരണം കൊണ്ടു തന്നെ CIDA വഴിയുള്ള സാമൂഹികക്ഷേമനിധിക്കുള്ള കരാര്‍, PSP നവീകരണകരാറിന്റെ ഭാഗമാക്കുവാന്‍ സാധിക്കുമായിരുന്നില്ല.

ഇവിടെ ഒരു കാര്യം എടുത്ത് പറയേണ്ടതുണ്ട്, PSP കരാറിന്റെ പ്രതിഫലമായി കിട്ടിയതല്ല ഈ ഗ്രാന്റ്. മറിച്ച് ഇടുക്കി ജലവൈദ്യുത പദ്ധതി നടപ്പാക്കിയത് മുതല്‍ ലാവലിന്‍ കമ്പനിക്ക് കേരള സംസ്ഥാനവുമായുള്ള ദീര്‍ഘകാലമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് CIDA വഴി ഗ്രാന്റ് കേരളത്തിന് ലഭ്യമാക്കുവാന്‍ ഏര്‍പ്പാട് ചെയ്യാമെന്ന് ലാവലിന്‍ കമ്പനി പ്രതിനിധികള്‍ സംസ്ഥാന ഗവണ്‍മെന്റിനോട് പറഞ്ഞത്.

ജി. കാര്‍ത്തികേയന്‍ വൈദ്യുത വകുപ്പ് കൈകാര്യം ചെയ്യുന്ന കാലഘട്ടത്തില്‍ ഗ്രാന്റ് സംബന്ധിയായ കാര്യങ്ങള്‍ക്ക് വേണ്ടി എഴുത്തുകുത്തുകള്‍ നടത്തിയിരുന്നു എന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. പ്രസ്തുത ഗ്രാന്റ് കൊണ്ട് എന്തൊക്കെ സാമൂഹിക ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാമെന്ന് മാര്‍ച്ച് 28, 1996-ല്‍ ലാവലിന്റെ കോര്‍പറേറ്റ് സെക്രട്ടേറിയേറ്റില്‍ എത്തിയ ജി. കാര്‍ത്തികേയന്റെ കത്തില്‍ പറയുന്നുണ്ട്. ആശൂപത്രിക്ക് പുറമെ ടെക്‍നിക്കല്‍ ട്രെയിനിങ്ങ് കോളേജ്, ജലശുദ്ധീകരണ പ്ലാന്റ്, കുടിവെള്ള പ്ലാന്റ്, റോഡ് പുനര്‍നിര്‍മാണം തുടങ്ങിയ പദ്ധതികളും ആലോചനയിലുണ്ട് എന്നാണ് ഈ കത്തില്‍ ജി. കാര്‍ത്തികേയന്‍ പറയുന്നത് 6. പിണറായി വിജയന്‍ വൈദ്യുതിവകുപ്പ് കൈകാര്യം ചെയ്യുന്ന സമയത്താണ്, ജി. കാര്‍ത്തികേയന്റെ അഭ്യര്‍ഥനകളുടെ കൂടെ പ്രതികരണമായി, മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മ്മിച്ചു തരാം എന്ന് ലാവലിന്‍ ആദ്യം വാഗ്ദാനം ചെയ്യുന്നത്. PSP നവീകരണവുമായി ജി. കാര്‍ത്തികേയന്‍ ഒപ്പിട്ടതിന്റെ അനുബന്ധ (addendum) കരാര്‍ ഒപ്പിട്ട ഇതേ അവസരത്തില്‍ തന്നെയാണ് 49 കോടി ഗ്രാന്റ് തുക 98.30 കോടി രൂപയായി ഉയര്‍ത്തുവാന്‍ പിണറായി വിജയന് സാധിച്ചതും.

PSP കരാര്‍ ഒപ്പിടുന്ന സമയത്ത് സാമൂഹികക്ഷേമനിധിക്കുള്ള സാമ്പത്തിക സഹായത്തിന് തയ്യാറുള്ള കാനഡയിലെ വിവിധ ഏജന്‍സികളുമായി ധാരണയില്‍ എത്താതെ ധനസഹായത്തിനുള്ള അന്തിമക്കരാറുറപ്പിക്കല്‍ അസാധ്യവുമായിരുന്നു. ഇതിനാല്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നടക്കം പണം സമാഹരിച്ച് ആശുപത്രി സ്ഥാപിക്കുമെന്നും, 180 ദിവസങ്ങള്‍ക്കുള്ളില്‍ ഔപചാരികമായ ഒരു ബൈന്‍ഡിങ്ങ് കരാറില്‍ എത്തുമെന്നുള്ള ഒരു ധാരണാപത്രം (Memorandum of Understanding) മാത്രമാണ് ലാവലിന്‍ കമ്പനിയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 180 ദിവസങ്ങള്‍ക്കുള്ളില്‍ ഔപചാരികമായ ഒരു കരാറില്‍ എത്തുവാന്‍ ഇരു കക്ഷികള്‍ക്കും സാധിച്ചില്ല. ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഉഭയസമ്മത പ്രകാരം അതിന്റെ കാലവധി വീണ്ടുമൊരു മൂന്ന് മാസത്തേക്ക് നീട്ടി. 1998 ഒക്റ്റോബര്‍ 5-നാണ് ധാരണാപത്രം പുതുക്കിയത്. പതിമൂന്ന് ദിവസങ്ങള്‍ക്ക് ശേഷം, അന്നത്തെ സംസ്ഥാന സെക്രട്ടറി ആയിരുന്ന ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുവാന്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രി സ്ഥാനം 1998 ഒക്റ്റോബര്‍ 18-ന് രാജി വയ്ക്കുകയും ചെയ്തു. തുടര്‍ന്നുള്ള നാല് വര്‍ഷക്കാലം അതായത് 2002 മാര്‍ച്ചില്‍ ലാപ്സാകുന്നത് വരെ ഈ ധാരണാപത്രം - ഉഭയസമ്മതപ്രകാരം - ഇരുകക്ഷികളും പുതുക്കിക്കൊണ്ടിരുന്നു. 2001 മേയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുകയും, ഏ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിരുന്നു എന്ന് സാന്ദര്‍ഭികമായി സൂചിപ്പിച്ചുകൊള്ളട്ടെ. കടവൂര്‍ ശിവദാസനായിരുന്നു ഈ മന്ത്രിസഭയില്‍ വൈദ്യുതവകുപ്പ് കൈകാര്യം ചെയ്തിരുന്നത്. 7

ഇതിനിടയില്‍ 2000 മെയ് 13-ന് അന്തിമകരാറിന്റെ കരട് സര്‍ക്കാരിന്റെ പരിഗണനയ്ക്കായി എസ്.എന്‍.സി.-ലാവലിന്‍ സമര്‍പ്പിച്ചിരുന്നു. കരട് കരാറിന്മേല്‍ തുടര്‍ നടപടികള്‍ ഒന്നും സ്വീകരിക്കാതെ ഇരുന്നത് മാത്രമല്ല, ധാരണാപത്രം പുതുക്കുവാന്‍ മെനക്കെടാതെ അത് ലാപ്സാക്കിയതും യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലഘട്ടത്തിലാണ് സംഭവിച്ചത്. ധാരണാപത്രം റദ്ദായതിന് ശേഷവും കേരളവുമായുള്ള ദീര്‍ഘകാലബന്ധം മുന്‍നിര്‍ത്തി അന്തിമകരാര്‍ ഒപ്പിടുവാന്‍ ഉള്ള സന്നദ്ധത ലാവലിന്‍ കമ്പനി പ്രതിനിധികള്‍ 2002 നവംബര്‍ 14-ന് ചേര്‍ന്ന ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. അന്തിമകരാര്‍ ഔദ്യോഗികമായി റദ്ദായതിന് ശേഷമാണ് മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ബ്ലഡ് ബാങ്ക് പണി ചെയ്ത് തീര്‍ത്തത്. ധനസഹായം നിലച്ചതിന് ഹേതുവായ കൃത്യവിലോപം ആരുടെ ഭാഗത്തായിരുന്നു എന്നത് ഇതില്‍ നിന്ന് കൃത്യമായി മനസ്സിലാക്കുവാന്‍ സാധിക്കും.

ഇനിയും മനസ്സിലാകാത്തവര്‍ 'മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഭാവി ഭീഷണിയില്‍'എന്ന തലക്കെട്ടില്‍ മലയാള മനോരമ 2002 സെപ്റ്റംബര്‍ 13-ന് പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ ഈ വരികള്‍ വായിക്കേണ്ടതാണ്:

മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കാനഡ കമ്പനിയായ എസ്.എന്‍.സി. ലാവലിനുമായി വൈദ്യുത ബോര്‍ഡ് ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ കാലാവധി അവസാനിച്ചു. ഇത് പുതുക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന്റെയോ വൈദ്യുതബോര്‍ഡിന്റെയോ ഭാഗത്ത് നിന്ന് നടപടികളില്ല. ഇതോടെ മലബാറിലെ കാന്‍സര്‍ ചികില്‍സാരംഗത്ത് നാഴികക്കല്ലാകേണ്ടിയിരുന്ന കേന്ദ്രത്തിന്റെ നിലനില്‍പ്പ് ഭീഷണിയിലായി.

മനോരമ തന്നെ 'കാന്‍സര്‍ സെന്റര്‍: ലാവലിന്‍ പിന്‍വാങ്ങിയത് സര്‍ക്കാരിന്റെ കത്ത് കിട്ടാത്തതിനാല്‍'എന്ന തലക്കെട്ടില്‍, രണ്ട് ദിവസത്തിന് ശേഷം 2002 സെപ്റ്റംബര്‍ 15-ന് തുടര്‍വാര്‍ത്ത പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത വാര്‍ത്തയില്‍ നിന്നും:

"മലബാര്‍ കാന്‍സര്‍ സെന്ററിന് കാനഡയില്‍ നിന്ന് പണം സ്വരൂപിച്ച് നല്‍കാമെന്ന വാഗ്ദാനത്തില്‍ നിന്ന് എസ്.എന്‍.സി. ലാവലിന്‍ പിറകോട്ട് പോയത് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട കത്തിന്റെ പേരില്‍. തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനത്തിന് ലഭിച്ച സഹായത്തിന് നന്ദി പ്രകടിപ്പിച്ചും അഭിനന്ദനം അറിയിച്ചും സംസ്ഥാന സര്‍ക്കാര്‍ കത്തു നല്‍കിയാല്‍ കാനഡയിലെ വിവിധ ഏജന്‍സികളില്‍ നിന്ന് ഇനിയും തുക സമാഹരിച്ചു നല്‍കുവാന്‍ കഴിയുമെന്ന എസ്.എന്‍.സി. ലാവലിന്റെ നിര്‍ദേശം വൈദ്യുതി വകുപ്പ് ചെവിക്കൊണ്ടില്ല. ലാവലിന് നല്‍കേണ്ട ലെറ്റര്‍ ഓഫ് അപ്രീസിയേഷനുള്ള അപേക്ഷ ഒന്നര വര്‍ഷമായി ചുവപ്പു നാടയിലാണ്."

2002 ഒക്റ്റോബര്‍ 1-ന് മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിക്കേണ്ടിയിരുന്ന സാമ്പത്തിക സഹായത്തിനെ പറ്റി ആയിരുന്നു 'മലബാര്‍ കാന്‍സര്‍ സെന്ററിനെ രക്ഷിക്കണം'എന്ന തലക്കെട്ടിലുള്ള മനോരമ മുഖപ്രസംഗം. അതിലെ ചില ഭാഗങ്ങള്‍,

"എസ്.എന്‍.സി. ലാവലിന്‍ 12 കോടി രൂപയുടെ നിര്‍മ്മാണം നടത്തി. ഇതോടെ ആശുപത്രിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. 2000 നവംബര്‍ 11 മുതല്‍ ആശുപത്രി പ്രവര്‍ത്തിച്ചു തുടങ്ങി. മൂന്ന് വര്‍ഷം കൊണ്ട് 100 കോടി രൂപ ഇവിടെ ചെലവഴിച്ച് ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച കാന്‍സര്‍ ആശുപത്രിയായി ഇതിനെ മാറ്റണമെന്നായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എസ്.എന്‍.സി. ലാവലിനുമായുള്ള ധാരണാപത്രം പുതുക്കുവാനോ അവരുമായി കരാറുണ്ടാക്കുവാനോ ഇപ്പോള്‍ ശ്രമം നടക്കുന്നില്ല..."

"... എന്നാല്‍, ചെയ്ത ജോലികള്‍ക്ക് ലെറ്റര്‍ ഓഫ് അപ്രീസിയേഷന്‍ നല്‍കിയാല്‍ അടുത്ത ഘട്ടം പണം സമാഹരിച്ചു നല്‍കാമെന്ന് കാണിച്ച് എസ്.എന്‍.സി. ലാവലിന്‍ ആശുപത്രി ഡയറക്ടര്‍ക്ക് കത്തു നല്‍കിയിരിക്കുന്നു. ഈ അപേക്ഷ വൈദ്യുതവകുപ്പിന്റെ ഫയലിലുണ്ട്. ഭരണം മാറിയതോടെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും വൈദ്യുതമന്ത്രിയും ആരോഗ്യമന്ത്രിയുമെല്ലാമാണ് ആശുപത്രിയുടെ അമരത്ത്. ഭരണസമിതിയുടെ തലപ്പത്തുള്ളവര്‍ ആശുപത്രി സന്ദര്‍ശിക്കണം. രാഷ്ട്രീയക്കളിയില്‍ രോഗികള്‍ ബലിയാടാകരുത്.
"

മലബാര്‍ കാന്‍സര്‍ സെന്ററിന് വാഗ്ദാനം ചെയ്യപ്പെട്ട 98.30 കോടി രൂപയില്‍ 86.25 കോടി രൂപ കിട്ടാതെയിരുന്നതിന്റെ ഉത്തരവാദികള്‍, പിണറായി വിജയനുമല്ല എസ്.എന്‍.സി. ലാവലിനുമല്ല. 2001-2006 കാലഘട്ടത്തിലെ കേരള മന്ത്രിസഭയ്ക്ക് നേതൃത്വം വഹിച്ചിരുന്ന ഏ.കെ. ആന്റണിയും, ആ മന്ത്രിസഭയില്‍ വൈദ്യുത വകുപ്പ് കൈകാര്യം ചെയ്ത കടവൂര്‍ ശിവദാസനുമാണ് ധാരണാപത്രം ലാപ്സായി പോയതിനും ധനസഹായം മുടങ്ങിയതിനുമുള്ള പരിപൂര്‍ണമായ ഉത്തരവാദിത്തം എന്നത് പകല്‍ പോലെ വ്യക്തം.

സി.ബി.ഐ. പ്രത്യേക കോടതിയുടെ വിധി

പിണറായി വിജയന്‍ വൈദ്യുത മന്ത്രി ആയിരിക്കുന്ന കാലഘട്ടത്തില്‍ എസ്.എന്‍.സി. ലാവലിനുമായുയി നടന്ന ചര്‍ച്ചകളില്‍, അവര്‍ക്കുള്ള കണ്‍സല്‍ടന്‍സി ചാര്‍ജ് 24 കോടി രൂപയില്‍ നിന്നും 17.88 കോടി രൂപയാക്കിയും, EDC-യില്‍ (Export Development Canada) നിന്നുള്ള ലോണ്‍ 173 കോടി രൂപയില്‍ നിന്നും 157 കോടി രൂപയുമാക്കി കുറച്ചിരുന്നു.

"ആരോപണവിധേയരായവര്‍ക്ക് ലാവലിനെ നിയമവിരുദ്ധമായി സഹായിക്കണമെന്ന് ഗൂഢോദ്ദേശമുണ്ടായിരുന്നുവെങ്കില്‍ ഇത്രയധികം തുക കുറയ്ക്കുവാന്‍ അവര്‍ മുന്‍കൈ എടുക്കുകയില്ലായിരുന്നു"എന്ന് പറഞ്ഞു കൊണ്ടാണ് സി.ബി.ഐ. പ്രത്യേക കോടതി പിണറായി വിജയനുള്‍പ്പടെയുള്ള ആറ് കുറ്റാരോപിതര്‍ക്കെതിരെയുള്ള സി.ബി.ഐ. കുറ്റപത്രം റദ്ദാക്കിക്കൊണ്ടുള്ള വിധി 2013 നവംബര്‍ 5-ന് ജഡ്‌ജി ആര്‍.രഘു പ്രസ്താവിച്ചത് 8.

തിരികെ സുധീരന്റെ തുറന്ന കത്തിലേക്ക്

"പൊതു ഖജനാവിന് ഭീമമായ നഷ്ടമുണ്ടാക്കുകയും കനേഡിയന്‍ കമ്പനിയായ ലാവ്‌ലിന് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുകയും ചെയ്യുകവഴി സാധാരണക്കാരന്റെ നികുതിപ്പണം തട്ടിയെടുക്കുന്നവര്‍ കുറ്റവിചാരണയെ നേരിടണമെന്നത് നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന ഏതൊരു പൗരന്റെയും ന്യായമായ ആവശ്യമാണ്"എന്നാണ് മനസ്സാക്ഷിക്ക് കീഴെ കുടികൊള്ളുന്ന ധാര്‍മ്മികബോധത്തോടെ സുധീരന്‍ തന്റെ തുറന്ന കത്തില്‍ പറയുന്നത്.

എന്നാല്‍ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് കോട്ടം തട്ടിയിട്ടില്ലാത്ത ഒരാളുടെ മനസ്സില്‍ സ്വാഭാവികമായും ചില ചോദ്യങ്ങള്‍ ഉയരും. സാമൂഹികക്ഷേമനിധി മുടങ്ങിപ്പോയ കാലഘട്ടത്തില്‍ മുഖ്യമന്ത്രി ആയിരുന്ന ഏ.കെ. ആന്റണിയുടെയും വൈദ്യുത മന്ത്രി ആയിരുന്ന കടവൂര്‍ ശിവദാസന്റെയും നേര്‍ക്ക് ലാവലിന്‍ കേസിന്റെ ഒരു ഘട്ടത്തില്‍ പോലും അന്വേഷണം പോകാഞ്ഞതെന്ത് കൊണ്ടാണ്? 2001-ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം എസ്.എന്‍.സി. ലാവലിനും കേരള സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ മിനുട്സ് പ്രസിദ്ധീകരിച്ചു കൊണ്ട് തങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാനുള്ള ആര്‍ജ്ജവം യു.ഡി.എഫ്. നേതാക്കള്‍ കാണിക്കുമോ?

പ്രത്യേക കോടതിയില്‍ സി.ബി.ഐ. സമര്‍പ്പിച്ച കുറ്റപത്രം റദ്ദ് ചെയ്ത് കൊണ്ട് വിധി പറഞ്ഞ ആര്‍. രഘു മുന്‍-എസ്.എഫ്.ഐ.ക്കാരനാണോ എന്ന ad hominem കുയുക്തികള്‍ അന്വേഷിക്കുവാനും അദ്ദേഹത്തിന്റെ ശവമഞ്ച ഘോഷയാത്ര നടത്തുവാന്‍ യൂത്ത് കോണ്‍ഗ്രസിനെ ഏര്‍പ്പാടാക്കുന്നതിനും മുമ്പ് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട രാഷ്ട്രീയ ഉത്തരവാദിത്തം കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനുണ്ട്.

ഊളകളല്ല മലയാളികള്‍

ബഹുമാന്യനായ കെ.പി.സി.സി. പ്രസിഡന്റ്, പ്രിയപ്പെട്ട റ്റി. സിദ്ദിഖ്. മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത ശ്രേഷ്ഠമാണ്. വിശ്വപ്രസിദ്ധമാണ്. കേരളത്തിന് പുറത്തുള്ള കാമ്പസുകളില്‍ പഠിച്ചിട്ടുള്ളവര്‍ക്ക് അതറിയാം. ഇടതുപക്ഷമായാലും വലതുപക്ഷമായാലും വിദ്യാര്‍ഥിപ്രശ്നങ്ങളെ ഏറ്റെടുത്ത് കൊണ്ട് സമരങ്ങള്‍ നയിക്കുന്നത് മലയാളി വിദ്യാര്‍ഥീവിദ്യാര്‍ഥിനികളാണ്. ആ മലയാളിക്ക് സുധീരനും സിദ്ദിഖും ഇപ്പോള്‍ നല്‍കുന്നതിനേക്കാള്‍ ബഹുമാനം അവര്‍ അര്‍ഹിക്കുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം. രാഷ്ട്രീയ എതിരാളികളെ ഇല്ലാതെയാക്കുവാനുള്ള നിങ്ങളുടെ കൊണ്ടുപിടിച്ചുള്ള ശ്രമങ്ങള്‍ മനസ്സിലാക്കാം, എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പൊളിഞ്ഞടുങ്ങിയ നുണകള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത് പ്രബുദ്ധരായ മലയാളിയുടെ സാമാന്യബോധത്തിന് നേരെയുള്ള കൊഞ്ഞണംകുത്തലാണ്.

ധാര്‍മികതയില്‍ നിങ്ങള്‍ക്ക് വിശ്വാസമില്ലായെന്നാണ് നിങ്ങളുടെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. അദ്ദേഹത്തിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ക്ക് മേലുള്ള പ്രതികരണങ്ങള്‍ അദ്ദേഹത്തിന്റെ ധാര്‍മ്മിക നിലവാരം ആദ്യമേ തന്നെ ഞങ്ങള്‍ക്ക് കാണിച്ചു തന്നിരുന്നു. ഞങ്ങള്‍ക്ക് അശേഷം പ്രതിഷേധമില്ല. എന്നാല്‍ ധാര്‍മ്മികതയുടെ ആള്‍രൂപം എന്ന് അവകാശപ്പെടുന്ന അങ്ങ് നുണകള്‍ ആവര്‍ത്തിക്കുക മാത്രമല്ല, അതിന്റെ കൂടെത്തന്നെ കൃത്യവിലോപം കാട്ടി മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിക്കുമായിരുന്ന 86.25 കോടി രൂപ നഷ്ടമാക്കിയ ഏ.കെ. ആന്റണിയെയും കടവൂര്‍ ശിവദാസനെയും രക്ഷിക്കുക എന്ന നീചമായ പ്രവര്‍ത്തി കൂടിയാണ് ചെയ്യുന്നത് എന്നോര്‍മ്മിപ്പിച്ചു കൊണ്ട് നിര്‍ത്തുന്നു. ചോദ്യങ്ങള്‍ മറക്കണ്ട. വെറും രണ്ട് ചോദ്യങ്ങള്‍ മാത്രമേയുള്ളൂ.

1. മലബാര്‍ കാന്‍സര്‍ സെന്ററിനായുള്ള സാമൂഹികക്ഷേമനിധി മുടങ്ങിപ്പോയ കാലഘട്ടത്തില്‍ മുഖ്യമന്ത്രി ആയിരുന്ന ഏ.കെ. ആന്റണിയുടെയും വൈദ്യുത മന്ത്രി ആയിരുന്ന കടവൂര്‍ ശിവദാസന്റെയും നേര്‍ക്ക് ലാവലിന്‍ കേസിന്റെ ഒരു ഘട്ടത്തില്‍ പോലും അന്വേഷണം പോകാഞ്ഞതെന്ത് കൊണ്ടാണ്? അതിന്മേല്‍ സ്വതന്ത്രമായ ഒരു അന്വേഷണം ഇനിയെങ്കിലും നടത്തുവാന്‍ അങ്ങ് ശ്രമിക്കുമോ?

2. 2001-ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം എസ്.എന്‍.സി. ലാവലിനും കേരള സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ മിനുട്സ് പ്രസിദ്ധീകരിച്ചു കൊണ്ട് തങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാനുള്ള ആര്‍ജ്ജവം യു.ഡി.എഫ്. നേതാക്കള്‍ കാണിക്കുമോ? അത് പ്രസിദ്ധീകരിക്കുവാന്‍ വേണ്ട നടപടികള്‍ അങ്ങ് സ്വീകരിക്കുമോ?

(ഈ ലേഖനം പൂര്‍ത്തീകരിക്കുവാന്‍ സഹായിച്ച വിനോദ് വിദ്യയ്ക്കും സെബിന്‍ എബ്രഹാം ജേക്കബിനും റ്റി.കെ. സുജിത്തിനും നന്ദി രേഖപ്പെടുത്തുന്നു. )

അധിക വായനയ്ക്ക്:

  1. കെപിസിസി പ്രസിഡന്‍റ് വി എം സുധീരന് ഒരു തുറന്ന പ്രതികരണം, ഡോ. തോമസ് ഐസക്‍.
  2. സി.പി. പ്രമോദിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്.
  3. ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ കട്ടതു് എത്രകോടി?, സെബിന്‍ എബ്രഹാം ജേക്കബു് (screen_optimized_pdf, print_optimized_pdf, epub, mobi)
  4. ലാവലിന്‍, ലാവലിന്‍ ഇനിയെന്ത്, ഡോ. തോമസ് ഐസക്‍, ചിന്ത പബ്ലിഷേഴ്സ്, 2011. (pdf archive)

  1. Chapter 3, CAG report on PSP projects, 2005. (pdf archive

  2. Section 3.12, CAG report on Kuttiyadi Extension Scheme (KES), 2004. (pdf archive

  3. Pinarayi cleared of charges in Lavalin case, Gouri Dasan Nair, The Hindu, 2013. (Archive

  4. CBI clean chit to Karthikeyan, Pinarayi, The New Indian Express, 2011. (Archive

  5. കേരളരാഷ്ട്രീയത്തില്‍ ചലനം ഉണ്ടാക്കിയ ലാവ്‌ലിന്‍ കേസ്, Reporter, 2013 (Archive

  6. Exclusive: Former Kerala minister sought Lavalin favour, India Today, 2009. 

  7. ഇനിയെന്ത് ലാവലിന്‍, ലാവലിന്‍ ഇനിയെന്ത്, ചിന്ത പബ്ലിഷേഴ്സ്, ഡോ. തോമസ് ഐസക്‍, 2011. (pdf archive

  8. ‘No deliberate act, nor any evil design’, The Hindu, 2013. (Archive

ആഘോഷിക്കാം, തരംഗങ്ങൾ കുത്തകവൽക്കരിക്കാൻ അവർക്കായില്ല!

$
0
0

എന്താണ് നെറ്റ് സമത്വവുമായി നമ്മള്‍ നേടിയ വിജയം എന്നത് ചുരുക്കി വിശദീകരിക്കട്ടെ

1) ഇന്റര്‍നെറ്റിന്റെ പൊട്ടും പൊടിയും ഇന്റര്‍നെറ്റ്, കണക്റ്റിവിറ്റി എന്നൊക്കെ പറഞ്ഞ് പറ്റിച്ച് തരുന്ന സെലക്റ്റീവ് സീറോ റേറ്റിങ്ങ് പരിപാടികളെല്ലാം ബാന്‍ ചെയ്തു . അതായത് ഏതെങ്കിലും സേവനങ്ങള്‍ക്കോ ആപ്പിനോ വെബ്സൈറ്റിനോ മാത്രമായി ഉള്ള ഡാറ്റാപാക്കുകള്‍ ഇനി പാടില്ല. (എയര്‍ ടെല്‍ സീറോ , ഫ്രീ ബേസിക്സ് എന്നിവയൊക്കെ ഇതില്‍ ഒലിച്ചുപോയി )

2) എന്നാല്‍ തുറന്ന ഇന്റര്‍നെറ്റ് ലഭ്യമായ തരം ഡാറ്റാസൗജന്യം നല്‍കല്‍ അനുവദിനീയമാണുതാനും. അതിനു നിയന്ത്രണവും ആവശ്യമില്ല. അതായത് ഇന്റര്‍നെറ്റിലെ ഏതു വെബ്സൈറ്റില്‍ കയറാനും ഉപയോക്താവിനു സ്വന്തം ഇഷ്ടപ്രകാരം പറ്റുന്നതരത്തില്‍ ഡാറ്റ സൈജന്യമായി നല്‍കുന്നതിനു പ്രശ്നമില്ല. ഇതായിരുന്നു മോസില്ല ആവശ്യപ്പെട്ടത്. (സുക്കര്‍ബര്‍ഗ്ഗിനു പറയുന്ന കാര്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പാവപ്പെട്ടവര്‍ക്ക് കണക്റ്റിവിറ്റി നല്‍കാനായി ഈ വഴി പ്രയോജനപ്പെടുത്താം )

3) ചെന്നൈയിലെ വെള്ളപ്പൊക്കം പോലെയൊക്കെപോലുള്ള ദുരന്ത അടിയന്തരാവസ്ഥകളില്‍ മാത്രം അടിയന്തര സേവനങ്ങളിലേയ്ക്കുള്ള ആക്സസ് പണം കുറച്ചോ സൗജന്യമായോ ലഭ്യമാക്കാനും ടെലകോം കമ്പനികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട് . അത്തരം സാഹചര്യത്തില്‍ അതു 7 ദിവസത്തിനുള്ളില്‍ ട്രായെ അറിയിക്കുകയും വേണം

ഈ പോളിസി രണ്ടുവര്‍ഷം കഴിഞ്ഞ് റിവ്യൂ ചെയ്യുമെന്നും പറയുന്നുണ്ട് . 100% വിജയം എന്നൊക്കെ പറയാമെങ്കില്‍ അതിതാണ് . ട്രായുടെ ഡിഫറന്‍ഷ്യല്‍ പ്രൈസിങ്ങ് ഓഫ് ഡാറ്റാ സര്‍വ്വീസസ് കണ്‍സള്‍ട്ടേഷനില്‍ നമ്മള്‍ ആവശ്യപ്പെട്ടതൊക്കെ നേടി .

നമ്മുടെ ഭൂമിയും വെള്ളവും കുത്തകവല്‍ക്കരിക്കാന്‍ ശ്രമിച്ചപോലെ ഇന്റര്‍നെറ്റ്ബന്ധം സാധ്യമാക്കുന്ന ആകാശ തരംഗങ്ങളും (സ്പെക്ട്രം) കുത്തകവല്‍ക്കരിക്കാന്‍ കമ്പനികള്‍ ശ്രമിയ്ക്കുമ്പോള്‍ കമ്പനികള്‍ വാടകയ്ക്കെടുത്താലും ഈ സ്പെക്ട്രം എന്ന പബ്ലിക് യൂട്ടിലിറ്റി ഉപയോഗിയ്ക്കേണ്ടത് ഇന്ത്യയുടെ ഇന്റര്‍നെറ്റ് വളര്‍ച്ചയ്ക്കും സാധാരണക്കാര്‍ക്കും ഇന്റര്‍നെറ്റിന്റെ പ്രയോജനം പൂര്‍ണ്ണമായി ലഭ്യമാവുന്ന തരത്തിലുമാവണമെന്നും അതല്ലാതെ ലാഭക്കൊതിയാല്‍ അതിനെ തകര്‍ത്ത് പരസ്പരബന്ധമില്ലാത്തെ കൊച്ചുകൊച്ചു ദ്വീപുകളാക്കുന്നതരത്തിലാവരുതെന്നും കൂടിയുള്ള വിധിയെഴുത്തായിരുന്നു നമ്മുടെ കത്തുകള്‍.

അതായത് ഈ വിജയം ട്രായ്ക്ക് കത്തയച്ച ഓരോരുത്തരുടേയും വിജയമാണ് . നമ്മുടെ പരിശ്രമം വിജയത്തിലെത്തിയിരിയ്ക്കുന്നു . നിങ്ങള്‍ സുഹൃത്തുക്കളോട് മുമ്പു ട്രായ് യ്ക്ക് കത്തയയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഈ വിജയവാര്‍ത്തയും അവരിലെത്തിയ്ക്കൂ.

ഡിഫറന്‍ഷ്യല്‍ പ്രൈസിങ്ങ് വിഷയത്തിലെ ഈ വിജയത്തോടെ ഇതോടെ നെറ്റ്ന്യൂട്രാലിറ്റി വിഷയത്തില്‍ വലിയൊരു പങ്ക് വിജയിച്ചു എന്നുപറയാം. ഇനിയും യുദ്ധങ്ങള്‍ ബാക്കിയുണ്ട് . വോയ്സ് ഓവര്‍ ഐപി വിഷയത്തിലും ചില വെബ്സൈറ്റുകള്‍ക്ക് വേഗത കൂടുതലും ചിലയ്ക്ക് വേഗത കുറവും ആക്കുന്നതും ഒക്കെ അടങ്ങുന്ന വിഷയങ്ങളിലെ നയരൂപീകരണം ബാക്കിയുണ്ട് . ഇവയിലും നമുക്ക് ഭാവിയില്‍ ഇടപെടേണ്ടിവന്നേയ്ക്കും

നമ്മുടെ ഭൂമിയും വെള്ളവും കുത്തകവല്‍ക്കരിക്കാന്‍ ശ്രമിച്ചപോലെ ഇന്റര്‍നെറ്റ്ബന്ധം സാധ്യമാക്കുന്ന ആകാശ തരംഗങ്ങളും (സ്പെക്ട്രം) കുത്തകവല്‍ക്കരിക്കാന്‍ കമ്പനികള്‍ ശ്രമിയ്ക്കുമ്പോള്‍ കമ്പനികള്‍ വാടകയ്ക്കെടുത്താലും ഈ സ്പെക്ട്രം എന്ന പബ്ലിക് യൂട്ടിലിറ്റി ഉപയോഗിയ്ക്കേണ്ടത് ഇന്ത്യയുടെ ഇന്റര്‍നെറ്റ് വളര്‍ച്ചയ്ക്കും സാധാരണക്കാര്‍ക്കും ഇന്റര്‍നെറ്റിന്റെ പ്രയോജനം പൂര്‍ണ്ണമായി ലഭ്യമാവുന്ന തരത്തിലുമാവണമെന്നും അതല്ലാതെ ലാഭക്കൊതിയാല്‍ അതിനെ തകര്‍ത്ത് പരസ്പരബന്ധമില്ലാത്തെ കൊച്ചുകൊച്ചു ദ്വീപുകളാക്കുന്നതരത്തിലാവരുതെന്നും കൂടിയുള്ള വിധിയെഴുത്തായിരുന്നു നമ്മുടെ കത്തുകള്‍. ടെലകോം റെഗുലേറ്ററി അതോറിറ്റി(ട്രായ്) നാം ആവശ്യപ്പെട്ടത് പൂര്‍ണ്ണമായും അംഗീകരിക്കുന്ന നയമാണ് ഇന്നു പുറത്തുവിട്ടത് ഈ വിജയം നമ്മുടേതാണ് . അതുകൊണ്ട് നമുക്കിതാഘോഷിക്കാം . ഈ വിവരം കൂടുതല്‍ പേരിലെത്തിയ്ക്കാം

സംഘപരിവാറും അംബേദ്‌കറും; പ്രീണനത്തില്‍ പൊതിഞ്ഞ ഫോബിയ

$
0
0

തങ്ങള്‍ക്കനുകൂലമായ ചരിത്രം നിര്‍മ്മിക്കുക എന്നത് വര്‍ഗീയ ഫാഷിസത്തിന്റെ അടിസ്ഥാനതത്വങ്ങളില്‍ പ്രധാനമാണ്. ചരിത്രസത്യങ്ങളെ വളച്ചൊടിച്ചും ചരിത്ര വ്യക്തിത്വങ്ങളെ പുനര്‍നിര്‍വചിച്ചും നിര്‍മ്മിക്കുന്ന അപരവിദ്വേഷപരമായ വ്യാജചരിത്രമാണ് വര്‍ഗീയഫാഷിസത്തിന്റെ പ്രത്യയശാസ്ത്രം. ഈ അപകടത്തെ സൂചിപ്പിച്ചു കൊണ്ടാണ്, ചരിത്രം വര്‍ഗീയതയുടെ അസംസ്കൃതവസ്തുവാണെന്ന് എറിക് ഹോബ്സ്ബോം അഭിപ്രായപെട്ടത് 1.

കൊളോണിയല്‍ ചരിത്ര ധാരണകള്‍ ഉഴുതുമറിച്ച വര്‍ഗീയ ചരിത്ര നിര്‍മ്മാണത്തില്‍ വിത്തുവിതച്ച് വിള കൊയ്താണ് ഹിന്ദുത്വം അതിന്റെ പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയത്. ഇന്ത്യാ ചരിത്രത്തെ വര്‍ഗീയാടിസ്ഥാനത്തില്‍ മൂന്ന് കാലഘട്ടങ്ങളായി വിഭജിച്ച കൊളോണിയല്‍ ചരിത്രകാരന്മാരായ ജയിംസ് മില്‍, ക്രിസ്ത്യാന്‍ ലാസ്സന്‍ തുടങ്ങിയവരുടെ ചരിത്രരചനയോട് ഹിന്ദുത്വഫാഷിസം പ്രത്യയശാസ്ത്രപരമായി തന്നെ കടപ്പെട്ടിരിക്കുന്നു. റോമില ഥാപ്പര്‍ നിരീക്ഷിച്ചതുപോലെ ഇന്ത്യന്‍ ചരിത്രമെന്നാല്‍ ഹൈന്ദവസംസ്കാരത്തിന്റെ ചരിത്രമാണെന്നും ഹൈന്ദവമെന്നാല്‍ ആര്‍ഷമാണെന്നുമുള്ള കൊളോണിയല്‍ സങ്കല്‍പ്പമാണ് ഹിന്ദു വര്‍ഗീയതയുടെ പ്രത്യയശാസ്ത്രപരമായ മൂലസൂത്രം.

ആശയപരമായും പ്രായോഗികമായും ഹിന്ദുവര്‍ഗീയവാദത്തെ വെല്ലുവിളിച്ച ചരിത്രവ്യക്തിത്വങ്ങളെ സന്ദര്‍ഭോചിതമായി അപരരായും അനുഭാവികളുമായും ചിത്രീകരിക്കുന്നത് ഹിന്ദുത്വത്തിന്റെ ചരിത്രരചനയുടെ രീതിശാസ്ത്രമാണ്. ഇത്തരത്തിലുള്ള ചരിത്രനിര്‍മ്മാണം കൃത്യമായി നടപ്പിലാക്കിയും അതിനെ ഒരു പൊതുബോധമാക്കി പരിവര്‍ത്തനം ചെയ്തുമാണ് ഇന്ത്യയില്‍ ഹിന്ദുത്വം വളര്‍ന്നു പന്തലിച്ചത്.

ഔറംഗസേബ് അടക്കമുള്ള മുഗള്‍ ഭരണാധികാരികളെ അപരവല്‍കരിക്കുന്നതും, ഗാന്ധി, ബിര്‍സ മുണ്ട, ഭഗത് സിംഗ്, ശിവാജി തുടങ്ങി അംബേദ്‌ക്കര്‍ വരെയുള്ളവര്‍ക്കു നേരെ അവകാശവാദം ഉന്നയിക്കുന്നതും പ്രസ്തുത പ്രത്യയശാസ്ത്ര രൂപീകരണത്തിന്റെ ഭാഗമായാണ് കാണേണ്ടത്. ഇതില്‍ത്തന്നെ ഏറ്റവും അപകടവും ആശങ്കയുളവാക്കുന്നതും അംബേദ്‌കറിനോടുള്ള സമീപനമാണ്. ബ്രാഹ്മണ്യത്തിനും വര്‍ണാശ്രമ-ജാതിയില്‍ അധിഷ്ഠിതവുമായ ഹിന്ദുത്വത്തെ വെല്ലുവിളിച്ച, ഹിന്ദുവായി മരിക്കില്ലെന്ന് പ്രഖ്യാപിച്ച് ബുദ്ധമതം സ്വീകരിച്ച, ജാതിഉന്മൂലനം രാഷ്ട്രീയ ലക്ഷ്യമായി പ്രഖ്യാപിച്ച ബാബസാഹെബ് അംബേദ്‌കറിനു നേരെയുള്ള വെറുപ്പിനെയും അസഹിഷ്ണുതയെയും പ്രകടമായ വ്യാജസ്നേഹത്താല്‍ പൊതിഞ്ഞ് കാവിയുടുപ്പിക്കാന്‍ ശ്രമിക്കുന്ന, വളരെ അപകടകരവും അതേ സമയം വൈരുധ്യം നിറഞ്ഞതുമായ, സമീപനമാണ് ആര്‍.എസ്.എസ്. നടപ്പിലാക്കുന്നത്.

അംബേദ്‌ക്കറെ ഒരു ഹിന്ദു നവീകരണവാദിയും മുസ്ലീം വിരുദ്ധനുമായും ചിത്രീകരിച്ചുവരുന്ന സംഘപരിവാര്‍ തലവന്‍ മോഹന്‍ ഭഗവത് ഈയിടെ അംബെദ്ക്കറെ ആര്‍.എസ്.എസ്. സ്ഥാപകന്‍ ഹെഡ്ഗെവാറിനോടു താരതമ്യം ചെയ്യുകയുണ്ടായി. 2014-ല്‍ ആര്‍.എസ്.എസ്. വക്താവായ വിജയ് ശാസ്ത്രി ദളിത്‌ ചരിത്രത്തെ പറ്റിയും സംവരണത്തെ പറ്റിയും മൂന്നു പുസ്തകങ്ങള്‍ പുറത്തിറക്കുകയും ചെയ്തു. ബജ്രംഗദള്‍ സ്ഥാപകന്‍ വിനയ് കത്യാര്‍ ഉത്തര്‍പ്രദേശില്‍ വച്ച് ‘അംബേദ്‌കര്‍ യാത്ര’ നടത്തുകയും ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ നടത്തുവാനായി അംബേദ്‌കറെ വളച്ചൊടിക്കുകയും ചെയ്തത് 2002-ലാണ് 2. അടുത്തകാലത്തായി ആര്‍.എസ്.എസ്., ബി.ജെ.പി., എ.ബി.വി.പി. തുടങ്ങിയ സംഘപരിവാര്‍ സംഘടനകള്‍ അംബേദ്‌കര്‍ ജയന്തി രാജ്യവ്യാപകമായി ആഘോഷിച്ചു വരുന്നു.

അംബേദ്‌ക്കറെ ഒരു ഹിന്ദു നവീകരണവാദിയും മുസ്ലീം വിരുദ്ധനുമായും ചിത്രീകരിച്ചുവരുന്ന സംഘപരിവാര്‍ തലവന്‍ മോഹന്‍ ഭഗവത് ഈയിടെ അംബെദ്ക്കറെ ആര്‍.എസ്.എസ്. സ്ഥാപകന്‍ ഹെഡ്ഗെവാറിനോടു താരതമ്യം ചെയ്യുകയുണ്ടായി.

മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം, അംബേദ്‌കറിനെ കാവിവല്‍ക്കരിക്കുവാന്‍ ബി.ജെ.പി. കോടികള്‍ മുടക്കുകയാണ്. കഴിഞ്ഞ നവംബറില്‍, അംബേദ്‌കര്‍ ലണ്ടനില്‍ താമസിച്ച സ്ഥലത്ത് അംബേദ്‌കര്‍ മെമ്മോറിയല്‍ ഉദ്ഘാടനം ചെയ്തത് നരേന്ദ്ര മോഡിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്സും ചേര്‍ന്നാണ്. ന്യൂ ഡല്‍ഹിയില്‍ അംബേദ്‌കര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിന് തറക്കല്ലിട്ട അമ്പത്താറിഞ്ചുകാരന്‍, അംബേദ്ക്കറെ തന്റെ ഗുരുവായി പ്രഖ്യാപിക്കുകവരെ ചെയ്തു. അംബേദ്‌കര്‍ ജീവിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം തന്നെ സ്മാരകമന്ദിരങ്ങള്‍ കെട്ടിപ്പടുക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ ബി.ജെ.പി. ആര്‍ക്കെതിരെയാണോ, എന്തിനെതിരെയാണോ അംബേദ്‌കര്‍ തന്റെ ജീവിതകാലം മുഴുവന്‍ പോരാടിയത്; അവര്‍ തങ്ങളുടെ രാഷ്ട്രീയലാഭങ്ങള്‍ക്കായി അദ്ദേഹത്തെ കയ്യടക്കുവാന്‍ നിരന്തരം ശ്രമിക്കുന്നു.

സംഘപരിവാറിന്റെ ഈ അംബേദ്‌കര്‍ സ്നേഹം ചരിത്രപരവും രാഷ്ട്രീയപരവുമായി തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. പ്രത്യയശാസ്ത്രത്തിലും പ്രയോഗത്തിലും എക്കാലത്തും ദളിത്‌-വിരുദ്ധത അവിഭാജ്യഘടകമായിരുന്ന, ശ്രേണീവല്‍കൃത അസമത്വം എന്ന് അംബേദ്ക്കര്‍ വിശേഷിപ്പിച്ച ജാതിവ്യവസ്ഥയുടെയും ബ്രാഹ്മണ്യത്തിന്റെയും സംരക്ഷകരായ സംഘപരിവാറിന്റെ ഈ കപടസ്നേഹം, ദീര്‍ഘ കാലത്ത് അപകടകരമായ രാഷ്ട്രീയ-സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതാണ്. പ്രാദേശിക പാര്‍ട്ടികളുടെ വരവോടെ, 'കോണ്‍ഗ്രസ്‌ സിസ്റ്റം’ എന്ന് രജനി കോത്താരി വിശേഷിപ്പിച്ച, ഏക പാര്‍ടി വ്യവസ്ഥ ബഹുപാര്‍ടി വ്യവസ്ഥയ്ക്ക് വഴിമാറിയതും, മണ്ഡലാനന്തര രാഷ്ട്രീയമാറ്റങ്ങളുടെ ഫലമായി സംഘടിതവും നിര്‍ണായകവുമായ വോട്ടു ബാങ്കായി ദളിത്‌-ബഹുജനങ്ങള്‍ മാറിയതോടെയുമാണ് ബി.ജെ.പി. തങ്ങളുടെ അംബേദ്‌കര്‍ അവകാശവാദങ്ങള്‍ ആരംഭിക്കുന്നത്. അതിനോടകം തന്നെ ദളിത്‌-ബഹുജന്‍ വിഭാഗങ്ങളില്‍ ദൈവതുല്യനായി കഴിഞ്ഞ അംബേദ്കറുടെ വിഗ്രഹാരാധന നടത്തുന്നതിലൂടെ സഹജമായ ദളിത്‌-വിരുദ്ധത നിലനിര്‍ത്തികൊണ്ടുതന്നെ ദളിത്‌-ബഹുജന്‍ വോട്ടുകള്‍ ലക്ഷ്യം വയ്ക്കുവാന്‍ ബി.ജെ.പി.ക്ക് കഴിഞ്ഞിട്ടുണ്ട്. സമാനമായ ദൗത്യം തദ്ദേശീയ തലങ്ങളില്‍ ബി.ജെ.പി. വിജയകരമായി നടപ്പിലാക്കിയതായി സാമൂഹ്യ ശാസ്ത്രജ്ഞനായ ബദ്രി നാരായണ്‍ നിരീക്ഷിക്കുന്നുണ്ട്. 1970-കളില്‍ ബീഹാറിലെ ദുസാധ് എന്ന ദളിത്‌ വിഭാഗത്തിന്റെ വീരപുരുഷന്‍ ആയിരുന്ന സാല്‍ഹെസ് എന്ന ഐത്യഹ്യവ്യക്തിയെ കാവിവല്‍ക്കരിച്ച് നടത്തിയ പ്രചാരണത്തിലൂടെ വലിയ ഭാഗം ദുസാധ് വിഭാഗക്കാരെ സംഘപരിവാര്‍ കാവിവല്‍കരിക്കുകയുണ്ടായി എന്ന് നാരായണ്‍ ചൂണ്ടിക്കാട്ടുന്നു 3.

ഇത്തരത്തില്‍ അംബേദ്‌കറെ ആദരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടു കടുത്ത അസഹിഷ്ണുത നിലനിര്‍ത്തിയും അദ്ദേഹം പ്രതിനിധാനം ചെയ്ത ജനവിഭാഗത്തെ വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് സംഘപരിവാര്‍ സ്വീകരിച്ചു പോരുന്നത്. സംഘപരിവാറിന്റെ അംബേദ്‌കര്‍/ദളിത്‌ വിരുദ്ധത ഏറ്റവും പ്രകടമായി തന്നെ നിലനില്ക്കുന്നത് ഹിന്ദുത്വത്തിന്റെ ബൗദ്ധിക ധാരയിലാണ്. ഗോള്‍വാള്‍ക്കര്‍ തൊട്ട് അരുണ്‍ ഷൂരി വരെയുള്ളവര്‍ തങ്ങളുടെ ദളിത്‌/അംബേദ്‌കര്‍ വിരുദ്ധത ഒളിഞ്ഞും തെളിഞ്ഞും വെളിപ്പെടുത്തിയവരാണ്.

ഇത്തരത്തിലുള്ള വ്യാജ ചരിത്ര നിര്‍മ്മാണം നടത്തി ദളിത്‌ ചരിത്രത്തെ കാവിയുടുപ്പിക്കാന്‍ ശ്രമിക്കുമ്പോഴും ദളിത്‌ വിഭാഗങ്ങള്‍ക്ക് നേരെ സംഘടിതവും നിര്‍ദ്ദയവുമായ ആക്രമണങ്ങള്‍ സംഘപരിവാര്‍ നടത്തിവരുന്നുണ്ട്. 1997-ലെ രമാഭായി കൂട്ടക്കൊലയും അതിനെതുടര്‍ന്ന് മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും തെലങ്കാനയിലും അംബേദ്‌കര്‍ പ്രതിമകള്‍ നശിപ്പിച്ചും അനേകം ദളിതരെ കൊന്നൊടുക്കിയും സംഘപരിവാര്‍ അംബേദ്‌കര്‍ രാഷ്ട്രീയത്തോടുള്ള വെറുപ്പും അസഹിഷ്ണുതയും ദൃശ്യമാക്കിപോന്നു. ഖത്താനി തോല, ഹിബാസ്പുര്‍, ലക്ഷ്മണ്‍പൂര്‍-ബാത്തെ, ശങ്കര്‍ബീഗ, മിയാന്‍പൂര്‍ എന്നിവിടങ്ങളിലായി ആസൂത്രിതവും സംഘടിതവുമായ ആക്രമണങ്ങളിലൂടെ ഇരുന്നൂറിലധികം ദളിതരെ കൊന്നൊടുക്കിയ രണ്‍വീര്‍ സേന എന്ന തീവ്രവാദി സംഘടനയുമായി ബി.ജെ.പി. നേതാക്കളായ മുരളീ മനോഹര്‍ ജോഷി, സി.പി താക്കൂര്‍ എന്നിവര്‍ അടുത്ത ബന്ധം പുലര്‍ത്തിയതിനുള്ള തെളിവുകള്‍ കോബ്ര പോസ്റ്റ്‌ പുറത്തു വിട്ടിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടില്ല 4. ഇത്തരത്തില്‍ അംബേദ്‌കറെ ആദരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടു കടുത്ത അസഹിഷ്ണുത നിലനിര്‍ത്തിയും അദ്ദേഹം പ്രതിനിധാനം ചെയ്ത ജനവിഭാഗത്തെ വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് സംഘപരിവാര്‍ സ്വീകരിച്ചു പോരുന്നത്. സംഘപരിവാറിന്റെ അംബേദ്‌കര്‍/ദളിത്‌ വിരുദ്ധത ഏറ്റവും പ്രകടമായി തന്നെ നിലനില്ക്കുന്നത് ഹിന്ദുത്വത്തിന്റെ ബൗദ്ധിക ധാരയിലാണ്. ഗോള്‍വാള്‍ക്കര്‍ തൊട്ട് അരുണ്‍ ഷൂരി വരെയുള്ളവര്‍ തങ്ങളുടെ ദളിത്‌/അംബേദ്‌കര്‍ വിരുദ്ധത ഒളിഞ്ഞും തെളിഞ്ഞും വെളിപ്പെടുത്തിയവരാണ്.

ഇന്ത്യന്‍ സാമൂഹികക്രമത്തിന്റെ ചാലകശക്തിയായി ജാതി വ്യവസ്ഥ നിലനില്‍ക്കേണ്ടതിന്റെ ആവശ്യത്തെപറ്റി ഗോള്‍വാള്‍ക്കര്‍ തന്റെ "വിചാരധാര"യില്‍ വ്യക്തമായി പറയുന്നുണ്ട്. അരുണ്‍ ഷൂരിയാകട്ടെ തന്റെ അംബേദ്‌കര്‍ ഫോബിയ, "Worshipping False Gods"എന്ന പേരില്‍ ഒരു പുസ്തകം തന്നെയായി രൂപപ്പെടുത്തി. പ്രസ്തുത പുസ്തകത്തില്‍, ഷൂരി അംബേദ്കറിനെ വിശേഷിപ്പിക്കുന്നത് ബ്രിട്ടീഷ് ചാരന്‍, അധികാരക്കൊതിയന്‍, അവസരവാദി, രാജ്യദ്രോഹി എന്നൊക്കെയാണ് 5. യാതൊരു വിശകലന-വസ്തുത അടിത്തറയുമില്ലാത്ത പുസ്തകം, കേവലമായ അംബേദ്‌കര്‍/ദളിത്‌ വിരുദ്ധത ആന്തരികവല്‍ക്കരിച്ച സംഘപരിവാര്‍ യുക്തിയുടെ ഉല്‍പ്പന്നം മാത്രമാണ്.

"... കൊളംബിയ സര്‍വകാലാശാല അംബേദ്കറിനു ഡോക്ട്ടറേറ്റ് നല്‍കിയതില്‍ ആശ്ചര്യം പ്രകടിപ്പിച്ച ബാലഗംഗാധര, ഇന്ത്യയിലെ ജാതിവ്യവസ്ഥ ബ്രിട്ടീഷ് മിഷനറിമാര്‍ കാരണമാണ് രൂപപ്പെട്ടതെന്നും വാദിക്കുകയുണ്ടായി"
ചിത്രത്തിന് കടപ്പാട്:കൊളംബിയ സര്‍വകലാശാല

സംഘപരിവാര്‍ ബുദ്ധിജീവികളുടെ അംബേദ്‌കര്‍/ദളിത്‌ വിരുദ്ധതയുടെ ഏറ്റവും പുതിയതും പരിഭ്രമിപ്പിക്കുന്നതുമായ ഉദാഹരണം വരുന്നത് ബെല്‍ജിയത്തിലെ ഘെന്റ് സര്‍വ്വകലാശാലയിലെ അധ്യാപകനും ഹിന്ദുത്വ-സഹയാത്രികനുമായ എസ്.എന്‍. ബാലഗംഗാധരയില്‍ നിന്നുമാണ്. അക്കാദമിക് മര്യാദകളുടെ സര്‍വ്വസീമകളും ലംഘിച്ചു കൊണ്ട് അന്ധമായ ദളിത്‌/അംബേദ്‌കര്‍ വിരോധം ബാലഗംഗാധര പ്രകടമാക്കിയതാകട്ടെ, ദളിത്‌ രാഷ്ട്രീയത്തിന് ശക്തമായ വേരോട്ടമുള്ള ഹൈദരാബാദിലെ ഇ.എഫ്.എല്‍. സര്‍വകലാശാലയില്‍ നടന്ന ഒരു കോണ്‍ഫറന്‍സ്സില്‍ വച്ചും. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായ ആനന്ദ് തെല്‍തുംടെ, Economic and Political Weekly-യില്‍ "Brahmanical Arrogance"എന്ന പേരിലെഴുതിയ ലേഖനമാണ് ബാലഗംഗാധരയുടെ ബ്രാഹ്മണ്യ ധാര്‍ഷ്ട്യത്തെയും ദളിത്‌ വിരുദ്ധതെയും പ്രശ്നവല്‍ക്കരിച്ചത് 6. ദറീദയെ പറ്റി സംസാരിക്കാനെത്തിയ ബാലഗംഗാധര, തന്റെ പ്രഭാഷണത്തില്‍ അംബേദ്കറെ വിശേഷിപ്പിച്ചത് "കിറുക്കനായ വിഡ്ഢി"എന്നാണ്. കൂടാതെ കൊളംബിയ സര്‍വകാലാശാല അംബേദ്കറിനു ഡോക്ട്ടറേറ്റ് നല്‍കിയതില്‍ ആശ്ചര്യം പ്രകടിപ്പിച്ച ബാലഗംഗാധര, ഇന്ത്യയിലെ ജാതിവ്യവസ്ഥ ബ്രിട്ടീഷ് മിഷനറിമാര്‍ കാരണമാണ് രൂപപ്പെട്ടതെന്നും വാദിക്കുകയുണ്ടായി. ജാതി സംവരണത്തിലൂടെ പ്രവേശനം നേടി വരുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും കഴിവുകെട്ടവരാണെന്ന സംവരണ-വിരുദ്ധ യുക്തി പ്രയോഗിക്കാനും ബാലഗംഗാധര മറന്നില്ല. തന്റെ വിവാദ പരാമര്‍ശങ്ങളുടെ പ്രതിരോധത്തിനെന്ന വണ്ണം ഡെയിലി ഓ എന്ന ഓണ്‍ലൈന്‍ മാസികയില്‍ ബാലഗംഗാധര എഴുതിയ ലേഖനത്തിലാകട്ടെ ഇന്ത്യയിലെ വളര്‍ന്നു വരുന്ന അസഹിഷ്ണുതയുടെ കാരണക്കാര്‍ അംബേദ്കറിന്റെ പിന്തുടര്‍ച്ചക്കാരാണെന്ന് ആരോപിക്കുന്നു 7. കല്‍ബുര്‍ഗിയുടെ കൊലപാതകം, അദ്ദേഹത്തിന്റെ തന്നെ അസഹിഷ്ണുത ക്ഷണിച്ചു വരുത്തിയതാണെന്നു വാദിക്കുന്ന ബാലഗംഗാധര ദാദ്രിയില്‍ അക്ലഖ് വധിക്കപെട്ടത്‌ പശുവിനെ മോഷ്ടിച്ചതുകൊണ്ടാണെന്ന തരത്തിലുള്ള, ഏതു തൊഗാഡിയമാരെയും നാണിപ്പിക്കുന്ന തരത്തിലുള്ള ഗീബല്‍സിയന്‍ വാദങ്ങളും ഉന്നയിക്കുന്നുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമാത്തിലെയും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെയും ഒട്ടേറെ വകുപ്പുകള്‍ പ്രകാരം ശിക്ഷായോഗ്യമായ പ്രസ്താവനകളാണ് ബാലഗംഗാധര നടത്തിയതെന്ന് തെല്‍തുംടെ നിരീക്ഷിക്കുന്നു. ബാലഗംഗാധരയുടെ പരാമര്‍ശങ്ങള്‍ കേവല വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമായി കാണരുത്. അദ്ദേഹം ബൗദ്ധിക തലത്തില്‍ പ്രതിനിധാനം ചെയ്യുന്ന, അപര-വിദ്വേഷത്തിലും വെറുപ്പിലും അസഹിഷ്ണുതയിലും അധിസ്ഥിതമായ ഹിന്ദുത്വ എന്ന തീവ്രവാദ ഫാഷിസ്റ്റ്‌ പ്രത്യശാസ്ത്രത്തിന്റെ വിചാരങ്ങളാണ് അവ. ഇത്തരത്തില്‍ ഒരേ സമയം അവകാശവാദവും അസഹിഷ്ണുതയും കലര്‍ന്ന, പരസ്പര-വിരുദ്ധമായ സമീപനമാണ് സംഘപരിവാര്‍ അംബേദ്കറിനു നേര്‍ക്ക് സ്വീകരിച്ചിട്ടുള്ളത്.

സംഘപരിവാറിന്റെ ദളിത്‌ വിരുദ്ധതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രോഹിത് വെമുലയുടെ മരണം. ഈ ഒരു പശ്ചാത്തലത്തില്‍ രോഹിത് വെമുലയുടെ കൊലപാതകത്തെ മനസ്സിലാക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും. സംഘപരിവാറാല്‍ ഭയക്കപ്പെട്ടവനും വെറുക്കപ്പെട്ടവനുമായി രോഹിത് വെമുല മാറിയതിനു വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. ഒന്നാമതായി കോളേജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച, വ്യാജ സര്‍ട്ടിഫിക്കറ്റ് വഴി ബിരുദം "കരസ്ഥമാക്കിയ"ഒരു വ്യക്തി കേന്ദ്രമന്ത്രിസഭയില്‍ വിദ്യാഭ്യാസവകുപ്പ് ഭരിക്കുന്ന സമയത്ത്, രോഹിത് ഉന്നതവിജയത്തോടെ ഗവേഷണതലത്തില്‍ എത്തുകയും ബ്രാഹ്മണ്യകുത്തകയായ ജ്ഞാനവ്യവസ്ഥയെ നിരന്തരം വെല്ലുവിളിക്കുകയും ചെയ്തു. കൂടാതെ, അംബേദ്‌കര്‍ രാഷ്ട്രീയം ഉയര്‍ത്തിപിടിക്കുകയും അതിനെ അടിസ്ഥാനമാക്കി സംഘടിക്കുകയും കാവി രാഷ്ട്രീയത്തെ നിരന്തരം ചോദ്യം ചെയ്യുകയും ചെയ്തു. സംഘപരിവാറിന്റെ കേന്ദ്രമന്ത്രിമാര്‍ നേരിട്ട് ഇടപെട്ടാണ് രോഹിത് വെമുലയുടെ മരണത്തിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചത് എന്നാലോചിക്കുമ്പോഴാണ് രോഹിത്തിന്റെ രാഷ്ട്രീയത്തെയും പ്രവര്‍ത്തനത്തെയും അവര്‍ എത്രത്തോളം ഭയപ്പെട്ടിരുന്നു എന്ന് വ്യക്തമാകുക.

കഴിഞ്ഞ ആറു വര്‍ഷങ്ങളായി ഹൈദരാബാദ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ സംഘപരിവാറിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി. നിലം തൊട്ടിട്ടില്ല. രോഹിത് പ്രവര്‍ത്തിച്ചിരുന്ന സംഘടനകളായിരുന്ന എസ്.എഫ്.ഐയും എ.എസ്.എയും 2010-ല്‍ തെരഞ്ഞെടുപ്പുസഖ്യം ഉണ്ടാക്കിയത് തൊട്ട് സംഘപരിവാര്‍ വര്‍ഗീയതെക്കെതിരെ ശക്തമായ പ്രതിരോധം ഹൈദരാബാദ് സര്‍വകലാശാലയില്‍ നിലനിന്നുവന്നിരുന്നു.

കഴിഞ്ഞ ആറു വര്‍ഷങ്ങളായി ഹൈദരാബാദ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ സംഘപരിവാറിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി. നിലം തൊട്ടിട്ടില്ല. രോഹിത് പ്രവര്‍ത്തിച്ചിരുന്ന സംഘടനകളായിരുന്ന എസ്.എഫ്.ഐയും എ.എസ്.എയും 2010-ല്‍ തെരഞ്ഞെടുപ്പുസഖ്യം ഉണ്ടാക്കിയത് തൊട്ട് സംഘപരിവാര്‍ വര്‍ഗീയതെക്കെതിരെ ശക്തമായ പ്രതിരോധം ഹൈദരാബാദ് സര്‍വകലാശാലയില്‍ നിലനിന്നുവന്നിരുന്നു. മോഡി സര്‍ക്കാരിന്റെ ന്യൂനപക്ഷ-ദളിത്‌-ആദിവാസി-തൊഴിലാളി-വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍ തുടര്‍ച്ചയായി അരങ്ങേറി. ബീഫ് നിരോധനത്തിനെതിരെയും നോണ്‍-നെറ്റ് ഫെല്ലോഷിപ്പ് വീണ്ടെടുക്കുവാനും വധശിക്ഷക്കെതിരെയും എ.ബി.വി.പി. ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി. ഈ പ്രതിഷേധങ്ങളിലെല്ലാം രോഹിത്തും മറ്റു എ.എസ്.എ പ്രവര്‍ത്തകരും സജീവ സാന്നിദ്ധ്യമായിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതികാരമെന്നവണ്ണമാണ് സംഘപരിവാറും സര്‍വകലാശാലയിലെ അഡ്മിനിസ്ട്രേഷനും ചേര്‍ന്ന് രോഹിത് അടക്കമുള്ള ദളിത്‌ ഗവേഷകരുടെ മേല്‍ സാമൂഹ്യ ബഹിഷ്കരണം ഏര്‍പ്പെടുത്തിയത്. അങ്ങനെ സംഘപരിവാറിന്റെ വെറുപ്പും ഭയവും ചേര്‍ന്ന പ്രതികാരമാണ് രോഹിത്തിനെ കൊലപ്പെടുത്തിയത്.

രോഹിത്തിന്റെ മരണ ശേഷവും സംഘപരിവാര്‍ തങ്ങളുടെ ദളിത് ഫോബിയ തുറന്നുകാട്ടുകയാണ്. രോഹിത്തിന്റെ മരണത്തിനു ആറു ദിവസം ശേഷം മാത്രം പ്രതികരിച്ച പ്രധാനമന്ത്രി "ഭാരതമാതാവിനു ഒരു മകനെ കൂടി നഷ്ടമായി"എന്ന പ്രസ്താവനയിലൊതുക്കുകയായിരുന്നു തന്റെ പ്രതികരണം. കൈകളില്‍ പുരണ്ടിരിക്കുന്ന രക്തം കഴുകിക്കളയുവാന്‍ മുതലക്കണ്ണീര്‍ പൊഴിക്കുക കൂടി ചെയ്തു നരേന്ദ്രമോഡി. സ്മൃതി ഇറാനിയും സുഷമാ സ്വരാജും രോഹിത്തിന്റെ ദളിത്‌ സ്വത്വത്തെ തന്നെ നിഷേധിക്കുവാന്‍ ശ്രമിച്ചു. രാജ്യമെമ്പാടും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയ വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുകയും രാജ്യദ്രോഹകുറ്റമടക്കം ചാര്‍ത്തുകയും ചെയ്തു സംഘപരിവാറിന്റെ പോലിസ്. കാലാകാലങ്ങളായി ദളിത്‌ വിഭാഗങ്ങളോട് സംഘപരിവാര്‍ പുലര്‍ത്തിപ്പോന്ന അസഹിഷ്ണുതയുടെയും അവകാശവാദത്തിന്റെയും രാഷ്ട്രീയം തന്നെയാണ് രോഹിത്തിന്റെയും കൊലപാതകത്തിലേക്ക് നയിച്ചത്.

കൈകളില്‍ പുരണ്ടിരിക്കുന്ന രക്തം കഴുകിക്കളയുവാന്‍ മുതലക്കണ്ണീര്‍ പൊഴിക്കുക കൂടി ചെയ്തു നരേന്ദ്രമോഡി. സ്മൃതി ഇറാനിയും സുഷമാ സ്വരാജും രോഹിത്തിന്റെ ദളിത്‌ സ്വത്വത്തെ തന്നെ നിഷേധിക്കുവാന്‍ ശ്രമിച്ചു. രാജ്യമെമ്പാടും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയ വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുകയും രാജ്യദ്രോഹകുറ്റമടക്കം ചാര്‍ത്തുകയും ചെയ്തു സംഘപരിവാറിന്റെ പോലിസ്.

യുക്തിവല്‍ക്കരണത്തിലൂടെയും സാംസ്കാരിക-സാഹോദര്യ ബോധത്തിലൂടെയും മതനിരപേക്ഷതയിലൂടെയും ജാതി ഉന്മൂലനം എന്ന ലക്ഷ്യം തത്ത്വമായി പ്രവര്‍ത്തിച്ച, ബ്രഹ്മണ്യത്തിലൂന്നി നില്‍ക്കുന്ന ഹിന്ദുത്വത്തെ ശക്തമായി വെല്ലുവിളിച്ച അംബേദ്‌കറോടും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടുമുള്ള തങ്ങളുടെ ഫോബിയ, അംബേദ്കറിന്റെ പ്രതിമകളും സ്മാരകബിംബങ്ങളും നിര്‍മ്മിച്ച് പ്രീണനത്തില്‍ പൊതിഞ്ഞ് അധികാരത്തില്‍ തുടരുവാനും അതു വഴി ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യം നിറവേറ്റാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്.

ആനന്ദ് തെല്‍തുംടെ നിരീക്ഷിച്ചതുപോലെ, ഓരോതവണയും ബി.ജെ.പി. അംബേദ്‌കര്‍ സ്മാരകങ്ങള്‍ കെട്ടിപ്പൊക്കുമ്പൊഴും, അദ്ദേഹത്തിന്റെ ആശയങ്ങളെയാണ് കുഴിച്ചുമൂടുവാന്‍ ശ്രമിക്കുന്നത്. ഒരേ സമയം ദളിതരെ കൊന്നൊടുക്കുവാനും, നമ്പൂതിരി മുതല്‍ നായാടി വരെയുള്ളവരുടെ ഐക്യത്തെ കുറിച്ച് സംസാരിക്കുവാനും, രോഹിത്തിനെ ദേശവിരുദ്ധനും അംബേദ്കറെ ദേശീയഗുരുവുമാക്കി ചിത്രീകരിക്കുവാനും സംഘപരിവാറിനു കഴിയുന്നത്, തുടക്കത്തില്‍ സൂചിപ്പിച്ച ചരിത്രത്തിന്റെ ദുരുപയോഗം മൂലമാണ്. അതുകൊണ്ട് തന്നെ സംഘപരിവാറിനെ പ്രത്യയശാസ്ത്രപരമായി എതിര്‍ക്കുവാന്‍ നമ്മുടെ ചരിത്രസത്യങ്ങളേയും ചരിത്ര വ്യക്തിത്വങ്ങളെയും മുറുകെ പിടിക്കേണ്ടതുണ്ട്, വീണ്ടെടുക്കേണ്ടതുണ്ട്.

ഹിംസയുടെയും അവകാശധ്വംസനങ്ങളുടെയും അപകര്‍ഷതയുടെയും ചരിത്രത്തെ ദളിതന്റെ ഓര്‍മകളില്‍ നിന്നും മായ്ച് മോചനത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും ബദല്‍ ചരിത്രം നിര്‍മ്മിക്കുകയാണ് ബാബാസഹെബ് അംബേദ്‌കര്‍ ചെയ്തതെന്ന് പ്രമുഖ ദളിത്‌ ദാര്‍ശനികനായ ഡോ. ഡി.ആര്‍ നാഗരാജ് എഴുതിയിട്ടുണ്ട് 8. അത്തരത്തില്‍ രോഹിത്തിന്റെ കൊലപാതകത്തിനെതിരായി ഉയര്‍ന്ന പ്രതിരോധക്കൂട്ടായ്മയെ നിലനിര്‍ത്തികൊണ്ട്, ചരിത്രസത്യങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് വേണം സംഘപരിവാറിന്റെ അസഹിഷ്ണുതയെയും അവകാശവാദങ്ങളെയും തകര്‍ത്തെറിയാനും ഹിന്ദു രാഷ്ട്രമെന്ന സംഘപരിവാര്‍ സ്വപ്നത്തെ കുഴിച്ചുമൂടാനും നാം തയ്യാറാകേണ്ടത്.


  1. Romila Thapar, "Ancient Indian Social History", Orient Blackswan, 1978. 

  2. "Implementing Hindutva, the Katiyar way", J.P. Shukla, The Hindu, 2002. 

  3. Badri Narayan, "Fascinating Hindutva; Saffron Politics and Dalit Mobilisation", SAGE Publications, 2009. 

  4. "Operation Black Rain: Revisiting the Killings of Dalits of Bihar and the Confessions of the Killers", Cobrapost, 2015. 

  5. Arun Shourie, "Worshipping False God", ASA Publications, 1997. 

  6. Anand Teltumbde, "Brahmanical Arrogance", Economic and Political Weekly, 51(2), 2016. (from Countercurrents

  7. S. N. Balagangadhara, "Which Intolerance is Growing in India?", DAILY O, 2015. 

  8. D R Nagaraj, "The Flaming Feet and Other Essays: The Dalit Movement in India", Permanent Black, 2011. 

അടിമവേല പുനരവതരിക്കുമ്പോൾ

$
0
0

പ്രവര്‍ത്തനം ആരംഭിച്ചിട്ട് അഞ്ച് വര്‍ഷമാകാത്തതും 25 കോടിയിലധികം വാര്‍ഷിക വരുമാനമില്ലാത്തതുമായ രജിസ്റ്റേഡ് സ്റ്റാര്‍ടപ്പ് കമ്പനികളെ സഹായിക്കുവാനും പ്രോല്‍സാഹിപ്പിക്കുവാനുമെന്ന പേരില്‍ ഒമ്പത് അടിസ്ഥാന തൊഴില്‍ നിയമങ്ങളില്‍ നിന്ന് അത്തരം സ്റ്റാര്‍ടപ്പ് കമ്പനികളെ ഒഴിവാക്കിയ, ലജ്ജാരഹിതവും തൊഴിലാളിവിരുദ്ധവുമായ, പ്രധാനമന്ത്രിയുടെ നടപടിയെ CITU (Centre of Indian Trade Unions) അപലപിക്കുന്നു.

ഗവണ്‍മെന്റ് ഓഫ് ഇന്ത്യക്ക് വേണ്ടി ലേബർ സെക്രട്ടറി EPF (Employees' Provident Fund), ESI (Employees' State Insurance) തുടങ്ങിയ സ്ഥാപനങ്ങളിലെ അധികാരികള്‍ക്ക് 2016 ജനുവരി 12ന് അയച്ച കത്തിൽ (no. Z-13025/39/2015-LR-Cell) അതാത് മേഖലകളില്‍ ഉടനടി നടപടികള്‍ സ്വീകരിക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

25 കോടിയിലധികം വാർഷിക വരുമാനമില്ലാത്ത, തുടങ്ങിയിട്ട് അഞ്ച് വർഷത്തിൽ താഴെയായ റെജിസ്റ്റേഡോ ഇൻകോർപ്പറേറ്റഡോ ആയ സ്ഥാപനങ്ങൾ എന്നാണ് സ്റ്റാർട്ടപ്പ് കമ്പനികളുടെ നിർവചനം. ലേബർ സെക്രട്ടറിയുടെ വിജ്ഞാപനം അനുസരിച്ച് ഇത്തരം

വൻഇളവുകളോടൊപ്പം തന്നെ, സാമൂഹ്യ സുരക്ഷയും തൊഴിലാളി ക്ഷേമത്തെയും സംബന്ധിച്ച എല്ലാ അടിസ്ഥാന നിയമങ്ങളിൽ നിന്നും സ്റ്റാർട്ടപ്പ് കമ്പനികൾക്ക് ഇളവ് നല്കും. തന്മൂലം ഈ കമ്പനികളിൽ ജോലി ചെയ്യുന്നവർ ഫലത്തിൽ അടിമവേല ചെയ്യാൻ നിർബന്ധിതരാകും.

സ്ഥാപനങ്ങൾക്ക് ഒൻപത് അടിസ്ഥാന തൊഴിൽ നിയമങ്ങളിൽ നിന്ന് ഇളവ് നല്കിയിരിക്കുന്നു; Industrial Disputes Act 1947, Trade Unions Act 1926, Building & Other Construction Workers Act 1996, Industrial Employment (Standing Order) Act 1946, Inter-State Migrant Workmen Act 1979, Payment of Gratuity Act 1972, Contract Labour (Regulation & Abolition) Act 1970, the EPF Act 1952 and ESI Act 1948 എന്നിവയാണാ നിയമങ്ങൾ. ഈ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തേക്കെങ്കിലും യാതൊരു വിധ പരിശോധനകളും ഈ നിയമങ്ങൾ നടപ്പിലാക്കേണ്ട അധികാരികളിൽ നിന്ന് ഉണ്ടാവില്ലെന്നും തൊഴിലുടമയ്ക്ക് സ്വതന്ത്രമായി നിയമലംഘനങ്ങൾ നടത്താനാവുമെന്നുമാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.

തുടങ്ങിയിട്ട് അഞ്ച് വർഷമായ റജിസ്റ്റേഡ് കമ്പനികളുൾപ്പടെയുള്ള സ്റ്റാർട്ടപ്പ് കമ്പനികളെ, EPF Act ഉൾപ്പടെയുള്ളവ നടപ്പാകുന്നുണ്ടോ എന്നുള്ള പരിശോധനയിൽ നിന്നൊഴിവാക്കുവാൻ EPFO തുടങ്ങിയ കേന്ദ്രസർക്കാർ ഏജൻസികൾ തങ്ങളുടെ പ്രദേശിക കാര്യാലയങ്ങൾക്ക് തിടുക്കപ്പെട്ട് നിർദ്ദേശം കൊടുത്ത് കഴിഞ്ഞു.

മൂന്ന് വർഷങ്ങൾ നീളുന്ന നികുതി ഒഴിവാക്കൽ കാരണവും നികുതി ഉദ്യോഗസ്ഥരുടെ പരിശോധന ഉണ്ടാവില്ല എന്നത് കൊണ്ടും, ആഭ്യന്തര-അന്താരാഷ്‌ട്ര കോർപ്പറേറ്റ് ഭീമന്മാർ സ്റ്റാർട്ടപ്പ് കമ്പനികളിലേക്ക് തങ്ങളുടെ വ്യാപാരം തിരിച്ച് വിടാൻ താല്പര്യം കാണിച്ച് തുടങ്ങിയിട്ടുണ്ട്. ഈ വൻഇളവുകളോടൊപ്പം തന്നെ, സാമൂഹ്യ സുരക്ഷയും തൊഴിലാളി ക്ഷേമത്തെയും സംബന്ധിച്ച എല്ലാ അടിസ്ഥാന നിയമങ്ങളിൽ നിന്നും സ്റ്റാർട്ടപ്പ് കമ്പനികൾക്ക് ഇളവ് നല്കും. തന്മൂലം ഈ കമ്പനികളിൽ ജോലി ചെയ്യുന്നവർ ഫലത്തിൽ അടിമവേല ചെയ്യാൻ നിർബന്ധിതരാകും.


ചിത്രത്തിന് കടപ്പാട്:The Hindu

തുടങ്ങിയിട്ട് അഞ്ച് വർഷമായ റജിസ്റ്റേഡ് കമ്പനികളുൾപ്പടെയുള്ള സ്റ്റാർട്ടപ്പ് കമ്പനികളെ, EPF Act ഉൾപ്പടെയുള്ളവ നടപ്പാകുന്നുണ്ടോ എന്നുള്ള പരിശോധനയിൽ നിന്നൊഴിവാക്കുവാൻ EPFO തുടങ്ങിയ കേന്ദ്രസർക്കാർ ഏജൻസികൾ തങ്ങളുടെ പ്രദേശിക കാര്യാലയങ്ങൾക്ക് തിടുക്കപ്പെട്ട് നിർദ്ദേശം കൊടുത്ത് കഴിഞ്ഞു. ഇന്ത്യാ ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയുമെന്നാൽ, തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുകയും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ നിരോധിക്കുകയും നിർമ്മാണ തൊഴിലാളികളുടെ ക്ഷേമപദ്ധതികൾ നിർത്തലാക്കുകയും കരുതലില്ലാതെ കരാറുകൾ നൽകുകയും അടിസ്ഥാന സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളായ EPF, ESI തുടങ്ങിയവ നിർത്തലാക്കുകയും ഒക്കെയാണ്.

ഇത്തരം നിർലജ്ജമായ തൊഴിലാളിവിരുദ്ധ പദ്ധതികൾ സംശയാസ്പദവും തെറ്റിദ്ധരിപ്പിക്കുന്നതുമായ രീതികളിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതിനെ എല്ലാ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളും എതിര്‍ക്കുകയും അപലപിക്കുകയും ചെയ്യുന്നു. ഇത്തരം തൊഴിലാളിവിരുദ്ധ പദ്ധതികളെ തുറന്ന് കാട്ടാൻ എല്ലാ തൊഴിലാളികളോടും ട്രേഡ് യൂണിയനോടുകളോടും CITU ആഹ്വാനം ചെയ്യുന്നു.

തപൻ സെൻ (ജനറൽ സെക്രട്ടറി, Centre of Indian Trade Unions)


"Graduate. If not, you fellas cannot continue in SFI."

$
0
0

For over two decades I used to introduce myself, and others used to refer to me, as SFI’s Sivadasan. That is about to change from now on. 25 January 2016, the third day of the Students Federation of India’s All India Conference, is a big day in my life as an activist. Even though I had prepared a note in the morning for my farewell speech, what I ended up talking about had almost nothing to do with the prepared remarks. I had planned to talk about many things, including many dear comrades who over the years had a big role to play in turning a scrawny kid into a leader of a great movement like SFI. But the speech didn't quite turn out that way.

I fully realize how far back I’m placed when I consider my predecessors who have led this organization over the years, so much so that no comparison is even possible. A litany of deficiencies defines what I am. I could hardly use “polite” language when I interacted with people, and many have mentioned that to me during my Delhi life. It may be the case that I am not familiar with that kind of language given the conditions in which I grew up.

I became an active member of SFI while I was studying at Pala government school in Kannur district of Kerala. Kins Varghese was in charge of coordinating membership activities at that school. I have felt a personal affection for Kins who was the Peravoor area secretary, which was also reciprocated. It was us, the school kids, who came to help Kins when the goons of Congress had beaten up Kins in front of our school.

It was in eighth standard itself that comrades including me were arrested by police for participating in a strike. 1994 January was a time of RSS terror in Kannur district.

Aniyettan, the then Kannur district president of SFI, who visited our school frequently for the membership activities of the organization. Aniyettan was dark and stout. The SFI activists in our school had to constantly face the threats of RSS and Congress supporters. Aniyettan’s presence filled us with the courage to face these threats. How can I not remember the three times when Sudeeshettan, who was the joint secretary, came and talked at my school for membership activities when I was the school Unit Secretary.

My uncles would not let me participate in SFI activities. Hence, I did not reveal at home that I was actively involved with the SFI. It was my habit to prepare daily diary notes. I had safely archived all the badges I used to get from functions and also all the letters. One day, when some small maintenance works were going on at home, I left home telling that it is to a friend’s house. In truth, I had gone to an SFI Area Committee meeting in Peravoor. When I reached home after the meeting, my uncle asked me where I had been to. I replied that I was at a friend’s house. It was the same time that I finished my words, that I was treated with a sweet smack from my uncle. I did not understand what happened. It was then that my uncle pulled out some letters and notes from my old iron trunk. The first letter in the pile was a letter which said that “comrade should definitely attend today’s area committee meeting”. It is another matter that the same uncle who smacked me that day transformed to a CPIM activist six months ago in the presence of P. Jayarajan and worked as a booth agent for CPIM in the last Panchayat Election.

It was in the eighth standard itself that comrades including me were arrested by police for participating in a strike. 1994 January was a time of RSS terror in Kannur district. The year’s SFI district conference was scheduled to happen in Koothuparambu. But the police banned the conference by declaring prohibitionary orders in and around Koothuparambu. The delegates who were arriving for the conference were arrested from various points en route. I, who was a school student at the time, was arrested at 7 am from Matanoor on my way to Koothuparambu. Policemen, who got into the bus, questioned everyone who looked like a student. They wanted to know where we were headed to.

All the party comrades had warned me that I cannot continue working for SFI if I fail to clear the tenth standard. I was determined to continue working in SFI. I was not confident about the results when I reached home after my exams. But I wished to continue studying. In fact, I pleaded with my mother to allow me to continue my studies even if I fail.

I first answered that I am going to my Aunt’s house. But the policemen examined my bag and found the receipt for the SFI conference among the cloths inside. They verbally abused me and threw me into the police station. At the station, there was neither anyone who knew me nor did I know anyone. So I had no clue regarding what to do. Around 10 am I heard from others that a person who was just brought to the station under arrest was Matanoor College Chairman. Thus, I too went and sat near Thomas, the then College Chairman. Around night, P. P. Govindettan and K. K. Shailaja Teacher got us released from the police station. It was in their company that I first entered the Matanoor party office. After patting my back teacher held me tight and asked whether I was frightened ....

Many students at Pala School were children of farm labourers and other poor people. None of my friends were confident about clearing the exams. The majority of our team used to do small jobs not only on holidays but also during school days. Our annual budget was determined by the amount of money we could make by gathering cashew nuts during the school vacation. The determination to clear the tenth standard exam was a rare thing among us. All the party comrades had warned me that I cannot continue working for SFI if I fail to clear the tenth standard. I was determined to continue working in SFI. I was not confident about the results when I reached home after my exams. But I wished to continue studying. In fact, I pleaded with my mother to allow me to continue my studies even if I fail. But when the results were announced, I did pass.

I also got admission to Matanoor College. I could be active in both Balasangham and SFI there. I was greeted first by a failure in the Pre-Degree exam. I wished to continue in Matanoor college for degree studies and keep working in SFI. But some hurdles came in the way. During my pre-degree days, I had to work part-time in an automobile spare parts shop. There, at Balettan’s shop, Area Secretary K. M. Sunny used to visit regularly with the SFI membership book. I could not turn away from SFI activities for long. Finally, I left the job. Meanwhile, I cleared the pre-degree exam and joined Matanoor College. Damodarettan was the one who accompanied me as guardian during the enrollment.

"... To anyone who asks me “what is the greatest joy I ever had?”, I will answer that “It is a life spend voicing slogans of democracy and socialism.""

SFI activities took the first priority in my college days. I was sure that English would be the biggest challenge for me in completing by degree. So I tried to clear the English exam in the first year itself. Every time when we met at meetings, Govindan Master used to remind me that you folks cannot continue in SFI unless you clear your degree. I had decided that I have to get admission to Brennen College for post-graduation. But an admission to Brennen College demanded that you get a rank in the degree course. There were only six merit seats in Brennen. I started working towards that. The school education plays an important role in building one’s knowledge base. In my case, that foundation was very weak. My brotherly friend Kabir’s suggestions helped me in overcoming this weakness. The support from the SFI leaders of Kannur and Matanoor also helped me in securing the degree with the first rank. Matanoor College also gifted me a lot of good friends. Divakerettan, who always rushes in to bail me out during lawsuits in court, was one among them.

Then to Brennen college for post-graduation. This time, it was SFI Peravoor Area Secretary Subin who came as my guardian during the enrollment. Subichan still enlivens many interludes by recalling the principal’s question then as to which one among you is the guardian. Brennan College presented me with clarity to my vision and many learning experiences. M. G. Manoj, who was the College Union Chairman, was one of my close friends in Brennan. He was very worried at my limitation in the command of the English language. He always tried to teach me English, but I could hardly master it. One day at Brennan, the College Union had organized a felicitation for national fighters from Myanmar. Manoj, the College Union Chairman, was to welcome the gathering and I, who was the University Union Chairman, was to preside the function. He took me to the hostel room, and after talking to me put in a lot of effort and wrote a beautiful speech in English for me. He was adamant that I should speak in English and finally I obliged. My presidential speech started after Manoj’s welcome address. The speech was about the revolutionary politics in Kannur. Words deserted me when I started my speech. Valsan Master and Jayakumar Master were in the front row. I still remember their heads dropping in shame. A. N. Shamseer, who was behind me, had to turn back to hide his laughter. Embarrassed, I switched my speech to Malayalam. I have narrated this incident to comrades while I was inaugurating an SFI unit conference at JNU.

We could not figure out where was it colder - in Delhi or in Sikar? But one thing was evident. In both these places, there were people who had no shelter to take refuge in this freezing cold.

I remember the days of intense struggles in Kannur when I had to appear for my PhD interview with police protection; the various helps from Mohandas Master (current PSC member) and others, and the day I registered for post-doctoral research with ICSSR fellowship under Praveen Jha in JNU. The efforts to complete the course intertwined with my political activities in Delhi. Ah, the Delhi life! A time of struggles; memories of Tihar, Simla, Rajasthan, Pondichery, Pune, ... I can write no more.

After the conference, we returned from Sikar and reached Delhi at 2 am on January 26, the martyrdom day of Com. Sudheesh. We could not figure out where was it colder - in Delhi or in Sikar? But one thing was evident. In both these places, there were people who had no shelter to take refuge in this freezing cold. With Sanu and Nitish Narayanan, I took the conference report and other files to the SFI Central Committee office at 36, Canning Lane. Then I reached my room in 38, Ashok Nagar. We made tea with former JNU SFI unit president Manu Puthur to greet my younger brother Sanu, who took charge as the new president.

To anyone who asks me “what is the greatest joy I ever had?”, I will answer that “It is a life spend voicing slogans of democracy and socialism.” Dear Comrades, You made me what I am. How would I continue without you? Red salute.

Source: South Live

ഭരത് ചന്ദ്രനിൽ നിന്നും ആക്ഷൻഹീറോ ബിജുവിലേക്ക് - ഇരകൾ വില്ലന്മാരാകുന്ന കാലത്തിലേക്ക്

$
0
0
ഈ ലോകത്ത് സർവവ്യാപിയായി എന്തെങ്കിലുമൊന്നുണ്ടെങ്കിൽ അത് രാഷ്ട്രീയമാണ്. ഓരോ നിമിഷവും നിങ്ങളറിയാതെ അതു നിങ്ങളെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ നിങ്ങൾ സ്വയം തെരഞ്ഞെടുക്കുന്നതാണെങ്കിലും അല്ലെങ്കിലും, അവയോരോന്നും ഓരോ രാഷ്ട്രീയ തീരുമാനമാണ്.

ഇതൊരു സിനിമാനിരൂപണമല്ല. മറിച്ച്, ഒരു സമൂഹത്തിന്റെ രാഷ്ട്രീയത്തെ വായിച്ചെടുക്കാനുള്ള ശ്രമമാണ്. മലയാള സിനിമാ ചരിത്രത്തിലെ പോലീസ് കഥകളിൽ നിന്നും ഏറെ വ്യത്യസ്തമാണ് "ആക്ഷൻ ഹീറോ ബിജു"എന്നതാണ് സിനിമയുടെ പ്രധാന മേന്മയായി പലരും ഉയർത്തിക്കാട്ടുന്ന കാര്യം. അങ്ങനെയാണെങ്കിൽ ആ വ്യത്യസ്തത എന്താണെന്നും അത് നമുക്ക് അനുഭവവേദ്യമാക്കുന്ന രാഷ്ട്രീയമെന്താണെന്നും ഒന്ന് ആലോചിച്ചു നോക്കുന്നത് നന്നായിരിക്കും. പ്രത്യേകിച്ചും കുറച്ചു കാലമായി ആരും തിരിഞ്ഞു നോക്കാനില്ലാതിരുന്ന മലയാള പോലീസ് സിനിമാ ശാഖയിൽ പുതുതായി ഒരു ആട്ടവും അനക്കവും ബിജുഉണ്ടാക്കിയ സ്ഥിതിയ്ക്ക്.

ഈ സിനിമയിൽ ആദിമദ്ധ്യാന്ത പൊരുത്തമുള്ള ഒരു നരേറ്റീവില്ല. പകരം, ഒരു സബ് ഇൻസ്പെക്ടറുടെ തൊഴിൽ ജീവിതത്തിലെ നിരവധി എപ്പിസോഡുകൾ ചിത്രീകരിച്ചു വച്ചിരിക്കയാണ്. എന്നാൽ അവ വെറുതെ ഡോക്കുമെന്റ് ചെയ്തിരിക്കുകയല്ല സംവിധായകൻ. മറിച്ച് തന്റെ വീക്ഷണകോണിലൂടെ അവയെ വിലയിരുത്തി, വ്യാഖ്യാനിച്ച്, നായകൻറെ കൃത്യനിർവഹണത്തിന്റെ സാമൂഹിക പ്രസക്തി എന്താണെന്ന തന്റെ തന്നെ കാഴ്ചപ്പാടുകൾ ആസ്വാദകനിലേയ്ക്ക് പകർന്നിരിക്കുകയാണ് ഇദ്ദേഹം.

ബിജുവിന്റെ റിയലിസ്റ്റിക് ഹീറോയിസം

പിന്തിരിപ്പൻ കൾച്ചറൽ സ്റ്റീരിയോടൈപ്പുകൾ ഈ സിനിമയിൽ അസഹനീയമാം വിധം ഉപയോഗിക്കപ്പെട്ടു എന്നുള്ള വിമർശനം ഇതിനോടകം പലരും ഉന്നയിച്ചു കഴിഞ്ഞിട്ടുണ്ട്. അത്തരം സ്വാധീനങ്ങൾ ഒരു വാണിജ്യ സിനിമക്കകത്ത് കടന്നുവരുന്നത് സ്വാഭാവികമാണെങ്കിലും, ദുർഗ്രഹമായ അവയുടെ സാന്നിദ്ധ്യങ്ങൾക്കപ്പുറം അവയെ ശക്തമായി ന്യായീകരിക്കുന്നു എന്നിടത്താണ് ബിജുവിന്റെ രാഷ്ട്രീയം വ്യത്യസ്തമാകുന്നത്.

പ്രധാനമായും രണ്ടു മൂന്നു പ്രശ്നങ്ങളാണ് എനിക്ക് ഇതിൽ ചൂണ്ടിക്കാണിക്കാനുള്ളത്. അധികാര കേന്ദ്രങ്ങളോട് സാധാരണക്കാരനുളള അമർഷവും അസംതൃപ്തിയും ഏറ്റെടുത്തുകൊണ്ട്, ഒരു തരത്തിൽ നോക്കിയാൽ അവന്റെ തന്നെ പ്രതിരൂപമായി നിന്നുകൊണ്ട്, അവന്റെ സ്വപ്നങ്ങളിൽ മാത്രം സാധ്യമായ ആക്ഷനുകളിലൂടെ അവനെ ത്രസിപ്പിക്കുകയും ചാരിതാര്‍ത്ഥ്യം സമ്മാനിക്കുകയും ആയിരുന്നു ഭരത് ചന്ദ്രനും ഇൻസ്പെക്ടർ ബൽറാമും പോലുള്ള നായകൻമാർ ചെയ്തു കൊണ്ടിരുന്നിരുന്നത്. എന്നാൽ രാഷ്ട്രീയക്കാരെ ഉള്ളം കയ്യിലമ്മാനമാടുന്ന കോർപ്പറേറ്റ്-അധോലോക വില്ലന്മാരോട് നേർക്കുനേർ മുട്ടിയിരുന്ന ആ പോലീസ് വേഷങ്ങളിൽ നിന്നും വ്യത്യസ്തമായി, ആക്ഷൻ ഹീറോ ബിജുപടവെട്ടുന്നത് മുച്ചീട്ട് കളിക്കാരോടും ലോക്കൽ റൗഡിമാരോടും, നാലണയിൽ കൂടുതൽ കക്കാൻ ശേഷിയില്ലാത്ത കള്ളന്മാരോടും, പോക്കറ്റിലൊരു പൊതി കഞ്ചാവ് തിരുകുന്ന മീശ മുളയ്ക്കാത്ത പയ്യൻമാരോടും ഒക്കെയാണ്. ഇതുവരെ നാം കണ്ടു ശീലിച്ച മലയാളം പോലീസ് സിനിമകളിലെ (അവ എത്രമേൽ അസംഭവ്യമോ അയഥാർത്ഥമോ ആയവയായിരുന്നെങ്കിലും) പ്രതിനായകൻമാർ സമ്പന്നരും ശക്തരും അധികാരം കൈയാളുന്നവരുമായിരുന്നു. എന്നാൽ ബിജുവിലേക്കെത്തുമ്പോൾ ആ അധികാര ശക്തികളുടെ ചൂഷണം ഏറ്റവും കൂടിയ തോതിൽ നേരിടേണ്ടി വരുന്ന ഏറ്റവും താഴേക്കിടയിലുള്ള മനുഷ്യരാണ് ആന്റീഹീറോസായി മാറുന്നത്. ഇരകൾ വില്ലൻമാരാവുകയാണ്.

ഇത് യഥാർത്ഥ പോലീസ് കഥയാണെന്നും ഒരു സാധാരണ പോലീസുകാരന്റെ ദൈനംദിന ജീവിതത്തിൽ പരമാവധി സാധ്യമായ ഹീറോയിസമാണെന്നും നമുക്ക് വാദിക്കാം. അങ്ങനെയാണെങ്കിൽ പോലീസ് അധികാരത്തിന്റെ കയ്യിലെ ഒരു മർദ്ദനോപകരണമാണെന്നും ആ ഹീറോയിസം അതിനു വേണ്ടി ചെയ്യുന്ന ക്വൊട്ടേഷൻ പണിയാണെന്നതും തർക്കമില്ലാത്തൊരു വസ്തുതയായി മാറും.

അതുകൊണ്ടു തന്നെ സമൂഹത്തിലെ പുഴുക്കുത്തുകൾ എന്ന് കണക്കാക്കപ്പെടുന്ന Lumpenproletariat നെ തല്ലി നന്നാക്കലാണ് സിനിമയിലെ നായകന്റെ പണി. പെറ്റി ക്രിമിനലുകൾ, വീട്ടുവേലക്കാർ, തെരുവിൽ കഴിയുന്നവർ, ചെറുകിട മോഷ്ടാക്കൾ, ലൈംഗികത്തൊഴിലാളികൾ, ഭിക്ഷാടകർ തുടങ്ങി സാമൂഹ്യ പുരോഗതിയുടെ എച്ചിൽ പോലും കിട്ടാതെ പോയ നിർഭാഗ്യവാൻമാരായ ആ മനുഷ്യർ, വ്യവസ്ഥിതിയുടെ തന്നെ ഉൽപന്നങ്ങളാണെന്നത് സൗകര്യപൂർവ്വം അവഗണിക്കുകയാണ് അതുകണ്ട് കൈകൊട്ടുന്ന നമ്മൾ ചെയ്യുന്നത്. ആ ക്ലാസിൽ നിന്നും ഉയർന്നു വരുന്ന ക്രിമിനലുകൾക്കെതിരെ പോലീസ് ക്വൊട്ടേഷനെടുക്കുന്നതു കണ്ട് ആവേശം കൊള്ളുന്ന ഓരോരുത്തരും, അവരെ ക്രിമിനൽവൽക്കരിക്കുന്നതിൽ തനിക്കും താൻ പ്രതിനിധാനം ചെയ്യുന്ന വർഗത്തിനും അതിന്റെ താൽപര്യങ്ങൾക്കും അതിലുള്ള റോളിനെ മനസ്സിലാക്കാതെ പോവുകയാണ്. തന്റെ സ്വച്ഛന്ദമായ ജീവിതത്തിന്റെ വിലങ്ങുതടികൾ എന്നതിലപ്പുറം ഒരു പരിഗണനയും ചേരികളിൽ കഴിയുന്ന കറുത്ത നിറമുള്ള മനുഷ്യകീടങ്ങൾ അർഹിക്കുന്നില്ല എന്ന് നാം അറിഞ്ഞോ അറിയാതെയോ തീരുമാനിക്കുകയാണ്. അധികാരത്തിന്റെ പാളിച്ചകളിലേക്ക്, അതിന്റെ നീതിശൂന്യമായ പ്രയോഗങ്ങളിലേക്ക്, അതുണ്ടാക്കുന്ന ഞെട്ടിക്കുന്ന വൈരുദ്ധ്യങ്ങളിലേക്ക് ഒന്നും തന്നെ നമ്മുടെ ശ്രദ്ധ പായാതെ തിരിച്ചുവിടുന്ന ആ കൗശലത്തിനു മുന്നിൽ നാം കീഴടങ്ങുകയാണ്. ഈ ഒരു വീക്ഷണ കോണിൽ നിന്നു നോക്കിയാൽ ഭരത് ചന്ദ്രനെപ്പോലുള്ള ജോസഫ് അലക്സിനെപ്പോലുള്ള കഥാപാത്രങ്ങൾ ബിജുവിനേക്കൾ ഉന്നതമായ രാഷ്ട്രീയ നിലപാടുകളും ദൗത്യങ്ങളും ഉള്ളവരാണെന്ന് നിസ്സംശയം പറയാം.

ഇനി ഇത് യഥാർത്ഥ പോലീസ് കഥയാണെന്നും ഒരു സാധാരണ പോലീസുകാരന്റെ ദൈനംദിന ജീവിതത്തിൽ പരമാവധി സാധ്യമായ ഹീറോയിസമാണെന്നും നമുക്ക് വാദിക്കാം. അങ്ങനെയാണെങ്കിൽ പോലീസ് അധികാരത്തിന്റെ കയ്യിലെ ഒരു മർദ്ദനോപകരണമാണെന്നും ആ ഹീറോയിസം അതിനു വേണ്ടി ചെയ്യുന്ന ക്വൊട്ടേഷൻ പണിയാണെന്നതും തർക്കമില്ലാത്തൊരു വസ്തുതയായി മാറും. നന്മയുടെ ആൾരൂപങ്ങളായും ജനസംരക്ഷകരായും 'മാത്രം', വളരെ 'റിയലിസ്റ്റിക്'ആയി ബിജുവിൽ ചിത്രീകരിക്കപ്പെടുന്ന പോലീസിന്റെ 'റിയൽ'ചരിത്രവും വർത്തമാനവും ജനങ്ങൾക്കു നേരെ അഴിച്ചുവിടുന്ന അക്രമങ്ങളുടേയും മർദ്ദനങ്ങളുടേയും കറയിൽ കുതിർന്നതാണ്. ലോകത്തെ ഏതു കോണിൽ നോക്കിയാലും പോലീസ് ഫോഴ്സ് അധികാരത്തിന്റെ കയ്യിലെ ചട്ടുകം മാത്രമാണ്. സിവിൽ ഓർഡർ നിലനിർത്താനുള്ള ഉപകരണമാണ്. അഴിമതിയുടേയും ക്രിമിനലിസത്തിന്റേയും സ്വാധീനം ശക്തമാണ്. അടിക്കാൻ ഉപയോഗിക്കുന്ന വടിയ്ക്ക് ധാർമ്മികതയെക്കുറിച്ച് ആവലാതിപ്പെടാനുള്ള ആത്മാവോ ബോധമോ ഒന്നുമില്ല. അതുള്ളത് അതുപയോഗിക്കുന്നവനും മർദ്ദനമേൽക്കുന്നവനും മാത്രമാണ്. അതായത് അത്രയേയുള്ളു പോലീസ് എന്ന്. റിയലിസ്റ്റിക് ആയി ഒരു വിഷയത്തെ സമീപിക്കുമ്പോൾ റിയാലിറ്റിയെ മൂടിവയ്ക്കുന്നതും വക്രീകരിക്കുന്നതും പ്രൊപഗാണ്ടയുടെ (propaganda) സ്വഭാവമാണ്. ആയതിനാൽ ബിജുസ്റ്റേറ്റിന്റെ പ്രൊപഗാണ്ട പേറുന്ന സിനിമയാണെന്നത് തർക്കത്തിനിടം നൽകാത്ത കാര്യമാണ്.

ബിജുവിന്റെ ആരാധകർ

സിനിമയെ അടരടരായടർത്തിയെടുത്ത് പിന്തിരിപ്പത്തരം ത്രാസിലിട്ടു തൂക്കി റേറ്റിങ്ങ് കൊടുക്കുന്ന സ്ഥിരം സിനിമാ നിരൂപണത്തേക്കാൾ ഇവിടെ പ്രസക്തമാകേണ്ടത്, ഇത്തരം സിനിമകൾ ഏറ്റെടുക്കുന്ന സമൂഹത്തിന്റെ മനശ്ശാസ്ത്രത്തെ മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ്. അതു വാർക്കപ്പെടുന്ന രാഷ്ട്രീയത്തിന്റെ മൂശകളാണ് ജനാധിപത്യത്തെ സുശക്തമാക്കുന്നതിനായി കണ്ടെത്തേണ്ടതും തകർക്കേണ്ടതും. താഴെക്കൊടുത്തിരിക്കുന്നത് ബിജുവിനു ലഭിച്ച പ്രശംസകളുടെ ഒരു സ്പെസിമെൻ ആണ്. തീർത്തും സമാനമായ നിരവധി പ്രതികരണങ്ങൾ കാണണമെങ്കിൽ സോഷ്യൽമീഡിയയിൽ ചുമ്മാ ഒന്നു നോക്കിയാൽ മതി.

ഈ സിനിമയുടെ പ്രതിലോമകരമായ രാഷ്ട്രീയത്തെ പാർശ്വവൽക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളോട് മുഖ്യധാരയ്ക്കകത്ത് നിൽക്കുന്നവർക്കുള്ള സമീപനമെന്ന രീതിയിൽ, അല്ലെങ്കിൽ കീഴാളവിരുദ്ധത എന്ന നിലയ്ക്ക് ചുരുക്കിക്കെട്ടുന്നതിൽ പിശകുണ്ട്. കീഴാള വിരുദ്ധത വളരെ വ്യക്തമാണെങ്കിലും സിനിമയ്ക്കകത്ത് കൂടുതൽ മുഴച്ചു നിൽക്കുന്നത് അതിനുമപ്പുറമുള്ള അതുകൂടെ ഉൾപ്പെടുന്ന അടിമുടി ജനവിരുദ്ധതയാണ്. കുറേക്കൂടെ കൃത്യമായി പറഞ്ഞാൽ ജനാധിപത്യവിരുദ്ധതയാണ്. അതുകൊണ്ട് അവനവനെതിരേ നിൽക്കുന്ന ഒരു ഐഡിയോളജിയെ ആൾക്കൂട്ടം സ്വയം പുൽകുന്നിടത്തെ ഐറണിയാണ് (irony) ഈ സിനിമയ്ക്ക് കിട്ടുന്ന സ്വീകാര്യതയിലൂടെ ദൃശ്യമാകുന്നത്.

ജനാധിപത്യത്തിനെതിരെ, അതിനെ അട്ടിമറിക്കാനുതകുന്ന ഒരു മാസ് മൂവ്മെന്റ് എന്ന രീതിയിൽ ഇന്ത്യൻ ഫാസിസം ശക്തമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് അത്തരമൊരു സ്വീകാര്യത അപകടകരമായ ചില സൂചനകൾ നമ്മുടെ മുന്നിലേക്കിട്ടു തരുന്നുണ്ട്. അതിൽ ഫാസിസത്തിന്റെ അവിഭാജ്യ സ്വഭാവങ്ങളിലൊന്നായ മിലിട്ടറിസത്തിന്റെ സ്വാധീനശകതി വളരെ പ്രകടമായി കാണാൻ സാധിക്കും. അതുപോലെത്തന്നെ നൂറ്റാണ്ടുകൾ പുറകിൽ നിൽക്കുന്ന പ്രാകൃതമായ നീതിബോധത്തിന്റെ പുളിച്ചു തികട്ടലും. എന്നാൽ അത്ര പ്രകടമല്ലെങ്കിലും അതുപോലെത്തന്നെ, ഒരു പക്ഷേ അതിനേക്കാൾ പ്രധാനപ്പെട്ട, മറ്റൊരു കാര്യം വ്യവസ്ഥിതിയ്ക്ക് അകത്തു വളർന്നുകൊണ്ടിരിക്കുന്ന ആളുകളുടെ ക്രിയാശൂന്യമായ പങ്കാളിത്തം (Passive Complicity) ആണ്.

അതെന്താണെന്നു മനസ്സിലാക്കുന്നതിനു മുൻപ് ഈ സിനിമ ഇഷ്ടപ്പെട്ടവർ ആരൊക്കെ എന്നൊന്നു അന്വേഷിക്കേണ്ടതുണ്ട്. അവരുടെ രാഷ്ട്രീയമെന്താണെന്നും നിലപാടുകളെന്താണെന്നുമൊക്കെ. ബിജുഇഷ്ടപ്പെട്ടവരെല്ലാം ഫാസിസ്റ്റുകളാണെന്നൊക്കെയുള്ള വാദങ്ങൾ അതിശയോക്തിയിലൂന്നിയ അതിവായനകളാണ്. ഞാൻ മനസ്സിലാക്കിയിടത്തോളം പല സ്പെക്ട്രങ്ങളിലുള്ള, വിഭിന്നമായ രാഷ്ട്രീയ ചായ്‌വുകളുള്ള, അങ്ങനെ ഒരു പ്രത്യേക വിഭാഗത്തിലൊതുക്കാൻ സാധിക്കാത്ത ഒരു 'കൂട്ടം ആളുകൾ'കല്ലുകടി കൊണ്ടും അല്ലാതെയും ആ സിനിമ ആസ്വദിച്ചിട്ടുണ്ട്. കൃത്യമായും ഫാസിസ്റ്റ് മൂല്യബോധം മുറുകെപ്പിടിക്കുന്ന ഒരു വിഭാഗത്തെ മാറ്റി നിർത്തിയാൽ, ഇവരൊന്നും അധികാരത്തോട് അതൃപ്തിയോ വിമർശനങ്ങളോ ഇല്ലാത്തവരല്ല. അവരിൽ ഭൂരിപക്ഷവും ഇന്ത്യൻ ഫാസിസത്തിന് പിന്തുണ പ്രഖ്യാപിച്ചവരല്ല. പക്ഷേ, അവർ ജനാധിപത്യവിരുദ്ധമായ അധികാരതാല്പര്യങ്ങളോടും പ്രയോഗങ്ങളോടും നിസ്സംഗമായ സമീപനം പുലർത്തുന്ന, അതിനു നേരെ വിരലുയർത്താൻ മടിക്കുന്ന, അതൊരു വേവലാതിയായി മാറാത്ത ഒരു വലിയ വിഭാഗത്തിന്റെ പ്രതിനിധികളാണ്. അവർ കാഴ്ചക്കാരല്ല. മറിച്ച് ഫാസിസത്തിന്റെ മുന്നേറ്റത്തിൽ 'ക്രിയാശൂന്യമായ പങ്കാളിത്തം'നിർവഹിക്കുന്നവരാണ്. അവരുടെ മാറിനിൽക്കൽ യഥാർത്ഥത്തിൽ അവരുപോലുമറിയാതെ അവരുടെ പങ്കാളിത്തമായി മാറുന്നുണ്ട് എന്നു ചുരുക്കം.

നിസ്സംഗതയുടെയും അവഗണനയുടേയും പാസീവ് പങ്കാളിത്തത്തിന്റേയും ഫലം, ഒരു ജനാധിപത്യരാഷ്ട്രത്തിന്റെ നാശവും ഫാസിസത്തിന്റെ ഉദയവും ആയിരിക്കും. താൻ കൂടി കാരണമാകുന്ന വംശഹത്യകളെക്കുറിച്ച് തലമുറകളോളം പേറേണ്ടി വരുന്ന കുറ്റബോധം ആയിരിക്കും, ചരിത്രം വൈകാരികവും ബൗദ്ധികവും രാഷ്ട്രീയപരവുമായ മരവിപ്പ് അനുഭവിക്കുന്ന ഈ ഭൂരിപക്ഷത്തിന് വേണ്ടി ബാക്കിവയ്ക്കുക.

ഫാസിസത്തെക്കുറിച്ചുള്ള ആർതർ റോസൻബർഗിന്റെ വിഖ്യാതമായ പഠനത്തിലെ സുപ്രധാനമായ ഒരു വാദം, ബഹുഭൂരിപക്ഷം ജർമ്മൻകാരും നാസികൾക്ക് നൽകിയത് സക്രിയമായ പങ്കാളിത്തമായിരുന്നില്ല, മറിച്ച് ക്രിയാശൂന്യമായ (passive) പിന്തുണ ആയിരുന്നു എന്നതാണ്. An Ordinary Guilt (Une culpabilite ordinaire? by Edouard husson) എന്ന പുസ്തകത്തിൽ എഡ്വേർഡ് ഹുസ്സൺ നാസിഭീകരതയെ സാധ്യമാക്കുന്നതിൽ അക്രിയമായ പങ്കു വഹിച്ച ജർമ്മൻ ജനതയെ വിമർശനവിധേയമാക്കുന്നുണ്ട്. ഇവിടെ കാണാൻ സാധിക്കുന്നത്, തങ്ങളുടെ രാഷ്ട്രീയനിസ്സംഗത സൗകര്യപൂർവ്വം തുടരാൻ വേണ്ടി അധികാരതാല്പര്യങ്ങൾക്കു നേരെ, അതഴിച്ചുവിടുന്ന അനീതികൾക്കു നേരെ കണ്ണടച്ചുകൊണ്ടും, അതിന്റെ സംസ്ഥാപനത്തിൽ അക്രിയമായ പിന്തുണ നൽകിക്കൊണ്ടും, ഇരകളെ അവഗണിച്ചുകൊണ്ടും, ഫാസിസത്തിനു വളരാൻ വളമിടുന്ന ഒരു കൂട്ടം മനുഷ്യരേയാണ്. അവരുടെ നിസ്സംഗതയുടെയും അവഗണനയുടേയും പാസീവ് പങ്കാളിത്തത്തിന്റേയും ഫലം, ഒരു ജനാധിപത്യരാഷ്ട്രത്തിന്റെ നാശവും ഫാസിസത്തിന്റെ ഉദയവും ആയിരിക്കും. താൻ കൂടി കാരണമാകുന്ന വംശഹത്യകളെക്കുറിച്ച് തലമുറകളോളം പേറേണ്ടി വരുന്ന കുറ്റബോധം (Guilt) ആയിരിക്കും, ചരിത്രം വൈകാരികവും ബൗദ്ധികവും രാഷ്ട്രീയപരവുമായ മരവിപ്പ് (Paralysis) അനുഭവിക്കുന്ന ഈ ഭൂരിപക്ഷത്തിന് വേണ്ടി ബാക്കിവയ്ക്കുക.

"What did appal me was to see the vast majority of the French people turn chauvinist and to realise the depth of their racist attitude. Bost and Jacques Lanzmann ... told me how the police treated the neighbourhood Algerians; there were searches, raids, and manhunts everyday; they beat them up, and overturned the vendors' carts in the open-air market. No one made any protest, far from it...this hypocrisy, this indifference, this country, my own self, were no longer bearable to me. All those people in the streets, in open agreement or battered into a stupid submission - they were all murderers, all guilty. Myself as well." Force of Circumstance, Simone de Beauvoir.

അൾജീരിയയിൽ ഫ്രാൻസ് നടത്തിയ യുദ്ധങ്ങളോടൊപ്പം അൾജീരിയക്കാർക്കെതിരെ നടന്ന അതിക്രമങ്ങളിൽ ഉലഞ്ഞുപോയ സിമോൺ ദെ ബുവെ തന്റെ ജീവിത പങ്കാളിയായ സാർത്ര്, ക്രിട്ടിക്ക് ഓഫ് ഡയലക്റ്റിക്കൽ റീസൺ എന്ന ഗ്രന്ഥത്തിന്റെ രചനയിൽ മുഴുകിയത് ആ സന്ദർഭത്തിന്റെ ഭീകരതയിൽ നിന്നും അതു സൃഷ്ടിച്ച നിസ്സഹായതയിൽ നിന്നും ഒളിച്ചോടാനോ അല്ലെങ്കിൽ സ്വയം സമാധാനിപ്പിക്കാനോ ആയിരുന്നെന്ന് പറയുന്നുണ്ട്.


സിമോൺ ദെ ബുവെ

അധികാരത്തിന്റെ മൃഗീയമായ തേരോട്ടങ്ങൾ മനുഷ്യനെ ഇതുപോലുളള ഒരുതരം ശക്തിശോഷണത്തിലേക്കും (powerlessness) നിഷ്ക്രിയത്വത്തിലേക്കും നയിക്കുന്നു. അത്തരം അവസ്ഥകളിൽ ആൾക്കൂട്ടം ചെയ്യുന്നത്, സാഹചര്യങ്ങളോട് സമരസപ്പെട്ടുകൊണ്ട് അധികാരത്തോട് സന്ധി ചെയ്തു കൊണ്ട്, സ്വയമറിയാതെയെങ്കിലും അതഴിച്ചു വിടുന്ന വയലൻസിൽ പങ്കാളികളാവുക എന്നതാണ്. സമകാലീന ഇന്ത്യൻ സാഹചര്യത്തിൽ ജനാധിപത്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നേരിടുന്ന വലിയ വെല്ലുവിളി ഇതാണ്. ഫാസിസത്തിന്റെ ജനകീയ അടിത്തറ (mass base) നിഷ്ക്രിയമായ ഒരു വലിയ ആൾക്കൂട്ടം ചേർന്നു നിർമ്മിക്കുന്നതാണ്. അതിദ്രുതം വളർന്നു കൊണ്ടിരിക്കുന്ന ഫാസിസത്തിനകത്തെ അവരുടെ ക്രിയാശൂന്യമായ പങ്കാളിത്തത്തെ അഭിമുഖീകരിക്കാതെ ജനകീയ പോരാട്ടങ്ങൾക്ക് മുന്നോട്ട് പോകാനാകില്ല. അതിന് ജനാധിപത്യത്തിലും അതിന്റെ മൂല്യങ്ങളിലും അവർക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസം വീണ്ടെടുത്തേ പറ്റൂ. "Demoralization and depoliticization are the necessary conditions of a healthy neoliberal society"എന്ന് റോബർട്ട് മക്ചെസ്നി പറയുന്നത് പ്രസക്തമാണ്. ചരിത്രം അവസാനിച്ചിട്ടില്ലെന്നു നമുക്ക് സ്വയം ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിനിയും വൈകാൻ പാടില്ല.

തുടക്കത്തിൽ പറഞ്ഞതു പോലെ ആക്ഷൻ ഹീറോ ബിജുവല്ല, അത് പ്രതിഫലിപ്പിക്കുന്ന സമൂഹത്തിന്റെ രാഷ്ട്രീയമാണ് അലട്ടേണ്ടതും വിമർശന വിധേയമാകേണ്ടതും. ഈ പ്രത്യേക ചരിത്ര സന്ദർഭത്തിന്റെ സങ്കീർണതകളെ മനസ്സിലാക്കാനുള്ള അവസരമാണ് സിനിമ ഉൾപ്പെടെയുള്ള ഓരോ മീഡിയ ടെക്സ്റ്റും നമുക്ക് തരുന്നത്.

ലാൽസലാം, നീലസലാം, മാർക്സ് അംബേദ്കർ സിന്ദാബാദ്!

$
0
0

ജെ. എൻ യു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ്‌ കനൈയ്യ കുമാർ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ.

പരിഭാഷ: റെജി ജോർജ്ജ്

ഹരിയാനയിലെ ഖട്ടർ സർക്കാർ, രക്തസാക്ഷി ഭഗത്‌സിംഗിന്റെ പേരിലുള്ള എയർപോർട്ടിന്റെ പേരുമാറ്റി ഒരു സംഘിയുടെ പേരു നൽകി. ഞങ്ങൾ പറയുന്നതിന്റെ അർത്ഥം ഇതാണു, ഞങ്ങൾക്ക് ദേശഭക്തിയുടെ സർട്ടിഫിക്കറ്റ് ആർ.എസ്.എസിൽ നിന്നും വേണ്ട. ഞങ്ങൾ ഈ രാജ്യത്തിന്റെ മക്കളാണ്, ഞങ്ങൾ ഈ മണ്ണിനെ സ്നേഹിക്കുന്നവരാണ്. ഈ രാജ്യത്തെ 80 ശതമാനം ദരിദ്രർ, അവരാണു ഞങ്ങൾ. 80 ശതമാനം വരുന്ന ഈ ദരിദ്ര ഇന്ത്യക്കാർക്കുവേണ്ടിയാണു ഞങ്ങൾ പോരാടുന്നത്. ഇതാണ് ഞങ്ങൾക്ക് ദേശഭക്തി. നമ്മുടെ രാജ്യത്തെ (ജനാധിപത്യ, നീതിന്യായ) വ്യവസ്ഥിതികളിൽ ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. ധൈര്യത്തോടുകൂടെ തന്നെ ഞങ്ങൾ പറയുകയാണ്, ഈ രാജ്യത്തിന്റെ ഭരണഘടനക്കുനേരെ നേരെ വിരൽ ചൂണ്ടുന്നവരെ, അത് സംഘപരിവാറുകാരന്റെ കൈവിരലുകൾ ആയാലും മറ്റ് ആരുടേത് ആയാലും അതിനോടു പൊറുക്കുവാൻ ഞങ്ങൾ തയ്യാറല്ല. എന്നാൽ കാവിക്കൊടിയും നാഗ്പൂരിലെ പഠിപ്പിക്കലുമാണ് രാജ്യത്തിന്റെ ഭരണഘടന എന്നു പഠിപ്പിക്കുവാൻ വന്നാൽ ആ നീതിന്യായ വ്യവസ്ഥയിൽ ഞങ്ങൾക്ക് ഒരു വിശ്വാസവുമില്ല. ഞങ്ങൾക്കു മനുവാദത്തിൽ വിശ്വാസമില്ല. ഈ രാജ്യത്തിനകത്തുയരുന്ന ജാതിവാദത്തിൽ ഞങ്ങൾക്കു ഒരു വിശ്വാസവുമില്ല. ആ ഭരണഘടന; ബാബാ സാഹിബ് ഭീം റാവു അംബേകർ നീതിന്യായവ്യവസ്ഥയെപ്പറ്റി സംസാരിക്കുന്ന ആ ഭരണഘടന; മരണശിക്ഷ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കുന്ന നീതിന്യായവ്യവസ്ഥ; സംസാര സ്വാതന്ത്ര്യത്തെപ്പറ്റി പറയുന്ന ആ ഭരണഘടനയെ ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു. നമ്മുടെ മൗലികാവകാശങ്ങളെ, ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങളെ ഞങ്ങൾ ഉയർത്തിപിടിക്കുന്നു.

എന്നാൽ ഇതു വളരെ ദുഃഖകരമായ കാര്യമാണ്, ഇതു വളരെ മോശമായ കാര്യമാണ്. അതായത് എ.ബി.വി.പി ഇന്ന് അവരുടെ മാധ്യമങ്ങളുടെ സഹായത്തോടുകൂടെ മുഴുവൻ വിഷയങ്ങളിലും ഗൂഢാലോചന നടത്തുകയാണ്. മുഴുവൻ വിഷയങ്ങളിലും വെള്ളം ചേർക്കുകയാണ്. ഇന്നലെ എ.ബി.വി.പിയുടെ ജോയിന്റ് സെക്രട്ടറി പറഞ്ഞു, നമ്മൾ ഫെലോഷിപ്പിനായിട്ടാണു ബഹളം വയ്ക്കുന്നത് എന്ന്. എത്ര ലജ്ജാകരമായ കാര്യമാണിത്. ഇവരുടെ മന്ത്രി മാഡം ‘മനു’സ്മൃതി ഇറാനി ഫെലോഷിപ്പുകൾ അവസാനിപ്പിക്കുകയാണ്. ഇവരുടെ സർക്കാർ ഉന്നതവിദ്യാഭ്യാസത്തിനുള്ള ബജറ്റിൽ 17% കുറവുവരുത്തി. അതുകൊണ്ടു കഴിഞ്ഞ നാല് വർഷങ്ങളായി നമ്മുടെ ഹോസ്റ്റൽ ശരിയായി പ്രവർത്തിക്കുന്നില്ല. കാമ്പസിൽ വൈഫൈ സൗകര്യങ്ങൾ ഇല്ല. വിദ്യാർത്ഥികൾക്ക് ഒരു ബസ് നൽകിയത് ഓടിക്കുവാനായി ഇന്ധനം നിറക്കുവാനുള്ള പൈസ ഭരണകൂടത്തിന്റെ കൈവശമില്ല. എബിവിപിക്കാർ റോളറിനു മുന്നിൽ പോയി ദേവാനന്ദിനൊപ്പം നിന്നു ഫോട്ടോ എടുക്കുന്നതുപോലെ ഫോട്ടോ എടുത്തിട്ടു പറയുന്നു ഞങ്ങൾ ഹോസറ്റൽ നിർമ്മിക്കയാണ്, ഞങ്ങൾ വൈഫൈ കൊണ്ടുവരികയാണ്, ഞങ്ങൾ ഫെലോഷിപ്പ് വർദ്ധിപ്പിക്കയാണ് എന്നൊക്കെ.

രാജ്യത്തെ ജനങ്ങളുടെ സംസ്കാരവും, വിശ്വാസങ്ങളും, അവകാശങ്ങളും എല്ലാം ഉൾക്കൊള്ളുവാൻ തയ്യാറാകുന്നിലെങ്കിൽ രാജ്യനിർമ്മാണം അസാധ്യമാണ്. ഞങ്ങൾ രാജ്യത്തിനൊപ്പം എല്ലാരീതിയിലും നിലകൊള്ളുകയാണ്. അതൊടൊപ്പം ഭഗത്സിംഗും, ബാബാ സാഹേബ് അംബേദ്കറും കണ്ട ആ സ്വപ്നത്തോടൊപ്പവും നമ്മൾ നിലകൊള്ളുന്നു. എല്ലാവർക്കും തുല്യാവകാശത്തിനുവേണ്ടിയുള്ള ആ സ്വപ്നത്തോടൊപ്പം നിലകൊള്ളുന്നു. എല്ലാവർക്കും ജീവിക്കുവാനുള്ള അവകാശം നൽകുക എന്ന സ്വപ്നത്തോടൊപ്പം നമ്മൾ നിലകൊള്ളുന്നു. എല്ലാവർക്കും ആഹാരം എന്ന സ്വപ്നത്തോടൊപ്പം നമ്മൾ നിലകൊള്ളുന്നു.

സഖാക്കളേ, ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശകങ്ങളെപ്പറ്റി ചർച്ച നടന്നാൽ ഇവരുടെ മുഖംമൂടികൾ പൊളിക്കപ്പെടും. വിദ്യാർത്ഥികളേ, സഖാക്കളേ, പൗരസ്വാതന്ത്ര്യങ്ങളെക്കുറിച്ചു സംസാരിക്കുവാൻ നമുക്കു ധൈര്യമുണ്ട്. അതെപ്പറ്റി സംവാദങ്ങളും ചർച്ചയും നടത്തുവാൻ, ചോദ്യങ്ങൾ ചോദിക്കുവാൻ തന്നെയാണ് നമ്മൾ തീരുമാനിച്ചിരിക്കുന്നത്.

ഒരു സ്വാമി ഉണ്ടല്ലോ, ആ സ്വാമി പറയുന്നത് ജെ.എൻ.യുവിൽ തീവ്രവാദികളാണ് താമസിക്കുന്നതെന്നാണ്. ജെ.എൻ.യു ആക്രമണം അഴിച്ചുവിടുന്നെന്നാണ്. ഞാൻ ജെ.എൻ.യുവിൽ നിന്നും ആർ.എസ്.എസിന്റെ ചിന്തകന്മാരെ വെല്ലുവിളിക്കയാണ്, ധൈര്യമുണ്ടെങ്കിൽ ഞങ്ങളോടു സംവാദത്തിനു തയ്യാറാകൂ. അക്രമം എന്ന വിഷയത്തെപ്പറ്റിത്തെന്നെ ചർച്ച ചെയ്യാം. അതൊടൊപ്പം ഞങ്ങൾ ഒരു ചോദ്യമുയർത്തുകയാണ് “രക്തം കൊണ്ടു തിലകക്കുറി, വെടിയുണ്ടകൊണ്ടു പൂജ” എന്ന എ.ബി.വി.പിയുടെ മുദ്രാവാക്യത്തെപ്പറ്റി. ഈ രാജ്യത്തു ആരുടെ രക്തം ഒഴുക്കുവാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? നിങ്ങൾ വെടിയുണ്ട ഉതിർത്തിട്ടുണ്ട്, ബ്രിട്ടീഷുകാരനൊപ്പം ചേർന്ന് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവർക്കു നേരെ നിങ്ങൾ വെടിയുണ്ട ഉതിർത്തിട്ടുണ്ട്. ഈ രാജ്യത്തിനകത്ത് ദരിദ്രൻ അവന്റെ റോട്ടിയെപ്പറ്റി സംസാരിക്കുമ്പോൾ, പട്ടിണികൊണ്ടു മരിക്കുന്ന മനുഷ്യൻ തന്റെ അവകാശങ്ങളെപ്പറ്റി സംസാരിക്കുമ്പോൾ, നിങ്ങൾ അവർക്കുനേരെ വെടിയുണ്ട ഉതിർക്കുന്നവരാണ്. ഈ രാജ്യത്തു മുസ്ലിങ്ങൾക്കു നേരെ നിങ്ങൾ വെടിയുണ്ട ഉതിർത്തിട്ടുണ്ട്. സ്ത്രീകൾ തങ്ങളുടെ അവകാശങ്ങളെപ്പറ്റി സംസാരിക്കുമ്പോൾ നിങ്ങൾ പറയുന്നു അഞ്ച് വിരലുകളും ഒരു പോലെ അല്ല എന്ന്. സ്ത്രീകൾ സീതയെപ്പോലെ ജീവിക്കണം, സീതയെ പോലെ അഗ്നിപരീക്ഷണം നേരിടണം എന്നൊക്കെ. ഈ രാജ്യത്തു ജനാധിപത്യമാണ് നിലനിൽക്കുന്നത്. ജനാധിപത്യം എല്ലാവർക്കും തുല്യതയാണ് ഉറപ്പുനൽകുന്നത്. അത് വിദ്യാർഥിയാകട്ടെ, തൊഴിലാളിയാകട്ടെ, ദരിദ്രനോ, കൂലിപ്പണിക്കാരനോ, കർഷകനോ അനാഥനോ ഒന്നുമില്ലാത്തവനോ ആകട്ടെ അവർക്ക് എല്ലാവർക്കും അർഹമായ സമത്വത്തെയാണ് ജനാധിപത്യം വാഗ്ദാനം ചെയ്യുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന ആ തുല്യതയിൽ സ്ത്രീകളുടെ അവകാശത്തെപ്പറ്റി നമ്മൾ പറയുമ്പോൾ നിങ്ങൾ പറയുന്നത് ഭാരതീയ സംസ്കാരത്തെ നശിപ്പിക്കുവാനാണു ഞങ്ങൾ ശ്രമിക്കുന്നതെന്നാണ്.

ചൂഷണത്തിന്റെ സംസ്കാരത്തെ, ജാതിവാദത്തിന്റെ സംസ്കാരത്തെ, മനുവാദത്തിന്റെ സംസ്കാരത്തെ ഇല്ലായ്മചെയ്യുവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എപ്പോഴാണ് ഇവർക്കു പ്രശ്നം ഉണ്ടാകുന്നത്? ഈ രാജ്യത്തെ ജനങ്ങൾ ജനാധിപത്യത്തെപറ്റി സംസാരിക്കുമ്പോഴാണ് ഇവർക്കു പ്രശ്നമുണ്ടാകുന്നത്. ജനങ്ങൾ ലാൽസലാമിനൊപ്പം നീലസലാം ഉയർത്തുമ്പോൾ, മാർക്സിന്റെ പേരിനൊപ്പം ബാബാ സാഹിബ് ഭീം റാവു അംബേദ്കറുടെ പേരും ഉയർത്തുമ്പോൾ..... (കൈയ്യടി) അപ്പോഴാണ്‌ ഇവർക്ക് ഉദരവേദന ഉണ്ടാകുന്നത്. ബ്രിട്ടീഷുകാരന്റെ ചെരുപ്പുനക്കികളാണ് ഇവർ. എന്റെ പേരിൽ മാനനഷ്ടകേസ് ചാർജ് ചെയ്യൂ. ഞാൻ പറയുന്നു ആർ.എസ്.എസിന്റെ ചരിത്രം ബ്രിട്ടീഷ് ഭരണത്തിനൊപ്പമായിരുന്നു എന്ന്. രാജ്യദ്രോഹികൾ ഇന്ന് ദേശഭക്തിയുടെ സർട്ടിഫിക്കറ്റ് വിതരണക്കാരാകുന്നു.

(മൊബൈൽ ഫോൺ ഉയർത്തികാട്ടുന്നു) സഖാക്കളെ എന്റെ മൊബൈൽ ഫോൺ പരിശോധിച്ചാൽ എന്റെ അമ്മക്കും പെങ്ങൾക്കും നേരെ ഇവർ വിളിക്കുന്ന അസഭ്യവർഷങ്ങളാൽ നിറഞ്ഞിരിക്കയാണെന്ന് കാണാം. നിങ്ങൾ പറയുന്ന ഭാരതമാതാവിൽ എന്റെ അമ്മക്കു സ്ഥാനമില്ലെങ്കിൽ പിന്നെ ഏതു ഭാരതമാതാവിന്റെ കാര്യമാണു പറയുന്നത്? എനിക്ക് അംഗീകരിക്കുവാൻ കഴിയില്ല ഇത്തരം ഭാരതമാതാവിന്റെ ആശയം. രാജ്യത്തെ സ്ത്രീകൾ ദരിദ്രരും, കൂലിപ്പണിക്കാരുമാണ്. എന്റെ അമ്മ അങ്കൺവാടി ജീവനക്കാരിയാണ്. 3000 രൂപകൊണ്ടാണു ഞങ്ങളുടെ കുടുംബം ജീവിക്കുന്നത്. ആ അമ്മക്ക് എതിരെയാണു ഇവർ അസഭ്യവർഷം നടത്തുന്നത്. (കൈയ്യടി)


Photo Credits:SFI JNU Unit

ഈ ദേശത്തെയോർത്ത് എനിക്കു ലജ്ജ തോന്നുന്നു. ഈ രാജ്യത്തിനകത്തെ ദളിത്, കർഷക, തൊഴിലാളികളുടെ അമ്മാമാരൊന്നും ഭാരതമാതാവിന്റെ കൂട്ടത്തിൽ ഇല്ല. വിളിക്കൂ ഭാരതത്തിലെ എല്ലാ മാതാവിനും ജയ്, എല്ലാ പിതാവിനും ജയ്, എല്ലാ പെങ്ങന്മാർക്കും ജയ്, കർഷകനും, കർഷകതൊഴിലാളിക്കും, ആദിവാസിക്കും ജയ്. ധൈര്യമുണ്ടെങ്കിൽ വിളിക്കൂ, ഇങ്കിലാബ് സിന്ദാബാദ്. വിളിക്കൂ ഭഗത് സിംഗ് സിന്ദാബാദ്, വിളിക്കൂ സുഖ്ദേവ് സിന്ദാബാദ് ബാബാസാഹിബ് സിന്ദാബാദ്. നിങ്ങൾ ബാബാസാഹിബിന്റെ 125ആം ജന്മദിനം ആഘോഷിക്കുന്ന നാടകം നടത്തുന്നു. നിങ്ങൾക്കു ധൈര്യമുണ്ടെങ്കിൽ ബാബാ സാഹിബ് അംബേദ്കർ ഉയർത്തിയതുപോലുള്ള ചോദ്യങ്ങൾ ഉയർത്തൂ. ഈ രാജ്യത്തിനകത്തെ ഏറ്റവും വലിയ പ്രശ്നമാണു ജാതിവാദം. അതെപ്പറ്റി ചിന്തിക്കൂ. സ്വകാര്യ മേഖലയിലും സംവരണം കൊണ്ടുവരൂ.

ഒരു രാജ്യം നിർമ്മിക്കപ്പെടുന്നത് ജനങ്ങളുടെ ക്ഷേമത്തിലൂടെയാണ്. ദേശത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ ജനങ്ങൾക്കു പങ്കില്ല, ദരിദ്ര കർഷകതൊഴിലാളികൾക്കു സ്ഥാനമില്ല. രാജ്യത്തിനകത്തും സ്ഥലമില്ല. ഇന്നലെ ടിവി ഡിബേറ്റിൽ ഈ കാര്യം ഞാൻ പറഞ്ഞിരുന്നു ദീപക് ചൗരസ്യജിയോട്. (അടുത്തുനിന്നും മുദ്രാവാക്യം വിളികളുടെ ശബ്ദം കേൾക്കുന്നു)
ചൗരസ്യജി പറഞ്ഞത്, ഇതു പ്രതിസന്ധിയുടെ സമയമാണ് എന്നാണ്. രാജ്യത്ത് ഈ രീതിയിൽ ബഹളവും കലാപവും വരികയാണെങ്കിൽ മാധ്യമങ്ങളും സുരക്ഷിതമായിരിക്കില്ല. മാധ്യമങ്ങൾക്കു വേണ്ടി സ്ക്രിപ്റ്റ് എഴുതി സംഘി ഓഫീസിൽ നിന്നും വരും. ഇന്ദിരാഗാന്ധിയുടെ സമയത്ത് കോൺഗ്രസ്സ് ഓഫീസിൽ നിന്ന് മാധ്യമങ്ങൾക്ക് ആവശ്യമായ സ്ക്രിപ്റ്റ് എഴുതിക്കൊണ്ടുവന്നിരുന്നു എന്നത് മറക്കരുത്. ചില മാധ്യമപ്രവർത്തകർ പറയുന്നത് ജെ.എൻ.യു നികുതിപ്പണം കൊണ്ടാണു പ്രവൃത്തിക്കുന്നത് എന്നാണ്. നഗരത്തിന്റെ പൈസ കൊണ്ടാണു ജെ.എൻ.യു പ്രവൃത്തിക്കുന്നത് എന്ന്. സത്യമാണ്, നികുതിപ്പണം കൊണ്ടാണ്, നഗരത്തിന്റെ പണം കൊണ്ടാണ് ജെ.എൻ.യു പ്രവർത്തിക്കുന്നത്. എന്നാൽ ഞാൻ ചോദിക്കയാണ്, യൂണിവേഴ്സിറ്റി ആർക്കു വേണ്ടിയാണ്? യൂണിവേഴ്സിറ്റി എന്നത് സമൂഹത്തിനുള്ളിലെ പൊതുബോധത്തിന്റെ വിമർശനാത്മക വിശകലനം നടത്താനുള്ളതാണ്. . ഈ കാര്യത്തിൽ യൂണിവേഴ്സിറ്റി പരാജയപ്പെടുകയാണെങ്കിൽ ഒരു രാജ്യനിർമ്മിതിയും നടപ്പിലാവില്ല. രാജ്യകാര്യങ്ങളിൽ ആരും ഭാഗഭാക്കാകില്ല.

രാജ്യത്തെ ജനങ്ങളുടെ സംസ്കാരവും, വിശ്വാസങ്ങളും, അവകാശങ്ങളും എല്ലാം ഉൾക്കൊള്ളുവാൻ തയ്യാറാകുന്നിലെങ്കിൽ രാജ്യനിർമ്മാണം അസാധ്യമാണ്. ഞങ്ങൾ രാജ്യത്തിനൊപ്പം എല്ലാരീതിയിലും നിലകൊള്ളുകയാണ്. അതൊടൊപ്പം ഭഗത്സിംഗും, ബാബാ സാഹേബ് അംബേദ്കറും കണ്ട ആ സ്വപ്നത്തോടൊപ്പവും നമ്മൾ നിലകൊള്ളുന്നു. എല്ലാവർക്കും തുല്യാവകാശത്തിനുവേണ്ടിയുള്ള ആ സ്വപ്നത്തോടൊപ്പം നിലകൊള്ളുന്നു. എല്ലാവർക്കും ജീവിക്കുവാനുള്ള അവകാശം നൽകുക എന്ന സ്വപ്നത്തോടൊപ്പം നമ്മൾ നിലകൊള്ളുന്നു. എല്ലാവർക്കും ആഹാരം എന്ന സ്വപ്നത്തോടൊപ്പം നമ്മൾ നിലകൊള്ളുന്നു. ഈ സ്വപ്നത്തോടൊപ്പം നിലകൊള്ളുവാൻ രോഹിത് തന്റെ ജീവൻ വിലയായി നൽകി. എന്നാൽ സംഘികളോടു ഞാൻ പറയുവാൻ ആഗ്രഹിക്കുന്നു, നിങ്ങളുടെ സർക്കാരിനു മേൽ ഇത്ര വിശ്വാസമുണ്ടെങ്കിൽ- കേന്ദ്രസർക്കാരിനോടു എന്റെ താക്കീതാണ്- രോഹിതിനൊപ്പം എന്തൊക്കെ നടന്നുവോ അതു ജെ.എൻ.യുവിൽ നടക്കുവാൻ ഞങ്ങളനുവദിക്കയില്ല.

പാക്കിസ്ഥാന്റെയോ ബംഗ്ലാദേശിന്റെയോ കാര്യമല്ല ഞങ്ങൾക്ക് പറയാനുള്ളത്. ലോകം മുഴുവനുള്ള ദരിദ്രരും ഒന്നാണ്. ലോകം മുഴുവനുള്ള മർദ്ദിതരും പീഡിതരും ഒന്നാണ്. ലോകം മുഴുവനുള്ള മാനവതാവാദത്തിനൊപ്പം ഞങ്ങൾ നിലകൊള്ളുന്നു. ഭാരതത്തിലെ മാനവതക്കു സിന്ദാബാദ്. ഇന്ന് ഇവിടെ നമുക്ക് മുൻപിലുള്ള എറ്റവും വലിയ ചോദ്യം ആ വലിയ തിരിച്ചറിവിനെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകുന്നതിനെ പറ്റിയാണ്. ജാതിവാദത്തിന്റെയും മനുവാദത്തിന്റെയും ആ മുഖം; ബ്രാഹണിസത്തിന്റെയും അസഹിഷ്ണുതയുടെയും ആ കൂടിച്ചേരലിനെ നമുക്കു തുറന്നുകാട്ടേണ്ടതായിട്ടുണ്ട്.

യഥാർത്ഥ ജനാധിപത്യം, യഥാർത്ഥ സ്വാതന്ത്ര്യം, എല്ലാവരുടെയും സ്വാതന്ത്ര്യം ഈ രാജ്യത്തു നമുക്ക് സ്ഥാപിക്കേണ്ടിയിരിക്കുന്നു. ആ സ്വാതന്ത്ര്യം ഭരണഘടനയിലൂടെ, പാർലമെന്റിലൂടെ, ജനാധിപത്യത്തിലൂടെ വരും. അതുകൊണ്ട് നമ്മൾ പറയുവാൻ ആഗ്രഹിക്കുകയാണ്, എല്ലാ വിയോജിപ്പുകളും നിലനിർത്തിക്കൊണ്ടുതന്നെ, നമ്മുടെ സംസാരസ്വാതന്ത്രത്തിനായി, നമ്മുടെ ഭരണഘടനക്കായി, നമ്മുടെ ദേശത്തിനായി, അതിന്റെ ഐക്യത്തിനായി നമ്മളൊറ്റക്കെട്ടായി നിലകൊള്ളും. രാജ്യത്തെ തകർക്കുന്ന ശക്തികളോട് തീവ്രവാദത്തെ നട്ടുവളർത്തുന്ന ആളുകളോട് ഒരു ചോദ്യം, അവസാന ചോദ്യം ചോദിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു.

ആരാണു കസബ്? ആരാണു അഫ്സൽ ഗുരു? ആരാണു ഈ മനുഷ്യർ? ഇന്ന് തങ്ങളുടെ ശരീരത്തിൽ ബോംബുവച്ചുകെട്ടി കൊല്ലുവാൻ തയ്യാറായി ഇറങ്ങുന്ന അവസ്ഥയിൽ എത്തിച്ച സാഹചര്യം എന്താണ്? അന്വേഷണത്തിൽ ഈ ചോദ്യം ഉയരുന്നില്ലെങ്കിൽ ഈ അന്വേഷണങ്ങൾ കൊണ്ട് എന്തെങ്കിലും പ്രയോജനമുള്ളതായി എനിക്കു തോന്നുന്നില്ല. നമ്മൾ ഹിംസയെ നിർവ്വചിക്കുന്നില്ലെങ്കിൽ എങ്ങനെ ഹിംസയെ തടയുവാൻ കഴിയും? ഒരാളെ തോക്കുയർത്തി കൊല്ലുന്നതിൽ മാത്രമല്ല ഹിംസയുള്ളത്. ഭരണകൂടം ദളിതർക്ക് അധികാരം നൽകാതിരിക്കുന്നതിലും ഹിംസയാണുള്ളത്. ആ അധികാരം നൽകുന്നത് ജെ.എൻ.യു ഭരണകൂടം നിഷേധിക്കയാണ്; അത് ഇൻസ്റ്റിറ്റ്യൂഷണൽ വയലൻസ് ആണ്.


Photo Credits:SFI JNU Unit.

നീതിയെപ്പറ്റി പറയാം. എന്താണ് നീതി എന്ന് ആരാണ് തീരുമാനിക്കുന്നത്? ബ്രാമണജാതിവ്യവസ്ഥ നിലനിന്ന കാലത്ത് ദളിതർക്കു ക്ഷേത്രങ്ങളിൽ പ്രവേശനം നിഷിദ്ധമായിരുന്നു. അന്ന് അതായിരുന്നു നീതി വ്യവസ്ഥ. ഇംഗ്ലീഷുകാർ ഭരിക്കുമ്പോൾ പട്ടിക്കും ഇന്ത്യാകാർക്കും റെസ്റ്ററന്റിൽ പോകുവാൻ അവകാശമില്ലായിരുന്നു. ഇതായിരുന്നു അന്നത്തെ നീതി. ഈ നിതിവ്യവസ്ഥയെയാണു നമ്മൾ വെല്ലുവിളിച്ചത്. ഇന്നും എബിവിപിയുടെയും ആർ.എസ്.എസ്ന്റെയും നീതിവ്യവസ്ഥയെ നമ്മൾ വെല്ലുവിളിക്കുന്നു. നിങ്ങളുടെ നീതിയെ ഞങ്ങൾ അംഗീകരിക്കുന്നില്ല. നിങ്ങൾ സ്വാതന്ത്ര്യം എന്നുപറയുന്നതിനെയും ഞങ്ങൾ അംഗീകരിക്കുന്നില്ല. എല്ലാ മനുഷ്യർക്കും അവന്റെ ഭരണഘടനാ അവകാശം കിട്ടുന്ന ദിവസം മാത്രമേ ഞങ്ങൾക്ക് സ്വാതന്ത്ര്യത്തെ അംഗീകരിക്കാനാവൂ. ഭരണഘടന അനുശാസിക്കുന്ന തുല്യനീതി രാജ്യത്തെ എല്ലാ മനുഷ്യർക്കും കിട്ടുന്ന ആ ദിവസം ഞങ്ങൾ ഈ നീതിന്യായവ്യവസ്ഥയെ പൂർണ്ണമായി അംഗീകരിക്കാം. ജെ.എൻ.യു സ്റ്റുഡൻസ് യൂണിയൻ ഒരു രീതിയിലുമുള്ള തീവ്രവാദിയെയും, ഒരു രീതിയിലുമുള്ള തീവ്രവാദ വിഷയത്തെയും, ഒരു രീതിയിലുമുള്ള രാജ്യവിരുദ്ധമായ പ്രവർത്തനത്തെയും പിന്തുണക്കുന്നില്ല. ഞാൻ ഒരു പ്രാവശ്യം കൂടെ പറയുകയാണ്, കുറെ തിരിച്ചറിയാൻ കഴിയാത്ത ആളുകൾ പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചതിനെ ജെ.എൻ.യു സ്റ്റുഡൻസ് യൂണിയൻ ശക്തമായ ഭാഷയിൽ എതിർക്കുന്നു. അതോടൊപ്പം ഒരു ചോദ്യവും ഉയരുന്നു. ചോദ്യം ജെ.എൻ.എയു അഡ്മിനിസ്ട്രേഷനോടും എബിവിപിയോടുമാണ്. ഈ കാമ്പസിൽ ആയിരക്കണക്കിനു തരത്തിലുള്ള കാര്യങ്ങൾ നടക്കാറുണ്ട്. ഇപ്പോൾ നിങ്ങൾ എബിവിപിയുടെ മുദ്രാവാക്യങ്ങൾ ശ്രദ്ധിച്ചു കേൾക്കൂ. അവർ മുദ്രാവാക്യം വിളിക്കുന്നു “കമ്യൂണിസ്റ്റ് പട്ടികൾ”, “തീവ്രവാദികളുടെ സന്താനങ്ങളെ” എന്നൊക്കെ.

എനിക്ക് അറിഞ്ഞുകൂടാ ഈ ഭരണകൂടം നമുക്ക് പൌരനായി ജീവിക്കാനുള്ള അവകാശം നൽകിയിട്ടുണ്ടോ എന്ന്. എന്റെ പിതാവിനെ പട്ടി എന്നുവിളിക്കുന്നത് ഭരണകൂടത്തിന്റെ അധികാരങ്ങളുടെ ലംഘനമാണോ അല്ലയോ എന്ന് എനിക്ക് അറിഞ്ഞുകൂടാ. ഈ ചോദ്യം ഞാൻ എ.ബി.വി.പിയോടു ചോദിക്കുകയാണ്. ജെ.എൻ.യു അഡ്മിനിസ്ട്രേഷനോടു കൂടി ഒരു ചോദ്യം ചോദിക്കുവാൻ ആഗ്രഹിക്കുകയാണ്. നിങ്ങൾ ആർക്കുവേണ്ടിയാണു പണിയെടുക്കുന്നത്? ആർക്കൊപ്പമാണു തൊഴിൽ ചെയ്യുന്നത്? ആരുടെ ഉത്തരവുപ്രകാരമാണു തൊഴിൽ ചെയ്യുന്നത്? ഈ കാര്യം ഇന്ന് സുവ്യക്തമായിരിക്കയാണ്. ജെ.എൻ.യു അഡ്മിനിസ്ട്രേഷൻ ആദ്യം അനുമതി നൽകും. പിന്നീട് നാഗ്പൂരിൽ നിന്നും ഫോൺ വരുന്നമുറക്ക് നൽകിയ അനുമതികൾ തിരിച്ചെടുക്കും. ഈ അനുമതി തരുന്നതും തിരിച്ചെടുക്കുന്നതുമായ രീതി ഫെലോഷിപ്പുകൾ തരുന്നതും തിരികെ എടുക്കുന്നതുമായ രീതിക്കു സമാനമായി മാറുകയാണ്. ആദ്യം ഫെലോഷിപ്പ് നൽകുവാനുള്ള ഉത്തരവ് ഇറങ്ങും. പിന്നീട് കേൾക്കാം ഫെലോഷിപ്പ് തീർന്നുപോയെന്ന്. ഇത് സംഘി രീതിയാണ്. ആർ.എസ്.എസിന്റെയും എ.ബി.വി.പിയുടെയും രീതിയാണിത്. ഈ രീതിയിലാണ് ഇവർ രാജ്യഭരണം നടത്തുവാൻ ആഗ്രഹിക്കുന്നത്. ഈ രീതിയിലാണ് ഇവർ ജെ.എൻ.യു അഡ്മിനിസ്ട്രേഷനെ മുന്നോട്ടുകൊണ്ടുപോകുവാൻ ആഗ്രഹിക്കുന്നത്. ജെ.എൻ.യുവിന്റെ വൈസ്‌ചാൻസ്‌ലറോടു ഞങ്ങളുടെ ചോദ്യമാണ്. ജെ.എൻ.യുവിൽ പോസ്റ്റർ ഒട്ടിച്ചിരുന്നു, മെസിൽ കത്ത് വന്നിരുന്നു, അങ്ങനെ എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നെങ്കിൽ ജെ.എൻ.യു അഡ്മിനിസ്ട്രേഷൻ ആദ്യം അനുമതി നൽകരുതായിരുന്നു. നൽകിയ പെർമിഷൻ ആരുടെ ഉത്തരവുപ്രകാരമാണു കാൻസൽ ചെയ്തത്? ഈ കാര്യം ജെ.എൻ.യു അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കേണ്ടിയിരിക്കുന്നു.

യഥാർത്ഥ ജനാധിപത്യം, യഥാർത്ഥ സ്വാതന്ത്ര്യം, എല്ലാവരുടെയും സ്വാതന്ത്ര്യം ഈ രാജ്യത്തു നമുക്ക് സ്ഥാപിക്കേണ്ടിയിരിക്കുന്നു. ആ സ്വാതന്ത്ര്യം ഭരണഘടനയിലൂടെ, പാർലമെന്റിലൂടെ, ജനാധിപത്യത്തിലൂടെ വരും. അതുകൊണ്ട് നമ്മൾ പറയുവാൻ ആഗ്രഹിക്കുകയാണ്, എല്ലാ വിയോജിപ്പുകളും നിലനിർത്തിക്കൊണ്ടുതന്നെ, നമ്മുടെ സംസാരസ്വാതന്ത്രത്തിനായി, നമ്മുടെ ഭരണഘടനക്കായി, നമ്മുടെ ദേശത്തിനായി, അതിന്റെ ഐക്യത്തിനായി നമ്മളൊറ്റക്കെട്ടായി നിലകൊള്ളും.

(ആക്രോശം മുഴക്കുന്ന എബിവിപിക്കാരെ നോക്കി)

അതോടൊപ്പം ഈ മനുഷ്യരുണ്ടല്ലോ അവരുടെ സത്യസന്ധത മനസ്സിലാക്കുക. ഇവരോടു വിദ്വേഷം വേണ്ട. കാരണം ഞങ്ങൾ വെറുക്കുവാൻ പഠിച്ചിട്ടില്ല. ഇവരെ ഓർത്ത് എനിക്ക് വലിയ സഹതാപം ഉണ്ട്. ഇവർ അർമാദിക്കയാണ്. എന്തുകൊണ്ട്? ഇവർക്കു തോന്നുന്നത് ഗജേന്ദ്ര ചൗഹാനെ ഇരുത്തിയതുപോലെ എല്ലാ സ്ഥലത്തും ചൗഹാൻ, ദിവാൻ, ‘ഫർമാൻ’ അങ്ങനെ ആളുകളെ വയ്ക്കാം എന്നാണ്. ഈ ചൗഹാൻ, ദിവാൻ, ‘ഫർമാൻ’ എല്ലാ സ്ഥലത്തും തൊഴിൽ ചെയ്തുകൊണ്ടിരുന്നുകൊള്ളും. അതുകൊണ്ട് ഇവർ ഉച്ചത്തിൽ ഭാരത് മാതാകി ജയ് എന്ന് ആക്രോശിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കികൊള്ളൂ. മറ്റന്നാൾ ഇവരുടെ ഇന്റർവ്യൂ ഉണ്ടാകും. തൊഴിൽ കിട്ടിയാലുടൻ ദേശഭക്തി പിന്നിൽ കൂടെ ഒലിച്ചുപോകും. തൊഴിൽ കിട്ടിയാൽ പിന്നെ ഭാരത് മാതാവിനെ തിരിഞ്ഞുനോക്കില്ല. തൊഴിൽ കിട്ടിയാൽ പിന്നെ ത്രിവർണ്ണ പതാകയെ ഒരിക്കൽ പോലും ഇവർ അംഗീകരിക്കില്ല. ബിജെപ്പിയുടെ പതാക പോലും ഉയർത്തില്ല. ഞാൻ ചോദിക്കുകയാണ്, ഇതു എന്തുതരം ദേശഭക്തിയാണിത്? ഒരു ഉടമസ്ഥൻ തന്റെ വേലക്കാരനോടു ശരിയായ രീതിയിൽ പെരുമാറിയില്ലെങ്കിൽ, കർഷകൻ തന്റെ തൊഴിലാളിയോടു ശരിയായ രീതിയിൽ പെരുമാറിയില്ലെങ്കിൽ, ബിസിനസ്സുകാരൻ തന്റെ തൊഴിലാളിയോടു ശരിയായ രീതിയിൽ പെരുമാറിയില്ലെങ്കിൽ ഈ വിവിധ ചാനലുകളിലെ ആളുകൾ - മാധ്യമപ്രവർത്തകർ - പതിനയ്യായിരം രൂപക്കു തൊഴിൽ ചെയ്യുന്ന അവർക്ക് ഒരു സി.ഇ.ഒ ഉണ്ട്, അദ്ദേഹം ഇവരോടു ശരിയായ രീതിയിൽ പെരുമാറിയില്ലെങ്കിൽ ഇവരുടെ ദേശഭക്തി എങ്ങനെയുള്ളതാണ്? ഭാരതവും പാകിസ്ഥാനുമായുള്ള കളിക്കുമുന്നിൽ തീരുന്ന ദേശഭക്തി! അതുകൊണ്ടാണ് റോഡിൽ ഇറങ്ങുമ്പോൾ വഴിവക്കിലെ പഴം വില്പനക്കാരനോടു തെമ്മാടിത്തരം പറയുന്നത്. പഴക്കച്ചവടക്കാരൻ പറയും സാഹബ് 40 രൂപ വില. അപ്പോളിവർ പറയും “ഫ!! നിങ്ങൾ ഇന്നാട്ടുകാർ അല്ല അതുകൊണ്ട് 30 രൂപക്കു തരൂ.” നിങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ മോഷ്ടാക്കൾ, കോടികളാണ് മോഷ്ടിക്കുന്നത് എന്ന് ഒരു ദിവസം ഈ പഴക്കച്ചവടക്കാർ തിരിച്ചുപറഞ്ഞാൽ നിങ്ങൾ പറയും ഇവനും ദേശദ്രോഹിയാണെന്ന്.

ഒരുപാട് എം‌പി മാരുടെ സുഹൃത്തുക്കളെ എനിക്കു പരിചയമുണ്ട്. ഞാൻ അവരോടു ചോദിക്കാറുണ്ട്. “സത്യമായും നിങ്ങളുടെ ഉള്ളിൽ ദേശഭക്തി വളരുകയാണോ?” അവർ പറയും “സഹോദരാ, എന്തുചെയ്യും? അഞ്ചുവർഷത്തെക്കാണ് സർക്കാർ. രണ്ടുവർഷം ഇപ്പോഴേ തീർന്നു ഇനി മൂന്നുവർഷത്തെ സമയമാണു ബാക്കി. എന്തെങ്കിലും ചെയ്യണമെങ്കിൽ ഇതിനുള്ളിൽ ചെയ്യണം.” അപ്പോൾ ഞാൻ പറയും “ചെയ്തുകൊള്ളൂ. പക്ഷെ, ഇതു പറയൂ, ഇന്ന് ജെ.എൻ.യുവിനെപ്പറ്റി കള്ളം പറഞ്ഞാൽ നാളെ നിന്റെ കോളറിലും ആരെങ്കിലും കയറി പിടിക്കും. ട്രെയിനിൽ ബീഫ് ഉണ്ടോന്നു പരിശോധിക്കുന്ന നിന്റെ കൂട്ടുകാരൻ തന്നെയാവും കയറിപിടിക്കുക. നിന്റെ കോളറിൽ കയറി പിടിച്ചിട്ടു നിന്നെ ലിഞ്ചിംഗ് ചെയ്തു പറയും നീ ദേശഭക്തനല്ല. കാരണം നീ ജെ.എൻ.യുക്കാരൻ ആണ്. ഇതിന്റെ അപകടം മനസ്സിലായോ?” “അപകടം മനസ്സിലാക്കുന്നു സഹോദരാ അതുകൊണ്ടാണു ഞങ്ങൾ ജെ.എൻ.യു ഷട്ട്ഡൗൺ എന്ന ഹാഷ്‌ടാഗിനെ എതിർക്കുന്നത്.” അപ്പോൾ ഞാൻ പറഞ്ഞു. “അതു വലിയകാര്യമാണല്ലോ. സഹോദരാ ആദ്യം ജെ.എൻ.യു ഷട്ട്ഡൗൺ എന്നപേരിൽ ബഹളം വയ്ക്കൂ. പിന്നീട് അതിനെ എതിർക്കൂ. എല്ലാം ചെയ്യേണ്ടിവരുന്നത് ജെ.എൻ.യു.വിൽ തന്നെ ജീവിക്കേണ്ടതിനാൽ ആണല്ലൊ.”

അതുകൊണ്ട് ജെ.എൻ.യുവിലെ എല്ലാവരോടും പറയുവാൻ ആഗ്രഹിക്കുന്നു. മാർച്ചിൽ തിരഞ്ഞെടുപ്പ് വരും. അപ്പോൾ എ.ബി.വി.പിക്കാർ ‘ഓം’ എന്ന മുദ്രാവാക്യം മുഴക്കി നിങ്ങളുടെ അടുക്കൽ വരും. അവരോടു പറയൂ ഞങ്ങൾ ദേശദ്രോഹികളാണ്, ഞങ്ങൾ തീവ്രവാദികളാണ്. ഞങ്ങളുടെ വോട്ടുവാങ്ങിയാൽ നിങ്ങളും രാജ്യദ്രോഹിയാകും. അപ്പോൾ പറയും “അല്ലല്ല, നിങ്ങളാരും ദേശദ്രോഹികൾ അല്ല. കുറച്ചാളുകളുണ്ട്.” അപ്പോൾ പറയണം “മാധ്യമങ്ങൾക്കു മുന്നിൽ നിങ്ങൾ പറഞ്ഞത് കുറച്ചാളുകൾ എന്നല്ലല്ലോ, നിങ്ങളുടെ വൈസ്‌ചാൻസ്‌ലർ പറഞ്ഞത് അങ്ങനെ അല്ലല്ലോ” എന്ന്. നിങ്ങളുടെ രജിസ്ട്രാറും അങ്ങനെ പറഞ്ഞില്ല. ആ കുറച്ചാളുകളും പറയുന്നു ഞങ്ങൾ പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയിട്ടില്ല എന്ന്. കുറച്ചാളുകളും പറയുന്നുണ്ട് ഞങ്ങൾ തീവ്രവാദത്തിനൊപ്പമല്ല എന്ന്. ഞങ്ങൾക്ക് പെർമിഷൻ തന്നിട്ട് അത് കാൻസൽ ചെയ്തു. ഞങ്ങളുടെ ജനാധിപത്യാവകാശങ്ങൾക്കുമേൽ കടന്നുകയറ്റം നടക്കുന്നു. കുറച്ചാളുകൾ പറയുന്നു, ഈ രാജ്യത്ത് എവിടെയെങ്കിലും എന്തെങ്കിലും ബഹളം നടക്കയാണെങ്കിൽ അതിനെ ഞങ്ങൾ അനുകൂലിക്കും, ഇത്തരം കാര്യങ്ങൾ ഇവരുടെ തലയിൽ കയറുന്നകാര്യമല്ല. എന്നാൽ എനിക്കു പൂർണ്ണ വിശ്വാസമുണ്ട് ഇവിടെ ഒരു ഷോർട്ട് നോട്ടീസ് കിട്ടിയതനുസരിച്ചു വന്ന ഈ ആളുകൾ, അവർക്കു കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് എന്ന്.

അവർക്കു മനസ്സിലാകുന്നുണ്ട് എ.ബി.വി.പി ഈ രാജ്യത്തെ തകർക്കുകയാണ് എന്ന്, ജെ.എൻ.യുവിനെ തകർക്കുകയാണ് എന്ന്. നമ്മൾ ജെ.എൻ.യുവിനെ തകരുവാൻ അനുവദിക്കയില്ല. നമുക്ക് ‘ജെ.എൻ.യു സിന്ദാബാദ്’ ആയിരുന്നു. എന്നും ‘ജെ.എൻ.യു. സിന്ദാബാദ്’ ആയിരിക്കും. ഈ രാജ്യത്തു നടക്കുന്ന രാഷ്ട്രീയ സമരങ്ങളിൽ ഞങ്ങൾ പങ്കെടുക്കും. ഈ രാജ്യത്തിനകത്ത് ജനാധിപത്യത്തിന്റെ ശബ്ദത്തെ ബലപ്പെടുത്തി, സ്വാതന്ത്ര്യത്തിന്റെ ശബ്ദത്തെ ബലപ്പെടുത്തി, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ശബ്ദത്തെ ബലപ്പെടുത്തി ഈ സമരത്തെ നമ്മൾ മുന്നോട്ടുകൊണ്ടുപോകും. സമരങ്ങൾ നടത്തും, വിജയിക്കും, രാജ്യദ്രോഹികളെ തുറന്നുകാട്ടും. ഈ വാക്കുകൾക്ക് ഒപ്പം നിങ്ങൾ എല്ലാവർക്കും ഐക്യദാർഢ്യം

നന്ദി, ഇങ്ക്വിലാബ് സിന്ദാബാദ്,ജയ് ഭീം, ലാൽ സലാം

ഞങ്ങൾ ഒരു കൂട്ടം രാജ്യദ്രോഹികളാണ് - നിങ്ങളാണ് രാജ്യസ്നേഹത്തെ നിർവചിക്കുന്നതെങ്കിൽ

$
0
0

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ജെ.എൻ.യു.വിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ച് പലതരത്തിലുള്ള ചർച്ചകളാണ് കേരളത്തിലെ ക്യാമ്പസ്സുകളിലും സോഷ്യൽ മീഡിയകളിലും നടന്നുകൊണ്ടിരിക്കുന്നത്. ജെ.എൻ.യു.വിൽ വിവിധ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ നിലനിൽക്കുന്നുണ്ടെങ്കിലും മലയാളികളുടെ പൊതുബോധത്തിൽ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനമെന്നാൽ എസ്.എഫ്.ഐ. മാത്രമായതിനാൽ എസ്.എഫ്.ഐ.യെ ദേശവിരുദ്ധരായി ചിത്രീകരിച്ചു കൊണ്ടാണ് ക്യാമ്പയിനുകൾ മുന്നേറുന്നത്. ഈയൊരു പശ്ചാത്തലത്തിൽ എന്താണ് ജെ.എൻ.യു.വിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെപ്പറ്റി വ്യക്തത കൈവരുത്തുക അത്യാവശ്യമാണ്.

നിലവിലെ സംഭവവികാസങ്ങൾ

ഫെബ്രുവരി 9-ാം തീയതി അഫ്സൽ ഗുരുവിന്റെ വധശിക്ഷ നടപ്പിലാക്കിയതിന്റെ മൂന്നാം വർഷത്തോടനുബന്ധിച്ച് 10 വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ "The Country Without a Post Office"എന്ന പേരിൽ ഒരു സാംസ്കാരിക സന്ധ്യ ക്യാമ്പസ്സിൽ സംഘടിപ്പിക്കപ്പെടുകയുണ്ടായി. എസ്.എഫ്.ഐ.യോ മറ്റു ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളോ ഈ പരിപാടിയുടെ സംഘാടനവുമായി യാതൊരു തരത്തിലും ബന്ധപ്പെട്ടിരുന്നില്ല. കാശ്മീർ വിഷയത്തെക്കുറിച്ച് ഈ പരിപാടി മുന്നോട്ട് വെച്ച ആശയങ്ങളുമായി എസ്.എഫ്.ഐ. യോജിക്കുന്നുമില്ല. പിന്നെ എന്തുകൊണ്ട് ഈ വിഷയത്തിൽ എസ്.എഫ്.ഐ.യും മറ്റിടതു വിദ്യാർത്ഥി സംഘടനകളും ക്രൂശിക്കപ്പെടുന്നു എന്നതിന് ഉത്തരം ലഭിക്കണമെങ്കിൽ ജെ.എൻ.യു. ക്യാമ്പസ്സിന്റെ സ്വഭാവം മനസ്സിലാക്കണം.

സ്വന്തം അഭിപ്രായങ്ങൾ രേഖപ്പെടുത്താനും വിമർശനങ്ങളെ സഹിഷ്ണുതയോടെ ഏറ്റുവാങ്ങാനും പക്വമായ ഒരു വിദ്യാർത്ഥി സമൂഹമാണ് ക്യാമ്പസ്സിലുള്ളത്. ഇത്തരത്തിൽ വിമർശനാത്മകവും ജനാധിപത്യപരവുമായ ഒരു സമീപനമാണ് അക്കാദമിക രംഗത്തും പുലർത്തിപോന്നത്. അതു കൊണ്ടു തന്നെയാണ് ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലതരത്തിലുള്ള സാമൂഹിക പ്രശ്നങ്ങളും അസഹിഷ്ണുതകളും നിലനിൽക്കുമ്പോൾ ഇവയുടെ ഒത്ത നടുക്ക് ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും, ലിംഗനീതിയുടെയും ഒറ്റപ്പെട്ട തുരുത്തായി ജെ.എൻ.യു. തുടരുന്നത്.

കലാലയ ജനാധിപത്യത്തിനു രാജ്യത്തെ മറ്റു ക്യാമ്പസ്സുകൾക്ക് മാതൃകയാണ് ജെ.എൻ.യു. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലുമുണ്ടാകുന്ന പ്രധാന സംഭവ വികാസങ്ങളെക്കുറിച്ച് വിമർശനാത്മക രീതിയിൽ ചർച്ചകളും സംവാദങ്ങളും സ്ഥിരമായി ക്യാമ്പസ്സിൽ നടക്കാറുണ്ട്. എതിർപ്പുകൾ രേഖപ്പെടുത്തപ്പെടുന്നത് കൈയൂക്കിലൂടെയല്ല. പകരം ജനാധിപത്യപരമായ സംവാദത്തിലൂടെയാണ്. സ്വന്തം അഭിപ്രായങ്ങൾ രേഖപ്പെടുത്താനും വിമർശനങ്ങളെ സഹിഷ്ണുതയോടെ ഏറ്റുവാങ്ങാനും പക്വമായ ഒരു വിദ്യാർത്ഥി സമൂഹമാണ് ക്യാമ്പസ്സിലുള്ളത്. ഇത്തരത്തിൽ വിമർശനാത്മകവും ജനാധിപത്യപരവുമായ ഒരു സമീപനമാണ് അക്കാദമിക രംഗത്തും പുലർത്തിപോന്നത്. അതു കൊണ്ടു തന്നെയാണ് ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലതരത്തിലുള്ള സാമൂഹിക പ്രശ്നങ്ങളും അസഹിഷ്ണുതകളും നിലനിൽക്കുമ്പോൾ ഇവയുടെ ഒത്ത നടുക്ക് ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും, ലിംഗനീതിയുടെയും ഒറ്റപ്പെട്ട തുരുത്തായി ജെ.എൻ.യു. തുടരുന്നത്. ഈ ഇടങ്ങൾ ശക്തമായ വിദ്യാർത്ഥി മുന്നേറ്റങ്ങളുടെയും ആശയപ്രചാരണങ്ങളുടെയും ഫലമായി ജെ.എൻ.യു. വിദ്യാർത്ഥികൾ നേടിയെടുത്ത അവകാശങ്ങളാണ്. അതു കൊണ്ടു തന്നെ ഈ ഇടങ്ങൾക്കു മേലുള്ള എല്ലാത്തരം കൈയേറ്റങ്ങളെയും ചെറുക്കാൻ വിദ്യാർത്ഥികൾ സദാ ജാഗരൂകരായിരിക്കും.


ചിത്രത്തിന് കടപ്പാട്: SFI JNU

ഫെബ്രുവരി 9-ാം തീയതിയും സംഭവിച്ചത് മറ്റൊന്നല്ല. സാംസ്കാരിക സന്ധ്യ തുടങ്ങുന്നതിന് 15 മിനിറ്റു മുമ്പ് അധികാരികൾ പരിപാടിക്ക് നൽകിയ അനുവാദം പിൻവലിക്കുകയും സൗണ്ട് സിസ്റ്റത്തിനു നൽകിയിരുന്ന വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. ഇതിനു കാരണമായി പറഞ്ഞത് പരിപാടി നടന്നാൽ ക്യാമ്പസ്സിന്റെ സമാധാനാന്തരീക്ഷം തകരുമെന്ന് ABVP വൈസ് ചാൻസലർക്കു പരാതി നൽകിയെന്നതാണ്. ഇത്തരത്തിൽ ഒരു പരാതി ലഭിച്ചാൽ ഉത്തരവാദിത്തമുള്ള ക്യാമ്പസ്സ് അധികാരികൾ സ്വാഭാവികമായും ചെയ്യേണ്ടിയിരുന്നത് സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കുകയെന്നതാണ്. അതിനു പകരം പരിപാടിക്ക് നൽകിയിരുന്ന അനുവാദം പിൻവലിച്ചുകൊണ്ട് ആരോടുള്ള വിധേയത്വം വെളിവാക്കാനാണ് പുതിയ വൈസ് ചാൻസലർ പ്രൊഫ. ജഗദീഷ് കുമാർ ശ്രമിച്ചത്?

ഈ ഒരു ഘട്ടത്തിലാണ് ക്യാമ്പസ്സിലെ ഇടതുപക്ഷ-പുരോഗമനവിദ്യാർത്ഥി പ്രസ്ഥാനങ്ങളും വിദ്യാർത്ഥികളും അധികാരികളുടെ നടപടിയെ വിദ്യാർത്ഥികളുടെ ജനാധിപത്യ വേദികൾക്കുമേലുള്ള കടന്നുകയറ്റമായി കണ്ട് പ്രതിരോധിക്കാനായി ശ്രമിച്ചത്. അധികാര വർഗത്തിന്റെ ഇത്തരത്തിലുള്ള കൈയേറ്റങ്ങൾക്ക് ഒരിക്കൽ വഴങ്ങിയാൽ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഇടങ്ങൾ കൂടുതൽ കൂടുതൽ ചുരുക്കപ്പെടുമെന്നുള്ള വ്യക്തമായ തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് സാംസ്കാരികസന്ധ്യക്ക് സംരക്ഷണം നൽകാൻ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ തീരുമാനിച്ചത്. അതിനർത്ഥം ആ പരിപാടി മുന്നോട്ടുവെച്ച ആശയങ്ങളുമായി ഈ പ്രസ്ഥാനങ്ങൾ യോജിക്കുന്നുവെന്നല്ല. ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുക എന്നതു മാത്രമായിരുന്നു എസ്.എഫ്.ഐ. അടക്കമുള്ള വിദ്യാർത്ഥിപ്രസ്ഥാനങ്ങളുടെ ലക്ഷ്യം. സൈദ്ധാന്തികമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോൾ തന്നെ പൊതുവായ വിഷയങ്ങളിൽ ഒന്നിച്ചു നിൽക്കുക എന്നത് ക്യാമ്പസ്സിലെ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കിടയിൽ നിലനിൽക്കുന്ന അലിഖിത നിയമമാണ്.

പരിപാടിക്കിടെ ABVP കായികമായി പ്രകോപനം സൃഷ്ടിച്ച സമയത്ത് ഒരു കൂട്ടം വിദ്യാർത്ഥികൾ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നതാണ് ഉയർന്ന പരാതി. എന്നാൽ ഈ മുദ്രാവാക്യം വിളിച്ചവരിൽ എസ്.എഫ്.ഐ ക്കാരോ മറ്റിടതുപക്ഷ വിദ്യാർത്ഥി പ്രവർത്തകരോ ഉണ്ടായിരുന്നില്ല. മാത്രവുമല്ല നിരുത്തരവാദപരമായ ഇത്തരം മുദ്രാവാക്യങ്ങളെയും വിഘടനമനോഭാവത്തെയും വിമർശിച്ചു കൊണ്ട് എസ്.എഫ്.ഐ. ജെ.എൻ.യു. യൂണിറ്റ് കമ്മിറ്റിയും, അഖിലേന്ത്യാ കമ്മിറ്റിയും ഉടൻ തന്നെ പ്രസ്താവന ഇറക്കുകയും ചെയ്തു.

എന്നാൽ ഫെബ്രുവരി 12 -ാം തീയതി പോലീസ് ക്യാമ്പസ്സിൽ സ്വീകരിച്ച നടപടി ജെ.എൻ.യു.വിന്റെ സമീപചരിത്രത്തിലൊന്നും തന്നെ കേട്ടുകേൾവി ഇല്ലാത്തതായിരുന്നു. അടിയന്തിരാവസ്ഥക്ക് സമാനമായ രീതിയിൽ വിദ്യാർത്ഥി വേട്ട നടത്തിയ പോലീസ് വാറന്റു പോലുമില്ലാതെയാണ് ഹോസ്റ്റലുകളിൽ റെയ്ഡ് നടത്തിയത്. പോലീസിനു ക്യാമ്പസ്സിൽ പൂർണാധികാരം അനുവദിച്ച വി.സി. ജെ.എൻ.യു.വിനെ എങ്ങോട്ടാണ് നയിക്കുന്നത് എന്ന കൃത്യമായ സൂചന നൽകിക്കഴിഞ്ഞു. MHRD മന്ത്രിയും ആഭ്യന്തര മന്ത്രിയും സംഭവത്തോട് പ്രതികരിച്ച വേഗത ജെ.എൻ.യു.വിന്റെ നിലനില്പുതന്നെ അപകടത്തിലാണെന്ന സന്ദേശമാണ് നൽകുന്നത്. സോഷ്യൽ മീഡിയകളിലും മറ്റും ശക്തമായിക്കൊണ്ടിരിക്കുന്ന "Shut Down JNU"ക്യാമ്പയിനും, ജെ.എൻ.യു. വിദ്യാർത്ഥികൾ മുഴുവൻ ദേശവിരുദ്ധരാണെന്ന പ്രചാരണവും സൂക്ഷ്മതയോടെ തന്നെ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു.

എന്തുകൊണ്ട് ജെ.എൻ.യു.?

മോഡി സർക്കാർ അധികാരമേറ്റശേഷം ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കുക എന്ന അജണ്ട നടപ്പാക്കാൻ കഠിനമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. IIT, IIM തുടങ്ങി വ്യവസ്ഥിതിക്കനുയോജ്യമായ വിധത്തിൽ കോർപ്പറേറ്റുകളുടെ ആവശ്യങ്ങൾക്കനുസരിച്ച് ടെക്ക്നോക്രാറ്റുകളെ ഉല്പാദിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിപരീതമായി വിദ്യാർത്ഥികളിൽ വിമർശനാത്മക ചിന്താശേഷി വളർത്തുന്ന, കോർപ്പറേറ്റ് അജണ്ടകൾക്കെതിരെ, ഗവൺമെന്റിന്റെ നയങ്ങൾക്കെതിരെ ചോദ്യങ്ങളുയർത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൈപ്പിടിയിലൊതുക്കാൻ സർക്കാർ ശ്രമിക്കുന്നത് സ്വാഭാവികം മാത്രം. BJP അനുയായികളെ ഈ സ്ഥാപനങ്ങളുടെ അമരത്ത് പ്രതിഷ്ഠിച്ച് ചോദ്യങ്ങളുയരുന്ന മസ്തിഷ്ക്കങ്ങളെ നിശ്ശബ്ദമാക്കുക എന്ന ലക്ഷ്യമാണ് മോഡി സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഉമ്പർട്ടോ എക്കോയുടെ നിർവചനപ്രകാരം ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുക, ധിഷണാശാലികളോടും ചിന്തിക്കുന്നവരോടും ശത്രുതാ മനോഭാവത്തോടെ പെരുമാറുക എന്നിവ ഫാസിസത്തിന്റെ ലക്ഷണങ്ങളാണ്.


ചിത്രത്തിന് കടപ്പാട്:SFI JNU

ഗവൺമെന്റിന്റെ പിടി ആദ്യം മുറുകിയത് സമാന്തരചലച്ചിത്രങ്ങളുടെ ഈറ്റില്ലമായ FTII -യിൽ ആണ്. ഗജേന്ദ്ര ചൗഹാനെന്ന BJPക്കാരനെ യാതൊരു യോഗ്യതാ മാനദണ്ഡവും പാലിക്കാതെ സ്ഥാപനത്തിന്റെ നേതൃസ്ഥാനത്തു നിയമിച്ചതിനെതിരെ വിദ്യാർത്ഥികൾ മാസങ്ങളായി സമരത്തിലായിരുന്നു. പിന്നീട് HCU ആയിരുന്നു ലക്ഷ്യം. തങ്ങളോട് വിധേയത്വമുള്ള വ്യക്തിയെ വൈസ് ചാൻസലറായി നിയമിച്ച് തങ്ങളുടെ വർഗീയ ഫാസിസ്റ്റ് അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങൾ ക്യാമ്പസ്സിൽ നടക്കുന്നുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് ബിരുദദാനസമ്മേളനത്തിനു ഡ്രസ്സ് കോഡ് (Dress Code) നിശ്ചയിച്ചതും അങ്കവസ്ത്രം നിർബന്ധമാക്കിയതും. എന്നാൽ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ ഫലമായി അധികാരികൾക്ക് ഈ തീരുമാനം പിൻവലിക്കേണ്ടി വന്നു. അതിനു ശേഷമാണ് രോഹിത് വെമുല എന്ന ദളിത് ഗവേഷക വിദ്യാർത്ഥിയുടെ ആത്മഹത്യയിലേക്ക് നയിച്ച ഇടപെടലുകൾ അരങ്ങേറിയത്. രോഹിത്തും ഭരണകൂടത്തെ സംബന്ധിച്ച് ദേശവിരുദ്ധനായിരുന്നു. എന്നാൽ ഇന്ത്യ ഒട്ടാകെയുള്ള വിദ്യാർത്ഥികൾക്ക് രോഹിത് ഒരു പ്രതീകമാണ്. പോരാട്ടത്തിന്റെ അടയാളമാണ്. ഫെലോഷിപ്പുകൾ വെട്ടിക്കുറച്ചതിനെതിരെ മാസങ്ങളായി വിദ്യാർത്ഥികൾ തെരുവിലുറങ്ങിയപ്പോൾ കാണിക്കാത്ത വേഗതയാണ് രോഹിത് വെമുലയുടെ ജാതി പരിശോധിക്കാൻ വേണ്ടി അധികാരികൾ സ്വീകരിച്ചത്.

സങ്കുചിതമായ ദേശഭക്തിപ്രകടനമാണ് ഫാസിസത്തിലേക്കു നയിക്കുന്നത്. അല്ലെങ്കിൽ, ദേശീയതയുടെയും വിശ്വാസത്തിന്റെയും വികാരങ്ങളെ കത്തി ജ്വലിപ്പിക്കുക എന്നത് ഫാസിസത്തിന്റെ നിലനില്പിനത്യാവശ്യമാണ്. ഹിറ്റ്ലറുടെ ജർമനിയിൽ നമ്മളതു കണ്ടതാണ്. ദേശസ്നേഹത്തിന്റെയും, ദേശവിരുദ്ധതയുടെയും അതിർവരമ്പുകൾ നിർണയിക്കുന്നത് ഭരണകൂടമാണെന്നു വരുമ്പോൾ എത്ര ഭീകരമായാണ് ഫാസിസം നമ്മുടെ മണ്ണിൽ ആഴ്ന്നിറങ്ങിയിരിക്കുന്നതെന്ന് മനസ്സിലാക്കാം.

കഴിഞ്ഞ കുറെ മാസങ്ങളായി ജെ.എൻ.യു.വിദ്യാർത്ഥികൾ തെരുവിലാണ്. FTII സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ഫെലോഷിപ്പുകൾ വെട്ടിക്കുറക്കുന്ന ഗവൺമെന്റ് നയത്തിനെതിരെ വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട്, വീട്ടിൽ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ചു മുഹമ്മദ് അഖ്ലക്ക് എന്ന വൃദ്ധനെ കൊന്നതിനെതിരെ പ്രതിഷേധമുയർത്തിക്കൊണ്ട്, ഭാരതത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയെ WTOക്കു തീറെഴുതി കൊടുക്കുന്ന കരാർ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്, രോഹിത് വെമുലയെന്ന ഗവേഷക വിദ്യാർത്ഥിക്ക് നീതി ലഭ്യമാക്കണമെന്ന് മദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട്... അദ്ഭുതമില്ല, ജെ.എൻ.യു. എന്ന വിദ്യാഭ്യാസ സ്ഥാപനം മോഡി സർക്കാരിന് തലവേദനയായി അനുഭവപ്പെടുന്നതിൽ പണക്കൊഴുപ്പിന്റെയും കായിക ബലത്തിന്റെയും അടിത്തറയിൽ BJPയുടെ വിദ്യാർത്ഥി സംഘടനയായ ABVP വിജയിച്ചു കയറുന്ന ഡെൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും വ്യത്യസ്തമായി ഇടതുപക്ഷ ധാരകളെ അഭിസംബോധന ചെയ്യുന്ന, BJPയുടെ വർഗീയ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന ജെ.എൻ.യു.വിനെയും അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ വിദ്യാർത്ഥി യൂണിയനെയും ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നതിൽ.

ജെ.എൻ.യു.വിലെ വിദ്യാർത്ഥി മുന്നേറ്റങ്ങളെ, ജനാധിപത്യ ബോധത്തെ, സംവാദങ്ങളെ, ഇടതുപക്ഷാഭിമുഖ്യത്തെ, ചോദ്യശരങ്ങളെ ഈ സർക്കാർ ഭയപ്പെടുന്നുവെന്നതു തന്നെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ അർത്ഥം.

ആരാണ് ദേശീയതയെ നിർവചിക്കുന്നത്?

സങ്കുചിതമായ ദേശഭക്തിപ്രകടനമാണ് ഫാസിസത്തിലേക്കു നയിക്കുന്നത്. അല്ലെങ്കിൽ, ദേശീയതയുടെയും വിശ്വാസത്തിന്റെയും വികാരങ്ങളെ കത്തി ജ്വലിപ്പിക്കുക എന്നത് ഫാസിസത്തിന്റെ നിലനില്പിനത്യാവശ്യമാണ്. ഹിറ്റ്ലറുടെ ജർമനിയിൽ നമ്മളതു കണ്ടതാണ്. ദേശസ്നേഹത്തിന്റെയും, ദേശവിരുദ്ധതയുടെയും അതിർവരമ്പുകൾ നിർണയിക്കുന്നത് ഭരണകൂടമാണെന്നു വരുമ്പോൾ എത്ര ഭീകരമായാണ് ഫാസിസം നമ്മുടെ മണ്ണിൽ ആഴ്ന്നിറങ്ങിയിരിക്കുന്നതെന്ന് മനസ്സിലാക്കാം.

അഫ്സൽ ഗുരുവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് പല കോണുകളിൽ നിന്നും വ്യത്യസ്ത അഭിപ്രായങ്ങളും പ്രതിഷേധ ശബ്ദങ്ങളും ഉയർന്നിരുന്നു. വധശിക്ഷ നടപ്പാക്കിയ രീതിയെക്കുറിച്ചും വധശിക്ഷയെന്ന ശിക്ഷാവിധിയെക്കുറിച്ചു തന്നെയും പലതരത്തിലുള്ള ചർച്ചകളും നടത്തപ്പെടുകയുണ്ടായി. കാശ്മീരിൽ BJP അധികാരം പങ്കുവെച്ച PDP എന്ന പാർട്ടിയും അഫ്സൽ ഗുരുവിന്റെ വധശിക്ഷയെ അപലപിക്കുകയുണ്ടായി. എന്തുകൊണ്ട് ഇവരെല്ലാം ദേശവിരുദ്ധരായി മുദ്രകുത്തപ്പെട്ടില്ല?

"സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തിൽ ഭാരതത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്താനായി വധശിക്ഷ കൊടുക്കുന്നുവെന്ന്"സുപ്രീം കോടതി വരെ പറഞ്ഞ ഒരു വിധിയെക്കുറിച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾ എതിരഭിപ്രായം പുറപ്പെടുവിക്കുകയാണെങ്കിൽ, അതിനെക്കുറിച്ച് ചർച്ച സംഘടിപ്പിക്കുകയാണെങ്കിൽ, അതിൽ എവിടെയാണ് ദേശവിരുദ്ധത? അതല്ല നിങ്ങൾക്ക് മറിച്ചൊരു അഭിപ്രായമാണുള്ളതെങ്കിൽ വരൂ. നമുക്കു ചർച്ച ചെയ്യാം. അതൊരു രഹസ്യ യോഗമൊന്നുമല്ലായിരുന്നല്ലോ. പോസ്റ്ററും നോട്ടീസും അടിച്ചു പരസ്യമാക്കിയ പരിപാടിയല്ലായിരുന്നോ? അല്ലാതെ കൈയൂക്കു കൊണ്ട് നിശ്ശബ്ദരാക്കാമെന്ന് വിചാരിച്ചാൽ വിദ്യാർത്ഥികൾ കൂടുതൽ ശക്തി പ്രാപിക്കുകയേയുള്ളൂ.

ജെ.എൻ.യു.വിൽ ABVP - യുടെ നേതൃത്വത്തിലും പരിപാടികൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. സുബ്രഹ്മണ്യൻ സ്വാമി അടക്കമുള്ള മഹാരഥൻമാർ വർഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇവയെയൊക്കെ വിദ്യാർത്ഥികൾ നേരിട്ടത് പരിപാടി തടഞ്ഞു കൊണ്ടല്ല. ചോദ്യങ്ങൾ ഉയർത്തിയും പ്രതിഷേധങ്ങൾ രേഖപ്പെടുത്തിയുമാണ്. പക്ഷേ, ഇത്തരത്തിലൊരു ചർച്ചയുടെയോ സംവാദത്തിന്റെയോ തലം BJPക്കും അതിന്റെ വിദ്യാർത്ഥി സംഘടനയായ ABVPക്കും അന്യമാണ്.

കഴിഞ്ഞ രണ്ടു വർഷങ്ങളിലും അഫ്സൽ ഗുരുവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ടു ക്യാമ്പസിൽ നടത്തപ്പെട്ട പരിപാടികളെ കല്ലേറു കൊണ്ടും കായികബലം കൊണ്ടും നേരിടുകയാണ് ABVP ചെയ്തിട്ടുള്ളത്. മഹിഷാസുരവധവുമായി ബന്ധപ്പെട്ട് AIBSF എന്ന സംഘടന നടത്തിയ ബദൽവായനയും ഇതേപോലെ കൈക്കരുത്തു കൊണ്ട് നേരിടാൻ ABVP ശ്രമിച്ചിട്ടുള്ളതാണ്. ഈ ശ്രമങ്ങളെയെല്ലാം വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി നിന്നാണ് പരാജയപ്പെടുത്തിയത്. മിത്തുകൾക്കും, ചരിത്രങ്ങൾക്കും ഉണ്ടാകുന്ന പുനർവായനയെയും ബദൽവായനയെയും അസഹിഷ്ണുതയോടെ നോക്കിക്കാണുന്ന ഈ കൂട്ടരാണോ ദേശീയതയെ നിർവചിക്കുന്നത്?കടുത്ത ഇസ്ലാമോഫോബിയ മുഖമുദ്രയാക്കിയ ഒരു സർക്കാരാണോ ദേശസ്നേഹത്തിന്റെ അതിരുകൾ നിർണയിക്കുന്നത്? ഒരു ലിറ്റററി ഫെസ്റ്റിവലിൽ പങ്കെടുത്തു കൊണ്ടിരിക്കേ ഇസ്ലാമായതുകൊണ്ടു മാത്രം ഒരു SFI സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ ബാഗ് പരിശോധിക്കുന്ന അവസ്ഥ രണ്ടു ദിവസം മുമ്പുണ്ടായി. ബാഗിൽ SFIയുടെ കൊടി കണ്ടു എന്ന ഒറ്റ കാരണത്താൽ 5 മണിക്കൂർ നേരം അദ്ദേഹത്തെ പോലീസ് സ്റ്റേഷനിൽ ഇരുത്തിയ ഭരണകൂടഭീകരത നിശ്ചയിക്കുന്ന ദേശീയതയെ അംഗീകരിക്കാൻ ഞങ്ങൾക്കു ബുദ്ധിമുട്ടുണ്ട്.


ചിത്രത്തിന് കടപ്പാട്:SFI JNU

ഇപ്പോൾ അറസ്റ്റിലാക്കപ്പെട്ട JNU സ്റ്റുഡന്റ്സ് യൂണിയന്റെ നേതാവ് എന്തു ദേശവിരുദ്ധതയാണ് പ്രചരിപ്പിച്ചതെന്ന് വ്യക്തമാക്കാനുള്ള ബാധ്യത അറസ്റ്റു ചെയ്ത സർക്കാരിനുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്താനായി എന്തു കലാപത്തിനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്? ഇതിനൊന്നും കൃത്യവും വ്യക്തവുമായ ഉത്തരമില്ലാത്തതു കൊണ്ടു തന്നെ ഇപ്പോഴത്തെ പോലീസ് നടപടികൾ വളരെ ആസൂത്രിതമായി നടപ്പാക്കപ്പെട്ടവയാണെന്നു നിസ്സംശയം പറയാം. വിദ്യാർത്ഥികളുടെ ഊർജം ഗവൺമെന്റ് നയങ്ങൾക്കെതിരെ തിരിയുന്നത് തടയാൻ, രോഹിത് വെമുലയുടെ വിഷയത്തിൽ രാജ്യമെങ്ങും കത്തിപ്പടരുന്ന BJP വിരുദ്ധ വികാരത്തെ തണുപ്പിക്കാൻ ഇതു തന്നെ ഏറ്റവും നല്ല മാർഗ്ഗം.

ജെ.എൻ.യു.വിദ്യാർത്ഥികളെ മുഴുവൻ ദേശവിരുദ്ധരായി ചിത്രീകരിച്ച് പൊതുസമൂഹത്തിൽ അവരുടെ വാക്കുകൾക്ക്, സമരങ്ങൾക്ക് വിലയില്ലാതാക്കുക. സമരങ്ങൾക്ക് നേതൃത്വം നൽകുന്ന ജെ.എൻ.യു. സ്റ്റുഡന്റ്സ് യൂണിയന്റെ അമരക്കാരനെ ജയിലിലടച്ച് നേതൃത്വമില്ലാതാക്കുക. ഇത്തരം മർദക നടപടികൾ കൊണ്ട് ഇല്ലാതാകുന്നതേയുള്ളൂ ജെ.എൻ.യു.വിലെ വിദ്യാർത്ഥി മുന്നേറ്റം എന്ന് മോഡിസർക്കാർ കരുതുന്നുണ്ടെങ്കിൽ അത് ജെ.എൻ.യു.വിന്റെ ചരിത്രം കൃത്യമായി മനസ്സിലാക്കാത്തതു കൊണ്ടാണ്. അടിയന്തിരാവസ്ഥക്കാലത്തും അതിനു ശേഷവും നടന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളുടെ താളുകൾ പരിശോധിച്ചാൽ ഭരണകൂടത്തിന്റെ മർദ്ദക മുറകൾക്ക് തടയിടാൻ കഴിയാത്തതാണ് വിദ്യാർത്ഥികളുടെ ഊർജമെന്ന് മനസ്സിലാക്കാൻ കഴിയും. "ജെ.എൻ.യു.വിന്റെ നിറം ചുവപ്പാണ്. അതു ചുവന്നു തന്നെയിരിക്കും"എന്നു ഞങ്ങൾ മുദ്രാവാക്യം വിളിക്കാറുണ്ട്. ആ മുദ്രാവാക്യത്തെ അന്വർത്ഥമാക്കുന്നതാണ്, സങ്കുചിത ദേശീയവാദത്തിന്റെയും വിശ്വാസത്തിന്റെയും ഇസ്ലാമോഫോബിയയുടെയും പേരിൽ വിദ്യാർത്ഥികളെ വേർപിരിക്കുന്നവർക്ക് അവിടെ സ്ഥാനമില്ല എന്ന് അരക്കിട്ടുറപ്പിക്കുന്നതാണ്, പോലീസ് നടപടിക്കെതിരെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ക്യാമ്പസ്സിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളിലെ അഭൂതപൂർവമായ വിദ്യാർത്ഥി പങ്കാളിത്തം.

സ്റ്റേറ്റിനെ വിമർശിക്കുന്നതിന്റെ പേരിൽ, ഭരണകൂട നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ പേരിൽ, അംബേദ്ക്കർ പറഞ്ഞതുപോലെ "ദേശീയതയെ ഹിന്ദുദേശീയതയായി"നിങ്ങൾ നിർവചിക്കുമ്പോൾ അതിനെ ഖണ്ഡിക്കുന്നതിന്റെ പേരിൽ ഞങ്ങളെ ദേശവിരുദ്ധരായി ചിത്രീകരിക്കുകയാണെങ്കിൽ അഭിമാനത്തോടെ ഞങ്ങൾ പറയും, ഞങ്ങൾ ഒരു കൂട്ടം ദേശവിരുദ്ധരാണെന്ന്.

സവർക്കറിന്റെ രണ്ടാം മാപ്പപേക്ഷ

$
0
0

സംഘപരിവാർ സംഘടനകളുടെ ആശയ അ‍ടിത്തറയായ 'ഹിന്ദുത്വ'എന്താണെന്ന് നിർവചിച്ച വ്യക്തിയാണ്, ഗാന്ധി വധത്തിനു പിന്നിലെ ബുദ്ധികേന്ദ്രം എന്ന് വരെ ആരോപണമുള്ള, വിനായക് ദാമോദർ സവർക്കർ. ആൻഡമാൻിലെ സെല്ലുലാർ ജയിലിൽ കൊലപാതകക്കുറ്റത്തിനു ഇരട്ടജീവപര്യന്തം അനുഭവിച്ചു വരികെ, ‘വീര’ സവർക്കർ, ബ്രിട്ടീഷുകാരോട് മാപ്പ് ഇരന്ന് കൊണ്ട് നാല് തവണ ദയാഹർജികൾ സമർപ്പിക്കുകയുണ്ടായി. ഈ നാല് ഹർജികളിൽ 14 നവംബർ, 1913-ന് അയച്ച രണ്ടാമത്തെ മാപ്പപേക്ഷയുടെ മലയാളം പരിഭാഷ ബോധി കോമൺസ്പ്രസിദ്ധീകരിക്കുകയാണ്.

14 നവംബർ, 1913-ന് വി.ഡി. സവർക്കർ (നം. 32778 തടവുപുള്ളി) ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ഹോം മെമ്പറിന് എഴുതുന്ന അപേക്ഷ.

“താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ദയാപൂർവ്വം പരിഗണിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു:

(1) 1911 ജൂണിൽ ഞാനിവിടെ വന്നപ്പോൾ എന്നെയും എന്റെ പാർടിയിലുള്ള സഹതടവുകാരെയും ചീഫ് കമ്മീഷണറുടെ ഓഫീസിലേക്ക് കൊണ്ടുപോവുകയുണ്ടായി. അവിടെ വച്ച് എന്നെ "ഡി "ക്ലാസ് അല്ലെങ്കിൽ അപകടകാരിയായ തടവുപുള്ളി (dangerous prisoner) എന്ന ഗണത്തിലാണ് പെടുത്തിയത്; എന്റെ സഹതടവുകാരിൽ ആരെയും ആ ഗണത്തിൽ പെടുത്തിയിരുന്നില്ല. അതിനു ശേഷം എനിക്ക് ആറ് മാസത്തെ ഏകാന്ത തടവിൽ കഴിയേണ്ടതായി വന്നു. മറ്റുള്ളവർക്ക് അത് വേണ്ടി വന്നതുമില്ല. എന്റെ കൈകളിൽ മുറിവുകൾ ഉണ്ടായിട്ടും കയർ പിരിക്കുന്ന പണിയാണ് ഇക്കാലയളവിൽ എനിക്ക് കിട്ടിയത്. അതിന് ശേഷം ജയിലിലെ ഏറ്റവും കാഠിന്യമേറിയ എണ്ണയാട്ടുന്ന പണി ചെയ്യുവാനാണ് എന്നെ വിട്ടത്. ഈ സമയത്തെ എന്റെ സ്വഭാവം നല്ലതായിരുന്നുവെങ്കിലും ആറ് മാസങ്ങൾക്ക് ശേഷവും എന്നെ മോചിപ്പിച്ചിരുന്നില്ല; അതേ സമയം എന്റെ കൂടെ വന്നവരെല്ലാം ജയിൽമോചിതരാവുകയും ചെയ്തു. അന്ന് തൊട്ടു ഇന്നേ ദിവസം വരെ കഴിയുന്നത്ര സത്സ്വഭാവി ആയിരിക്കുവാൻ ഞാൻ ശ്രദ്ധിച്ചിരുന്നു.

(2) ഞാൻ സ്ഥാനക്കയറ്റത്തിന്‌ വേണ്ടി അപേക്ഷിച്ചപ്പോൾ സ്പെഷ്യൽ ക്ലാസ് തടവുപുള്ളി ആയതിനാൽ അതിന് അർഹനല്ല എന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്. ഞങ്ങളിൽ ആരെങ്കിലും മെച്ചപ്പെട്ട ഭക്ഷണമോ മറ്റോ ആവശ്യപ്പെട്ടാൽ "നിങ്ങൾ സാധാരണ തടവുപുള്ളികളാണ്. മറ്റുള്ളവർ കഴിക്കുന്നത് മാത്രമേ നിങ്ങളും കഴിക്കാവുള്ളൂ"എന്നാണ്‌ മറുപടി ലഭിക്കാറുള്ളത്. സർ, സ്പെഷ്യൽ തടവുകാർ എന്ന നിലയിൽ സ്പെഷ്യൽ പ്രാതികൂല്യങ്ങൾ മാത്രമേ ഞങ്ങൾക്ക് ലഭിക്കുന്നുള്ളൂ എന്ന് ഇതിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാൻ സാധിക്കും.

ഈ സമയത്തെ എന്റെ സ്വഭാവം നല്ലതായിരുന്നുവെങ്കിലും ആറ് മാസങ്ങൾക്ക് ശേഷവും എന്നെ മോചിപ്പിച്ചിരുന്നില്ല; അതേ സമയം എന്റെ കൂടെ വന്നവരെല്ലാം ജയിൽമോചിതരാവുകയും ചെയ്തു. അന്ന് തൊട്ടു ഇന്നേ ദിവസം വരെ കഴിയുന്നത്ര സത്സ്വഭാവി ആയിരിക്കുവാൻ ഞാൻ ശ്രദ്ധിച്ചിരുന്നു.

(3) ഭൂരിഭാഗം സഹതടവുകാരെയും പുറത്തയച്ച സാഹചര്യത്തിൽ ഞാൻ എന്റെ മോചനത്തിനായി അപേക്ഷിച്ചിരുന്നു. കഷ്ടിച്ച് രണ്ടോ മൂന്നോ തവണ എനിക്കെതിരെ പരാതികൾ ഉയർന്നിരുന്നുവെങ്കിലും വിട്ടയക്കപ്പെട്ട ചിലർക്കെതിരെ ഒരു ഡസനിലധികം പരാതികൾ ഉണ്ടായിരുന്നിട്ടും ഞാൻ മാത്രം വിട്ടയക്കപ്പെട്ടില്ല. അവസാനം എന്റെ മോചനത്തിനായുള്ള ഉത്തരവ് വന്നപ്പോഴാണ്, പുറത്തുണ്ടായിരുന്ന ചില രാഷ്ട്രീയ തടവുകാർ പ്രശ്നങ്ങളുണ്ടാക്കിയതിന്റെ പേരിൽ വീണ്ടും തടവിലാക്കപ്പെടുന്നത്. അവരുടെ സഹതടവുകാരൻ ആയിരുന്നു എന്ന കാരണത്താൽ ഞാൻ വീണ്ടും തടവിലാക്കപ്പെട്ടു.

(4) ഒരു പക്ഷെ ഞാൻ ഇന്ത്യയിലെ ജയിലിൽ ആയിരുന്നുവെങ്കിൽ, എനിക്ക് ഈ സമയത്തിനുള്ളിൽ കൂടുതൽ ഇളവുകൾ കിട്ടിയേനെ; എനിക്ക് കൂടുതൽ കത്തുകൾ അയക്കുവാനും സന്ദർശകരെ കാണുവാനും സാധിച്ചേനെ. ഞാൻ നാടുകടത്തപ്പെട്ട (transportee) ഒരാൾ മാത്രമായിരുന്നുവെങ്കിൽ, ഈ സമയത്തിനുള്ളിൽ ഞാൻ മോചിതനാവുകയോ കുറഞ്ഞ പക്ഷം പരോൾ പ്രതീക്ഷിച്ചിരിക്കുകയോ ആവുമായിരുന്നിരിക്കും. എന്നാൽ എനിക്ക് ഇന്ത്യൻ ജയിലുകളിലെയോ ഈ തടവുകാരുടെ കോളനിയിലെയോ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല, മറിച്ച് രണ്ടിടത്തെയും പ്രാതികൂല്യങ്ങൾ അനുഭവിക്കേണ്ടി വരുന്നുണ്ട് താനും.


ചിത്രത്തിന് കടപ്പാട്:വിക്കിപീഡിയ

(5) യുവർ ഓണർ, അതുകൊണ്ട് എന്നെ ഇന്ത്യൻ ജയിലിലേക്ക് അയച്ചോ നാടുകടത്തപ്പെട്ട ആളായി പരിഗണിച്ചോ എനിക്ക് വന്നുപെട്ടിരിക്കുന്ന ഈ അസാധാരണമായ അവസ്ഥയ്ക്ക് അറുതി വരുത്താൻ ദയവുണ്ടാകണം. ഞാനൊരു മുൻഗണനാപരമായ പെരുമാറ്റവും ആവശ്യപ്പെടുന്നില്ല, എന്നാൽ എന്നാൽ ഒരു രാഷ്ട്രീയ തടവുകാരനെന്ന നിലയ്ക്ക് അത്തരമൊരു സമീപനം ഏതൊരു സ്വതന്ത്ര രാഷ്ട്രത്തിലെയും സിവിൽ സിവിൽ കാണിക്കുന്ന ഭരണകൂടങ്ങളിൽ നിന്നും പ്രതീക്ഷിക്കാമെന്ന് ഞാൻ വിശ്വസിക്കുന്നു; ദുഷിച്ച തടവുപുള്ളികൾക്കും പതിവ് കുറ്റവാളികൾക്കും വരെ നൽകുന്ന ആനുകൂല്യങ്ങൾ മാത്രമേ ഞാൻ ആവശ്യപ്പെടുന്നുള്ളു. എന്നത്തേയ്ക്കുമായി എന്നെ ഈ ജയിലിൽ അടയ്ക്കുവാനുള്ള പദ്ധതി കാരണം, ജീവനും പ്രതീക്ഷയും നിലനിർത്താനുള്ള സാധ്യതയുണ്ടെന്ന എന്റെ പ്രതീക്ഷ നശിച്ചിരിക്കുകയാണ്. മറ്റ് തടവുകാരിൽ നിന്ന് എന്റെ അവസ്ഥ വ്യത്യസ്തമാണ്, 50 വർഷങ്ങളാണ് എന്നെ തുറിച്ച് നോക്കുന്നത്. ഏറ്റവും അധമനായ തടവുകാരന് പോലും അവന്റെ ജീവിതം സുഗമമാക്കാനായി ലഭിക്കുന്ന ഇളവുകൾ എനിക്ക് ലഭിക്കാത്ത സാഹചര്യത്തിൽ, എങ്ങനെയാണ് ഇത്രയും വർഷങ്ങൾ തള്ളി നീക്കാനുള്ള ധാർമ്മിക ശക്തി എനിക്ക് സംഭരിക്കാനാവുക? ഒന്നുകിൽ എന്നെ ഇന്ത്യയിലെ ഏതെങ്കിലും ജയിലേക്ക് അയക്കുക, അവിടെ (a) എനിക്ക് മോചനം ലഭിച്ചേക്കാം (b) നാല് മാസത്തിലൊരിക്കൽ എനിക്ക് സന്ദർശകരെ കാണാം. പ്രിയപ്പെട്ടവരെ കാണുവാൻ സാധിക്കുന്നത് എത്രത്തോളം സന്തോഷപ്രദമാണെന്നത്, നിർഭാഗ്യവശാൽ ജയിലിലായവർക്ക് അറിയാം. (c) എല്ലാത്തിനുമുപരിയായി 14 വർഷങ്ങൾക്കുള്ളിൽ ജയിൽ മോചിതനാകാനുള്ള ധാർമ്മിക-നിയമപരമല്ല-അവകാശം എനിക്ക് ലഭിച്ചേക്കാം (d) അതോടൊപ്പം തന്നെ കൂടുതൽ കത്തുകളും മറ്റ് ചില ആനുകൂല്യങ്ങളും ലഭിച്ചേക്കാം. ഇന്ത്യയിലേക്ക് അയക്കാനാവുകയില്ലെങ്കിൽ, എന്നെ മറ്റ് തടവുകാരെ പോലെ പുറത്തേക്ക് അയക്കുക. അവരെ പോലെ എനിക്കും 5 വർഷങ്ങൾക്ക് ശേഷം പരോൾ കിട്ടുമെന്നോ കുടുംബത്തെ ഇങ്ങോട്ട് കൊണ്ടു വരാനാകുമെന്നോ ഉള്ള പ്രതീക്ഷയെങ്കിലും ഉണ്ടാകും. ഇത് അനുവദിക്കപ്പെടുകയാണെങ്കിൽ, എന്റേത് മാത്രമല്ല മറ്റുള്ളവരുടെ പ്രവർത്തികളുടെ കൂടി ഉത്തരവാദിത്വം ഏൽക്കേണ്ടി വന്നു എന്ന പരാതി മാത്രമേ എനിക്കുണ്ടാവൂ. എല്ലാ മനുഷ്യർക്കും ലഭ്യമാകേണ്ട ഇത്തരം അടിസ്ഥാന അവകാശങ്ങൾ എനിക്ക് ആവശ്യപ്പെടേണ്ടി വരുന്നു എന്നത് എത്ര ദയനീയമായ കാര്യമാണ്! ഒരു ഭാഗത്ത് ചെറുപ്പക്കാരും ഉത്സാഹമുള്ളവരും അസ്വസ്ഥരുമായ ഇരുപതോളം രാഷ്ട്രീയ തടവുകാരും മറുഭാഗത്ത് ആവിഷ്കാര- ചിന്താസ്വാതന്ത്ര്യങ്ങളെ അതിന്റെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് ചുരുക്കാൻ ശ്രമിക്കുന്ന കോളനി നിയമങ്ങളുമാണുള്ളത്. ഈ സാഹചര്യത്തിൽ വല്ലപ്പോഴുമൊക്കെ ഒന്നോ രണ്ടോ നിയമലംഘനങ്ങൾ നടക്കാനുള്ള സാധ്യത ഒഴിവാക്കാനാവാത്തതാണ്. അതിന് എല്ലാവരും ഉത്തരവാദികളാണ് എന്ന് കണക്കാക്കിയാൽ, ഇത് മുന്പ് സംഭവിച്ചിട്ടുള്ളതാണ്, ഞാൻ എപ്പോഴെങ്കിലും മോചിതനാകാനുള്ള സാധ്യത തുലോം തുച്ഛമാണ്.

അവസാനമായി, 1911ൽ ഞാൻ അയച്ച ദയാഹർജി ദയവായി പരിഗണിക്കാനും അത് ഇന്ത്യൻ ഗവണ്മെന്റിന്റെ പരിഗണനയ്ക്കയക്കാനും ഞാൻ താങ്കളെ ഓർമ്മിപ്പിക്കട്ടെ. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുത്തന്‍ സംഭവവികാസങ്ങളും അനുരഞ്ജന നയവും ഭരണഘടനാ നയത്തിലേക്ക് വെളിച്ചം വീശുന്നു. 1906- 07 ലെ പ്രതീക്ഷയറ്റ സാഹചര്യങ്ങളാണ് ഞങ്ങളെ സമാധാനത്തിന്റെയും, പുരോഗതിയുടേയും പാതയില്‍ നിന്നും വ്യതിചലിപ്പിച്ചത്. എന്നാല്‍ ഇന്ന് ഇന്ത്യയുടെ നന്മയും മനുഷ്യത്വവും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരാളും മുള്ള് നിറഞ്ഞ ആ പാതയിലേക്ക് തിരിച്ച് പോവില്ല. ആയതിനാല്‍ ഗവണ്മെന്റ് അതിന്റെ നാനാവിധമായ ഔദാര്യത്താലും കൃപയാലും എന്നെ മോചിപ്പിച്ചാല്‍ ഞാന്‍ എന്നും ഇംഗ്ലീഷ് ഭരണത്തോട് കൂറുള്ളവനും ഭരണഘടനാ പുരോഗതിയുടെ ഉറച്ച വക്താവും ആയിരിക്കും. അത് ഈ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ് എന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ ജയിലില്‍ കിടക്കുന്നിടത്തോളം കാലം, തിരുമനസ്സിനോട് കൂറുള്ള നൂറ്കണക്കിന് ആയിരക്കണക്കിന് പ്രജകളുടെ ഭവനങ്ങളില്‍ സന്തോഷം ഉണ്ടാവുകയില്ല. രക്തത്തിന് വെള്ളത്തേക്കാൾ കട്ടിയുണ്ടെന്നാണല്ലോ. ഞങ്ങളെ മോചിപ്പികുകയാണെങ്കില്‍ ജനങ്ങള്‍ ആനന്ദചിത്തരാവുകയും ഗവണ്മെന്റിനോട് മതിപ്പ് രേഖപ്പെടുത്തുകയും ചെയ്യും. കാരണം ഈ ഭരണകൂടം ശ്രമിക്കുന്നത് തെറ്റുതിരുത്താനും, ക്ഷമിക്കാനുമാണെന്നും അല്ലാതെ ശിക്ഷിക്കാനും, പകപോക്കാനുമല്ലെന്ന് അവര്‍ക്കറിയാം. അതിലുപരിയായി ഭരണഘടനയ്ക്ക് വിധേയനായിക്കൊണ്ടുള്ള എന്റെ നടപടികള്‍ക്ക് വഴിതെറ്റിപ്പോയ ഇന്ത്യയിലും വിദേശത്തുമുള്ള യുവത്വത്തെ തിരിച്ചുകൊണ്ടു വരാൻ കഴിയും, കാരണം ഒരുകാലത്ത് എന്നെയാണവര്‍ വഴികാട്ടിയായ് കണ്ടിരുന്നത്.

ഏതു വിധേനയും ഞാന്‍ ഗവണ്മെന്‍റ് ആഗ്രഹിക്കുന്ന രീതിയില്‍ ഗവണ്മെന്റിനു സേവനം ചെയ്യാന്‍ സന്നദ്ധനാണ്, എന്റെ സംഭാഷണം എത്രമാത്രം സത്യസന്ധമാണോ അത് പോലെ തന്നെയായിരിക്കും എന്റെ ഭാവിയിലെ പെരുമാറ്റവും. എന്നെ ജയിലിൽ കിടത്തുന്നത് വഴി നഷ്ടം മാത്രം ആയിരിക്കും സംഭവ്യം എന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാണല്ലോ. അങ്ങേയ്ക്ക് മാത്രമേ എന്നോട് കരുണ ചെയ്യുവാന്‍ സാധിക്കൂ എന്നിരിക്കെ ഈ മുടിയനായ പുത്രന്‍ പിതൃ സ്ഥാനത്തുള്ള ഗവണ്മെന്റിന്റെ വാതിലുകളിലല്ലാതെ വേറെയെവിടെ മുട്ടാന്‍ കഴിയും?

ആയതിനാല്‍ അങ്ങ് ഇക്കാര്യങ്ങളിൽ കരുണ നിറഞ്ഞൊരു ഉപായം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Viewing all 224 articles
Browse latest View live